പലസ്തീനെ പിന്തുണക്കാൻ പിണറായിക്ക് ഒരു ലക്ഷ്യമുണ്ട് ...ഷൈലജയെ തള്ളാനും...
പലസ്തീൻ ജനതയെ അനുകൂലിച്ചും ഷൈലജ ടീച്ചറെഎതിർത്തും പരസ്യമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുള്ളത് തുടർ ഭരണം എന്ന ഗൂഢലക്ഷ്യം.
ശൈലജ ടീച്ചർക്ക് പണി കൊടുക്കാൻ പിണറായി തയ്യാറെടുക്കുന്നു. ഹമാസ് ഭീകരർ എന്ന് എഴുന്നള്ളിച്ച ടീച്ചർ സി പി എമ്മിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി സംസാരിച്ചുവെന്ന ഗുരുതര ആരോപണമാണ് സി പി എം ഉന്നയിക്കുന്നത്. ശൈലജക്ക് പണികൊടുക്കാൻ കാത്തിരുന്ന പിണറായിക്ക് അപ്രതീക്ഷിയായി വന്നു ചേർന്ന അവസരമാണ് ശൈലജക്കെതിരെ ഉപയാഗിച്ചത്.. പിണറായി ഇന്നലെ പത്രസമ്മേളനം വിളിച്ചതു തന്നെ ശൈലജയെ വിമർശിക്കാനെന്ന് തോന്നി പോകുന്ന തരത്തിലാണ് കാര്യമാണ്.
ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചടത്തോളം വളരെകൃത്യമായ നിലപാടാണ് ഇസ്രായേൽ വിഷയത്തിലുള്ളത്. അടുത്ത വർഷം നടക്കുന്ന ലോകസഭാ തെരഞ്ഞടുപ്പിൽ മുസ്ലീം വോട്ടുകൾ കേന്ദ്രീകരിക്കുകയാണ് പിണറായിയുടെ ലക്ഷ്യം.
'ഹമാസ് ഭീകരർ' പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയത് നേരത്തെ പ്ലാൻ ചെയ്ത ഒരു ചോദ്യത്തിന് മറുപടിയായാണ്. പരാമർശത്തിൽ കെകെ ശൈലജ ടീച്ചറിനോട് ചോദിച്ചിട്ട് മറുപടി പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നേരത്തെ ഇസ്രായേൽ - പലസ്തീൻ വിഷയത്തെക്കുറിച്ചുള്ള കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സിപിഎം-ന് പലസ്തീൻ വിഷയത്തിൽ ആശയക്കുഴപ്പം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ-പലസ്തീൻ വിഷയത്തിൽ ഇന്ത്യ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന കടന്ന് കയറ്റത്തിനെതിരെയായിരുന്നു നേരത്തെ രാജ്യത്ത്നേറെ നിലപാട് എന്നാൽ അതിൽ നിന്ന് വ്യത്യാസം വന്നത് നിർഭാഗ്യകരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതീവ ഗുരുതരമായ സ്ഥിതി പരിഹരിക്കാനുള്ള ഇടപെടലാണ് നടത്തേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
യുദ്ധ തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും പലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രായേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്നുമായിരുന്നു കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമർശം. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഇസ്രായേൽ ഇപ്പോൾ പ്രഖ്യാപിച്ച കര യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്നും കെകെ ശൈലജ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ ദിവസം കെ കെ ശൈലജയുടെ ഈ വിഷയത്തിലെ പ്രതികരണത്തിനെതിരെ ഒരു വിഭാഗം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഹമാസിനെ ഭീകരര്‍ എന്ന് പറഞ്ഞതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഇതോടെ നിലപാട് ഒരിക്കല്‍ കൂടെ വ്യക്തമാക്കി ശൈലജ ടീച്ചര്‍ രംഗത്ത് എത്തുകയായിരുന്നു.
1948 മുതൽ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടും ക്രൂരതകൾക്ക് കാരണക്കാർ ഇസ്രായേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്നാണ് ആദ്യ പോസ്റ്റില്‍ പറഞ്ഞതെന്ന് ശൈലജ കുറിച്ചു. ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന ഇസ്രായേലിന്‍റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുദ്ധ തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല എന്നും പോസ്റ്റിൽ എഴുതിയിരുന്നു.
പലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രായേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്നും പോസ്റ്റിൽ എഴുതിയിരുന്നു. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഇസ്രായേൽ ഇപ്പോൾ പ്രഖ്യാപിച്ച കര യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്നും കെ കെ ശൈലജ കുറിച്ചു.
കെ കെ ശൈലജയുടെ ആദ്യ പോസ്റ്റ് ഇങ്ങനെ ഇങ്ങനെയാണ്.
അധികാര ഭ്രാന്തിന്‍റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങൾ. നിഷ്കളങ്കരായ അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രായേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.
അതോടൊപ്പം 1948 മുതൽ പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രായേലും അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാൻ കഴിയില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം.
പലസ്തീൻ അവകാശങ്ങൾക്ക് നേരെ ഇസ്രയേലിന്‍റെ കടന്ന് കയറ്റത്തിനെതിരെയായിരുന്നു രാജ്യത്തിന്‍റെ നിലപാടെന്നും അതിൽ നിന്ന് വ്യത്യാസം വന്നത് നിർഭാഗ്യകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പലസ്തീൻ വിഷയത്തിൽ പാർട്ടിക്ക് ആശയക്കുഴപ്പം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റിക്കോ പാര്‍ട്ടിക്കോ ആശയക്കുഴപ്പമില്ല. ഇസ്രയേല്‍-പലസ്തീന്‍ വിഷത്തില്‍ കാലാകാലങ്ങളായി നമ്മുടെ രാജ്യം സ്വീകരിച്ചുവരുന്ന നിലപാടുണ്ട്. പലസ്തീന്‍റെ അവകാശങ്ങള്‍ക്കുനേരെയുള്ള ഇസ്രയേലിന്‍റെ കടന്നുകയറ്റത്തിനും കൈയ്യേറ്റത്തിനുമെതിരായിരുന്നു ആ നിലപാട്. ഈ നിലപാടില്‍ പിന്നീട് മാറ്റമുണ്ടായി. പലസ്തീന്‍ ജനത ഏതുതരത്തിലുള്ള പീഡനമാണ് എല്ലാകാലത്തും അനുഭവിക്കുന്നതെന്ന് ലോകത്തെല്ലാവര്‍ക്കുമറിയാം. അത്തരമൊരു അവസ്ഥ തുടരണമെന്നല്ല നമ്മള്‍ ആഗ്രഹിച്ചിട്ടുള്ളത്.
ഇന്ത്യയിലെ സര്‍ക്കാരുകള്‍ നേരത്തെ സ്വീകരിച്ച നിലപാട് ആ പലസ്തീന്‍ ജനതക്ക് അനുകൂലമായിട്ടുള്ളതാണ്. അതില്‍നിന്ന് ഇപ്പോള്‍ കുറച്ചു വ്യത്യാസം വന്നുവെന്നത് നിര്‍ഭാഗ്യകരമാണ്. നമ്മുടെ രാജ്യത്തിന് അത്തരമൊരു നിലപാടല്ല ഉണ്ടാകേണ്ടത്. ഇപ്പോഴുണ്ടായ സാഹചര്യം അതീവഗൗരവതരം. അവിടെ സമാധാനം ഉറപ്പുവരുത്താനുള്ള ഇടപെടലാണ് ഇപ്പോള്‍ നടത്തേണ്ടത്. ഇതില്‍ ഇന്ത്യക്കും ഇന്ത്യാ സര്‍ക്കാരിനും പ്രധാന പങ്കുവഹിക്കാനാകും. ഈ സ്ഥിതി വിശേഷം തുടര്‍ന്നുകൊണ്ടുപോകുന്നതിനല്ല സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലിനാണ് ഇന്ത്യ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഐക്യരാഷ്ട്ര സഭയൊക്കെ അംഗീകരിച്ച കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ ഇന്ത്യക്ക് ഇടപെടല്‍ നടത്താനാകും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കുമൊക്കെ നേതൃപരമായ പങ്കുവഹിക്കുകയാണ് വേണ്ടത്. യുദ്ധം രൂക്ഷമായ ഇസ്രയേലില്‍ ഇവിടെനിന്നുള്ള ഏഴായിരത്തോളം കുടുങ്ങികിടക്കുന്നുണ്ട്. അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇന്ത്യാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാണിപ്പോള്‍ പ്രധാന്യം നല്‍കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.
പിണറായിയുടെ നീക്കങ്ങൾ വ്യക്തമാണ്. 2026 ൽ പിണറായി ലക്ഷ്യമിടുന്നതും മുസ്ലീം വോട്ടുകളുടെ കേന്ദ്രീകരണമാണ്. ഏതായാലും വരും ദിവസങ്ങളിൽ ലീഗിനെ മുന്നണിയിലെത്തിക്കാനുള്ള ശ്രമങ്ങൾ പിണറായി സജീവമാക്കും. പി.കെ.കുഞ്ഞാലിക്കുട്ടിയും സംഘവും സി പി എം വിളിച്ചാൽ ഒപ്പം പോകുന്നവരാണ്. കുഞ്ഞാലിക്കുട്ടിയെ ഉപയോഗിച്ചാണ് ലീഗിൽ പിണറായി ചരടു വലികൾ നടത്തുന്നത്. റിയാസിനെ മുഖ്യമന്ത്രിയാക്കണമെങ്കിൽ അത് മാത്രമാണ് പോംവഴിയെന്ന് മുഖ്യമന്ത്രിക്കറിയാം. സി പി ഐ യെ രണ്ടാം ഘടകകക്ഷി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനും ഇതുവഴി കഴിയും. എന്നാൽ ലീഗ് വരുന്നതോടെ ഹിന്ദുക്കൾ ഇടതുമുന്നണിയിൽ നിന്ന് അകലുമെന്നും അതോടെ കോൺഗ്രസ് രക്ഷപ്പെടുമെന്ന് കരുതുന്നവരും നിരവധിയാണ്.
ബിജെപിക്ക് മുന്നിലേക്ക് പിണറായി റിയാസിനെ എറിഞ്ഞു കൊടുക്കും. ബി ജെ പിയുടെ പഴി കേട്ട് റിയാസ് പതം വരട്ടെ എന്നാണ് പിണറായിയുടെ അഭിപ്രായം. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പോടെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനാണ് പിണറായിയുടെ ആലോചനയെന്ന് സി പി എമ്മുകാർ തന്നെ പറയുന്നുണ്ട്.. താൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ റിയാസിനെ നേത്യ സ്ഥാനത്ത് എത്തിക്കാനാണ് തീരുമാനം. പണ്ട് കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുമ്പോൾ കെ കരുണാകരൻ മൂത്രശങ്ക തീർക്കാൻ പോയതുപോലെ മരുമകനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിക്കുമ്പോൾ പിണറായി മാറി നിൽക്കാനാണ് സാധ്യത. 2026 ൽ ഇടതുമുന്നണി അധികാരം പിടിച്ചാൽ റിയാസ് മുഖ്യമന്ത്രിയാവാനുള്ള സാധ്യത തള്ളി കളയാനാവില്ല.
എല്ലാ മതസ്ഥരെയും ഇടതു മുന്നണിയിൽ അണിനിരത്താനായിരുന്നു പിണറായിയുടെ പദ്ധതി.എന്നാൽ ക്രൈസ്തവരും ഹിന്ദുക്കളിൽ ഒരു വിഭാഗവും ബി ജെ പി യോട് അനുഭാവം പുലർത്തി തുടങ്ങിയതോടെയാണ് ഭൂരിപക്ഷ സമുദായമാകാൻ തയ്യാറെടുക്കുന്ന മുസ്ലീം സമുദായത്തെ കൈയിലെടുക്കാൻ പിണറായി ആലോചിക്കുന്നത്. 2026 ൽ മുസ്ലീം സമുദായത്തിൻ്റെ പ്രാതിനിധ്യം വർധിക്കുമെന്നും പിണറായി വിശ്വസിക്കുന്നു.
കോൺഗ്രസിൻ്റെ ഗതികേടിൽ ലീഗിന് ശക്തമായ അമർഷമുണ്ട്. ഇനിയും ഭരണമില്ലാത്ത 5 വർഷം ലീഗിന് ആലോചിക്കാൻ പോലും കഴിയില്ല. 2024 ലെ പാർലമെൻറ് തിരഞ്ഞെടുപ്പാണ് ലീഗ് നോക്കിയിരിക്കുന്നത്.ഇതിൽ കോൺഗ്രസിന് സീറ്റുകൾ നഷ്ടമായാൽ ലീഗ് മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിക്കും. യു.ഡി എഫ്. വിടുന്നതിൽ എം.കെ.മുനീറിനെ പോലുള്ള നേതാക്കൾക്ക് യോജിപ്പില്ല. എന്നാൽ ഭരണമില്ലാത്ത സാഹചര്യത്തിൽ മുന്നണി മാറ്റം അനിവാര്യമാണെന്ന് എം - കെ. മുനീറിനും തീരുമാനിക്കേണ്ടി വരും. കേരളത്തിൽ ഒരു മുസ്ലീം മുഖ്യമന്ത്രി വന്നാൽ ലീഗിന് ഇതിൽപരം സന്തോഷം എന്താണുള്ളത്? അതാണ് സംസ്ഥാന അധ്യക്ഷനെ കൈയിലെടുത്ത് പിണറായി നടത്തിയത്. ഇനി ലീഗിൽ ഒരു ഭാഗം ഇടതുമുന്നണിയിലെത്തിയില്ലെങ്കിൽ ലീഗ്പിപിളർന്നാൽ തന്നെ അത്ഭുതമില്ല.ഭരണമാണ് ലീഗ് അണികളുടെ പ്രധാന പ്രശ്നം.
റിയാസിനെ കൊണ്ടു വരണമെങ്കിൽ ഷൈലജ പുറത്താകണം. പിണറായിക്ക് പകരം ഒരു മുഖ്യമന്ത്രിയുടെ പേര് ഉയർന്നാൽ അത് ഷൈലജയുടെതായിരിക്കും. ഇത് ഒഴിവാക്കാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നു. ഷൈലജയെ പാർട്ടി വിരുദ്ധയായി ചിത്രീകരിക്കുകയാണ് സി പി എമ്മിലെ ഒരുവിഭാഗത്തിന്റെ ലക്ഷ്യം.പതിയെ പതിയെ ഷൈലജയെ ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ കഴിയുമെന്നും ഇവർ ആഗ്രഹിക്കുന്നു.
https://www.facebook.com/Malayalivartha