Widgets Magazine
10
Dec / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും കടുവാപ്പേടി... യുവാവിന്റെ ദാരുണ മരണത്തിനിടയാക്കിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ്; ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; വയനാട്ടില്‍ എട്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഏഴുപേര്‍, ഈ വര്‍ഷം മാത്രം രണ്ടുപേര്‍


വലിയൊരു വിടവ്... നടന്നു വളര്‍ന്ന വഴിയിലൂടെ കാനത്തിന്റെ അന്ത്യയാത്രപ്രിയ; വിലാപ യാത്ര കാനത്തെത്തി; അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് വിട നല്‍കും; കാനത്തെ തറവാട്ട് വളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍


ശബരിമല നിറഞ്ഞ് ഭക്തര്‍... ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപ്പിലാക്കിയ തിരുപ്പതി മോഡല്‍ ക്യൂവിന്റെ പരീക്ഷണം വിജയമെന്ന് അവകാശപ്പെട്ടെങ്കിലും അതിലും രക്ഷയില്ല; ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി കുറച്ചു


കണ്ണീരോടെ വിട... അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് വിട നല്‍കും... ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കും


സിപിഎം സെക്രട്ടറി എം വി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് പ്രതി സ്വപ്ന സുരേഷിനോട് ഹൈക്കോടതി...

ഇസ്രയേല്‍ ഇറങ്ങി ഇനി കരയുദ്ധം മരണം 1 ലക്ഷം

27 OCTOBER 2023 04:48 PM IST
മലയാളി വാര്‍ത്ത

ഇനി കൂട്ടക്കൊലയുടെയും നിലവിളിയുടെയും ഭയാനകമായ മണിക്കൂറുകള്‍. രണ്ടിലൊന്ന് തീരുമാനിച്ച് ഇസ്രായേല്‍ ഗാസയില്‍ കരയുദ്ധത്തിലേക്ക് കടക്കുകയാണ്. രണ്ടു ലക്ഷം സൈനികരുടെ അകമ്പടിയില്‍ വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ ടാങ്കറുകള്‍ യുദ്ധത്തിനായി പ്രവേശിച്ചുകഴിഞ്ഞു. കരയുദ്ധത്തിനൊപ്പം നാവികസേനയും അതിശക്തമായ പോരാട്ടം ആരംഭിക്കുകയാണ്. ഗാസ എന്ന ഭൂപ്രദേശം തന്നെ ഇനി ബാക്കിയുണ്ടാകുമോ എന്നതേ കണ്ടറിയാനുള്ളു. ഹമാസ് തീവ്രവാദികള്‍ കഴിയുന്ന ഭൂഗര്‍ഭതുരങ്കത്തില്‍ വെള്ളം നിറയ്ക്കുക അതല്ലെങ്കില്‍ വിഷപ്പുക അടിച്ചുകയറ്റുക തുടങ്ങിയ അവസാനതന്ത്രങ്ങള്‍ നെതന്യാഹു നടപ്പാക്കുമെന്ന് ലോകം ഭയപ്പെടുന്നു. അങ്ങനെയെങ്കില്‍ ഒരൊറ്റ ദിവസം ഒന്നര ലക്ഷത്തോളം പലസ്തീനികളുടെ കൂട്ടമരണത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കുക. യുദ്ധം മുന്നോട്ടുപോകുന്നതില്‍ ഇസ്രയേലിനുള്ള ആശങ്കയും യുദ്ധത്തിന് അമേരിക്ക നല്‍കുന്ന പിന്‍തുണയുമാണ് ഇനി കരയുദ്ധത്തിന് താമസം വേണ്ടെന്ന നിലപാടില്‍ ഇസ്രയേലിനെ എത്തിച്ചിരിക്കുന്നത്.

 

 

 

ഇത് തുടക്കം മാത്രമാണെന്നായിരുന്നു രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ നെതന്യാഹുവിന്റെ പരാമര്‍ശം. കരയുദ്ധം എപ്പോള്‍ ഏത് രീതിയിലായിരിക്കുമെന്ന് വെളിപ്പെടുത്താന്‍ നെതന്യാഹു തയ്യാറായില്ല.
വിവിധയിടങ്ങളിലെ 150 ക്യാംപുകളിലായി ആറ് ലക്ഷം പേരാണ് നിലവില്‍ അഭയാര്‍ഥികളായി കഴിയുന്നത്.
കരയുദ്ധത്തിനു മുന്നോടിയായി ഹമാസ് കേന്ദ്രങ്ങളെ ആക്രമിച്ചെന്നും ഒട്ടേറെ ഹമാസ് പോരാളികളെ വധിച്ചെന്നും ഇസ്രായേല്‍ അവകാശപ്പെടുന്നു. അതേസമയം പാലസ്തീന്‍-ഇസ്രായേല്‍ പോരാട്ടം 19 ദിവസം പിന്നിടുമ്പോള്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 6,500 കവിഞ്ഞിരിക്കുന്നു. ഇവരില്‍ 2,700 ലേറെ പേരും നിസഹായരും നരായുധരുമായ കുട്ടികളാണെന്നത് ലോകത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ ആക്രമണത്തില്‍ 756 പേര്‍ കൊല്ലപ്പെട്ടു.

 

 

 


കരയുദ്ധത്തിനുള്ള ആഹ്വാനത്തിന് പിന്നാലെ ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതായി ഹമാസ്. ഗാസയില്‍ പ്രവേശിച്ച സൈന്യത്തെ തങ്ങള്‍ നേരിട്ടുവെന്ന് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ രക്തകലുഷിതമായ രാത്രികളില്‍ ഒന്നായിരിക്കും ഇതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഗാസയിലെ റെസിഡന്‍ഷ്യല്‍ മേഖലയിലും ജബലിയ അഭയാര്‍ഥി ക്യാമ്പിലും ഗാസയ്ക്കരികിലുള്ള അല്‍-ഷിഫ, അല്‍-ഖുദ്‌സ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രയേല്‍ ബോംബാക്രമണം ആരംഭിച്ചു.
ഇതുവരെയായി 19 ദിവസത്തിനുള്ളില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി നടത്തിവരുന്ന ആക്രമണത്തില്‍ 5087 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 1400ലേറെ ഇസ്രയേലികള്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഗാസയില്‍ ഇന്ധനം ഇന്നു വൈകുന്നേരത്തോടെ തീരുന്ന സാഹചര്യത്തില്‍ ആറു ലക്ഷം പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കിവരുന്ന യുഎന്‍ ഏജന്‍സികള്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരും. ഇന്ധന ട്രക്കുകളെ ഗാസയില്‍ കടക്കാന്‍ ഇസ്രയേല്‍ അനുവദിക്കാത്തവിധം കനത്ത വ്യോമാക്രമണം ഇസ്രയേല്‍ തുടരുകയാണ്. ഇതിനിടെ ഇസ്രായേല്‍- ഹാമാസ് പോരാട്ടത്തിനൊപ്പം സിറിയയും യെമനും ലെബനോനും യുദ്ധമുന്നണിയിലേക്ക് കടക്കുന്നതും ലോകത്തെ ഏറെ ഭയപ്പെടുത്തുകയാണ്.
യെമനില്‍ നിന്ന് സിറിയയിലെ അമേരിക്കന്‍ സൈനിക താവളത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെടുന്നു. ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെയും തുടര്‍ച്ചയായി ഷിയ സായുധ സംഘങ്ങള്‍ ആക്രമണം നടത്തിവരികയാണ്. ആസന്നമായിരിക്കുന്ന കരയുദ്ധത്തില്‍ രണ്ടിലൊന്ന് തീരുമാനമുണ്ടാകുമെന്നും ഒരു ഹസാമിനെപ്പോലും അവശേഷിപ്പിക്കാതെ ഇസ്രയേല്‍ വിജയം നേടുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിക്കുന്നത്. എന്നാല്‍ കരയുദ്ധം എപ്പോള്‍, ഏതു രീതിയില്‍ ആയിരിക്കുമെന്ന് വെളിപ്പെടുത്താന്‍ നെതന്യാഹു തയ്യാറായിട്ടില്ല.

 

 


