Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ല


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

2003 ഫെബ്രുവരി 19, കേരള ചരിത്രത്തില്‍ തന്നെ നിര്‍ണായകമായ ദിനം.... പിറന്ന മണ്ണില്‍ ജീവിക്കാനായി ഭൂമി ചോദിച്ച ആദിവാസികളെ നോരിടാൻ വലിയ സന്നാഹത്തോടെ പടക്കോപ്പുകളുമായി പോലീസ് സേന പാഞ്ഞടുത്തത് അന്നാണ്.... കീഴടങ്ങണമെന്ന പോലീസ് നിര്‍ദ്ദേശത്തിന് മറുപടിയായി മുദ്രാവാക്യം വിളിച്ചും അല്ലാതെയും ചെറുത്തുനിന്ന ആദിവാസികള്‍ക്ക് നേരെ പോലീസ് ഗ്രനേഡ് എറിഞ്ഞു.... അവര്‍ കെട്ടിയ പുല്‍ക്കുടിലുകള്‍ കത്തിച്ചു... വെടിവച്ചു. വെടിയേറ്റ് ഒരാള്‍ മരിച്ചു. ..മുത്തങ്ങ വെടിവപ്പ് നടന്നിട്ട് 20 ആണ്ട്

21 FEBRUARY 2023 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിൽ ഉണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു; ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയെന്ന് റിപ്പോർട്ട്:- വിവരം പുറത്തറിയിച്ചത് ദുരന്ത സമയത്ത് ബസിൽ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് യാത്രക്കാർ....

കരുവന്നൂർ കേസിലെ വിശദാംശങ്ങളും കരുവന്നൂർ ബാങ്കിലെ മിനിറ്റ്സുകളും അടിയന്തരമായി ലഭ്യമാക്കണം; ത്യശൂർ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശവുമായി സി പി എം കേന്ദ്ര കമ്മിറ്റി; കരുവന്നൂർ വിഷയത്തിൽ പാർട്ടിക്ക് ഗുരുതര പിഴവുണ്ടായതായി ദേശീയ നേത്യത്വം

വിദേശത്ത് പോകുന്നതിനു മുന്നേ നാട്ടിൽ ചെയ്തിരുന്നത് ആ ജോലി;കടങ്ങള്‍ എല്ലാം തീര്‍ത്ത് സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹവുമായി ഏഴു മാസം മുന്‍പ് കുവൈത്തിലേക്ക്;തിരിച്ച് വരുന്നത് ചേതനയറ്റ്‌; ചങ്കു പൊട്ടി കുടുംബം

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

എന്താണ് അന്ന് മുത്തങ്ങയിൽ നടന്നതെന്ന് മുത്തങ്ങ സമരത്തിന്റെ ഭാഗമായി പോലീസ് അതിക്രമത്തിന്റെ ഇരയായ ഡയറ്റ് ലക്ചററും എഴുത്തുകാരനുമായ കെ.കെ സുരേന്ദ്രന്‍ പറയുന്നത് ഇങ്ങനെയാണ് . 2003 ഫെബ്രുവരി 22ന് സ്റ്റാഫ് റൂമില്‍ വെച്ച് അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ച് അവശനാക്കിയ സുരേന്ദ്രനെ ജയിലിലടച്ചു. സമരഭൂമിയില്‍ വെച്ച് ആദിവാസികള്‍ക്ക് ക്ലാസെടുത്തു എന്നാരോപിച്ചായിരുന്നു നടപടി. സുരേന്ദ്രന്‍ പ്രതിയല്ലെന്ന് സി.ബി.ഐ കണ്ടെത്തുകയും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു

 

 

 

ആ ദിവസങ്ങളെ സുരേന്ദ്രൻ ഓർക്കുന്നത് ഇങ്ങനെയാണ് ..അന്ന് സ്റ്റാഫ് റൂമിലിരിക്കുമ്പോള്‍ എസ്.ഐയും സംഘവുമെത്തി 'ആരടാ സുരേന്ദ്രന്‍' എന്ന് ചോദിച്ച് കോളറിന് പിടിച്ച് പുറത്തേക്ക് വലിച്ചു കൊണ്ടുപോയി. അവിടെ വച്ച് തന്നെ തല്ലാന്‍ നോക്കുന്നുണ്ടായിരുന്നെങ്കിലും കൂടെയുള്ള പോലീസുകാര്‍ തടഞ്ഞതു കൊണ്ട് സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികള്‍ക്കും കാണേണ്ടി വന്നില്ല. പിന്നെ മര്‍ദ്ദനം തന്നെയായിരുന്നു. സി.ഐ ദേവരാജന്‍ വയറില്‍ ഇടിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്നിരുന്നു. ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ വെച്ചായിരുന്നു മര്‍ദ്ദനം. ബത്തേരി സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരും കൊല്ലപ്പെട്ട പോലീസുകാരന്റെ കൂടെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയവരും മാറി മാറി മര്‍ദ്ദിച്ചു. പത്തരയ്ക്ക് അറസ്റ്റ് ചെയ്തിട്ട് രാത്രി ഒമ്പതര വരെ ഇടയ്ക്കിടെയുള്ള മര്‍ദ്ദനം തുടര്‍ന്നു. ഞാനും ജാനുവും കുറേ നേരം ഒരു മുറിയിലായിരുന്നു . പോലീസുകാര്‍ ജാനുവിനെയും ഉപദ്രവിക്കുന്നുണ്ടായിരുന്നു.

 

 

 

 

ജാനുവിന് അന്ന് എന്നെ അറിയില്ലായിരുന്നു. എന്നെ അറിയില്ലെന്ന് പറഞ്ഞതിനും ജാനുവിനെ അടിച്ചു. രാത്രിയില്‍ കറന്റ് കട്ടിന്റെ സമയത്ത് ഗീതാനന്ദനെയും എന്നെയും അടുത്തടുത്ത് ഇരുത്തിയാണ് മര്‍ദ്ദിച്ചത്. ഞങ്ങളെ കുറച്ച് നേരം ലോക്കപ്പിലും ഇട്ടു. പിറ്റേ ദിവസം ജാനുവിനെയും ഗീതാനന്ദനെയും കോടതിയില്‍ ഹാജരാക്കി കോഴിക്കോട്ടേക്ക് മാറ്റി. ആരുഷ് എന്ന പോരാട്ടം പ്രവര്‍ത്തകനും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. പുല്‍പ്പള്ളിയില്‍ ആദിവാസി യുവാവിനൊപ്പം പോസ്റ്റര്‍ ഒട്ടിച്ചതിനായിരുന്നു പിടികൂടിയത്. അടി കൊണ്ട് ആരുഷിന്റെ ബോധം പോയി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എന്നെ പോലീസ് മര്‍ദ്ദിച്ചതായും ചികിത്സ വേണമെന്നും ആവശ്യപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് എന്നെ അയച്ചത്. കണ്ണൂരിലേക്ക് കൊണ്ടു പോകുമ്പോഴും കൂടെയുള്ളവരെ മര്‍ദ്ദിക്കുന്നുണ്ടായിരുന്നു..

 

 

 

 

ഭൂരഹിതരായ ആദിവാസികള്‍ക്ക് സ്വന്തമായി ഭൂമി വേണമെന്ന ആവശ്യമുയര്‍ത്തി സി കെ ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടക്കുന്നത് 2001-ലാണ്. ആദിവാസികള്‍ക്ക് വീടും സ്ഥലവും നല്‍കാത്തതില്‍ പ്രതിഷേധിച്ച് കുടില്‍ കെട്ടിയായിരുന്നു സമരം. ഭൂമി പ്രശ്‌നം ഉന്നയിച്ച ആദിവാസികളോട് തുടക്കത്തില്‍ നിഷേധ സമീപനമായിരുന്നു ഭരണകൂടത്തിന്റേത്. എന്നാല്‍ 48 ദിവസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ സമരക്കാരുമായി ചില കരാറുകള്‍ ഉണ്ടാക്കപ്പെട്ടു. സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം സമരം പിന്‍വലിച്ചു. ആദിവാസികള്‍ക്ക് കൃഷി ചെയ്യാനായി അഞ്ച് ഏക്കര്‍ ഭൂമി വീതം നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍ ഈ കരാര്‍ ലംഘിക്കപ്പെട്ടു. ഭൂമിക്കായി കാത്ത് നിന്ന ആദിവാസികള്‍ക്ക് ആ കാത്തിരിപ്പ് മാത്രമായിരുന്നു മിച്ചം. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് 2003-ല്‍ സി കെ ജാനുവിന്റെ നേതൃത്വത്തില്‍ തന്നെ ആദിവാസികള്‍ മുത്തങ്ങയിലേക്ക് എത്തിയത്.

