Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

കട്ടിപ്പണിയൊന്നും ചെയ്യാന്‍ വയ്യ...സൗന്ദര്യം പോകും: ജയിലിൽ മിനി ബ്യൂട്ടിപാർലർ സെറ്റപ്പുമായി ഭാസ്ക്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ: ഡോവ് സോപ്പും, യാർഡ്‌ലിയുമില്ലതെ പറ്റില്ല: സന്ദർശകരായി എത്തുന്ന വിഐപികൾ സമ്മാനിക്കുന്നത് വിലപിടിപ്പുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ: പരോളിന്‌ ഇറങ്ങുമ്പോൾ കൂട്ടികൊണ്ട് പോകാൻ പുരുഷസുഹൃത്തുക്കൾ എത്തുന്നത് ക്രിസ്റ്റയിലും, ഫോർച്യൂണറിലും...

16 FEBRUARY 2023 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിൽ ഉണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു; ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയെന്ന് റിപ്പോർട്ട്:- വിവരം പുറത്തറിയിച്ചത് ദുരന്ത സമയത്ത് ബസിൽ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് യാത്രക്കാർ....

കരുവന്നൂർ കേസിലെ വിശദാംശങ്ങളും കരുവന്നൂർ ബാങ്കിലെ മിനിറ്റ്സുകളും അടിയന്തരമായി ലഭ്യമാക്കണം; ത്യശൂർ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശവുമായി സി പി എം കേന്ദ്ര കമ്മിറ്റി; കരുവന്നൂർ വിഷയത്തിൽ പാർട്ടിക്ക് ഗുരുതര പിഴവുണ്ടായതായി ദേശീയ നേത്യത്വം

വിദേശത്ത് പോകുന്നതിനു മുന്നേ നാട്ടിൽ ചെയ്തിരുന്നത് ആ ജോലി;കടങ്ങള്‍ എല്ലാം തീര്‍ത്ത് സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹവുമായി ഏഴു മാസം മുന്‍പ് കുവൈത്തിലേക്ക്;തിരിച്ച് വരുന്നത് ചേതനയറ്റ്‌; ചങ്കു പൊട്ടി കുടുംബം

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

ഏറെ കോളിളക്കം സൃഷ്ടിച്ച കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ഇപ്പോൾ കണ്ണൂർ വനിത ജയിലിലാണ് കഴിയുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ജയിലിലെ ജോലി ടൈലറിംഗാണ്. വാർഡന്മാരുടെയും സൂപ്രണ്ടിന്റെയുമൊക്കെ ഒത്താശയിൽ അടിച്ച് പൊളിക്കുന്ന ഇവർ ജയിൽ അന്തേവാസികളുടെ ബ്ലൗസും പുറത്ത് വിൽക്കാനുള്ള നൈറ്റിയുമാണ് തുന്നുന്നത്. ഒരു ദിവസത്തെ തയ്യൽ ജോലിക്ക് ഷെറിന് 126 രൂപ ശമ്പളം കിട്ടും. ഇതിന് പുറമെ ഷെറിന് ജയിൽ അക്കൗണ്ടിൽ മണി ഓർഡറായും പണം എത്താറുണ്ട്.

