Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

പൊട്ടക്കിണറ്റിലെ തവളയായി പിണറായി പോലീസ് ; കാക്കി കാക്കയെ ഓടിക്കാന്‍ കൊണ്ടു പോയി

19 NOVEMBER 2022 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കെട്ടു പോകുന്ന പോലീസിന് സിപിഎം മരുന്ന്.
പിണറായിയുടെ ആഭ്യന്തരം കേരളത്തില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. പോലീസ് വിഭാഗത്തില്‍ അടിമുടി മാറ്റമുണ്ടാകുന്നെങ്കിലും കുറ്റകൃത്യങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ദ്ധിച്ചിരിക്കുകയാണ്. പാട്ടാപകല്‍ കൊച്ചി നഗരത്തില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ പത്തൊന്‍പത്കാരിയെ കൂട്ട ബലാല്‍സംഘത്തിന് ഇരയാക്കിയെന്നത് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഓരോ ദിവസവും പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ കാരണം പെണ്‍കുട്ടികളുള്ള രക്ഷിതാക്കള്‍ തികഞ്ഞ ഭയത്തോടെയാണ് ജീവിക്കുന്നത്. ഏത് സ്ഥലത്തും പതിയിരിക്കുന്ന അക്രമങ്ങള്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരു പോലെ കാത്തിരിക്കുകയാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ക്രമിനല്‍ സംഭവങ്ങള്‍ക്ക് ഒരേ മുഖമാണ്. മദ്യത്തിന്റെ ആസക്തിയില്‍ നടന്നിരുന്ന അക്രമങ്ങളുടെ സ്വഭാവം മാറി. മയക്കുമരുന്നിന്റെ ആസക്തിയില്‍ നടക്കുന്ന അക്രമങ്ങള്‍ എല്ലാം മനുഷ്യത്വ രഹിതമാണ്. കൂഞ്ഞുങ്ങളെ പോലും നടുറോഡില്‍ തൂക്കിയടിച്ച് കൊലപ്പെടുത്തുന്ന ദുഷ്ടതകളിലേയ്ക്ക് വളര്‍ന്നിരിക്കുന്നു. വടക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കേട്ടിരുന്ന മിക്ക അക്രമ വാര്‍ത്തകളും കേരളത്തില്‍ അതിലും ഭീകരമായ അവസ്ഥയിലാണ് അരങ്ങേറുന്നത്. ഐശ്വര്യ ലബ്ദിക്കായി നരബലിയും, മരിച്ച പിതാവിന്റെ ആത്മാവിനെ തിരികെ കൊണ്ടുവരാന്‍ പിഞ്ചു കുഞ്ഞിനെ ബലി നല്കുന്ന അമ്മ. ഭാര്യയുടെ നഗ്ന പൂജയിലൂടെ ജിന്നിനെ വിളിച്ചു വരുത്തുന്ന സിദ്ധന്‍, കോഴിയേയും, ആടിനേയും എന്തിന് മനുഷ്യനെ പോലും വെട്ടി ബലി കൊടുത്ത് പൂജകള്‍ നടത്തി കൊണ്ടിരിക്കുകയാണിവിടെ. ഇത്തരം അന്തവിശ്വാസങ്ങള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാന്‍ സര്‍ക്കാരിനായിട്ടില്ല. നരബലി കേസിലെ പ്രതികള്‍ക്ക പോലും ജീവപര്യന്തം ശിക്ഷ കിട്ടുന്ന തരത്തില്‍ നിന്നും നിയമപരിഷ്‌കരണം ഉയര്‍ന്നിട്ടില്ല. കഷായം കൊടുത്തും ജ്യൂസ് കൊടുത്തുമുള്ള കൊലകള്‍... കൊലപാതകങ്ങള്‍ക്ക് ആരും കാണാത്ത വഴികള്‍ കണ്ടെത്തുകയാണ് മലയാളി ക്രമിനലുകള്‍.
നിയമങ്ങളുടെ കുറവോ അവ നടപ്പിലാക്കുന്നതിലെ അപാകതയോ അല്ല കേരളത്തില്‍ ഇത്തരം കുറ്റ കൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. ആഭ്യന്ത വകുപ്പിന്റെ പരാജയം എന്നു പറഞ്ഞ് അവസാനിപ്പിക്കാനുമാവില്ല. കേരളത്തിലെ പോലീസ് സംവിധാനത്തിന്റെ തകരാറാണ് കാരണം. പോലീസില്‍ എപ്പോഴൊക്കെ രാഷ്ട്രീയം കലര്‍ത്തുന്നുവോ അപ്പോഴൊക്കെ സംസ്ഥാനത്ത് ക്രിമിനല്‍ സംഭവങ്ങള്‍ ശക്തി പ്രാപിച്ചു കൊണ്ടിരിക്കും. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പോലീസ് കേരളത്തില്‍ അഴിഞ്ഞാടിയിത്.  ഇപ്പോഴിതാ പോലീസ് അഴിഞ്ഞാടുകയല്ല പോലീസിന്റെ നിസഹായവസ്ഥയില്‍ ക്രിമിനലുകള്‍ തഴച്ചു വളരുന്നു. പോലീസിനെ നിയമിക്കുന്നത് മുതല്‍ നിത്യവും നിയന്ത്രിക്കുന്നതു വരെ സിപിഎം പ്രവര്‍ത്തകരും നേതാക്കളുമാണ്. പാര്‍ട്ടി നേതാക്കള്‍ക്ക് ജനങ്ങളെ നിയന്ത്രിക്കാനായാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റം നല്കി ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ഇരുത്തുന്നത്. മ്യൂസിയം വളപ്പില്‍ ഡോക്ടര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ കേസുപോലും എടുക്കാന്‍ തയ്യാറാകാത്ത പോലീസ് ആരെയോ ഭയക്കുകയാണ്. ഗ്രീഷ്മ എന്ന പെണ്‍കുട്ടി വിഷം നല്കിയിട്ടാണ് ഷാരോണ്‍ എന്ന ചെറുപ്പക്കാരന്‍ മരിച്ചതെന്ന വിവരം ബന്ധുക്കള്‍ നല്‍കിയിട്ടും പ്രാഥമിക നടപടിക്രമങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത പോലീസിനെ ഏത് ഗണത്തില്‍ പെടുത്തണം. പരാതി വാങ്ങി കേസ് ചാര്‍ജ്ജ് ചെയ്യുന്നതുമുതലുള്ള ബാല പാഠം പോലീസുകാര്‍ക്ക് പഠിപ്പിച്ചു കൊടുക്കേണ്ടതാണ്. പോലീസിന്റെ തലപ്പത്ത് അഴിച്ചു പണി നടത്തിയതു കൊണ്ടോ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങിയതു കൊണ്ടോ പോലീസ് നന്നാവണമെന്നില്ല. മറിച്ച് മുഖം ആധുനിക വല്‍ക്കരിക്കണം. മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടതാണ്. പോലീസ് സേനയിലേയ്ക്ക് താല്കാലികമായി ആയിരം പേരെ നിയമിക്കാന്‍ പോകുന്നുവെന്ന വിവരം കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തായത്. താല്കാലിക, പിന്‍വാതില്‍ നിയമനങ്ങളില്‍ പെട്ട് ശ്വാസം മുട്ടി നില്ക്കുന്ന സര്‍ക്കാരിന്റെ സത്യസന്ധത തെളിയിക്കാനുള്ള അടവായി മാത്രം ഇതിനെ കണ്ടാല്‍ മതി.
പിണറായി സര്‍ക്കാരിന്റെ പോലീസ് ആറ് വര്‍ഷമായി നടത്തി വരുന്ന പ്രവൃത്തികളെ ഒറ്റപ്പെട്ട സംഭവങ്ങളെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത്. പോലീസ് സേനയില്‍ ശുദ്ധി വരുത്തേണ്ടത് അത്യാവശ്യമാണെന്ന് നന്നായി അറിയാവുന്ന ആളും മുഖ്യമന്ത്രി തന്നെ. വീട്ടമ്മയെ വീട്ടില്‍ കയറി കൂട്ടബലാല്‍ സംഗം ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രതിയാകുന്നത് വരെയെത്തി കാര്യങ്ങള്‍. അതു പോലെ രണ്ട് കുട്ടികളെ മാറി മാറി ലൈംഗീക പീഡനത്തിനിരയാക്കിയ സിപിഎ വിനോദ് കുമാറും കേരള പോലീസിലാണ് ജോലി ചെയ്യുന്നത്. പോലീസിന്റെ ഇത്തരം പ്രവണതകള്‍ പൊതു ജനത്തിന് സഹിക്കുന്നതിനും അപ്പുറമായി മാറിയിരിക്കുകയാണ്. കിളികൊല്ലൂര്‍ സംഭവം, പാറശ്ശാല ശാരോണ്‍ വധം തുടങ്ങി എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ വീഴ്ചകളും അക്രമങ്ങളും കൂടി വരുന്നതായാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. പോലീസില്‍ ക്രിമിനലുകള്‍ ഉള്ളതു പോലെ തന്നെ മതതീവ്രവാദികളും ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടും നടപടിയൊന്നുമില്ല. പോലീസുകാരുടെ സംഘടനകളെല്ലാം സിപിഎം അനുകൂലമായി മാറിയതോടെ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ പോലീസിന് കഴിയുന്നില്ല. പോലീസിലെ ക്രമിനലുകള്‍ക്ക് ചേക്കേറാനുള്ള സംഘടനകളായി അവ മാറിയിരിക്കുന്നു.

തിരുവന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ സ്വന്തം ജില്ല സെക്രട്ടറിയായ സഖാവിനെഴുതിയ കത്താണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വിവാദ കൊടുങ്കാറ്റ് അഴിച്ചു വിട്ടിരിക്കുന്നത്.കോര്‍പ്പറേഷനിലെ താല്കാലിക ജോലിയ്ക്ക് നിയമിക്കാനായി പാര്‍ട്ടി സഖാക്കളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു കത്ത്. ആ കത്തിന് ജില്ല സെക്രട്ടറി നിയമിക്കേണ്ടവരുടെ പേര് ഉള്‍പ്പടെ മറുപടി നല്കി. കേരളത്തില്‍ ആദ്യമായിട്ടായിരിക്കാം ഒരു ജനപ്രതിനിധി കോര്‍പ്പറേഷനില്‍ ഒഴിവുകളുണ്ട് പാര്‍ട്ടിക്കാരുടെ ലിസ്റ്റ് വേണമെന്നാവശ്യപ്പെടുന്നത്.  ഇത്തരത്തില്‍ കത്തുകളെഴുതി തന്നെയാണ് താല്കാലിക നിയമനങ്ങള്‍ നടത്തുന്നത്. കത്ത് വിവാദം അന്വേഷിക്കാന്‍ ലോക്കല്‍ പോലീസിനെ ഏല്‍പിക്കുന്നതിന് പകരം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനും, വിജിലന്‍സിനുമാണ് അന്വേഷംമ ചുമതല നല്കിയിരിക്കുന്നത്.

 

 

 

 

ഇരുപത്തി നാല് മണിക്കൂര്‍ കൊണ്ട് കല്ലും പതിരും തിരിച്ച് പ്രതിയേയും പൊക്കനുള്ള കേസാണിതെന്ന് ഡിജിപിയ്ക്ക് വരെ അറിയാം. കത്തെഴുതിയതും പ്രചരിപ്പിച്ചതും വിവാദമാക്കിയതും സിപിഎം കാര്‍ തന്നെയെന്നതാണ് ഇവിടെ വസ്തുത . കേരളത്തിലെ ജനങ്ങളെ മുഴുവന്‍ കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നതിന് തുല്യമാണ് സര്‍ക്കാരിന്റെ കത്തിലെ ഒത്തു കളി. . പോലീസിലെ ക്രമിനലുകള്‍ക്ക് ചേക്കേറാനുള്ള സംഘടനകളായി അവ മാറിയിരിക്കുന്നു. കേരള പോലീസില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട അന്‍പത്തി ഒന്‍പത് പേര്‍ പോലീസിലുണ്ട്. പോലീസില്‍ മൊത്തം  744 ക്രിമിനലുകളുണ്ടെന്നാണ് കണക്ക് . ആ 744 പേരെ പല പ്രധാനപ്പെട്ട പോസ്റ്റുകളിലുമാണ് ഇരുത്തിയിരിക്കുന്നത്. നാളിതുവരെ ഗുരുതര കുറ്റം ചെയ്ത പോലീസുകാരില്‍ പതിനെട്ട് പേരെ മാത്രമാണ് സര്‍വ്വീസില്‍ നിന്നും പിരിച്ചി വിട്ടത്. എന്നാല്‍ അതിലും മാരകമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ ഇപ്പോഴും സര്‍വ്വീസിലുണ്ടെന്നതിന്റെ തെളിവാണ് നിരന്തരേ പോലീസുകാര്‍ക്കെതിരെയുണ്ടാകുന്ന കേസുകള്‍. ബലാല്‍സംഗം,. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കല്‍, മോഷണം, ലൈംഗീക പീഡനം, കള്ളപണ ഇടപാട് , തുടങ്ങി പോലീസുകാര്‍ ഉള്‍പ്പെടാത്ത കേസുകള്‍ വളരെ കുറവാണ്. കേരളത്തിലെ പോലീസ് സംവിധാനത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുള്ളയാളാണ് പിണറായി വിജയന്‍ . എന്നാല്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് പോലീസിനെ കയറൂരിവിട്ടിരിക്കുന്ന അവസ്ഥയാണ്. സെക്രട്ടറിയേറ്റിലുരുന്ന പോലീസിനെ നിയന്ത്രിക്കുന്നവര്‍ എല്ലാ കുറ്റകൃതൃങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുക്കുന്നതായാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കുറ്റവാളികളായ പോലീസുകാര്‍ക്ക് സംരക്ഷണം നല്കുന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ ജോലിയ്ക്കിടയിലെ മാനസിക പിരിമുറുക്കം കൊണ്ടാണ് പലപ്പോഴും പൊതുജനത്തോട് മോശമായി പെരുമാറേണ്ടി വരുന്നതെന്നാണ് പോലീസുകാര്‍ പറയുന്നത്. എന്നാലും അതിജീവിതയെ പീഡിപ്പിക്കാനായി മനസു വന്ന പോലീസുകാരന്‍ സര്‍വ്വീസില്‍ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്.

 

 

 

 

പോക്‌സോ കേസിലെ അതിജീവിതയാണ് റിട്ടയര്‍മെന്റിന് അടുത്തെത്തിയ എ.എസ്.ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇത്തരം പോലീസ് വൈകൃതങ്ങള്‍ സമൂഹത്തില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഭയം കാരണം പുറത്തു പറയുന്നില്ലെന്നേയുള്ളൂ .യ പോലീസ് സ്‌റ്റേഷനുകളില്‍ പരാതിക്കാരനെയും പ്രതിയേയും ഒരു പോലെയാണ് കാണുന്നത്. അതുകൊണ്ട് പലരും പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്താന്‍ മടിക്കുകയാണ്.
പോലീസിലെ ക്രമിനലുകള്‍ക്കെതിരെ നടപടി വേണ്ടതാണെന്ന് എല്ലാ തുറയില്‍ നിന്നുമുള്ളവര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പിണറായി സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ട് ജനത്തെ ഭയപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. പോലീസ് രാജ് നടപ്പിലാക്കിയാല്‍ കൊള്ളാമെന്നുണ്ട് സര്‍ക്കാരിന്. പോലീസിനെ കയറൂരിവിട്ടിരിക്കുന്നതിന്റെ ഫലമാണ് പോലീസ് ക്രിമിനലുകളുടെ വളര്‍ച്ച്. ആരോട് എന്തു ചെയ്താലും രക്ഷിക്കാന്‍ പാര്‍ട്ടിയുണ്ടെന്നുള്ള ദാര്‍ഷ്ട്യമാണ് കേരള പോലീസിനെ ഭരിക്കുന്നത്. പോലീകാരിലെ ക്രമിനലുകളെ നിയന്ത്രിക്കാന്‍ സര്‍്കകാരിനോ ഇടതുമുന്നണിയ്‌ക്കോ കഴിയാത്ത അവസ്ഥയാണ്. പാര്‍ട്ടിയിലും പോലീസിലും ഒരു പോലെയാണ് കാര്യങ്ങള്‍. പിണറായി ആഭ്യന്തര മന്ത്രിയായതു കൊണ്ട് പോലീസുകാര്‍ കൂട്ടത്തോടെ പിണറായിയെ ആക്രമിക്കുന്നതിന് വേണ്ടിയാണോ ഇത്തരം സ്ഥിരം കുറ്റു കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്നാണ് സംശയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (32 minutes ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (56 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (1 hour ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (1 hour ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (2 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (11 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (13 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (14 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (14 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (14 hours ago)

ദൃശ്യങ്ങൾ പുറത്ത്  (14 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (14 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (14 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (15 hours ago)

Malayali Vartha Recommends