ഫാമിലിയെന്ന പേരിൽ ഇവർ അപ്പാർട്ട്മെന്റിലെത്തി താമസം തുടങ്ങി.. ദിവസങ്ങൾ കഴിഞ്ഞു പോയതോടെ രീതികൾ മാറി തുടങ്ങി; പെൺവാണിഭ സംഘത്തിൽപ്പെട്ട സ്ത്രീകൾ ഓരോരുത്തരായി എത്തി തുടങ്ങി.. ക്രൂരമായ കൊലപാതകം നടന്ന ദിവസം രാത്രി വില്ലത്തിയായി മാറിയത് വെഞ്ഞാറമൂട് സ്വദേശി ഷീബ.. യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടക്കം ഇരുപതിലധികം ഇടങ്ങളില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തി ക്രൂരമായ കൊലപാതകം; യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി
കരമന അപ്പാർട്ട്മെന്റിൽ കൈമനം ആഴാംകല്ല് കൃഷ്ണ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന വൈശാഖിനെ (34) കുത്തിക്കൊലപ്പെടുത്തിയത് പെൺവാണിഭ സംഘത്തിൽ കണ്ണിയായ യുവാവ്.
പെൺവാണിഭസംഘത്തിന്റെ നടത്തിപ്പുകാരിൽ ഒരാളായ സുജിത്തിനെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തുവരുന്നു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. ഇയാൾക്കൊപ്പം പിടിയിലായ രണ്ട് സ്ത്രീകളുൾപ്പെടെ മറ്റ് നാലുപേരെ കൊലപാതകത്തിന് ഒത്താശ ചെയ്തതിനും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനും കൂട്ടുപ്രതികളാക്കാനാണ് പൊലീസിന്റെ തീരുമാനം.
കൊലപാതകം അന്വേഷിക്കുന്ന ഫോർട്ട് അസി. കമ്മിഷണർ അനിൽദാസും സംഘവും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാലാണ് അറസ്റ്റും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളും വൈകുന്നത്.
പെൺവാണിഭ സംഘത്തിലെ സ്ത്രീകളിലൊരാളുമായുണ്ടായ വാക്കുതർക്കത്തിൽ ഇടപെടുകയും അത് ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടർന്നുണ്ടായ കയ്യാങ്കളിയ്ക്കിടെയാണ് വൈശാഖിനെ സുജിത്ത് കുത്തിയത്.
വാക്കേറ്റവും പ്രശ്നങ്ങളും പൊലീസിനെ അറിയിക്കാൻ ശ്രമിക്കാതെ കൂട്ടാളികളെ കൂട്ടിക്കൊണ്ടുവന്നത് വൈശാഖിനെ കൊലപ്പെടുത്താനിടയാക്കിയെന്നാണ് സ്ത്രീകളുൾപ്പെടെ മറ്റുള്ളവർക്കെതിരായ കുറ്റം.
കുത്തേറ്റ വൈശാഖിനെ ആശുപത്രിയിലെത്തിക്കാനോ വിവരം അപ്പാർട്ട്മെന്റിലുളളവരെ അറിയിക്കാതിരുന്നതും പിടിയിലായ എല്ലാവർക്കും സംഭവത്തിലുള്ള പങ്ക് വ്യക്തമാക്കുന്നതാണെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. വൈശാഖിനെ കുത്തിയ ആയുധം കണ്ടെടുക്കുന്നതുൾപ്പെടെയുള്ള നടപടികളും ഇന്ന് പൂർത്തിയാകുമെന്ന് പൊലീസ് പറഞ്ഞു.
പെൺവാണിഭത്തെപ്പറ്റി പൊലീസിന് വിവരം നൽകുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്. നഗരത്തിൽ മുമ്പ് പെൺവാണിഭക്കേസിൽ അറസ്റ്റിലായ യുവതി ഉൾപ്പെടെ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരാണ് കരമന പൊലീസിന്റെ പിടിയിലുള്ളത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറിയും തിരിഞ്ഞും വർഷങ്ങളായി പെൺവാണിഭം നടത്തിവരുന്ന സംഘം ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കരമനയിലെ അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തത്. മണ്ണന്തല ഉൾപ്പെടെ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പെൺവാണിഭത്തിന് മുമ്പ് പിടിയിലായവരാണ് പ്രതികൾ.
ഫാമിലിയെന്ന പേരിൽ രണ്ട് മുതിർന്ന പുരുഷൻമാരും സ്ത്രീകളും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുമായാണ് ഇവർ അപ്പാർട്ട്മെന്റിലെത്തി താമസം തുടങ്ങിയത്.
ശനിയാഴ്ച അപ്പാർട്ട് മെന്റിലെത്തിയ വൈശാഖും പെൺവാണിഭ സംഘത്തിലുൾപ്പെട്ട സ്ത്രീകളിലൊരാളും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമായത്.
കുത്തേറ്റ് അപ്പാർട്ട്മെന്റിലെ ബാൽക്കെണിയിൽ കുഴഞ്ഞുവീണ വൈശാഖ് അബോധാവസ്ഥയിലാകുകയും രക്തം വാർന്ന് മരണമടയുകമായിരുന്നു. വൈശാഖിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ബന്ധുക്കൾക്ക് കൈമാറി.
https://www.facebook.com/Malayalivartha