പത്ത് വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും സജിതയ്ക്ക് അസുഖങ്ങളൊന്നും വന്നിരുന്നില്ല. ചെറിയ തലവേദനയും വയറുവേദനയും വരുമെന്നല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല! മകളെ തിരിച്ച് വിളിച്ച് സജിതയുടെ വീട്ടുകാര്‍

മാതാപിതാക്കളും രണ്ട് സഹോദരങ്ങളും ഉൾപ്പെടുന്ന വീട്ടിൽ അയൽക്കാരിയെ വീട്ടുകാരറിയാതെ പത്തുവർഷം സ്വന്തം മുറിയിൽ താമസിപ്പിച്ച യുവാവിന്റെ 'അവിശ്വസനീയ"മായ കഥ പുറത്ത്‌വന്നതോടെ നടുങ്ങിയിരിക്കുകയാണ് കേരളക്കര.
അയിലൂര്‍ കാരക്കാട്ടുപറമ്ബ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകള്‍ സജിതയെ (28) വീട്ടില്‍ താമസിപ്പിച്ചത്.
യുവാവിന്റെ വീട്ടുകാരോ പോലീസോ നാട്ടുകാരോ ആരും സംഭവമറിഞ്ഞില്ല. മകളെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് സന്തോഷമെന്ന് സജിതയുടെ മാതാപിതാക്കള്‍.
'മകളെ തിരിച്ച് കിട്ടിയതില്‍ സന്തോഷം, മരിച്ച് പോയെന്നായിരുന്നു കരുതിയത്, വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്.' സജിതയുടെ മാതാപിതാക്കള്‍ പറയുന്നു. മാതാപിതാക്കളെ പേടിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് റഹ്‌മാന്‍ പ്രതികരിച്ചു.
പത്ത് വര്‍ഷം സജിതയെ ഒരു കുറവും വരുത്താതെയാണ് നോക്കിയതെന്നും സ്വന്തം മുറിയിലാണ് ഒളിച്ച് താമസിപ്പിച്ചതെന്നും യുവാവ് പറയുന്നു.
'പത്ത് വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും സജിതയ്ക്ക് അസുഖങ്ങളൊന്നും വന്നിരുന്നില്ല. ചെറിയ തലവേദനയും വയറുവേദനയും വരുമെന്നല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല.
പ്രണയത്തില്‍ വീട്ടുകാര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇലക്‌ട്രിക്ക് കാര്യങ്ങളൊക്കെ നന്നായി അറിയാം. അങ്ങനെയാണ് റിമോര്‍ട്ടില്‍ വര്‍ക്ക് ചെയ്യുന്ന വാതിലൊക്കെ വെച്ചത്.' റഹ്‌മാന്‍ പറയുന്നു.
https://www.facebook.com/Malayalivartha