വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേക്ക് വന്നപ്പോൾ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടത് ഭയാനകമായ കാഴ്ച്ച! അമ്മയും സഹോദരനും ഉറങ്ങുകയാണെന്നും അതിനാല്‍ അവര്‍ എഴുന്നേല്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് യുവതി; അവിവാഹിതയായ സ്ത്രീ മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞത് രണ്ട് ദിവസം! നടുക്കം വിട്ടുമാറാതെ ഉറ്റവർ...
അവിവാഹിതയായ മധ്യവയസ്‌ക അമ്മയുടെയും അനുജന്റെയും മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. രാജരാജേശ്വരി നഗറിനടുത്തുള്ള ബിഎംഎല്‍ ലേയൗട്ടിലുള്ള വസതിയിലാണ് സംഭവം.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേക്ക് വന്നപ്പോഴാണ് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് മുറിക്കുള്ളില്‍ അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടത്.
ദുര്‍ബലയായ ഒരു സ്ത്രീ മുറിയില്‍ നിന്ന് പുറത്തേക്ക് നടക്കുന്നതും കണ്ടു. ആര്യമ്ബ (65), മകന്‍ ഹരീഷ് (45) എന്നിവരാണ് മരിച്ചത്. വീട്ടില്‍ കണ്ട യുവതി ആര്യമ്ബയുടെ മകളും ഹരീഷിന്റെ മൂത്ത സഹോദരിയുമായ ശ്രീലക്ഷ്മി (47) ആണെന്ന് തിരിച്ചറിഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ ഹരീഷിന് ഏപ്രില്‍ 22 ന് കോവിഡ് -19 ന് സ്ഥിരീകരിച്ചിരുന്നതായി കണ്ടെത്തി. ശ്രീലക്ഷ്മി മാനസിക നില തകരാറായതിനാല്‍ അമ്മയും സഹോദരനും മരിച്ചുവെന്ന് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു.
ഭാഗികമായി അഴുകിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് അയച്ചു. അസ്വാഭാവിക മരണത്തിന് രാജരാജേശ്വരി നഗര്‍ പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സഞ്ജീവ് എം പാട്ടീല്‍ പറഞ്ഞു.
അമ്മയും സഹോദരനും ഉറങ്ങുകയാണെന്നും അതിനാല്‍ അവര്‍ എഴുന്നേല്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും ശ്രീലക്ഷ്മി പോലീസിനോട് പറഞ്ഞു. എന്തുകൊണ്ടാണ് അവള്‍ രണ്ട് ദിവസമായി ഭക്ഷണം കഴിക്കാത്തത് എന്ന ചോദ്യത്തിന്, ശ്രീലക്ഷ്മി പറഞ്ഞു,
'എന്റെ അമ്മ എനിക്കും സഹോദരനും വേണ്ടി പാചകം ചെയ്യാറുണ്ടായിരുന്നു. അമ്മ ഉറങ്ങുകയാണെന്ന് ഞാന്‍ കരുതി. അമ്മ ഉണര്‍ന്ന് ഭക്ഷണം തയ്യാറാക്കാത്തതിനാല്‍ ഞാന്‍ ഒന്നും കഴിച്ചില്ല.
' കുറച്ചുനാള്‍ മുമ്ബ് അമ്മ നിലത്തു വീണതായും ഹരീഷ് ആംബുലന്‍സിനെ വിളിക്കാന്‍ ശ്രമിച്ചതായും ശ്രീലക്ഷ്മി പോലീസിനോട് പറഞ്ഞു. പിന്നീട് അവനും തറയില്‍ വീണെന്ന് സ്ത്രീ കൂട്ടിച്ചേര്‍ത്തു. അതേസമയം തിങ്കളാഴ്ച (മെയ് 10) രാവിലെ ഹരീഷ് 108 ലേക്ക് നിരവധി തവണ ഡയല്‍ ചെയ്തതായി പോലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha