Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്... സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി...ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു...തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർ‌ദ്ദേശം..


കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും

ബേനൂരിലെ കോളേജ് വിദ്യാർത്ഥിനിയായിരുന്ന അഞ്ജുവിന്റെ മരണ കാരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം....

15 FEBRUARY 2023 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കാസർഗോഡ് ബേനൂരിൽ കോളേജ് വിദ്യാർത്ഥിനിയായ അഞ്ജുവിന്റെ മരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് മരണകാരണം വ്യക്തമായതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണം എലിവിഷം കഴിച്ചാണെന്നതിന്റെ സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു. പേസ്റ്റ് രൂപത്തിലുളള എലിവിഷം കഴിച്ചാണ് ആത്മഹത്യയെന്നും സൂചനയുണ്ടായിരുന്നു.വിഷം കഴിച്ച് മരിക്കാനുളള മാര്‍ഗങ്ങള്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ സെര്‍ച്ച് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതലും എലിവിഷത്തെക്കുറിച്ച് ആണ് തെരഞ്ഞിട്ടുളളത് എന്നതാണ് സംശയത്തിനിടയാക്കിയത്.

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷാംശം ഉള്ളില്‍ ചെന്നാണെന്നുമുളള പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ആത്മഹത്യയാണെന്ന സൂചന ലഭിച്ചത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ അടക്കം പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കരള്‍ ഉള്‍പ്പടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണത്തിന് കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടിലെ നിഗമനം.

ഭക്ഷണത്തില്‍ നിന്നുള്ള വിഷമല്ലെന്നായിരുന്നു ഫോറന്‍സിക് സര്‍ജന്റെയും വിലയിരുത്തല്‍. ക്യാൻസറിനെ തുടർന്ന് കാമുകൻ മരിച്ച നാൽപത്തിയൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് വിഷം ഉള്ളിൽ ചെന്ന് അഞ്ജുശ്രീ മരിക്കുന്നത്. അഞ്ജുശ്രീ പാർവ്വതിയുടെ മരണം ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടുന്നതിനിടയിലാണ് അഞ്ജുവിന്റെ മരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം പുറത്ത് വന്നത്.

 

അഞ്ജുശ്രീ ജനുവരി അഞ്ചിനു രക്തപരിശോധന നടത്തിയിരുന്നെങ്കിലും ഇതിന്റെ റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും പരാമർശിച്ചിരുന്നില്ല. പ്രാഥമിക ചികിത്സ തേടിയ ദേളിയിലെ സ്വകാര്യ ആശുപത്രിയിലെ ലാബിലായിരുന്നു രക്ത പരിശോധന നടത്തിയത്. തുടർന്ന് ജനുവരി ഏഴിനാണ് അഞ്ജുശ്രീയുടെ ആരോഗ്യനില ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്തത്. എലിവിഷം ഉള്ളിൽ ചെന്നുവെന്ന് വ്യക്തത വന്നതോടെ ജനുവരി അഞ്ചിന് ശേഷമാണോ വിഷം ഉള്ളിൽ ചെന്നതെന്ന് വ്യക്തത വരാനുണ്ട്.

വളരെ കുറച്ചു പേർക്ക് മാത്രമേ വിപിൻരാജും അഞ്ജുശ്രീയും തമ്മിലുള്ള അടുപ്പം അറിയാമായിരുന്നുള്ളൂ. പ്ലസ് ടുവിന് അഞ്ജു പഠിക്കുമ്പോഴാണ് അടുത്തത്. ഇൻസ്റ്റാഗ്രമാമിലെ പരിചയം വളരുകയായിരുന്നു. താൻ വന്ന് വിളിച്ചാൽ ഇറങ്ങിവരണമെന്ന് അഞ്ജുശ്രീയോട് വിപിൻരാജ് പലതവണ പറഞ്ഞതായാണ് വിവരം. എന്നാൽ അമ്മയെ ധിക്കാരിക്കില്ലെന്നും അമ്മയെ വിവാഹത്തിന് സമ്മതിപ്പിക്കാമെന്നുമായിരുന്നു അഞ്ജുശ്രീ പറഞ്ഞത്.

 

ചട്ടഞ്ചാൽ സ്‌കൂളിലാണ് അഞ്ജു ആദ്യം പഠിച്ചിരുന്നത്. ഈ സ്‌കൂളും വിപിൻരാജിന്റെ വീടും തമ്മിൽ മൂന്ന് കിലോമീറ്ററിന്റെ അകലം മാത്രമേയുള്ളൂ. വിപിൻരാജിന്റെ മരണമറിഞ്ഞ അഞ്ജുശ്രീ കസിൻ മരിച്ചുവെന്ന് പറഞ്ഞ് കോളേജിൽ നിന്നും നേരത്തെ ഇറങ്ങിയിരുന്നു. അന്നും മുഖത്ത് ആരും നിരാശ കണ്ടിരുന്നില്ല. പക്ഷേ ആൺസുഹൃത്തിന്റെ മരണം അഞ്ജുശ്രീയ്ക്ക് വലിയ ആഘാതമായി മാറിയിരുന്നു.

