Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

ചത്തവനേയും പിണറായി വിട്ടില്ല. പോലീസിന്റെ വേട്ട ലിസ്റ്റില്‍ നടുങ്ങി മുസ്ലീം സമുദായം. മോദി പ്ലാന്‍ വണ്‍.

24 JANUARY 2023 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മുസ്ലീം സമദായത്തെ വേട്ടയാടുന്നുവെന്ന പ്രചരണം ശരിവെയ്ക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിലെ സര്‍ക്കാരിന്റെ ജപ്തി നടപടികള്‍. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലെ നഷ്ടം ഇടാക്കി കിട്ടാനായി സര്‍ക്കാര്‍ നടത്തിയ ജപ്തി നടപിടികളില്‍ നിരപരാധികളായി നിരവധി പേരുടെ കിടപ്പാടങ്ങള്‍ ജപ്തി ചെയ്യാന്‍ നിര്‍ദ്ദേശം നല്കിയത് പിണറായി വിജയന്റെ കൂര്‍മ്മ ബുദ്ധിയാണെന്ന ആരോപണമുയരുന്നുണ്ട്. ഇടതു സര്‍ക്കാരിന്റെ ഇഷ്ടത്തിനല്ല കോടതിയുടെ ഇഷ്ടത്തിനാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും, കോടതിയെ നിയന്ത്രിക്കുന്നത് കേന്ദ്രത്തിലെ നരേന്ദ്രമോദിയും കൂട്ടരുമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായാണ് ആരോപണം ഉയരുന്നത്. കൂട്ടത്തില്‍ കേരളത്തില്‍ ഇടതിനോട് വിദ്വേഷം പുലര്‍ത്തുന്ന മുസ്ലീം വിഭാഗത്തിനെ കടന്നാക്രമിച്ച് മുസ്ലീം ലീഗിനെ ഒറ്റപ്പെടുത്താനുള്ള അവസരമായും പിണറായി സര്‍ക്കാര്‍ ജപ്തിയെ കാണുന്നുണ്ട്. കേന്ദ്രവും കേരളവും ഒറ്റക്കെട്ടായി മുസ്ലീം സമുദായത്തെ വേട്ടയാടിനിറങ്ങിയിരിക്കുകയാണെന്ന വാദവും ശരിവെയ്ക്കുന്ന തരത്തിലാണ് ജപ്തി മുന്നോട്ട് പോയത്. ഹര്‍ത്താലിനും മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ടവരേയും, വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ കിടക്ക രോഗികളായവരുടെയും സ്വത്തുക്കള്‍ കണ്ടു കെട്ടിയത് ഇടത് സര്‍ക്കാരിന്റെ മുസ്ലീം വിരോധമാണെന്ന് വ്യഖ്യാനിക്കപ്പെടുന്നു.



ഹര്‍ത്താലിന് 5 മാസം മുന്‍പു കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടിലും സ്വത്ത് കണ്ടുകെട്ടല്‍ നടപടിയുടെ ഭാഗമായി റവന്യു വകുപ്പിന്റെ ജപ്തി നോട്ടിസ് പതിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയ പ്രസിഡന്റ് കുപ്പിയോട് സ്വദേശി മുഹമ്മദ് സുബൈറിന്റെ വീട്ടിലാണ് ജപ്തി നോട്ടിസ് പതിച്ചത്.സെപ്റ്റംബര്‍ 24ലെ ഹര്‍ത്താല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ജപ്തിയുടെ ഭാഗമാണിതെന്നും 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ മുഴുവന്‍ സ്വത്തും ജപ്തി ചെയ്യുമെന്നും നോട്ടിസിലുണ്ട്. എലപ്പുള്ളി-1 വില്ലേജ് ഓഫിസറാണു പാലക്കാട് റവന്യു റിക്കവറി തഹസില്‍ദാരുടെ പേരിലുള്ള നോട്ടിസ് പതിച്ചത്.