 

 

 

 

വയനാട്ടിലെ ആദിവാസികളില്‍ കുറിച്യര്‍ക്കും കുറുമര്‍ക്കും മാത്രമേ ഭൂമിയുണ്ടായിരുന്നുള്ളു. കുടിയേറ്റത്തോടെ അവരുടെ ഭൂമിയും നഷ്ടപ്പെട്ടിട്ടുണ്ട്. പണിയര്‍, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങള്‍ എവിടെയാണോ ജനിച്ചത് അവിടെ ചെറിയൊരു സ്ഥലത്ത് നൂറും നൂറ്റമ്പതും കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയാണ്. അവര്‍ക്ക് വേറെ ഭൂമിയൊന്നുമില്ല. അവരാണ് മുത്തങ്ങയില്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്തത്.

 

 

 

മുത്തങ്ങയിലെ തകരപ്പാടി മുതല്‍ അമ്പുകുത്തിവരെയുള്ള താഴ്‌വരകളില്‍ അവര്‍ കുടിലുകള്‍ കെട്ടി ഊര് സ്ഥാപിച്ചു. കുറ്റിക്കാടുകള്‍ വെട്ടി ഭൂമി കൃഷി യോഗ്യമാക്കി കൃഷിയാരംഭിച്ചു. 'സ്വാഭാവികമായ ഒരു ഗ്രാമമായിരുന്നു അവര്‍ സൃഷ്ടിച്ചെടുത്തത്. എട്ട് ഊരുകൂട്ടങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ഉണ്ടായി. പകല്‍ കൃഷിപ്പണിയും വൈകുന്നേരങ്ങളില്‍ കൂടിയിരുപ്പും പാട്ടും നൃത്തവുമായി സന്തോഷവും സമാധാനവുമുള്ള ജീവിതമായിരുന്നു. എന്നാല്‍ അത് പലരേയും അസ്വസ്ഥപ്പെടുത്തി.' സമരത്തിന് നേതൃത്വം നല്‍കിയ എം ഗീതാനന്ദന്‍ പറയുന്നു. ജനുവരി അഞ്ചിന് ഭൂമി കയ്യേറി ഭൂസമരം ആരംഭിച്ച ആദിവാസികള്‍ക്കെതിരെ 48 ദിവസങ്ങള്‍ കഴിഞ്ഞാണ് പോലീസിന്റെ നടപടി. ആദിവാസി യുവാവ് ജോഗി പോലീസ് വെടിവെപ്പില്‍ മരിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ വിനോദും സംഘര്‍ഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ടു.

 

 

 



മുത്തങ്ങ വെടിവപ്പിനെ തുടര്‍ന്ന് സമരഭൂമിയില്‍ നിന്ന് ആദിവാസികള്‍ ചിതറിയോടി. പലരും പല ദിക്കിലേക്ക് ചിന്നിപ്പോയി. തുടര്‍ന്ന് പോലീസ് ആദിവാസി കോളനികളില്‍ നടത്തിയ നരനായാട്ട് ഇന്നും വിമര്‍ശിക്കപ്പെടുന്നു. സമരത്തിന് നേതൃത്വം നല്‍കിയ എം ഗീതാനന്ദനും സി കെ ജാനുവും ഉള്‍പ്പെടെയുള്ള നേതാക്കളെ പിടികൂടിയ പോലീസ് ഇവര്‍ക്ക് നേരെ നടത്തിയ മര്‍ദ്ദന മുറകളും ഇന്നും ഭൂസമര ചരിത്രത്തിലെ മുറിവാണ്. "തേനീച്ചക്കൂട് ഇളക്കി വിടുന്ന പോലെയായിരുന്നു അടി വന്നിരുന്നത്. അവിടുന്നും ഇവിടുന്നും ഒക്കെ കുറേ ചവിട്ടും അടിയും കിട്ടി. പക്ഷെ എനിക്ക് അപ്പോഴും വാശിയായിരുന്നു. ഉന്നയിച്ച ഭൂമി എന്ന ആവശ്യം വീണ്ടും ഉന്നയിക്കണമെന്നും വീണ്ടും ആ ഭൂമിയിലെത്തണമെന്ന വാശിയുമായിരുന്നു അന്ന്," സി കെ ജാനു ഓര്‍മ്മകള്‍ പങ്കുവക്കുന്നു.

 

 

 

 

ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും കേരളമൊട്ടാകെ നടന്ന പ്രതിഷേധ സമരങ്ങളില്‍ സമ്മര്‍ദ്ദത്തിലായ ആന്റണി സര്‍ക്കാര്‍ ആദിവാസികളെ കൂട്ടത്തോടെ വേട്ടയാടുന്നതില്‍ നിന്ന് പിന്‍വാങ്ങി.

അറസ്റ്റിനും പിന്നീടുണ്ടായ പ്രക്ഷോഭങ്ങള്‍ക്കും ശേഷം ആദിവാസി ഗോത്ര മഹാസഭയുമായി സര്‍ക്കാര്‍ നടത്തിയ തുടര്‍ചര്‍ച്ചകള്‍ മുത്തങ്ങ പാക്കേജിന് വഴിമാറി. സര്‍ക്കാര്‍ മുത്തങ്ങ പാക്കേജ് പ്രഖ്യാപിച്ചു. ഗോത്രമഹാസഭ തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം വയനാട്ടില്‍ ഏകദേശം ഇരുപതിനായിരത്തിനടുത്ത് കുടുംബങ്ങളായിരുന്നു സ്വന്തമായി ഭൂമിയില്ലാത്തവര്‍. സര്‍ക്കാരും ഗോത്രമഹാസഭയും അംഗീകരിച്ച പട്ടിക പ്രകാരം ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ തീരുമാനമായി. ഇതുവരെ മുന്‍ഗണനാ പട്ടികയിലുള്‍പ്പെട്ട 241 കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്തതായാണ് സര്‍ക്കാര്‍ കണക്ക്.
എന്നാൽ കൊടുത്ത ഭൂമിയുടെ കടലാസ് മാത്രമാണ് പലരുടെയും കൈയിലുള്ളത്. എവിടെയാണെന്ന് അറിയില്ല. ഇതാണ് ആദിവാസികള്‍ക്ക് ഭൂമി കൊടുക്കുന്നതിന്റെ അവസ്ഥ. ഓരോ വര്‍ഷവും 500 കോടിയോളം രൂപ പട്ടിക വര്‍ഗ വികസനത്തിനായി നീക്കി വെക്കുന്നുണ്ട്. അതൊക്കെ എവിടെയാണ് ചിലവഴിക്കുന്നത്. 1975 മുതല്‍ ഇന്ന് വരെ ആദിവാസികള്‍ക്കായി നീക്കിവെച്ച സര്‍ക്കാര്‍ ഫണ്ട് എവിടെ പോകുന്നെന്നും അറിയില്ല

 

 

 

 

