സുധിയുടെ കല്ലറയ്ക്കരുകിൽ പ്രാർത്ഥനയ്ക്കിടെ കരഞ്ഞ് തളർന്ന് കിച്ചൂട്ടൻ: രേണുവിന്റെ സങ്കടം കണ്ട് നിന്നവരെയും കണ്ണീരിലാഴ്ത്തി... പള്ളി സെമിത്തേരിയിൽ നടന്നത്...
തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചുണ്ടായ അപകടത്തിലാണ് ഹാസ്യ കലാകാരനും, നടനുമായ കൊല്ലം സുധിയെ മലയാളികൾക്ക് നഷ്ടമായത്. ഒമ്പതാം ദിവസം നടന്ന പള്ളിയിലെ ചടങ്ങുകൾക്കിടയിലെ വീഡിയോയും ചിത്രങ്ങളും നൊമ്പരപ്പെടുത്തുകയാണ്. സുധിയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും. കുടുംബമെന്നാല്‍ ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു.
ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു. എല്ലാവരെയും നൊമ്പരപ്പെടുത്തിക്കൊണ്ടാണ് രേണുവിന്റെയും മക്കളുടെയും സങ്കട ദൃശ്യങ്ങൾ പുറത്ത് വരുന്നത്. ചടങ്ങിനിടയിൽ സെമിത്തേരിയിൽ തളർന്ന് വീഴുകയിരുന്നു രേണു. കണ്ടുനിന്നവർക്കാർക്കും ആ കാഴ്ച സഹിക്കാനായില്ല. എന്ത് പറഞ്ഞ് രേണുവിനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ബന്ധുക്കൾ ഏങ്ങി കരഞ്ഞു.
എല്ലാവരും നോക്കിയത് സുധിയുടെ മൂത്ത മകൻ രാഹുലിനെയാണ്. കിച്ചു എന്ന് സുധി വിളിക്കുന്ന കിച്ചൂട്ടൻ കല്ലറയിലേക്ക് പോലും നോക്കാൻ തയ്യാറാവാതെ കുനിഞ്ഞ് നിൽക്കുകയാണ്. തല കുനിച്ച് കണ്ണീർ തുടയ്ക്കുന്ന രാഹുലിന്റെ ദൃശ്യങ്ങൾ എല്ലാവരെയും നൊമ്പരപ്പെടുത്തുന്നു. അവന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു അവന്റെ അച്ഛൻ സുധി. അച്ഛൻ ഇത്രയും പെട്ടെന്ന് പോകുമെന്ന് രാഹുൽ ഒരിക്കലും വിചാരിച്ചില്ല. പതിനെട്ട് വയസ്സ് മാത്രമേ ആയിട്ടുള്ളൂ... ജീവിതത്തിന്റെ ഒരുപാട് കാര്യങ്ങളും പാഠങ്ങളും കാണാൻ കിടക്കുന്നു.
അതിനിടെയിലായിരുന്നു അച്ഛന്റെ അപ്രതീക്ഷിത വിയോഗം. ദുരിതങ്ങൾക്കിടയിലും സുധിയുടെ ചിരിച്ച മുഖമായിരുന്നു കുടുംബത്തിന്റെ താങ്ങ്. വിങ്ങിപൊട്ടുന്ന രാഹുലിന്റെ ചിത്രങ്ങൾ പ്രചരിക്കുമ്പോൾ രാഹുലിനോടൊപ്പമാണ് ഓരോ മലയാളികളും. നീ പേടിക്കണ്ട മകനേ നിന്നോടൊപ്പം ഞങ്ങൾ എല്ലാവരുമുണ്ട്. നിന്റെ അച്ഛൻ പോയി അതിനൊന്നും പകരമാവില്ല. പക്ഷെ ഞങ്ങൾ എല്ലാവരും നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നീ പഠിച്ച് മിടുക്കാനാകൂ... നിന്റെ അമ്മയേയും അനുജനേയും നീ നോക്കൂ ഇങ്ങനെയാണ് എല്ലാവരും രാഹുലിനെ ആശ്വസിപ്പിച്ച് എത്തുന്നത്.
മോർച്ചറിക്ക് പുറത്ത് അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ രാഹുൽ ഇപ്പോഴും മലയാളികൾക്ക് ഒരു വിങ്ങലാണ്. അച്ഛനെ അവസാനമായി കാണാൻ എത്തുമ്പോൾ കരച്ചിൽ അടക്കാൻ പാട് പെടുകയായിരുന്നു ആ കുഞ്ഞു മനസ്സ്. മോർച്ചറിയിൽ കയറി അച്ഛന്റെ മൃതദേഹം കണ്ടതോടെ സങ്കടം നിയന്ത്രിക്കാനാവാതെ രാഹുൽ പൊട്ടിക്കരഞ്ഞതായിരുന്നു പിന്നീട് കണ്ടത്. സുധിയുടെ ആദ്യ വിവാഹത്തിലെ മകനാണ് രാഹുൽ. കുട്ടിക്ക് ഒന്നരവയസുള്ളപ്പോഴാണ് സുധിയെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാൾക്കൊപ്പം പോകുന്നത്.
ഇതിനു ശേഷം ഏറെ കഷ്ടപ്പെട്ടാണ് സുധി തന്റെ മകനെ വളർത്തിയത്. അമ്മ ഉപേക്ഷിച്ചു പോയപ്പോളും അമ്മയെ പോലെ നെഞ്ചോട് ചേർത്താണ് സുധി മൂത്തമകൻ രാഹുലിനെ വളർത്തിയത്. ഒന്നരവയസ്സുള്ളപ്പോഴാണ് രാഹുൽ അച്ഛന്റെ ഒപ്പം സ്റ്റേജുകളിലും എത്തി തുടങ്ങുന്നത്. അന്ന് മുതൽ ഇന്ന് വരെ അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ആയിരുന്നു സുധിയും രാഹുലും തമ്മിൽ ഉണ്ടായിരുന്നത്.
ഭാര്യയേയും മക്കളേയും കാണാൻ വേണ്ടിയാണ് സുഹൃത്തുക്കൾക്കൊപ്പം സുധി കോട്ടയത്തേക്ക് പുറപ്പെട്ടത്. എപ്പോഴും സുധിക്കൊപ്പം മൂത്തമകൻ രാഹുൽ സഹായിയായി ഉണ്ടാകാറുണ്ട്. എന്നാൽ വടകരയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ മകനെ ഒഴിവാക്കി. എയർബാഗുണ്ടായിരുന്നിട്ടും സുധിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുഖം മുഴുവൻ രക്തമായിരുന്നുവെന്നും വേദനകൊണ്ട് നിലവിളിക്കുന്ന ശബ്ദം കേൾക്കാമായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ആയിരങ്ങളാണ് സുധിയെ അവസാനമായി കാണാൻ എത്തിയത്. നടൻ സുരേഷ് ഗോപി അടക്കമുള്ള സിനിമാ-സീരിയൽ താരങ്ങൾ ചടങ്ങുകൾ പൂർത്തിയാകും വരെ കുടുംബത്തെ ആശ്വസിപ്പിച്ച് ഒപ്പം നിന്നു.
https://www.facebook.com/Malayalivartha