വൈഗ മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് സനു മോഹന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ ചിലർ എത്തിയിരുന്നു... അന്നത്തെ ദിവസം സംഭവിച്ചത്; പതിമൂന്നുകാരി വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായകമായ വെളിപ്പെടുത്തലുകളുമായി പിതൃ സഹോദരന്‍ ഷിനു മോഹന്‍
മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 13 വയസ്സുകാരി വൈഗയുടെ പിതാവിനായി തിരച്ചില്‍ ശക്തമാക്കി അന്വേഷണ സംഘം. ഇപ്പോഴിതാ വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പിതൃ സഹോദരന്‍ ഷിനു മോഹന്‍.
വൈഗയുടെ മരണത്തില്‍ തന്റെ സഹോദരനായ സനുമോഹന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും, മറ്റാര്‍ക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും ഷിനു ആരോപിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്നും ഷിനു മോഹന്‍ ആവശ്യപ്പെട്ടു. സഹോദരന്‍ കുടുംബത്തിന് വേണ്ടി ജീവിച്ചയാളാണ്. പൂനെയില്‍ സാമ്ബത്തിക ബാധ്യതകളും,കേസുകളുമുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബന്ധുക്കളുമായി അടുപ്പമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വൈഗ മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് സനു മോഹന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ ചിലര്‍ എത്തിയിരുന്നു. സനു പണം നല്‍കാനുള്ള ആളുകളായിരുന്നു അത്. ഫ്‌ളാറ്റിന് പുറത്ത് പോയാണ് അവര്‍ സംസാരിച്ചത്. ഇക്കാര്യം സനുമോഹന്റെ ഭാര്യ തന്നോട് പറഞ്ഞിരുന്നുവെന്നും ഷിനു വ്യക്തമാക്കി.
അതേസമയം ഭാര്യയുള്‍പ്പെടെയുള്ളവരെ കബളിപ്പിച്ച് 30ലക്ഷത്തോളം രൂപ സമാഹരിച്ചശേഷമാണ് സനു മോഹന്‍ ഒളിവില്‍പ്പോയതെന്നാണ് സൂചന. ഈ പണം കൈയിലുള്ളതിനാല്‍ എടിഎം, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാതിരിക്കുന്നതും ഒളിവില്‍ താമസിക്കാനും എളുപ്പമായി. പൊലീസിനെ ബുദ്ധിമുട്ടിലാക്കുന്നതും ഇതാണ്.
സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാര്‍മണി ബീറ്റാ ഗ്രീന്‍ 6 എ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം പൊലീസ് വീണ്ടും പരിശോധന നടത്തിയിരുന്നു. ഡി സി പി ഐശ്വര്യ ഡോംഗ്റെ, തൃക്കാക്കര എ സി പി കെ ശ്രീകുമാര്‍, തൃക്കാക്കര സി.ഐ കെ. ധനപാലന്‍എന്നിവരടങ്ങുന്ന സംഘം വൈകിട്ട് ഏറെ നേരം ഫ്ളാറ്റില്‍ ചിലവഴിച്ചു. അയല്‍വാസികളുമായും സംസാരിച്ചു.
https://www.facebook.com/Malayalivartha