Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍


പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി


ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...

ആണവ യുദ്ധം തൊട്ടടുത്ത്.. ചൈനക്കെതിരെ നാറ്റോ; പടയൊരുക്കി ജോ ബൈഡന്‍; ചൈനക്കും റഷ്യക്കും എതിരെ ഒരു പുതിയ പോര്‍മുഖം

16 JUNE 2021 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ചൈന തങ്ങളുടെ ആണവായുധ ശേഖരം അതിവേഗം വികസിപ്പിക്കുകയാണ്. സൈനിക നവീകരണത്തെക്കുറിച്ച് അവര്‍ ഒരു വിവരവും പുറത്തു വിടുന്നില്ല. അവര്‍ പുറത്തു വിടുന്ന വിവരങ്ങള്‍ തന്നെ തെറ്റിദ്ധാരണ പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. റഷ്യയുമായി കൂടുതല്‍ സൈനികമായി സഹകരിക്കുന്നുണ്ട്, ഇത് ഭയപ്പെടുത്തുന്നതാണ്. നാറ്റോ നേതാക്കളുടെ കണ്ടെത്തിയ കാര്യങ്ങളാണിവ്. ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ചൈനക്കെതിരെ തുറന്ന പോരിന് ഒരുക്കം കൂട്ടുകയാണ് നാറ്റോ നേതാക്കള്‍.

കൂടാതെ സൈബര്‍ ആക്രമണങ്ങള്‍ സായുധയുദ്ധമായി തന്നെ പരിഗണിക്കാവുന്നതാണെന്ന തരത്തില്‍ നയരൂപീകരണവും നാറ്റോ രാജ്യങ്ങള്‍ നടത്തി. ഇത് ചൈനക്കും റഷ്യക്കും എതിരെ ഒരു പുതിയ പോര്‍മുഖം തന്നെയാണ് തുറന്നിരിക്കുന്നത്. അതായത് സൈബര്‍ ആക്രമണങ്ങള്‍ നടക്കുകയാണെങ്കില്‍ അത് സായുധയുദ്ധം നടത്തിയത് പോലെ തന്നെ. ഏതെങ്കിലും അംഗ രാജ്യങ്ങളെ സായുധമായി ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ മുഴുവന്‍ അംഗ രാജ്യങ്ങളെയും നിര്‍ബന്ധിതമാക്കുന്ന നാറ്റോയുടെ ആര്‍ട്ടിക്കിള്‍ അഞ്ചിനോടുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധത തുറന്നു പറഞ്ഞിരിക്കുകയാണ് ജോ ബൈഡന്‍. കാര്യങ്ങള്‍ അത്ര പന്തിയല്ല എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.

ജോ ബൈഡനെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തെ ഒരു ഉറക്കം തൂങ്ങിയും, ഒരു ചൈനീസ് പക്ഷപാതിയും, ഒരു ദുര്‍ബലനായ വ്യക്തിയും ഒക്കെ ആയി പരിഗണിക്കാറുണ്ട് ചിലര്‍. എന്നാല്‍ നിലവില്‍ ചൈനക്കെതിരെ ലോക രാജ്യങ്ങളെ ഒരുമിപ്പിച്ച് ശക്തമായ സഖ്യങ്ങളിലേക്ക് നയിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ നടപടികള്‍ കാണുമ്പോള്‍ എന്തുകൊണ്ട് അദ്ദേഹത്തിന് ഇത്തരം വിശേഷണങ്ങള്‍ ചാര്‍ത്തി കിട്ടുന്നു എന്ന് ആലോചിച്ച് അത്ഭുതപ്പെടാന്‍ മാത്രമേ കഴിയുകയുള്ളു.

അമേരിക്കന്‍ പ്രസിഡന്റിനെ ശ്രമഫലമായുണ്ടായ ഏറ്റവും പുതിയ ഒരു സംഭവ വികാസത്തില്‍ ചൈനയെ ഒരു നിരന്തര സുരക്ഷാ വെല്ലുവിളിയായി പ്രഖ്യാപിച്ചി രിക്കുകയാണ് നാറ്റോ നേതാക്കള്‍. 30 യൂറോപ്യന്‍, വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ രാഷ്ട്രീയ-സൈനിക സഖ്യമാണ് നാറ്റോ. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് നാറ്റോയുടെ ഉദ്ദേശ ലക്ഷ്യം ആണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കമ്മ്യൂണിസ്റ്റ് അധിനിവേശ ഭീഷണിക്കെതിരെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണു ഇത് സ്ഥാപിതമായത്.


