മകൾ കൊല്ലപ്പെടുന്നതിന് മുൻപ് അകൽച്ചയിലായത് സാനുവിന് മറ്റൊരു ഭാര്യയും കുട്ടിയും ഉള്ളത് മറ്റാരും അറിയാതിരിക്കാൻ! ഭാര്യയെ വീട്ടിലാക്കി മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ സാനു പോയത് തമിഴ്നാട്ടിലെ തന്റെ മറ്റൊരു ഭാര്യയ്ക്കും കുട്ടിയ്ക്കുമൊപ്പം; വൈഗയുടെ മരണത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്... സാനുവിന്റെ ഒളിസങ്കേതം കണ്ടെത്തിയതായി റിപ്പോർട്ടുകൾ...
മുട്ടാര്‍ പുഴയില്‍നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. പെണ്‍കുട്ടിയുടെ പിതാവ് സനുമോഹന് തമിഴ്നാട്ടില്‍ മറ്റൊരു ഭാര്യയും കുട്ടിയുമുള്ളതായി സൂചന. തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം ലഭിച്ചത്.
ഭാര്യയേയും കുട്ടിയേയും കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടരുന്നതായാണ് വിവരം. തമിഴ്നാട്ടില്‍ ക്യാമ്ബ് ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളുടെ ഒളിസങ്കേതം കണ്ടെത്തിയെന്നും സനു ഉടന്‍ പിടിയിലാകുമെന്നും സൂചനയുണ്ട്.
മാര്‍ച്ച് 22നാണ് ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്ന് പെണ്‍കുട്ടിയെ സനുവിനൊപ്പം കാണാതായത്.
അടുത്ത ദിവസം മുട്ടാര്‍ പുഴയിലെ മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ സനുവിനെ കാണാതായത് സംശയത്തിനിടയാക്കിയിരുന്നു.
പിന്നീട്, സി.സി.ടി.വി കാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ വാളയാര്‍ വഴി സംസ്ഥാനം കടന്നതായി കണ്ടെത്തിയിരുന്നു.
അതിനിടെ, മാസങ്ങളായി സനു താനുമായി അകല്‍ച്ചയിലായിരുന്നെന്ന് ഭാര്യ മൊഴി നല്‍കിയിരുന്നു.
അതേസമയം സനു മോഹന്റെ ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ വൈഗയുടേത് അല്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ഫ്‌ളാറ്റില്‍ കണ്ടെത്തിയത് മനുഷ്യരക്തമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചതിന് ശേഷമാണ് അന്വേഷണ സംഘം ഈ നിഗമനത്തില്‍ എത്തിയത്.
കുട്ടിയുടെ മൃതദേഹത്തില്‍ പരിക്കുകളോ ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണമോ ഇല്ല. മുങ്ങിമരണത്തിന്റെ സൂചനകളാണ് കണ്ടെത്തിയത്.
കൂടുതല്‍ വ്യക്തതവരാന്‍ ആന്തരീകാവയവങ്ങളുടെ രാസപരിശോധനാഫലം കൂടി ലഭിക്കണം. ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ സനു മോഹന്റെതാണെന്ന നിഗമനത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha