Widgets Magazine
29
Mar / 2023
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ ഗാന്ധിയുടെ രണ്ടാം അധികാരകേന്ദ്രവും നഷ്ടമാകുന്നു


സൈബർ ലോകത്ത് സവർക്കർ വീര്യം


 ഇനി മസ്റ്ററിങ് നിര്‍ബന്ധം... സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാന്‍ ഇനി എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം


 ഇനി മസ്റ്ററിങ് നിര്‍ബന്ധം... സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാന്‍ ഇനി എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം


പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി.... ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ ജൂലായ് ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസ്

സിപിമ്മിൽ പൊട്ടിത്തെറികൾ നേതാക്കളെ വിമർശിച്ച അണികൾ

19 NOVEMBER 2022 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത ചർച്ചയാവുമ്പോൾ കേരള മുഖ്യമന്ത്രിയുടെ മകളും ചർച്ചയിൽ...?! ഇ ഡി യെ പേടിക്കുന്ന കവിതയും ഇ ഡി ഏതു നിമിഷവും എത്താം എന്ന് കരുതുന്ന വീണയും..?ശക്തികേന്ദ്രങ്ങളായി മാറിയ മുഖ്യമന്ത്രി പുത്രിമാർ...!

ഡേറ്റിങ്ങ് ആപ്പുവഴി പരിചയപ്പെട്ട സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് എയര്‍ഹോസ്റ്റസ് വീണ് മരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെതിരെ അമ്മ രംഗത്ത്: മകളെ തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് ആരോപണം

കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ: ഇന്ന് മുതൽ ഒറ്റപെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത...

ഇ ഡിയോട് ഇപ്പോഴും സഹകരിക്കുന്നത് 'ആ ഒരൊറ്റ' കാരണത്താൽ; തനിക്ക് ആ കാര്യം 100 % ഉറപ്പാണ്; അയാൾ അങ്ങനെ ചെയ്യുമോ എന്നറിയില്ല; രവീന്ദ്രന്റെ ചങ്കിടിപ്പ് കൂട്ടി സ്വപ്ന സുരേഷിൻറെ ആ വെളിപ്പെടുത്തൽ

നിങ്ങൾക്കും ക്ലിഫ് ഹൗസിലെ സ്ത്രീകൾക്കും അടുത്ത വർഷം സ്വർണം അടങ്ങിയ ബിരിയാണി ചെമ്പ്...! വീണ്ടും മുഖ്യമന്ത്രിയെ പരിഹസിച്ച് സ്വപ്ന സുരേഷ് രംഗത്ത്...

മുഖ്യനെ സിപിഎം ഇനിയും സഹിക്കുമോ.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അതിന്റെ വിഭാഗീയത കാലത്ത് അനുഭവിക്കാത്ത അതിരൂക്ഷമായി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. തുടര്‍ഭരണം കിട്ടിയതോടെ പാര്‍ട്ടി നേതാക്കളില്‍ വളര്‍ന്നു വന്ന അഴിമതിയും സ്വജന പക്ഷപാതവും സാധാരണ പ്രവര്‍ത്തകന്റെ മനോവീര്യം തകര്‍ത്തു കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെ പ്രധാനപ്പെട്ട പോസ്റ്റുകളില്‍ നിയമിക്കാനായി നടത്തുന്ന ചക്കളത്തില്‍ പോരാട്ടം അണികള്‍ക്ക് മനസിലായി തുടങ്ങിയിരിക്കുകയാണ്.പഠിച്ച് പരീക്ഷകള്‍ പാസായി ജോലി നേടുന്നതിനേക്കാള്‍ നല്ലത് സിപിഎം ല്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് മക്കളെ ഉപദേശിച്ച് പാര്‍ട്ടിയ്ക്കായി തല്ലാനും കൊല്ലാനും മക്കളെ ഇറക്കി വിട്ട രക്ഷിതാക്കളും ആകെ അബദ്ധം പറ്റിയ മട്ടിലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കെട്ടിപടുത്ത പല നേതാക്കളുടെയും ജീവിതത്തിന്റെ ലാളിത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന പല നേതാക്കളുടെയും പ്രവര്‍ത്തന രീതി നേരെ മറിച്ചാണെന്ന് അണികള്‍ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. സിപിഎംലെ ചടയം ഗോവിന്ദനം സിപി ഐ ലെ വി.വാ.രാഘവനുമെല്ലാം കടന്നു പോയ പാര്‍ട്ടികളാണിതെന്ന് സിപിഎംമും,

 

 

 

 

 

സിപി ഐയും മനസിലാക്കണമെന്ന അണികളുടെ ആവശ്യം ഇനി നേതാക്കള്‍ക്ക് കേള്‍ക്കേണ്ടി വരും. വി.വി.രാഘവന്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഓട്ടോ ഓടിച്ച് ജീവിച്ചിരുന്ന കാലം വല്ലപ്പോഴും സഖാക്കള്‍ക്ക് ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബലികുടീരങ്ങളേ ഇന്നത്തെ സഖാക്കള്‍ക്ക് മാപ്പ് നല്കണമെന്ന് ഹാഷ് ടാഗോടെ നിരവധി പോസ്റ്റുകളാണ് പാര്‍ട്ടി പ്രവര്‍ത്തകരുടേതായി വന്നു കൊണ്ടിരിക്കുന്നത്. പിണറായി വിജയന്‍ ആഭ്യന്തരം ഒഴിയണമെന്ന് അടുത്തിടെ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ക്യാമ്പയിന് തുടക്കമിട്ടെങ്കിലും പാര്‍ട്ടി കടുത്ത ഭാഷയില്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പോസ്റ്റുകള്‍ പിന്‍വലിക്കുകയാണുണ്ടായത്. നേതാക്കളുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നതിനും സുരക്ഷിത ജോലി ഉറപ്പാക്കുന്നതിനും വേണ്ടി മാത്രമാണ് പാര്‍ട്ടി കേരളം ഭരിക്കുന്നതെന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. സിപിഎം മാത്രമല്ല സിപി ഐയും ഇത്തരത്തില്‍ സ്വജനപക്ഷപാതത്തിന്റെ പാതയില്‍ പെട്ടിരിക്കുകയാണ്. കാനം രാജേന്ദ്രന്‍ സെക്രട്ടറിയായി വന്നതു മുതല്‍ പാര്‍ട്ടി പിണറായി വിജയന് വേണ്ടി ന്യായീകരണ തൊഴിലാണ് ചെയ്യുന്നതെന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്. കഴിഞ്ഞ സമ്മേളനങ്ങളിലെല്ലാം കാനത്തിന്റെ മാറ്റം ഏറെ ചര്‍ച്ചയായിരുന്നു.

 

 

 

 

 

 

പിണറായി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുന്നതുപോലെ കാനവും സിപി ഐയേയും ഹൈജാക്ക് ചെയ്തിരിക്കുന്നതായാണ് അണികളുടെ ആരോപണം. എന്നാല്‍ പിണറായി വിജയന്‍ ഇതുവരെ പാര്‍ട്ടിയിലും ഭരണതലത്തിലും കൊണ്ടു വന്ന എല്ലാ കാര്യങ്ങളും ഒരുമിച്ച് കുഴയുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് തന്നെ വെല്ലുവിളിയുയരുകയാണ്. ഘടക കക്ഷികള്‍ നിലവില്‍ പ്രിണറായിയ്‌ക്കെപ്പമാണ് എന്നാല്‍ സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ രൂപപെടുന്ന ഗ്രൂപ്പിന് പിന്‍തുണയേറുകയാണ്.
സിപിഎം നെതിരെയ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്കി വഷളാക്കുന്നതിന് പകരം സംയമനത്തോടെ നേരിടാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. എന്നു പറഞ്ഞാല്‍ തല്കാലം മിണ്ടാതിരിക്കാം. സമരം നടത്തുന്നവര്‍ തളര്‍ന്ന് പിന്മാറുമ്പോള്‍ ജനം ഇത്തരം കാര്യങ്ങളൊക്കെ മറക്കുമെന്നാണ് വിലയിരുത്തിയത്. അതിന് മുന്നോടിയായി വീടുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തി കാര്യങ്ങള്‍ വിശദീകരിക്കണം. സൗഹൃദ സന്ദര്‍ശനം എന്ന തരത്തില്‍ വേണം വീടുകളില്‍ എത്താനെന്ന നിര്‍ദ്ദേശമാണ് അണികള്‍ക്ക നല്കിയിരിക്കുന്നത്. ഇത് കൊണ്ട് രണ്ട് കാര്യങ്ങളാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ഒന്ന് കാര്യങ്ങള്‍ അണികള്‍ക്ക് നേരിട്ട് വിശദീകരിക്കുന്നതു കൊണ്ട് അവര്‍ക്ക് പാര്‍ട്ടിയോട് തോന്നിയ അകല്‍ച്ച ഇല്ലാതാക്കാം. ഒരോ വീടുകളിലും നേരിട്ടെത്തി പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് ഭരണത്തെ കുറിച്ച് ന്യായീകരിക്കുകയും ചെയ്യാം. എന്തായാലും സിപിഎം പുകയുകയാണ്. കാരണം ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്ന അഴിമതി സ്വജന പക്ഷപാത കഥകള്‍ ഒരുവശത്ത് ഭരണ വിഷയത്തില്‍ നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന സര്‍ക്കാര്‍ മറുപക്ഷത്ത്. ഇക്കാര്യങ്ങളൊക്കെ ഇങ്ങനെ നടമാടുമ്പോഴും വിലക്കയറ്റവും, പട്ടിണിയും തൊഴിലില്ലായ്മയും വര്‍ദ്ധിക്കുകയാണ്.ഗവര്‍ണറുമായി നടത്തുന്ന ഏറ്റുമുട്ടലുകള്‍ പാര്‍ട്ടി നിയമനങ്ങളെ സംരക്ഷിക്കാനെന്ന തോന്നല്‍ അണികള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. കോടതി ഉത്തരവുകളും നിയമാവലികളും വായിച്ചു മനസിലാക്കാന്‍ തക്ക പാകത്തില്‍ അണികള്‍ വളര്‍ന്നിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം സിപിഎം സഖാക്കള്‍ മനസിലാക്കാന്‍ വൈകിയെന്നത് പാര്‍ട്ടി വളരെ ഗൗരവ്വത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. പാര്‍ട്ടി കാര്യങ്ങളെ ദൂരെമാറി നിന്ന് മാത്രം നോക്കി നിന്നിരുന്നവരും നേതാക്കളെ ദൈവത്തെക്കാളും ആദരവോടെ മനസില്‍ കുടിയേറ്റിയിരുന്നവരുടെയും ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്ക്കുകയാണ് നേതൃത്വം. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലെയും വൈസ് ചാന്‍സിലര്‍മാരെയും തിരഞ്ഞെടുത്തത് സിപഎം അനുഭാവിയെന്ന ഒറ്റ കാരണം കൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. പാര്‍ട്ടിയുടെ നിര്‍ദ്ദേശമനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നതാണ് അവരുടെ പ്രധാന ചുമതല. സര്‍വ്വകലാശാലകളിലെ അധ്യാപക നിയമനങ്ങളില്‍ സാധാരണക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നതായാണ് ആരോപണം. പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍, ഭാര്യമാര്‍, കുടുംബാംഗങ്ങള്‍ എന്നിവരെ മാത്രമാണ് ഇത്തരം ഒഴിവുകളിലേയ്ക്ക് നിയമിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ തിരുകി കയറ്റാനുള്ള നീക്കം കോടതി തടഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ വിവാദം. പ്രിയാ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നത് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കുട്ടികളെ അധിക അക്കാദമിക് മികവ് വളര്‍ത്താനാണെന്നാണ് സഖാക്കളെ ധരിപ്പിച്ചിരിക്കുന്നത്.

 

 

 

 

 

എന്നാല്‍ കെ.കെ.രാഗേഷ് തിരുവന്തപുരത്തായതു കൊണ്ടും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതു കൊണ്ടും ഭാര്യയ്ക്ക് ഒരു ഉയര്‍ന്ന പോസ്റ്റ് തരപ്പെടുത്തി എടുക്കേണ്ട ഉത്തരവാദിത്വം രാഗേഷിന് ഉണ്ട്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് പ്രിയ വര്‍ഗ്ഗീസിനെ കൊണ്ടു വരാനാണ് പരിപാടി ഇട്ടിരുന്നത്. ആ സ്ഥനത്ത് എത്തണമെങ്കില്‍ അടിസ്ഥാന യോഗ്യത കോളെജില്‍ അസോസിയേറ്റ് പ്രെഫസറെങ്കിലും ആയിരിക്കണമെന്നുള്ളതാണ്. അതിന് വേണ്ടി നടത്തിയ കള്ളക്കളികളാണ് ഹൈക്കോടതി പൊടിച്ച് കയ്യില്‍ കൊടുത്തത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പോലെ നിരവധി സ്ഥാപനങ്ങള്‍ തലസ്ഥാന നഗരിയിലുണ്ട്. അധികം താമസിയാതെ അതിലൊന്നിന്റെ തലപ്പത്ത് പ്രിയ വര്‍ഗ്ഗീസിനെ സര്‍ക്കാര്‍ എത്തിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിലൂടെ ഇപ്പോള്‍ മൂന്ന വൈസ് ചാന്‍സിലര്‍മാര്‍ പാര്‍ട്ടിക്ക് നഷ്ടമായതിന് പുറമേയാണ് പ്രിയവര്‍ഗ്ഗീസിന്റെ നിയമനത്തില്‍ അനുഭവിക്കേണ്ടി വന്ന നാണക്കേട്. ഗവര്‍ണര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ സിപിഎം നേതാക്കള്‍ സ്വന്തം കുടുംബത്തിന് വേണ്ടി നടത്തിയ യൂണിവേഴ്‌സിറ്റി നിയമനങ്ങളുടെ പിന്നാമ്പുറം തിരഞ്ഞു തുടങ്ങിയാല്‍ നിരവധി പേര്‍ പുറത്താകും. നിരവധി നിയമനങ്ങള്‍ കോടതിയുടെ നൂലാമാലകളില്‍ കുടുങ്ങും. ഇപ്പോള്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം, പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഗവര്‍ണര്‍ എടുത്തിരിക്കുന്ന നിലപാടുകള്‍ തികച്ചും ഇടതു പക്ഷത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ഭരണ ഘടനാപരമായ യാതൊരു പിന്‍തുണയുമില്ലാതെയാണ് പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കുന്നതും ശമ്പളം , പെന്‍ഷന്‍ എന്നിവ നല്കുന്നതും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സോളാര്‍ തട്ടിപ്പുമായെത്തിയ സരിത നായരെ കണ്ടതും സംസാരിച്ചതും കാര്യങ്ങള്‍ ഉറപ്പിച്ചതും ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. പിന്നീട് അയ്യാള്‍ വാര്‍ത്തകളില്‍ നിറഞ്ഞപ്പോഴാണ് പലരും അയ്യാളുടെ വിദ്യാഭ്യാസ യോഗ്യത അന്വേഷിച്ചത്. വെറും പത്താം ക്ലാസ് യോഗ്യതയുള്ള അയ്യാള്‍ അന്ന് ചീഫ് സെക്രട്ടറിയെ വരെ വിരട്ടിയിരുന്നുവെന്ന വിവരം പിന്നീടാണ് പുറത്തു വന്നത്. നിലവിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യവും വ്യത്യസ്തമല്ല. പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലെ ആകെ യോഗ്യത പാര്‍ട്ടി നല്കുന്ന കത്താണ്. പാര്‍ട്ടി പ്രവര്‍ത്തകനായാല്‍ പ്രത്യേക യോഗ്യതയൊന്നും ചോദിക്കാറുമില്ല. മന്ത്രി ഓഫീസിലും പരിസരങ്ങളിലും കറങ്ങി നടന്ന് പല ജില്ലകളില്‍ നിന്നു വരുന്ന പാര്‍ട്ടിക്കാരെ സഹായിക്കുകയാണ് പ്രധാന ജോലി. രണ്ട് വര്‍ഷം കൊണ്ട് ഒപ്പിക്കാവുന്ന ക്വട്ടേഷനുകള്‍ ഒപ്പിച്ചു കൊണ്ട് നാട്ടിലേക്ക് മടങ്ങാം .അവിടെ സുഖമായി ജീവിക്കാനുള്ള പെന്‍ഷന്‍ എത്തിക്കോളും. സര്‍ക്കാര്‍ ഖജനാവിലെ പണം കൊണ്ട് പാര്‍ട്ടിക്കാരെ തീറ്റിപോറ്റുകയും അതിലൂടെ പാര്‍ട്ടി വളര്‍ത്തുകയും ചെയ്യുന്ന സൂത്രവിദ്യ ലോകത്ത് തന്നെ ആദ്യമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പോലും നാളിതുവരെ ഇത്രയം കുശാഗ്ര ബുദ്ധി വന്നിട്ടില്ല. അവിടെ സഖാവായാലും അണിയായാലും അവനവന്റെ കുടുംബത്തിന് വേണ്ടതെല്ലാം അവന്‍ തന്നെ അധ്വാനിച്ച് കണ്ടെത്തണം. കേരളത്തില്‍ നിങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരാകൂ കുടുംബം പോറ്റാനുള്ള വരുമാനം വീട്ടിലെത്തിക്കോളും എന്ന വാഗ്ദാനം നല്കിയാണ് സിപിഎം ലേയ്ക്ക് അണികളെ ആകര്‍ഷിക്കുന്നത്.
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി അനാവശ്യമായ ഇടപെടലുകള്‍ നടത്തിയെന്ന് ഗവര്‍ണര്‍ ആരോപണമുന്നയിച്ചപ്പോള്‍ സര്‍ക്കാര്‍ സ്വന്തം നയം മാറ്റുന്നതിന് പകരം ഗവര്‍ണറെ തിരുത്തിക്കാനാണ് ശ്രമിച്ചത് .

 

 

 

 

അവിടെ തുടങ്ങിയ പാളിച്ചകള്‍ പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തെ കോടതി തള്ളിപറയുന്നതില്‍ വരെ കൊണ്ടെത്തിച്ചത് സര്‍ക്കാരിന്റെ വാശി ഒന്നുമാത്രമാണ്. പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തില്‍ കോടതി ആധാരമാക്കിയത് യുജിസി മാനദണ്ഡങ്ങളാണ് . കോളെജ് അധ്യാപകര്‍ , പ്രിന്‍സിപ്പല്‍, അസോസിയേറ്റ് പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലേയ്ക്ക് നിയമിക്കപ്പെടുന്നവര്‍ യുജിസി മാനദണ്ഡം പാലിക്കണമെന്ന് അടിവരയിട്ടു പറയുന്ന ഉത്തരവാണ് പ്രിയാവര്‍ഗ്ഗീസിന്റെ കേസില്‍ സംഭവിച്ചത്. പ്രിയയുടെ കേസിന്റെ വിജയത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍മാരുടെ നിയമനം സംബന്ധിച്ച വിവാദമാണ് തലപൊക്കിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ നിയമനവും പാര്‍ട്ടി കത്തിന്റെ അടിസ്ഥാനത്തിലാണെന്ന പ്രചരണം ശക്തമായി കൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസ് പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരും... കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്  (1 hour ago)

സൂപ്രണ്ടിന്റെ കൂടെ കിടക്കണം അല്ലെങ്കില്‍ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കില്ല;മേലുദ്യോഗസ്ഥന്റെ ഉപദ്രവം സഹിക്ക വയ്യാതെ ജോലി രാജിവെക്കാന്‍ യുവതി,പ്രതികരിച്ച ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി,ജലീ  (2 hours ago)

കര്‍ണ്ണാടകയില്‍ രാഹുല്‍ ഗാന്ധിക്ക് അടുത്ത കുരുക്കിട്ട് നരേന്ദ്ര മോദി;കന്നടികരുടെ വികാരത്തില്‍ കയറിപ്പിടിച്ചു,രാഹുലിന്റെ വാവിട്ട വാക്കുകള്‍ക്ക് കോണ്‍ഗ്രസ്സ് വിയര്‍ക്കും,തീരുമ്പോള്‍ തീരുമ്പോള്‍ രാഹുലിനി  (3 hours ago)

നായനാര്‍ പിണറായിക്ക് വെച്ച എട്ടിന്റെ പണി;ലോകായുക്ത മഹത്വം വിളമ്പി നടന്ന പിണറായിക്ക് ഇപ്പോള്‍ കണ്ടൂട,ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് തലയ്ക്ക് മുകളിലെ വാള്‍ ഊരാന്‍ പഴുതുതേടി മുഖ്യമന്ത്രി,ലോകായുക്തയെ ചട്ടംപഠ  (3 hours ago)

ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോൾ എന്നും കാവലാളായ ജുഡീഷ്യറി നോക്കുകുത്തിയാകുമെന്ന് കരുതിയവർക്ക് തെറ്റി; നീതി ബോധം വറ്റാത്ത മനസ്സുള്ളവർ രാജ്യത്തിൻ്റെ പരമോന്നത ന്യായാധിപൻമാരിൽ അവശേഷിക്കുന്നുണ്ടെന്ന തി  (4 hours ago)

നാല് വോട്ടിന് വേണ്ടി ജനിപ്പിച്ച അച്ഛനെ പോലും തള്ളിപ്പറയുന്ന രാഷ്ട്രീയം; അതാണ് രാഹുൽ അടക്കമുള്ളവർ ഇപ്പൊൾ ചെയ്യുന്നത്; കേരളത്തിൽ അല്ലാതെ ഇത് മറ്റെങ്ങും ചെലവാവുകയും ഇല്ല; എന്ന് മുതലാണ് കോൺഗ്രസുകാർക്കും ക  (4 hours ago)

കയ്യൂർ രക്തസാക്ഷി ദിനത്തിന്റെ എൺപതാം വാർഷികമാണ് ഇന്ന്; ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ജന്മിത്വവാഴ്ചയ്ക്കുമെതിരെ ചെങ്കൊടിക്കുകീഴിൽ കയ്യൂരിലെ കർഷക ജനത നടത്തിയ ഉജ്ജ്വല സമരത്തിന്റെ ഓർമ്  (4 hours ago)

പൊതുജനാരോഗ്യ ബില്ലിലെ അപാകതകളും ആശങ്കകളും അറിയിക്കാൻ വിശ്വ ആയുർവേദ പരിഷത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ ഗവർണറെ കണ്ടു; നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടി  (5 hours ago)

സ്ത്രീ ശാക്തീകരണത്തിൻ്റെ പേരിൽ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിൻ്റെ വനിതാ നേതാക്കൾക്കെതിരെയുള്ള ഒരു ജനറൽ സ്റ്റേറ്റ്മെൻ്റ് മാത്രമാണത്; പൂതന പരാമർശം സ്ത്രീവിരുദ്ധതയല്ല, അതൊരു രാഷ്ട്രീയ പ്  (5 hours ago)

അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ? ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരും; ശാശ്വത പരിഹാരമാണ് ഇക്കാര്യത്തിൽ വേണ്ടത്; ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സർക്കാർ സ്വീകരിച്ചു?  (5 hours ago)

19 വർഷമായി ഈ വീടായിരുന്നു നിർണായക ചർച്ചകളുടെയും കൂടിക്കാഴ്‌‌ചകളുടെയും വേദി.  (6 hours ago)

വീരനായ് സവർക്കർ, ഡിപിയും പ്രൊഫൈലും, സംഘികൾക്ക് സ്റ്റാറ്റസ്  (6 hours ago)

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പ  (6 hours ago)

ജല ശുചീകരണ ശാലകളുടെ പേരിലാണ് വലിയ അഴിമതി നടക്കുന്നത്; ജലവിഭവ വകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് അഴിമതിയുടെ പിന്നിൽ; 2024 ഓടെ ഇന്ത്യയിൽ എല്ലാ വീടുകളിലും കുടിവ  (7 hours ago)

മാർക്സിസ്റ്റ് പാർട്ടി വനിതാ നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ അങ്ങേയറ്റം അവഹേളനം നിറഞ്ഞ പരാമർശത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു; സ്ത്രീശാക്തീകരണമെന്ന പേരിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ  (7 hours ago)

Malayali Vartha Recommends