എന്നാല്‍ കഴിഞ്ഞ ഏതാനും വര്ഷങ്ങളായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാറ്റോയുടെ ഉദ്ദേശ്യവും അമേരിക്ക അവര്‍ക്ക് കൊടുക്കുന്ന വമ്പിച്ച ധനസഹായത്തിലും അതൃപ്തി പ്രകടിപ്പിച്ചതിനാല്‍ സമീപ വര്‍ഷങ്ങളില്‍ നാറ്റോ സഖ്യം ബുദ്ധിമുട്ടിലായിരുന്നു. എന്നാല്‍ ജോ ബൈഡന്‍ പ്രസിഡന്റായി വന്നതോട് കൂടെ നാറ്റോ ഉള്‍പ്പെടെയുള്ള അമേരിക്ക അംഗമായിരുന്ന ലോക സൈനിക സാമ്പത്തീക സഖ്യങ്ങള്‍ക്കൊക്കെ ഒരു പുതു ജീവന്‍ ആണ് വന്നിരിക്കുന്നത്. തൊട്ടടുത്ത ദിവസങ്ങളില്‍ ആണ് ചൈനയുടെ ലോക സാമ്പത്തിക അധിനിവേശം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷിയേറ്റീവ് എന്ന പദ്ധതിക്ക് ബദലായി ബി 3 ഡബ്ള്യു എന്നറിയപ്പെടുന്ന ബ്രിങ് ബാക്ക് ബെറ്റര്‍ വേള്‍ഡ് എന്ന പദ്ധതി ജോ ബൈഡന്റെ നേതൃത്വത്തില്‍ ജി 7 അംഗ രാജ്യങ്ങള്‍ മുന്നോട്ടു വച്ചത്.

ഇതിന്റെ ഒരു തുടര്‍ച്ചയായി കാണാവുന്ന നടപടിയാണ് ചൈനയെ ഒരു സിസ്റ്റമിക് ചലഞ്ച് , അഥവാ വ്യവസ്ഥാപിതമായ ഭീഷണി എന്ന് നാറ്റോ അംഗ രാജ്യങ്ങള്‍ വിശേഷിപ്പിച്ചത്. നാറ്റോയുടെ വിശേഷണം എന്നാല്‍ ഏതെങ്കിലും രാജ്യത്തോട് അനുവര്‍ത്തിക്കേണ്ട നയം ആണെന്ന് പ്രത്യേകിച്ച് വ്യക്തമാക്കേണ്ടതില്ലല്ലോ. സിസ്റ്റമിക് ചലഞ്ച് എന്ന വാക്കാണ് ചൈനയില്‍ നിന്നും ഉയരുന്ന ഭീഷണിയെ കുറിച്ച് വിശേഷിപ്പിക്കുവാന്‍ വേണ്ടി നാറ്റോ നേതാക്കള്‍ ഉപയോഗിച്ചത്. വ്യവസ്ഥാപിതമായ വെല്ലു വിളി ആണ് ചൈന എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്.

അതായത് ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അക്രമണങ്ങളോ വെല്ലു വിളികളോ അവരുടെ പെട്ടെന്നുള്ള വികാര ക്ഷോഭത്താലോ ചിന്തയില്ലാത്ത പ്രവൃത്തിയോ അല്ല മറിച്ച് കൃത്യമായ ആസൂത്രണത്തോടു കൂടിയുള്ള പ്ലാന്‍ ചെയ്തുള്ള നടപടികള്‍ ആണ് എന്നാണ് നാറ്റോ അംഗ രാജ്യങ്ങള്‍ വ്യക്തമാക്കിയത്. പൂര്‍ണ്ണമായ ലോക അധിനിവേശം എന്നത് തന്നെയാണ് ചൈനയുടെ ഉദ്ദേശം എന്ന് നാറ്റോ തിരിച്ചറിഞ്ഞിരിക്കുന്നു. തിരിച്ചറിഞ്ഞിരിക്കുന്നു എന്നല്ല അതിനെ ഔദ്യോഗികമായി ഒരു നാറ്റോ നയമായി സ്വീകരിച്ചിരിക്കുന്നു എന്നതിലാണ് കാര്യം.