തയ്യൽ കേന്ദ്രത്തിൽ എത്താനും പോകാനും ഷെറിന് മാത്രം സമയം ബാധകമല്ല. താര സുന്ദരി പരിവേഷം ഉള്ളതിനാൽ പല തടവുകാരും ശുപാർശയും മറ്റ് കാര്യങ്ങളും നിർവ്വഹിക്കുന്നതും ഷെറിൻ വഴിയാണ്. സൗന്ദര്യ സംരക്ഷണ ഉൽപ്പന്നങ്ങൾ സന്ദർശകരായി എത്തുന്ന പ്രമുഖർ തന്നെ ഷെറിന് എത്തിക്കാറുണ്ട്. ഡോവ് സോപ്പിലാണ് കുളി. ഡോവിന്റെ തന്നെ ഷാംപു , യാർഡിലി പൗഡർ ഇതൊക്കെ ഷെറിന് മാത്രം സ്വന്തം. ടൈലറിംഗാണ് ജോലിയെങ്കിലും ജയിലിലെ കിച്ചൺന്റെ പൂർണ ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടുണ്ട്. കണ്ണൂരിലേക്ക് മാറ്റം ഉണ്ടായിട്ടും മാവേലിക്കര സ്വദേശി ഷെറിന് വിസിറ്റർമാർ കുറവില്ല. പരോളിൽ ഇറങ്ങുമ്പോൾ കൊണ്ടു പോകാൻ എത്തുന്നത് ക്രിസ്റ്റയും ഫോർച്യൂണറും പോലുള്ള ആഡംബര വാഹനങ്ങൾ ഇക്കാര്യം സംസ്ഥാന ഇന്റലിജൻസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജയിലിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുമായും ഷെറിന് നല്ല ബന്ധമാണെന്നാണ് വിവരം. പരോളിന് അപേക്ഷ നൽകിയാൽ ഷെറിനാണെങ്കിൽ എന്ത് നൂലാമാലകൾ ഉണ്ടെങ്കിലും ഉടനടി മാറിയിരിക്കും. ദക്ഷിണ മേഖലയുടെ ചുമതല ഉണ്ടായിരുന്ന ഒരു ഉന്നത ജയിൽ ഉദ്യോഗസ്ഥൻ മുൻപ് ഷെറിന്റെ പേരിൽ പഴി കേട്ടിരുന്നു. ജയിൽ ഉദ്യോഗസ്ഥർക്ക് അത്രയ്ക്ക് പ്രിയപ്പെട്ട തടവുകാരിയാണ് ഷെറിൻ. അട്ടകുളങ്ങര വനിത ജയിലിൽ കഴിയവെ ഐ എസ് റിക്രൂട്ട്‌മെന്റ് കേസിൽ തടവിൽ കഴിയുന്ന യാസ്മിൻ ഷഹീദ് ആയിരുന്നു ഷെറിന്റെ കൂട്ടുകാരി.

 

പിന്നീട് ഇവർ തമ്മിലെ പിണക്കവും അടി പിടിയും ജയിലിലെ സ്വൈര്യത നഷ്ടപ്പെടുത്തിയതിനെ തുടർന്ന് യാസ്മിനെ വിയ്യൂരിലേക്കും ഷെറിനെ കണ്ണൂരിലേക്കും മാറ്റിയത്. വിയ്യൂരിൽ നല്ല നടപ്പായതിനെ തുടർന്ന് യാസ്മിനെ തിരികെ അട്ടകുളങ്ങര എത്തിച്ചുവെങ്കിലും ഷെറിൻ കണ്ണൂരിൽ തന്നെ തുടരുകയാണ്. ഇതിന് മുൻപ് 20 17 ലും ഷെറിനെ ജയിൽ മാറ്റിയിരുന്നു. അന്ന് വിയ്യൂരിലേക്കാണ് മാറ്റിയത്.

അന്ന് അട്ടകുളങ്ങര ജയിലിൽ വിശിഷ്ട വ്യക്തികൾ എത്തുമ്പോൾ താലമേന്തി സ്വീകരിക്കുന്നതു ഷെറിനായിരുന്നു. മൊബൈൽ ഫോൺ വിളി പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് അന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. അന്ന് അട്ടകുളങ്ങര വനിതാ ജയിലിലെ ചില വനിതാ വാർഡർമാരാണു ഫോൺ വിളിക്കു ഷെറിന് ഒത്താശ ചെയ്തിരുന്നത്. സിം കാർഡ് ഊരിയ ശേഷം സ്വന്തം മൊബൈൽ ചാർജ് ചെയ്യാൻ ഉദ്യോഗസ്ഥർ ജയിൽ അടുക്കളയിൽ പ്ലഗിൽ കുത്തിവയ്ക്കുമായിരുന്നു.

 

ഷെറിൻ കൈവശമുള്ള സ്വന്തം സിം കാർഡ് അതിലിട്ടു രഹസ്യമായി വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ചിരുന്നു. ഇതു സ്ഥിരം പരിപാടിയായതോടെ അന്ന് ജയിലിൽ സഹതടവുകാരിയായി ഉണ്ടായിരുന്ന ബ്ലൂ ബ്ളാക്മെയിലിങ് കേസിലെ പ്രതി ബിന്ധ്യാസും ഒരു ദിവസം ഫോൺ ചോദിച്ചു. എന്നാൽ ജീവനക്കാർ നൽകിയില്ല. അതോടെ ഷെറിന്റെ ഫോൺവിളി ഉന്നതരുടെ ചെവിയിലെത്തി. ഷെറിനു കഠിനജോലിയൊന്നും കൊടുത്തിരുന്നില്ല. വെയിൽ കൊള്ളാൻ വയ്യ. സെല്ലിൽ നിന്നു ജയിൽ ഓഫിസിലേക്കു നടക്കുമ്പോൾ വെയിലു കൊള്ളാതിരിക്കാൻ ഷെറിന് ഒരു കുട അനുവദിച്ചു നൽകുകയും ചെയ്തത് വാർത്തയായിക്കുന്നു..


2009 നവംബർ ഏട്ടിന് രാവിലെയാണ് ചെങ്ങന്നൂർ കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവർ എന്ന 65കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ന്യൂയോർക്കിൽ സ്റ്റോർ കീപ്പറായിരുന്ന കാരണവർ നാട്ടിൽ ഭാര്യയുടെ മരണത്തെ തുടർന്ന് തിരികെയെത്തി വിശ്രമ ജീവിതം നയിക്കുന്നതിനിടെയായിരുന്നു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മരണം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് കാരണവരുടെ മകൻ ബിനു പീറ്ററുടെ ഭാര്യ ഷെറിനെ (27) അറസ്റ്റു ചെയ്തു. ഇവർക്കൊപ്പം കൃത്യത്തിൽ പങ്കെടുത്ത മൂന്നുപേർ കൂടിയുണ്ടായിരുന്നു.കുറിച്ചി സചിവോത്തമപുരം കാലായിൽ ബിബീഷ് ബാബു എന്ന ബാസിത് അലി (25), കളമശ്ശേരി ബിനാനിപുരം കുറ്റിനാട്ടുകര നിധിൻ നിലയത്തിൽ നിധിൻ (ഉണ്ണി- 28), കൊച്ചി ഏലൂർ പാതാളം പാലത്തിങ്കൽ ഷാനു റഷീദ് (24) എന്നിവരായിരുന്നു മറ്റു പ്രതികൾ.

 

നിർദ്ധന കുടുംബത്തിലെ അംഗമായ ഷെറിനെ ഭാസ്കര കാരണവർ മരുമകളാക്കിയത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കുമെന്നോർത്താണ്. 2001ൽ വിവാഹത്തെ തുടർന്ന് ഷെറിനെയും ബിനുവിനെയും കാരണവർ ന്യൂയോർക്കിലേക്ക് കൊണ്ടുപോയെങ്കിലും മരുമകളുടെ സ്വഭാവദൂഷ്യം കാരണം കൊലപാതകം നടക്കുന്നതിനു മൂന്നു വർഷം മുമ്പ് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഭർത്താവിന്റെ പണത്തിൽ ധൂർത്തടിച്ച് നടക്കാനും ഇഷ്ടമുള്ളവർക്കൊപ്പം കഴിയാനുമായിരുന്നു ഷെറിനു താത്പര്യം. മകന്റെ കാര്യത്തിൽ തന്റെ കണക്കു കൂട്ടലുകൾ തെറ്റിയെന്ന് മനസിലാക്കിയ കാരണവർ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തുകയായിരുന്നു.

ഇതോടെ സ്വൈര്യവിഹാരം നഷ്ടപ്പെട്ട ഷെറിൻ അസ്വസ്ഥയായി. തന്റെ ആവശ്യങ്ങൾക്ക് പണ നിയന്ത്രണം വച്ചപ്പോൾ പക കടുത്തു. സ്വത്ത് വിഹിതം വച്ച ആധാരത്തിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം എന്ന രീതിയിൽ കാര്യങ്ങൾ നടത്തിയത്. സുഹൃത്തും കാമുകനുമായ ബാസിത് അലിയെയും ഒപ്പം കൂട്ടി. മോഷണത്തിനിടെ മരണം നടന്നുവെന്ന് കാണിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും അതെല്ലാം പാളിപ്പോയി.

കൊലപാതകത്തിനിടെ വീട്ടുകാരെ ചോദ്യം ചെയ്യവേ ഷെറിൻ നൽകിയ മൊഴിയിലെ വൈരുദ്ധ്യമാണ് പ്രതികളെ വേഗം പിടികൂടാൻ സഹായകമായത്. നാല് പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. വിവിധ കുറ്റങ്ങൾക്കായി മൂന്ന് ജീവപര്യന്തമാണ് ഷെറിന് ലഭിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും ഉന്നത ബന്ധങ്ങളുപയോഗിച്ച് തനിക്കാവശ്യമായ സൗകര്യങ്ങളെല്ലാം ജയിലിൽ ഒരുക്കിയെടുക്കുകയായിരുന്നു ഷെറിൻ. ഷെറിൻ പിടിയിലാകുമ്പോൾ കുട്ടിക്ക് നാലു വയസായിരുന്നു. അന്നത്തെ നാലുവയസ്സുകാരന്‍ ഇന്നു മുതിര്‍ന്ന കുട്ടിയായി. മകനെയും ബിനുവിനെയും സഹോദരങ്ങള്‍ അമേരിക്കയിലേക്കു കൊണ്ടുപോയി.ചെറിയനാട്ടെ കാരണവേഴ്സ്വില്ല ഇന്ന് അനാഥമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസം മാത്രം.... എറണാകുളം ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സ്‌പെഷല്‍ സര്‍വീസ് ആരംഭിക്കുന്നു...  (10 minutes ago)

കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്...  (44 minutes ago)

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... കണ്ണൂര്‍, കാസര്‍കോട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത, ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (57 minutes ago)

ഒരുമിച്ച് യാത്രയായി.... കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ കാറിനുള്ളില്‍ തീകൊളുത്തി മരിച്ചു  (1 hour ago)

സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് വ്യാപക പരാതി... സ്‌കൂളുകളില്‍ ബാഗില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ ആലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി  (2 hours ago)

നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു.... പുതുക്കിയ ഫലത്തില്‍ മലയാളി അടക്കം 17 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക് നേടി, കണ്ണൂര്‍ സ്വദേശി ശ്രീനന്ദ് ഷര്‍മില്‍ ആണ് പുതുക്കിയ ഫലത്തില്‍  (2 hours ago)

പരവൂരില്‍ മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ അച്ഛന്‍ മരിച്ചു.... സംഭവത്തില്‍ മകന്‍ അറസ്റ്റില്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗ് യോഗം ഇന്ന് ചേരും.... ബജറ്റില്‍ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിക്കും   (2 hours ago)

പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര  (3 hours ago)

പതിനൊന്നാം ദിവസവും നിരാശ, കാലാവസ്ഥ വെല്ലുവിളിയായി നില്‍ക്കുന്നു ! ശനിയാഴ്ച കൂടുതല്‍ സംവിധാനങ്ങളോടെ ശക്തമായ തെരച്ചില്‍ നടത്തും, കാത്തിരിപ്പ് വീണ്ടും നീളുന്നു പ്രതീക്ഷകള്‍ അവസാനിച്ച് കേരളം  (9 hours ago)

റമ്മി കളിയില്‍ ഭ്രാന്ത്, ആഢംബര ജീവിതത്തില്‍ വല്ലാത്ത ഭ്രമം ! മണപ്പുറം സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയെടുത്ത ധന്യ ചില്ലറക്കാരിയല്ല ; ആഢംബര വാഹനമടക്കം മൂന്നു വാഹനങ്ങളാണ് ഇവര്‍ക്കുള്ളത്,ഓണ്‍ലൈന്‍ റമ  (10 hours ago)

മകന്റെ ക്രൂരമര്‍ദ്ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു  (10 hours ago)

രാമനഗര ജില്ലയുടെ പേര് 'ബെംഗളൂരു സൗത്ത്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍  (10 hours ago)

കാറിനുള്ളില്‍ ദമ്പതികളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

മാലിന്യത്തില്‍ മുങ്ങിക്കുളിച്ച് കൊച്ചി, കോര്‍പറേഷനെ കുടഞ്ഞ് ഹൈക്കോടതി ! കൊച്ചിയില്‍ പലയിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നുവെന്ന് കോടതി പറഞ്ഞു...ശ്രീലങ്ക എങ്ങനെയാണ് മാലിന്യം നിര്  (10 hours ago)

Malayali Vartha Recommends