അഞ്ജു ശ്രീ മാനസിക സമ്മർദ്ദം കാരണമാണ് ജീവനൊടുക്കിയത് എന്നാണ് അന്വേഷണം സംഘം കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. പൊലീസ് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും മൊഴിയെടുത്ത ശേഷമാണ് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഭക്ഷ്യവിഷബാധയല്ല, മറിച്ചു മറ്റൊരു വിഷാംശമാണ് അഞ്ജുശ്രീയുടെ കരൾ ഉൾപ്പെടെ പ്രവർത്തനരഹിതമാകാൻ കാരണമെന്നും മരണത്തിലേക്ക് നയിച്ചതെന്നും കണ്ടെത്തിയിരിക്കുന്നത്.

 

ബികോം രണ്ടാം വർഷ വിദ്യാർത്ഥിനിയായ അഞ്ജുശ്രീ പാർവതി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് മരിച്ചത്. ഡിസംബർ 31 ന് ഹോട്ടലിൽനിന്ന് ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചു ഭക്ഷ്യവിഷബാധയേറ്റതാണ് മരണകാരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇതേ തുടർന്ന് ഹോട്ടൽ ഉടയെയും ജീവനക്കാരെയും കസ്റ്റഡിയിലെടുക്കുകയും ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

എന്നാൽ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന കണ്ടെത്തലിനെ തുടർന്ന് ഇവരെ വിട്ടയച്ചു. പ്ലസ്ടൂ പഠനത്തിന് ശേഷം ഐടിഐയിൽ തുടർ പഠനം നടത്തിയിരുന്ന വിപിൻരാജ് കോവിഡിന് ശേഷം ബേക്കറിയിൽ ജോലി ചെയ്ത് വരവെയായിരുന്നു വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് കിഡ്നിയിൽ കല്ലാണെന്ന് കരുതി രണ്ട് ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായ യുവാവിനെക്കാണാൻ അഞ്ജുശ്രീ ആശുപത്രിയിലെത്തിയിരുന്നു. അതിന് ശേഷം കൂടെയുണ്ടായിരുന്ന അമ്മയോട് വന്നിട്ട് പോയത് തനിക്ക് ഏറെ ഇഷ്ടമുള്ള കുട്ടിയാണെന്ന് വിപിൻരാജ് തുറന്ന് പറയുകയും ചെയ്തു.

വയറ് വേദനയ്ക്ക് പ്രാഥമിക ചികിത്സ തേടിയ വിപിൻരാജ് തുടർച്ചയായി മൂന്നുദിവസം ചർദ്ദിച്ചു. തുടർന്ന് പരിശോധനയ്ക്ക് വിധമായപ്പോൾ കുടൽ ബന്ധനമാണെന്ന് തിരിച്ചറിയുകയും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. പക്ഷെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 45ാം ദിവസം യുവാവ് മരണത്തിനു കീഴടങ്ങി. ആൺ സുഹൃത്തിനെ നഷ്ടമായ വേദനയിലായിരുന്നു അഞ്ജുശ്രീയുടെ ആത്മഹത്യയും. ചികിത്സയ്ക്കിടെ അഞ്ജുവമായുള്ള അടുപ്പം അമ്മയോടും അച്ഛനോടും തുറന്ന് പറഞ്ഞിരുന്ന യുവാവ് വിവാഹാലോചനയുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സത്യം കാമുകന്റെ മരണശേഷമാണ് അഞ്ജുശ്രീ തിരിച്ചറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (5 minutes ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (6 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (12 minutes ago)

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്  (24 minutes ago)

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പ  (31 minutes ago)

മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്  (32 minutes ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (32 minutes ago)

ഇനിയൊരടി ഇസ്രായേൽ അനങ്ങിയാൽ തീരും  (47 minutes ago)

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും  (1 hour ago)

ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി...  (1 hour ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി  (1 hour ago)

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജെഇഇ മെയിന്‍ 2024 സെഷന്‍ 2 ഫലങ്ങള്‍ പുറത്ത്.... ജെഇഇ അഡ്വാന്‍സ്ഡ് കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തി  (1 hour ago)

സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു; വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു; കന്നിവോട്ടര്‍മാ  (1 hour ago)

സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകും; വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിലാണ് സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകുന്നത്  (1 hour ago)

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ യാത്ര ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുമ്പോള്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു....  (2 hours ago)

Malayali Vartha Recommends