മുത്തങ്ങ വെടിവപ്പില്‍ പോലീസ് കൊന്ന ജോഗിയുടെ കുടുംബത്തിന് പോലും വാസയോഗ്യമായ ഭൂമി ലഭിച്ചില്ല. പ്രളയത്തില്‍ തകർന്ന മാനന്തവാടിയിലെ കോളനിയിലാണ് ഇപ്പോഴും ജോഗിയുടെ മകന്‍ ശിവനും കുടുംബവും ജീവിക്കുന്നത്. "മുത്തങ്ങ പാക്കേജില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ പ്രളയത്തില്‍ കുടുങ്ങിയിട്ടും മറ്റൊരു ഭൂമിയോ വീടോ ഞങ്ങള്‍ക്ക് തരില്ല. എന്നാല്‍ മുത്തങ്ങ പാക്കേജും അവര്‍ വേണ്ട രീതിയില്‍ നടപ്പാക്കില്ല. ഒട്ടും വാസയോഗ്യമല്ലാത്ത മൊട്ടക്കുന്നും കൃഷി ചെയ്യാന്‍ ഒരു സാധ്യതയുമില്ലാത്ത ഭൂമിയുമാണ് പലര്‍ക്കും കിട്ടിയത്. കിട്ടിയ ഭൂമി വെള്ളം പോലും കിട്ടാത്തതാണ്. കിലോമീറ്ററുകള്‍ നടന്ന് തലയില്‍ ചുമന്നാണ് പോകുന്നത്." നിലവില്‍ 21 പേര്‍ മാത്രമാണ് തങ്ങള്‍ക്കനുവദിച്ച ഭൂമിയില്‍ താമസമാക്കിയത്. പലര്‍ക്കും ഭൂമിയുടെ അതിരുകള്‍ പോലും നിശ്ചയിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. പലര്‍ക്കും സ്ഥലം അനുവദിച്ചു എന്നത് കേട്ടറിവ് മാത്രമാണ്. ഭൂമിയുണ്ടോ എന്നതിന് ഉറപ്പ് പോലും ഇവര്‍ക്കില്ല.

ഭൂമി ലഭിച്ചവര്‍ക്ക് പോലും അതിനെ വിഭവാധികാരമായി ഉപയോഗിക്കാനാവില്ല. കൈവശാവകാശ രേഖ മാത്രമാണ് ഇന്നും ആദിവാസികള്‍ക്ക് ലഭിച്ചിട്ടുള്ളത്. ആ ഭൂമിയില്‍ താമസിക്കാം ആദായമെടുക്കാം എന്നതിനപ്പുറം ഭൂമിയുടെ ഒരവകാശവും ഇവര്‍ക്ക് നല്‍കിയിട്ടില്ല. ഈ അവസ്ഥയില്‍ മാറ്റമുണ്ടാക്കണമെന്നതാണ് ആദിവാസി ജനവിഭാഗത്തിന്റെ ആവശ്യം.

ആദിവാസികള്‍ക്ക് ഒരുകാലത്തും നീതി കിട്ടില്ലെന്ന് നമ്മുടെ പൊതുസമൂഹം ഉറപ്പിച്ചിരിക്കുകയാണ്. പണിയരും അടിയരുമൊക്കെ കൃഷിയെ ആശ്രയിച്ച് ജീവിച്ചവരാണ്. വിലയിടിവും വന്യജീവികളുടെ ആക്രമണവും കാരണം കൃഷി പൂര്‍ണമായും തകര്‍ന്നു. കൃഷിക്കാര്‍ ആത്മഹത്യയിലേക്ക് പോകുന്ന അവസ്ഥയാണ് വയനാട്ടിലുള്ളത്.

 

 

 

 

അവരെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളുടെ ജീവിതം അതിലും ദുരിതത്തിലാണ്. കുറച്ച് ഭൂമിയുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് അവിടെ എന്തെങ്കിലും കൃഷി ചെയ്ത് അതിജീവിക്കാം. സര്‍ക്കാരിന്റെ കൈയില്‍ വയനാട്ടില്‍ എത്രയോ ഭൂമിയുണ്ട്. ഹാരിസണ്‍ കമ്പനിയുടെതുള്‍പ്പെടെ കാലാവധി കഴിഞ്ഞ പാട്ടഭൂമികളുണ്ട്. വീണ്ടും അവര്‍ക്ക് തന്നെ നല്‍കുന്ന സര്‍ക്കാര്‍ ആ ഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് നല്‍കാന്‍ തയ്യാറാകുന്നില്ല. കോടിക്കണക്കിന് വരുന്ന ആദിവാസി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങി നല്‍കുന്നുമില്ല.