അങ്ങേയറ്റം ഊഷ്മളതയോടു കൂടിയും എന്നാല്‍ അതിലധികം ആശ്വാസത്തോടു കൂടിയുയാണ് നാറ്റോ അംഗ രാജ്യങ്ങള്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിച്ചത്. സാമ്പത്തികം മാത്രം മാനദണ്ഡത്തില്‍ എടുത്തു കൊണ്ട്, നാറ്റോയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്ത ട്രംപിന്റെ ഭരണ കാലത്തു പ്രതിസന്ധിയില്‍ ആയിപ്പോയ നാറ്റോയെ സംബന്ധിച്ചിടത്തോളം ഇത് അതി നിര്‍ണായകമായ നിമിഷം ആണെന്നാണ് ജോ ബൈഡന്റെ വരവിനെ കുറിച്ച് നാറ്റോയുടെ പ്രധാന അംഗ രാജ്യങ്ങള്‍ വിശേഷിപ്പിച്ചത്.

താന്‍ അധികാരമേറ്റതിനുശേഷം നടന്ന ആദ്യത്തെ നാറ്റോ കൂടിക്കാഴ്ചയില്‍ തന്നെ, 72 വര്‍ഷം പഴക്കമുള്ള ഈ ശക്തമായ സഖ്യത്തിന് അമേരിക്കയുടെ പരിപൂര്‍ണ്ണ പിന്തുണ ഉറപ്പു ജോ ബൈഡന്‍ ഉറപ്പു നല്‍കി. കൂടാതെ നാറ്റോയുടെ മര്‍മ്മ പ്രധാനമായ ഭാഗം ആയ ആര്‍ട്ടിക്കിള്‍ 5 നോടുള്ള അമേരിക്കയുടെ പ്രതിജ്ഞാ ബദ്ധതയും ബൈഡന്‍ എടുത്തു പറഞ്ഞു . ഏതെങ്കിലും ഒരു അംഗ രാജ്യത്തെ ആക്രമിക്കുന്നത് എല്ലാ അംഗ രാജ്യങ്ങളോടും ഉള്ള ആക്രമണം ആയി കണക്കാക്കും എന്നതാണ് ഈ ആര്‍ട്ടിക്കിള്‍ ഉറപ്പു നല്‍കുന്നത്. ഇതിന്റെ മറ്റൊരു വേര്‍ഷന്‍ ആണ് ഇന്ത്യ ഓസ്ട്രേലിയ അമേരിക്ക ജപ്പാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ചതുര്‍ഭുജ സഖ്യം എന്നറിയപ്പെടുന്ന ക്വാഡ്.

 

 

എന്നാല്‍ ഏറ്റവും മര്‍മ്മ പ്രധാനമായ വിഷയം ആര്‍ട്ടിക്കിള്‍ അഞ്ചിലെ ' ആക്രമണം ' എന്ന വാക്കിന്റെ നിര്‍വചനത്തിന്മേല്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റം ആണ്. ഇത് പ്രകാരം ഒരു രാജ്യം മറ്റൊരു രാജ്യത്തിന്മേല്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങളെ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരു സായുധ യുദ്ധം തന്നെ ആയിട്ട് കണക്കാക്കും.

അംഗ രാജ്യങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങള്‍ ഒരുമിച്ചു നേരിടാം എന്ന് 2014 ല്‍ തന്നെ നാറ്റോയില്‍ ധാരണ ആയിട്ടുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും പുതിയതായി ഉടലെടുത്ത നയ രൂപീകരണം പ്രകാരം ' ചില പ്രേത്യേക പ്രതികൂല സാഹചര്യങ്ങളില്‍ രാജ്യങ്ങളുടെ പരമാധികാരത്തെ തന്നെ വെല്ലുവിളിച്ചു കൊണ്ട് ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളെ സായുധ ആക്രമണം അഥവാ പ്രത്യക്ഷ യുദ്ധം തന്നെ ആയി കണക്കാക്കാവുന്നതാണ്.'

