Widgets Magazine
17
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...


ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...


അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...


ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല

ആറ്റിങ്ങൽ സൂര്യ മുതൽ കോതമംഗലം മാനസ വരെ... കേരളത്തെ ഞെട്ടിച്ച പ്രണയ കൊലപതകങ്ങൾ; കാമുകന്മാർ തിരഞ്ഞെടുക്കുന്നത് കേട്ടുകേൾവിയില്ലാത്ത വഴികൾ

31 JULY 2021 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സുരക്ഷിത ഇടമെന്ന് കരുതുന്ന വീട്ടിൽ, ജോലിക്കുപോകുമ്പോള്‍, കോളേജിലേക്ക് പോകുന്ന വഴിയില്‍, ക്ലാസ് മുറിയില്‍ വച്ച്, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവർ കൊല്ലപ്പെട്ടു. ആദ്യം പ്രണയം പിന്നെ കൊലപാതകം. കേരളത്തെ ഞെട്ടിച്ച പല കൊലപാതകങ്ങളുടെയും അവസാനം അതായിരുന്നു. കോതമംഗലത്തെ അരുംകൊല കേരള ജനത നടുക്കത്തോടെയാണ് കേട്ടറിഞ്ഞത്. 24 വയസുകാരിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവും സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രണയം നിരസിച്ചതിന്റെ പേരിൽ ജീവൻ പൊലിയുന്ന അനേകം പെൺകുട്ടികളിൽ ഏറ്റവും ഒടുവിലത്തെ പേരാണ് മാനസയുടേത്.

വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനിൽ വിമുക്തഭടൻ ശശിധരൻനായരുടെയും വെമ്പായും ഹാപ്പിലാൻഡിലെ ജീവനക്കാരി സുശീലയുടെയും മകൾ സൂര്യ എസ്.നായർ (25) 2016 ജനുവരി 27നാണ് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി.ഡിപ്പോയ്ക്ക് സമീപത്തെ തോപ്പിൽ റോഡിൽ കൊല്ലപ്പെടുന്നത്. കഴുത്തിൽ ആഴത്തിൽ വെട്ടേറ്റാണ് സൂര്യ മരിച്ചത്.

വെഞ്ഞാറമൂട് തൈക്കാട് സെന്റ് ജോൺസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന സൂര്യയുമായി അടുപ്പത്തിലായിരുന്ന ഷിജു സൂര്യയുടെ സ്വഭാവശുദ്ധിയിൽ സംശയിച്ച് യുവതിയെ ആറ്റിങ്ങലിലേക്ക്‌ വിളിച്ചുവരുത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഫെയ്‌സ്ബുക്ക് വഴിയാണ് സൂര്യയും ഷിജുവും പരിചയപ്പെടുന്നത്. അടുപ്പം പിന്നീട് പ്രണയമായി. ഇരുവരുടെയും വീട്ടുകാർ തമ്മിൽ വിവാഹാലോചനവരെ കാര്യങ്ങളെത്തിയിരുന്നു. എന്നാൽ, സൂര്യയ്ക്ക് ഫെയ്‌സ്ബുക്കിലുള്ള മറ്റ് ആൺ സുഹൃത്തുക്കളുമായുള്ള സൗഹൃദത്തെ ഷിജു സംശയിക്കുകയായിരുന്നു.

സംഭവ ദിവസം വസ്ത്രങ്ങളെടുക്കാനെന്ന് പറഞ്ഞാണ് ഷിജു സൂര്യയെ ആറ്റിങ്ങലിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നത്. സ്വകാര്യമായി ചിലത് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തോപ്പിൽ റോഡിലേക്ക്‌ കൂട്ടിക്കൊണ്ടുപോവുകയും അവിടെവെച്ച് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പ്രതി ശരീരത്തില്‍ സ്വയം ധാരാളം മുറിവേല്‍പ്പിച്ചതോടൊപ്പം ഉയര്‍ന്ന അളവിലുള്ള പാരസിറ്റമോള്‍ ഗുളികകള്‍ ഒരുമിച്ച് കഴിച്ച് ആത്മഹത്യയ്‌ക്കും ശ്രമിച്ചിരുന്നു.

 

 

കേരളത്തെ ഞെട്ടിച്ച, പ്രണയകൊലപാതകമെന്ന് നമ്മൾ വിശേഷപ്പിച്ച് തുടങ്ങിയ സംഭവം നടന്നത് 2017 ഫ്രെബുവരി ഒന്നിനായിരുന്നു. ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണകുമാറിന്റെ മകള്‍ കെ.ലക്ഷ്മിയെ (22) പുത്തന്‍തുറ കൈലാസമംഗലത്ത് ആദര്‍ശ് (25) പെട്രോളൊഴിച്ചു കൊല്ലപ്പെടുത്തുകയായിരുന്നു. കോട്ടയം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനിലെ നാലാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയായിരുന്നു ലക്ഷ്മി. പൂര്‍വവിദ്യാര്‍ഥി കൂടിയായ ആദര്‍ശ് കോളേജില്‍ എത്തി ശരീരത്തിന് സ്വയം തീകൊളുത്തിയ ശേഷം ലക്ഷ്മിയെ കെട്ടിപ്പിടിക്കുകയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരുവരും മരണത്തിന് കീഴടങ്ങി. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതും താന്‍ ചതിക്കപ്പെട്ടോ എന്ന സംശയവുമായിരുന്നു ആദര്‍ശിനെ കൊലപാതകത്തിലെയ്ക്ക് നയിച്ചത്.

പിന്നീട് 2019 ലെ മറ്റൊരു പ്രണയ പ്രതികാരവും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചു. 2019 മാർച്ച് 12നായിരുന്നു സംഭവം. തിരുവല്ല അയിരൂർ സ്വദേശി കവിത വിജയകുമാറിനെ പ്രണയം നിഷേധിച്ചതിന്റെ പേരിൽ അജിൻ റെജി മാത്യൂസ് (18) എന്ന യുവാവ് പൊതുവഴിയിൽ തടഞ്ഞു നിർത്തി കുത്തിപ്പരിക്കേൽപ്പിച്ചശേഷം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. റേഡിയോളജി കോഴ്‌സ് പഠിക്കുന്ന കവിത കോളേജിലേയ്ക്ക് പോകുന്ന വഴിയ്ക്കായിരുന്നു കൊലപാതകം. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ ഇവര്‍ സഹപാഠികളായിരുന്നു. കവിത പ്രണയം നിരസിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

അതേ വർഷം തന്നെയാണ് ഏപ്രിൽ നാലാം തീയതി തൃശൂർ ചീയാരത്ത് എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർഥിനിയായ നീതു(22)വും കൊല്ലപ്പെടുന്നത്. വടക്കേകാട് സ്വദേശി നിതീഷ് വീട്ടിലെത്തി പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. ഏറെക്കാലമായി ഇവര്‍ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ നീതു വിവാഹത്തെ എതിര്‍ത്തതും തന്നെ ചതിക്കുന്നുവെന്ന ചിന്തയുമാണ് നിതീഷിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. പുലര്‍ച്ചെ നീതുവിന്റെ വീട്ടില്‍ വച്ചായിരുന്നു നിതീഷ് ക്യത്യം നിര്‍വഹിച്ചത്.


അതേ വര്‍ഷം ജൂലൈ പതിനാലാം തിയതി കേരളം കേട്ടത് മറ്റൊരു പ്രണയ കൊലപാതകമായിരുന്നു. അന്ന് കൊല്ലപ്പെട്ടത് പത്തനംതിട്ട കടമനിട്ട സ്വദേശിനി 17 വയസുകാരിയായിരുന്ന ശാരികയായിരുന്നു. പെണ്‍കുട്ടിയുടെ അകന്ന ബന്ധു കൂടിയായ സജില്‍(20) വീട്ടില്‍ എത്തി പെണ്‍കുട്ടിയെ വിളിച്ച് ഇറക്കിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. 85 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു.


2019 ഒക്ടോബർ പത്താം തീയതിയാണ് പറവൂര്‍ സ്വദേശിയായ മിഥുന്‍ കാക്കനാട് വച്ച് ദേവികയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയത്. ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ താത്പര്യമില്ലെന്ന് ദേവിക പറഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്. മിഥുന്‍ രാത്രി വീട്ടിലെത്തി ദേവികയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ ശേഷം മിഥുനും ഒപ്പം ആത്മഹത്യ ചെയ്യുകയായിരുന്നു.

ദേവികയുടെ മരണത്തിന് മുമ്പ് കേരളത്തെ ഞെട്ടിച്ചത് പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയുടെ കൊലപാതകമായിരുന്നു. സൗമ്യയെ കത്തിച്ചു കൊലപ്പെടുത്തിയ ശേഷം അജാസിന്റെ മൊഴി ഭയപ്പെടുത്തുന്നതായിരുന്നു. 'എനിക്ക് സൗമ്യയെ ഇഷ്ടമായിരുന്നു. വിവാഹാഭ്യര്‍ഥന സൗമ്യ നിരസിച്ചു. തുടര്‍ന്നാണ് സൗമ്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.' പോലീസ് അക്കാദമിയിലെ പരിശീലനവേളയിലാണ് ഇരുവരും പരിചയത്തിലായത്. സൗഹൃദത്തില്‍ നിന്ന് സൗമ്യ പിന്തിരിയുമെന്ന ഭയമാണ് അജാസിനെ കൊലപാതത്തിലേയ്ക്ക് നയിച്ചത്.

പ്രണയ നിഷേധത്തിന്‍റെയും വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെയുമൊക്കെ പേരില്‍ ജീവിതം ഹോമിക്കപ്പെട്ട മറ്റൊരു പെൺകുട്ടിയായിരുന്നു രണ്ടാം വർഷ നിയമ വിദ്യാർഥിനിയായിരുന്ന ഏലംകുളം എളാട് കുഴുന്തറ ചെമ്മാട്ടുവീട്ടില്‍ സി.കെ.ബാല ചന്ദ്രന്‍റെ മകള്‍ ദൃശ്യ (21). ഉറങ്ങിക്കിടന്ന ദൃശ്യയെ വീട്ടിൽ കയറി കുത്തികൊലപ്പെടുത്തുകയായിരുന്നു. ദൃശ്യയും വിനീഷും കുന്നക്കാവ് ഗവ. സ്ക്കൂളില്‍ പ്ലസ് ടു വിന് ഒന്നിച്ച് പഠിച്ചവരായിരുന്നു. തലേന്ന് രാത്രി പെണ്‍കുട്ടിയുടെ അച്ഛന്‍റെ കട തീയിട്ടശേഷം 13 കിലോമീറ്റര്‍ നടന്ന് കുഴുന്തറയിലെ ദൃശ്യയുടെ വീടിന് സമീപമെത്തി ഒളിച്ചുനിന്ന വിനീഷ് രാവിലെ 7.30 ന് ബാലചന്ദ്രന്‍ കടയില്‍ പോയ സമയത്താണ് കൃത്യം നടത്തിയത്. കൊതുകുതിരി കഴിച്ച് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് 2021 ജൂലൈ 30ന് 24 വയസുകാരിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കാമുകൻ രഖിലും സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ലോകസഭാ തിരഞ്ഞെടുപ്പ് ഏറ്റവും നിര്‍ണായകം ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  (59 minutes ago)

വിമാനത്തില്‍ 15-കാരിക്ക് നേരേ ലൈംഗികാതിക്രമം... 31-കാരനായ ടെക്കി യുവാവ് അറസ്റ്റില്‍  (1 hour ago)

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

നെബ്രാസ്‌കയില്‍ 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 45 കാരിയായ അധ്യാപിക അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ മഴ ലഭിക്കും... കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (1 hour ago)

മദ്യപിച്ച് ജോലിക്കെത്തിയ നൂറോളം ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയില്‍ കര്‍ശന നടപടി  (1 hour ago)

പാലത്തിന്റെ തൂണിലിടിച്ച് തോണി മറിഞ്ഞ് ഝലം നദിയില്‍ ആറു പേര്‍ മുങ്ങി മരിച്ചു  (2 hours ago)

ബിജെപി എന്നാല്‍ ഭാരതീയ ബോണ്ട് പാര്‍ട്ടിയാണെന്ന് ബൃന്ദ കാരാട്ട്  (2 hours ago)

നടിയെ ആക്രമിച്ച കേസ്... അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി  (6 hours ago)

യുഡിഎഫിൻ്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ല ; യുഡിഎഫ് നേതൃത്വവും സ്ഥാനാർത്ഥിയും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല; വടകരയിൽ കെ.കെ ശൈലജക്കെതിരായ സൈബർ അക്രമണത്തെ അപലപിക്കുന്നുവെന്ന് സി.പി.ഐ എം സം  (7 hours ago)

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്; സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍  (7 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷ  (7 hours ago)

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽ​ഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ എത്തും  (7 hours ago)

കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്  (7 hours ago)

തൃശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കുമ്പോൾ സുരേഷ് ഗോപിക്ക് കുടുംബ സദസ്സുകളുടെങ്ങളുടെ പിന്തുണയും അംഗീകാരവും ഏറുന്നു; കുടുംബ യോഗങ്ങളിൽ ആവേശമായും വികസന ആശയങ്ങൾ പങ  (7 hours ago)

Malayali Vartha Recommends