ആദിവാസികളും മനുഷ്യരാണെന്നും നമ്മുടെ സഹോദരങ്ങളാണെന്നും അതിജീവിക്കേണ്ടവരാണെന്നുമുള്ള വിശാലമായ ജനാധിപത്യ ബോധം പൊതുസമൂഹത്തിന് അല്ല, ഭരിക്കുന്നവർക്ക് ഇനി എന്ന് ഉണ്ടാവാനാണ് ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷന്‍ അവതാരകയും നര്‍ത്തകിയുമായ റിമി ടോമിക്ക് യുഎഇ ഗോള്‍ഡന്‍ വിസ  (5 minutes ago)

കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്റെയും സംവിധായകന്‍ സാജിദ് ഖാന്റെയും അമ്മ മേനക ഇറാനി അന്തരിച്ചു....  (36 minutes ago)

രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം.... അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍സി ബസില്‍ തീപിടിച്ചു....  (53 minutes ago)

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം... മിഷന്‍ 2025ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത; വയനാട് ലീഡേഴ്സ് മീറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന വിഡി സതീശന്‍ വിട്ടുനിന്നു; ഹൈക്കമാന്‍ഡ് ഇടപെടാതെ ചുമതല ഏറ്റ  (1 hour ago)

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത; പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം; ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (1 hour ago)

ചെങ്ങന്നൂരില്‍ സ്വര്‍ണാഭരണങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്കിലെ അപ്രൈസര്‍  പിടിയില്‍....  (1 hour ago)

നടുറോഡിൽ മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ നിർണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർ യദു; ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറി  (1 hour ago)

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളതീരത്ത് വന്‍ ചുഴലിക്കാറ്റിനും പെരുമഴയ്ക്കും പ്രളയത്തിനും സാധ്യത; അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലില്‍ കടുത്ത ന്യൂനമര്‍ദവും പെരുമഴയും പ്രളയവുമാകുമെന്ന് മുന്നറിയിപ്പ്  (1 hour ago)

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും.... എതിരാളികള്‍ ന്യൂസിലന്‍ഡ്  (1 hour ago)

ഐ എസ് ആര്‍ ഓ ചാരക്കേസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സമന്‍സ് കൈപ്പറ്റിയ 5 പ്രതികള്‍ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി, സെപ്റ്റംബര്‍ 27 ന് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി ഉത്തരവിട്ടു  (1 hour ago)

വെല്ലുവിളിച്ച് സുരേന്ദ്രന്‍... കേന്ദ്രസഹായം ഉറപ്പാക്കാന്‍ ഇനി ജാഗ്രതയോടെ നീങ്ങും, നടപടികളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി; കേരളത്തിന് മൂന്നാം വന്ദേഭാരത്, കൊച്ചി - ബംഗളൂരു സര്‍വീസ് ജൂലായ് 31 മുതല്‍  (2 hours ago)

പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവല  (2 hours ago)

നിപ രോഗ ബാധ ആശങ്കയകലുന്നു.... രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി  (2 hours ago)

ഒന്നുകില്‍ തിരിച്ചെടുക്കണം, അല്ലെങ്കില്‍ പിരിച്ചുവിട്ടതായി അറിയിക്കണം... തിരുവനന്തപുരം മേയറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഹൈക്കോടതിയെ സമീപിച്ചു....  (3 hours ago)

ആരോഗ്യ മന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് പോലീസ് കുറ്റപത്രം... ഡോക്ടര്‍ നിയമന കൈക്കൂലി കേസില്‍ ഇടനിലക്കാരായ 4 പ്രതികളെ ഉള്‍പ്പെടുത്തി കുറ്റപത്രം  (3 hours ago)

Malayali Vartha Recommends