തിരുവല്ല സ്റ്റേഷനില്‍ ട്രെയിനെത്തിയപ്പോള്‍ പ്ലാറ്റ്ഫോമില്‍ നിന്ന യാത്രക്കാർ കണ്ടത് ഭയാനകമായ കാഴ്ച്ച! ചീറിപാഞ്ഞെത്തിയ ട്രെയിനിന്റെ എഞ്ചിനിൽ കുടുങ്ങിയിരുന്ന മൃതദേഹം റെയില്‍വേ പാളത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്ന ഓമനക്കുട്ടന്റെ... മൃതദേഹം നീക്കം ചെയ്തശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു....
ട്രെയിന്‍ തട്ടി മരിച്ചയാളുടെ മൃതദേഹവുമായി ട്രെയിന്‍ സഞ്ചരിച്ചത് 4 കിലോമീറ്ററോളം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
പാലക്കാട്ട് നിന്നു തിരുനെല്‍വേലിയിലേക്ക് പോകുന്ന പാലരുവി എക്സ്പ്രസ് ട്രെയിനിന്റെ എന്‍ജിനിലാണ് ചങ്ങനാശേരി നാലുകോടി കൊല്ലാപുരം ഒട്ടത്തില്‍ക്കടവു ഭാഗത്ത് ചെമ്ബന്‍കുളം വീട്ടില്‍ പരേതനായ കേശവന്റെ മകന്‍ ഓമനക്കുട്ടന്റെ (50) ശരീരം കുരുങ്ങിയത്.
കൊല്ലാപുരം റെയില്‍വേ ക്രോസിനു സമീപത്തുവച്ചാണ് ഓമനക്കുട്ടനെ ട്രെയിന്‍ തട്ടിയത്. റെയില്‍വേ പാളത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു പോകവേ ട്രെയിന്‍ ഇടിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്.
തിരുവല്ല സ്റ്റേഷനില്‍ ട്രെയിനെത്തിയപ്പോള്‍ പ്ലാറ്റ്ഫോമില്‍നിന്ന യാത്രക്കാരാണ് എന്‍ജിനില്‍ മൃതദേഹം കണ്ടത്.
അവര്‍ വിവരം ലോക്കോ പൈലറ്റിനെയും സ്റ്റേഷന്‍ മാനേജരെയും അറിയിച്ചു. തുടര്‍ന്ന് മൃതദേഹം നീക്കം ചെയ്തശേഷമാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്.
തൃക്കൊടിത്താനം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം നടത്തി. മാതാവ്: കുഞ്ഞമ്മ. ഭാര്യ: ഉഷ. മക്കള്‍: ഷിനു, ശില്‍പ.
https://www.facebook.com/Malayalivartha