ഈ നയം പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ ഇത് റഷ്യയുടെയും ചൈനയുടെയും മൂര്‍ദ്ധാവ് തന്നെ ലക്ഷ്യമാക്കിയുള്ള അടിയാണ് എന്ന് നിസംശയം പറയാം. നുഴഞ്ഞു കയറി കഴിഞ്ഞാല്‍ ഏതു സൈനിക ശക്തിയുടെയും പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും എന്ന് വ്യക്തമാണല്ലോ. മാത്രമല്ല സൈനികമായും സാങ്കേതികമായും ചൈന നാറ്റോയുടെ അത്ര തന്നെ ശക്തിപ്പെട്ടു വരികയാണെന്ന് നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് മുന്നറിയിപ്പ് നല്‍കി. ഇത് നാറ്റോ വിന് മാത്രമല്ല ലോക രാജ്യങ്ങള്‍ക്കു തന്നെ അപകടകരമാണ്. മാത്രമല്ല നിലവിലുള്ള ജനാധിപത്യത്തിലും നിയമങ്ങളിലും അടിസ്ഥാനമാക്കിയ ലോക വ്യവസ്ഥയെ അട്ടിമറിക്കാന്‍ ആണ് ചൈന ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടി ചേര്‍ത്തു.

തെറ്റായ രീതിയിലുള്ള ചൈനയുടെ വ്യാപാര താല്‍പര്യങ്ങള്‍, അതിനു വേണ്ടി അവര്‍ കൈക്കൊള്ളുന്ന നടപടികള്‍, അവരുടെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ , ലോക മേധാവിത്വത്തിനും അയല്‍ രാജ്യങ്ങളുടെ മേല്‍ അധിനിവേശത്തിനും ഉള്ള അവരുടെ സൈനിക നടപടികള്‍ എന്നിവയ്ക്കെതിരെ ലോക രാജ്യങ്ങള്‍ ഒത്തു ചേര്‍ന്ന് ശബ്ദം ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള ജോ ബൈഡന്റെ നടപടികള്‍ ലക്ഷ്യം കാണുന്നു എന്നാണ് ഈ കൂട്ടായ് പ്രസ്താവനയില്‍ നിന്നും നമുക്ക് മനസിലാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാക്കളും കന്നി വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണം... ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി  (23 minutes ago)

ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു  (40 minutes ago)

ആരാധകര്‍ ആവേശത്തില്‍ .... ഫിറ്റ്‌നസ് ടെസ്റ്റ് പാസായി...തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരം കൂടാനെത്തും, ഹൈക്കോടതിയാണ് അനുമതി നല്‍കിയത്  (1 hour ago)

പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്  (1 hour ago)

ജെസ്ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകും... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകുക  (1 hour ago)

ചെമ്മീന്‍ കറി കഴിച്ചതിനെത്തുടര്‍ന്ന് യുവാവിന് ശാരീരിക അസ്വസ്ഥത?... സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ മരണം, ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ്  (1 hour ago)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കം....16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്, രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്  (1 hour ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (2 hours ago)

വി.ഡി സതീശനെതിരായ ഹര്‍ജി തള്ളി... മതിയായ തെളിവുകളില്ലാതെ കേട്ടുകേള്‍വി വച്ച് ഉള്ള ഹര്‍ജിയില്‍ അന്വേഷണം സാധ്യമല്ലെന്ന് വിജിലന്‍സ് കോടതി , 150 കോടിയുടെ തെളിവില്ലാത്ത അഴിമതി ആരോപണത്തില്‍ പരാതിക്കാരനെ രൂക  (2 hours ago)

സംസ്ഥാനത്ത് രണ്ടു ദിവസം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....ശക്തമായ ഇടിമിന്നലിനു സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത  (3 hours ago)

ഒമാനില്‍ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പില്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്ന ആലപ്പുഴ സ്വദേശി് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി  (3 hours ago)

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവ  (4 hours ago)

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം....  (4 hours ago)

മനോവിഷമം താങ്ങാനാമോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി  (5 hours ago)

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends