Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ല


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

ലൈഫ് തട്ടിപ്പിലെ തരികിട സര്‍ക്കാര്‍-ദുബായ് കോണ്‍സില്‍ ഗൂഢാലോചന ഇങ്ങനെ...

23 OCTOBER 2023 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിൽ ഉണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു; ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയെന്ന് റിപ്പോർട്ട്:- വിവരം പുറത്തറിയിച്ചത് ദുരന്ത സമയത്ത് ബസിൽ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് യാത്രക്കാർ....

കരുവന്നൂർ കേസിലെ വിശദാംശങ്ങളും കരുവന്നൂർ ബാങ്കിലെ മിനിറ്റ്സുകളും അടിയന്തരമായി ലഭ്യമാക്കണം; ത്യശൂർ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശവുമായി സി പി എം കേന്ദ്ര കമ്മിറ്റി; കരുവന്നൂർ വിഷയത്തിൽ പാർട്ടിക്ക് ഗുരുതര പിഴവുണ്ടായതായി ദേശീയ നേത്യത്വം

വിദേശത്ത് പോകുന്നതിനു മുന്നേ നാട്ടിൽ ചെയ്തിരുന്നത് ആ ജോലി;കടങ്ങള്‍ എല്ലാം തീര്‍ത്ത് സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹവുമായി ഏഴു മാസം മുന്‍പ് കുവൈത്തിലേക്ക്;തിരിച്ച് വരുന്നത് ചേതനയറ്റ്‌; ചങ്കു പൊട്ടി കുടുംബം

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും സ്വപ്‌ന സുരേഷും മാത്രമല്ല വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലെ ഗൂഢാലോചനക്കാരെന്ന് ഇ.ഡി. സ്വപ്‌നയുടെയും ലൈഫ്മിഷന്‍ കരാര്‍ കിട്ടിയ യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്റെയും സ്വത്തുക്കള്‍ കണ്ട് കെട്ടിയത് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇ.ഡി ഇക്കാര്യം പറയുന്നത്. സന്തോഷ് ഈപ്പന്റെ വീടും ബാങ്ക് അക്കൗണ്ടുകളും സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകളുമാണ് കണ്ടുകെട്ടിയത്. 5.38 കോടി രൂപ മൂല്യമുള്ള ഭൂമിയും അതിലുണ്ട്. ദുബായ് റെഡ് ക്രെസന്റുമായുള്ള ഇടപാടില്‍ വിദേശ സംഭാവന നിയന്ത്രണച്ചട്ടത്തിന്റെ ലംഘനം നടന്നു.  കരാറിന്റെ മറവില്‍ കള്ളപ്പണ ഇടപാടുമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലെ പ്രളയ ശേഷം സഹായം തേടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് യാത്രയോടെയാണ് ഗൂഢാലോചന തുടങ്ങുന്നത്. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കാന്‍ ദുബായ് റെഡ് ക്രെസന്റ് 20 കോടി രൂപ നല്കാമെന്നായിരുന്നു കരാര്‍.

 

 


ദുബായ് കോണ്‍സുലേറ്റും കേരള സര്‍ക്കാരും ചേര്‍ന്നു നടപ്പാക്കിയ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പന്‍ 4.8 കോടി രൂപ കൈക്കൂലി നല്കി. ഇതില്‍ ഒരു കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തി. ശിവശങ്കര്‍ കേസില്‍ ഒന്നാം പ്രതിയാണ്. രണ്ടു കോടി രൂപയോളം യുഎഇ കോണ്‍സുലേറ്റിലെ ധനകാര്യ വകുപ്പ് ഓഫീസറായിരുന്ന ഖാലിദ് അഹമ്മദ് അലി ഷൗക്കരി വിദേശത്തേക്ക് കടത്തി. സ്വപ്ന സുരേഷാണ് ഇടനിലക്കാരി. ഇവര്‍ യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥയായിരുന്നു.

2020ല്‍ തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി ദുബായ് കോണ്‍സുലേറ്റിലെത്തിയ പെട്ടിയില്‍ സ്വര്‍ണം കടത്തിയതിനെത്തുടര്‍ന്ന് സ്വപ്ന സുരേഷിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തതോടെയാണ് ഈ കേസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്. ഒളിവില്‍ പോയ സ്വപ്നയെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. വടക്കാഞ്ചേരി ഫ്‌ളാറ്റ്  നിര്‍മാണത്തിനുള്ള 20 കോടി രൂപയുടെ കരാറില്‍ പണി പകുതി പോലും പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ 15 കോടിയിലേറെ രൂപ സന്തോഷ് ഈപ്പന് കൈമാറി. സന്തോഷിന്റെ യൂണിടാക് കമ്പനിക്ക് കരാര്‍ നല്കുന്നതിന് അന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എ.സി. മൊയ്തീന്‍ ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസില്‍ സമ്മര്‍ദം ചെലുത്തി. തുടര്‍ന്ന് ടെണ്ടറില്ലാതെ 24 മണിക്കൂര്‍ കൊണ്ട് യൂണിടാക്കിന് കരാര്‍ നല്കാമെന്ന ഔദ്യോഗിക കത്ത് ലൈഫ് മിഷന്‍ ദുബായ് റെഡ് ക്രെസന്റിന് കൊടുക്കുകയായിരുന്നു.





വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പദ്ധതിക്ക് വേണ്ടി വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്‌സിആര്‍എ) ലംഘിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ അക്കര മുമ്പ് ആരോപിച്ചിരുന്നു. വിദേശ സഹായം വാങ്ങാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണെന്നും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി യൂണിടാക്കിനെ ഏല്‍പ്പിച്ചത് മുഖ്യമന്ത്രിയാണെന്നും അനില്‍ അക്കര വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നതിന്റെ റിപ്പോര്‍ട്ട് അനില്‍ അക്കര പുറത്തുവിട്ടിരുന്നു. ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടാണ് അനില്‍ അക്കര പുറത്തുവിട്ടത്. സര്‍ക്കാറില്‍ നിന്ന് 2019 ജൂലൈ 11ന് ലൈഫ് മിഷന് ലഭിച്ച കത്തിലെ ഉത്തരവ് അനുസരിച്ചും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം അനുസരിച്ചുമാണ് സിഇഒ ധാരണാപത്രം ഒപ്പിടുന്നത്.

അനില്‍ അക്കരയുടെ വെളിപ്പെടുത്തലിന് മുമ്പ് ലൈഫ് മിഷനിലെ ക്രമക്കേട് സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും സര്‍ക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിട്ടില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദിച്ചിരുന്നു. സംസ്ഥാന പദ്ധതി എന്ന നിലയിലല്ലേ യൂണിടാകിന് പണം ലഭിച്ചതെന്ന് കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു. അതേസമയം അധോലോക ഇടപാടാണ് ലൈഫ് മിഷന്റെ മറവില്‍ നടന്നതെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ലൈഫ് മിഷനും യു.എ.ഇ റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. ലൈഫ് മിഷന്‍ സി.ഇ.ഒ ആയിരുന്ന യു.വി ജോസിനെയും ഗീതു എന്ന ഉദ്യോഗസ്ഥയേയും ശിവശങ്കര്‍ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. അപ്പോഴാണ് ഇത്തരത്തിലുള്ള നിര്‍മാണ കരാറിനെ കുറിച്ച് സി.ഇ.ഒ ആയിരുന്ന ജോസ് അറിഞ്ഞത്. യു.എ.ഇ കോണ്‍സുലേറ്റിലേറ്റ് റെഡ്ക്രസന്റില്‍ നിന്ന് പണം വന്നതായി യാതൊരു തെളിവും കിട്ടിയിട്ടില്ല. യൂണിടാക്ക് കമ്പനിക്ക് റെഡ്ക്രസന്റില്‍ നിന്നല്ല കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം ലഭിച്ചത്. അതുകൊണ്ട് യു.എ.ഇ കോണ്‍സുല്‍ ജനറലും യൂണിടാക്കും തമ്മിലുണ്ടാക്കിയ കരാര്‍ സംബന്ധിച്ചും അന്വേഷണം വേണമെന്നും സി.ബി.ഐ പറഞ്ഞിരുന്നു.