പാലക്കാട്‌പൊള്ളാച്ചി റൂട്ടില്‍ കുപ്പിയോട് 5 സെന്റ് സ്ഥലവും കടമുറിയും വീടുമാണു സുബൈറിന്റെ പേരിലുള്ള സ്വത്ത്. സുബൈറിന്റെ ഭാര്യയും മക്കളും മാതാപിതാക്കളുമാണ് ഇവിടെയുള്ളത്. നോട്ടിസില്‍ ഒപ്പിടാനാവില്ലെന്നു പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് ഒപ്പു വാങ്ങിയതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. 2022 ഏപ്രില്‍ 15ന് ആണ് സുബൈര്‍ കൊല്ലപ്പെട്ടത്. ആര്‍എസ്എസ് ജില്ലാ ഭാരവാഹി ഉള്‍പ്പെടെ പ്രതികളായ കേസിന്റെ വിചാരണ പാലക്കാട് സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്.പാലക്കാട് ജില്ലയില്‍, വര്‍ഷങ്ങളായി വിദേശത്തുള്ള 2 വ്യക്തികള്‍ക്കെതിരെ ജപ്തി നടപടി സ്വീകരിച്ചതായും പരാതിയുണ്ട്. 17 വര്‍ഷമായി വിദേശത്തുള്ള തൃത്താല നാഗലശ്ശേരി ഇല്ലത്തുവളപ്പില്‍ ഹനീഫ ചാലിപ്പുറം, 4 വര്‍ഷമായി വിദേശത്തുള്ള നാഗലശ്ശേരി ആലൂര്‍ സ്വദേശി പാറയില്‍ വീട്ടില്‍ മൊയ്തീന്‍ഷ എന്നിവരുടെ വീടുകളിലാണു ജപ്തി നോട്ടിസ് പതിച്ചത്. ഹര്‍ത്താല്‍ സമയത്ത് ഇവര്‍ നാട്ടിലുണ്ടായിരുന്നില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു.

മലപ്പുറം കോട്ടൂരില്‍ 14 വര്‍ഷം മുന്‍പ് മരിച്ച ഗൃഹനാഥനും സ്വത്ത് കണ്ടുകെട്ടാനുള്ളവരുടെ പട്ടികയിലുള്‍പ്പെട്ടു. പള്ളിയാലില്‍ അലവിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവാണ് കോട്ടയ്ക്കല്‍ വില്ലേജ് ഓഫിസില്‍ ലഭിച്ചത്. പേരും വിലാസവും ഭൂമിയുടെ സര്‍വേ നമ്പരും മരിച്ച അലവിയുടേതാണെന്ന് വില്ലേജ് അധികൃതര്‍ പറയുന്നു. വീട്ടിലെത്തി അന്വേഷണം നടത്തിയശേഷം അലവി മരിച്ചെന്ന റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് കൈമാറി. അലവിയുടെ മക്കള്‍ മുസ്‌ലിം ലീഗ് അനുഭാവികളാണ്.കോട്ടയ്ക്കല്‍ നഗരസഭയില്‍ 2 മുസ്ലിം ലീഗ് പ്രവര്‍ത്തകരുള്‍പ്പെടെ 3 പേരുടെ വീട്ടില്‍ ആളുമാറി ജപ്തി നോട്ടിസ് പതിച്ചതായി പരാതിയുണ്ട്. കോട്ടയ്ക്കല്‍ കുറ്റിപ്പുറം പുളിക്കല്‍ ഫൈസല്‍, ലീഗ് പ്രവര്‍ത്തകരായ പൂഴിക്കുന്ന് കൊളക്കാടന്‍ അവറാന്‍കുട്ടി, പുലിക്കോട് സ്വദേശി വടക്കേതില്‍ മജീദ് എന്നിവരുടെ വീടുകളിലാണ് ജപ്തി നോട്ടിസ് പതിച്ചത്. 61 വയസ്സായ അവറാന്‍കുട്ടിക്ക് 7 സെന്റ് ഭൂമിയാണുള്ളത്. മജീദിന് രണ്ടേമുക്കാല്‍ സെന്റ് സ്ഥലവും വീടുമാണുള്ളത്.


പോപ്പുലര്‍ ഫണ്ട് പ്രവര്‍ത്തകന്‍ ആണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ സ്വത്തു കണ്ടുകെട്ടിയ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെയുള്ള ഒരു നടപടിയോടും പ്രതിപക്ഷത്തിനു വിയോജിപ്പില്ല. എന്നാല്‍ ആ സംഘടനയില്‍പെടാത്തവരെ കുറ്റവാളികളാക്കി ചിത്രീകരിക്കുന്നതു ഗൗരവമായി എടുക്കുമെന്ന് സതീശന്‍ പറഞ്ഞു. മിന്നല്‍ ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയത് 248 പേരുടെ സ്വത്തുവകകളാണെന്ന  റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ത്താല്‍ അക്രമങ്ങളില്‍ 5.2 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും ബന്ധപ്പെട്ട സംഘടനകളുടെയും ഭാരവാഹികളുടെയും ഭൂമിയും സ്വത്തുമാണു കണ്ടുകെട്ടിയത്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ ഉള്‍പ്പെടുത്തിയുള്ള ആഭ്യന്തര അഡീഷനല്‍ സെക്രട്ടറി ഡി.സരിതയുടെ നടപടി റിപ്പോര്‍ട്ടാണു സ്റ്റേറ്റ് അറ്റോര്‍ണി എന്‍.മനോജ് കുമാര്‍ ഹൈക്കോടതിക്കു കൈമാറിയത്. ജപ്തി ചെയ്ത സ്വത്തുക്കളില്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്.

തങ്ങള്‍ ഭാരവാഹികള്‍ അല്ലെന്നും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും അവകാശപ്പെട്ടവരുടെ വിവരങ്ങള്‍ പൂര്‍ണ്ണമായി ശേഖരിക്കും. കേസില്‍ അവരെ പ്രതിചേര്‍ക്കാനുണ്ടായ സാഹചര്യവും പരിശോധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.2022 സെപ്റ്റംബര്‍ 23 ലെ മിന്നല്‍ ഹര്‍ത്താലില്‍ വ്യാപക അക്രമം നടന്ന പശ്ചാത്തലത്തിലാണു ഹൈക്കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെട്ടത്. സ്വത്തുക്കള്‍ കണ്ടുകെട്ടി റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ല തിരിച്ചു വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു.

കേരള ചേംബര്‍ ഓഫ് കൊമേഴ്സ്, തൃശൂരിലെ മലയാള വേദി തുടങ്ങിയ സംഘടനകളും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു. നഷ്ടപരിഹാരം നല്‍കാനുള്ള ജപ്തി നടപടികള്‍ വൈകിയതിനെത്തുടര്‍ന്നു കോടതി സര്‍ക്കാരിനു താക്കീതും അന്ത്യശാസനവും നല്കിയത്. പോലീസ് നല്കിയ ലിസ്റ്റിലുള്ള വ്യക്തികളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ജ്പ്തി ചെയ്തു നല്കാനുള്ള അവകാശം മാത്രമാണ് റവന്യൂ അധികൃതര്‍ക്കുള്ളൂ. ജപ്തി ചെയ്യേണ്ട വ്യക്തികളുടെ പേരും വിലാസവും നല്കിയത് ആഭ്യന്തര വകുപ്പാണ്. കേരളത്തിലാകമാനം 3785 പേരുടെ പേരിലാണ് ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ കേസെടുത്തത്. ആഭ്യന്തര വകുപ്പ് നല്കിയിരിക്കുന്ന ഒരു പേരുകാരനേയും ഒഴിവാക്കാന്‍ റവന്യൂ അധികൃതര്‍ക്ക് കഴിയില്ല. എന്നാല്‍ പോലീസ് ഇത്തരത്തില്‍ പ്രതിപട്ടികയില്‍ കിട്ടിയ വിലാസങ്ങള്‍ തട്ടികൂട്ടി കേസെടുക്കുകയായിരുന്നു. സാധാരണ രാഷ്ട്രീയ അക്രമമായി മാത്രം ഈ കേസ് ഒതുങ്ങുമെന്ന കണക്ക് കൂട്ടലിലായിരുന്നു പോലീസ് .

എന്നാല്‍ ഹൈക്കോടതി കര്‍ശന ഇടപെടലും, നഷ്ടം ഈടാക്കി കിട്ടണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ശക്തമായ വാദവും സംഭവങ്ങള്‍ മാറ്റി മറിച്ചു. നാട്ടില്‍ അറിയപ്പെടുന്നവരും പൊതു കാര്യത്തിനായി നിരന്തരം പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകരേയും പോപ്പുലര്‍ ഫ്രണ്ട് എന്ന് ചാപ്പ കുത്തി കേസില്‍ പ്രതിയാക്കാന്‍ പോലീസിന് നിര്‍ദ്ദേശം ലഭിച്ചത് എവിടെ നിന്നാണെന്ന സംശയം സ്വഭാവികം.
പഞ്ചാത്ത് ഭരണ സമിതി അംഗങ്ങള്‍, പ്രസിഡന്റുമാര്‍, മുസ്ലീം ലീഗ് ഉള്‍പ്പടെയുള്ള പ്രസ്താനങ്ങളുടെ നേതൃനിരയില്‍ നില്ക്കുന്നവര്‍ തുടങ്ങി പോപ്പുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലാ്ത്തവരുടെ സ്വത്തുക്കളാണ് മലപ്പുറം , കോഴിക്കോട് ജില്ലകളിലായി കണ്ടുകെട്ടിയതില്‍ പലതും. ജപ്തി ചെയ്ത വസ്തുവകകള്‍ ആളുമാറിയെന്ന കാരണത്താല്‍ റവന്യൂ വകുപ്പിന് തിരിച്ചു നല്കാനാവില്ല. പോലീസ് എഫ് ഐ ആറില്‍ പ്രതിചേര്‍ക്കപ്പെട്ടവരും, ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്കിയവരുടെയും സ്വത്തുക്കളാണ് ജപ്തി ചെയ്തിരിക്കുന്നത്. ഇനി ആഭ്യന്തര വകുപ്പിനും അതില്‍ കൈകടത്താനാവില്ല.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പേരില്‍ സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടിയതായി കൂടുതല്‍ പരാതികളും ഉയര്‍ന്നിര്‍ക്കുന്നത് മലപ്പുറം കോഴി്കകോട് ജില്ലകളിലാണ്. തൃശൂര്‍ പഴയന്നൂരില്‍ ജപ്തി ചെയ്യപ്പെട്ട മൂന്നുനില കെട്ടിടത്തിന്റെ ഉടമ കലക്ടറേറ്റില്‍ പരാതി നല്‍കാന്‍ പോയ സമയത്തു വീട്ടിലും ജപ്തി നോട്ടിസ് പതിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ ആളുമാറി ജപ്തി നടപടി എടുത്തതില്‍ ആര്‍ക്കാണു വീഴ്ച പറ്റിയതെന്നു സര്‍ക്കാര്‍ മറുപടി പറയണമെന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടുിരിക്കുകയാണ്. സര്‍ക്കാരിന്റെ നടപടിയില്‍ പലഭാഗത്തു നിന്നും പ്രതിഷേധം ഉയരുന്നുണ്ട് . എന്നാല്‍ പറ്റിയ അമളികളെ കുറിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മറുപടിയൊന്നുമുണ്ടായിട്ടില്ലെന്നതും ഖേദകരമാണ്. പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത് . കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സമയത്ത് പോലീസ് പോപ്പുലര്‍ ഫ്രണ്ട് കാരെ ഒഴിവാക്കി ഇതുമായി ബന്ധമില്ലാത്തവരെ കേസില്‍ പ്രതിചേര്‍ത്തെന്ന ആരോപണവും ശക്തമായി നില്ക്കുകയാണ്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (44 minutes ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (59 minutes ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (1 hour ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (1 hour ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (1 hour ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (1 hour ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (1 hour ago)

എന്തൊരു നാണക്കേട്...  (2 hours ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (2 hours ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (2 hours ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (2 hours ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (3 hours ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (4 hours ago)

Malayali Vartha Recommends