ടെണ്ടറില്ലാതെയാണ് യൂണിടാക്കിന് കരാര്‍ ലഭിച്ചത്. അതുകൊണ്ട് കമ്മിഷന്‍ ഉറപ്പിച്ചശേഷമാണ് കരാര്‍ കിട്ടിയതെന്ന് സി.ബി.ഐ വാദിച്ചു. പദ്ധതിതുകയുടെ 40 ശതമാനം കമ്മിഷനായി പോയി. 20 ശതമാനം കോണ്‍സുല്‍ ജനറലിനും 10 ശതമാനം സ്വപ്‌നയ്ക്കും ലഭിച്ചെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ സി.ബി.ഐ കോടതിയെ ബോധിപ്പിച്ചിട്ടും പിന്നീട് ഈ കേസ് വിചാരിച്ച അത്ര വേഗത്തില്‍ മുന്നോട്ട് പോയില്ല. അതിനിടെയാണ് ഇ.ഡി പ്രതികളുടെ സ്വത്തുക്കള്‍ കണ്ട് കെട്ടിയത്. അതില്‍ പറയുന്ന പ്രധാനകാര്യമിതാണ്,
വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പ് സംസ്ഥാന സര്‍ക്കാരിലെ ഉന്നതരും ദുബായ് കോണ്‍സല്‍ ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമാണ്. ഇതില്‍ നിന്ന് തന്നെ സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഇടപാടും കരാറും എല്ലാം നടന്നതെന്ന് വ്യക്തമായിരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്റെയും സംവിധായകന്‍ സാജിദ് ഖാന്റെയും അമ്മ മേനക ഇറാനി അന്തരിച്ചു....  (14 minutes ago)

രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം.... അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍സി ബസില്‍ തീപിടിച്ചു....  (31 minutes ago)

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം... മിഷന്‍ 2025ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത; വയനാട് ലീഡേഴ്സ് മീറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന വിഡി സതീശന്‍ വിട്ടുനിന്നു; ഹൈക്കമാന്‍ഡ് ഇടപെടാതെ ചുമതല ഏറ്റ  (50 minutes ago)

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത; പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം; ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (58 minutes ago)

ചെങ്ങന്നൂരില്‍ സ്വര്‍ണാഭരണങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്കിലെ അപ്രൈസര്‍  പിടിയില്‍....  (58 minutes ago)

നടുറോഡിൽ മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ നിർണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർ യദു; ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറി  (1 hour ago)

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളതീരത്ത് വന്‍ ചുഴലിക്കാറ്റിനും പെരുമഴയ്ക്കും പ്രളയത്തിനും സാധ്യത; അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലില്‍ കടുത്ത ന്യൂനമര്‍ദവും പെരുമഴയും പ്രളയവുമാകുമെന്ന് മുന്നറിയിപ്പ്  (1 hour ago)

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും.... എതിരാളികള്‍ ന്യൂസിലന്‍ഡ്  (1 hour ago)

ഐ എസ് ആര്‍ ഓ ചാരക്കേസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സമന്‍സ് കൈപ്പറ്റിയ 5 പ്രതികള്‍ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി, സെപ്റ്റംബര്‍ 27 ന് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി ഉത്തരവിട്ടു  (1 hour ago)

വെല്ലുവിളിച്ച് സുരേന്ദ്രന്‍... കേന്ദ്രസഹായം ഉറപ്പാക്കാന്‍ ഇനി ജാഗ്രതയോടെ നീങ്ങും, നടപടികളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി; കേരളത്തിന് മൂന്നാം വന്ദേഭാരത്, കൊച്ചി - ബംഗളൂരു സര്‍വീസ് ജൂലായ് 31 മുതല്‍  (1 hour ago)

പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവല  (1 hour ago)

നിപ രോഗ ബാധ ആശങ്കയകലുന്നു.... രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി  (2 hours ago)

ഒന്നുകില്‍ തിരിച്ചെടുക്കണം, അല്ലെങ്കില്‍ പിരിച്ചുവിട്ടതായി അറിയിക്കണം... തിരുവനന്തപുരം മേയറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഹൈക്കോടതിയെ സമീപിച്ചു....  (2 hours ago)

ആരോഗ്യ മന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് പോലീസ് കുറ്റപത്രം... ഡോക്ടര്‍ നിയമന കൈക്കൂലി കേസില്‍ ഇടനിലക്കാരായ 4 പ്രതികളെ ഉള്‍പ്പെടുത്തി കുറ്റപത്രം  (2 hours ago)

സര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസം മാത്രം.... എറണാകുളം ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സ്‌പെഷല്‍ സര്‍വീസ് ആരംഭിക്കുന്നു...  (3 hours ago)

Malayali Vartha Recommends