ഈജിപ്ത് അതിര്‍ത്തിവഴി ഇന്നു രാവിലെ വരെ എഴുപതോളം ട്രക്കുകള്‍ അവശ്യവസ്തുക്കളുമായി ഗാസയിലെത്തിയെങ്കിലും ഇന്ധനവിതരണം ഇസ്രയേല്‍ വിലക്കിയിരിക്കുകയാണ്. ഈജിപ്ത് വഴി എത്തിച്ചിരിക്കുന്ന ഡീസല്‍ ഹമാസ് കൈക്കലാക്കുമെന്നും ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും നിര്‍മാണത്തിന് ഉപയോഗിക്കുമെന്നും ഇസ്രയേല്‍ സൈന്യം ആശങ്കപ്പെടുന്നു. അതിനാലാണ് ഇന്ധനത്തിന് അനുമതി നിഷേധിക്കുന്നത്. അതേ സമയം ഈ ഇന്ധനം കിട്ടിയില്ലെങ്കില്‍ ഗാസയിലെ ജീവിതം പൂര്‍ണമായും സ്തംഭിക്കും.
ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ആശുപത്രികള്‍ മോര്‍ച്ചറികളാകുമെന്ന് റെഡ് ക്രോസ് മുന്നറിയിപ്പുനല്‍കിയിരുന്നു.
ഇസ്രയേല്‍ ഹമാസിനെതിരെ കരയുദ്ധത്തിന് തയാറെടുക്കുമ്പോള്‍ അമേരിക്കയും യുദ്ധസജ്ജമായി അതിര്‍ത്തിയിലുണ്ട്. നിലവില്‍ ഇറാഖ്, സിറിയ, കുവൈത്ത്, ജോര്‍ദാന്‍, സൗദി അറേബ്യ, യു.എ.ഇ. എന്നിവിടങ്ങളില്‍ യു.എസ്. സൈനികരുണ്ട്. ഇവരുടെ സുരക്ഷയ്ക്കായി വ്യോമപ്രതിരോധസംവിധാനങ്ങള്‍ എത്തിക്കുന്നതുവരെ കരയുദ്ധം വൈകിപ്പിക്കണമെന്ന് അമേരിക്ക ഇസ്രയേലിനോട് അഭ്യര്‍ഥിച്ചിരുന്നു.
യുദ്ധത്തിനു മുന്നോടിയായ വടക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകളിലെത്തിയവരോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേ സമയം ഹമാസ് ബന്ദികളാക്കിയ 220 പേരില്‍ പകുതിയിലധികവും വിദേശികളാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഗാസയിലേക്ക് ആവശ്യ വസ്തുക്കള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ രക്ഷാ സമതിയില്‍ അമേരിക്കയും റഷ്യയും സമവായത്തില്‍ എത്തിയില്ല. യുദ്ധത്തിന് ഇടവേള വേണമെന്ന് യുഎസ് ആവശ്യപ്പെട്ടപ്പോള്‍ എത്രയും പെട്ടന്നുള്ള വെടി നിര്‍ത്തലാണ് ആവശ്യമെന്ന് റഷ്യ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മനുഷ്യന്റെ മൗലികമായ അവകാശങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ കിട്ടുമെന്ന് സ്വപ്‌നം കണ്ട് കഴിയുകയാണ് തിരുവാര്‍പ്പ് ഗ്രാമത്തിലെ ഇറമ്പം പ്രദേശത്തെ ജനങ്ങള്‍; ലോകം കൗതുകത്തോടെ കണ്ട് ആസ്വദിച്ച തിരുവാര്‍പ്പ് മലര  (1 minute ago)

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തിമോപചാരം അർപ്പിച്ച് നാട്; മുഖ്യമന്ത്രി പിണറായി വിജയൻ കാനത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു  (6 minutes ago)

ഇന്ന് രണ്ടു ജില്ലകളിൽ മഞ്ഞ അലേർട്ട്; കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്  (32 minutes ago)

വെള്ളം പോലും കിട്ടുന്നില്ല, 20 മണിക്കൂര്‍ വരെ ഇരുമുടി കെട്ടുമായി ക്യൂ നില്‍ക്കേണ്ട അവസ്ഥ, ശബരിമലയില്‍ ഭക്തര്‍ക്ക് നിവര്‍ത്തിയില്ലാത്ത സ്ഥിതി, മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല..!!!  (38 minutes ago)

ദുബൈയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം എത്തി, ഒമാനിൽ കൊല്ലം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു  (52 minutes ago)

യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യത, റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു, വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (1 hour ago)

കപ്പൽ യാത്ര ആസ്വദിക്കാനായി പ്രവാസികൾ തയ്യാറായിക്കൊള്ളൂ, യാത്രാകപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ തുടങ്ങും, ജൂലൈ മുതൽ പൂർണതോതിൽ കപ്പൽ സർവീസ് സജ്ജമാകും, സർവീസിന് ടെൻഡർ വിളിക്കാനുള്ള കേന്ദ്ര സർക്കാറിന്റ  (1 hour ago)

വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് വരെ ഭർതൃവീട്ടുകാർ സംസാരിക്കുന്നുണ്ട്... ഇതിന് പിന്നാലെയാണ് ഭർത്താവിന്റെ അമ്മാവൻ ഹനീഫ, ഷബ്‌നയെ അടിക്കുന്നത്. ..ഈ സംഭവത്തിന് പിന്നാലെയാണ് ഷബ്‌ന ജീവനൊടുക്കിയത്...  (1 hour ago)

ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം, മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദ്ദേശം നൽകി  (2 hours ago)

അഴിമതി+തമ്മിലടി= ഇടത് വലത് കേരളം പിടിക്കാന്‍ ബി.ജെ.പി മോദിയും ഷായും ജനുവരിയിലെത്തും  (3 hours ago)

അന്വേഷണ സംഘം പ്രതികളുമായി ഈ ഫാം ഹൗസിലേക്ക്, പത്മകുമാരിന്റെ ഫാം ഹൗസിൽ തെളിവെടുപ്പ്, കുട്ടിയെ തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തിയത് ഇവിടെ, നിർണായക തെളിവെടുപ്പ് പു  (3 hours ago)

ടെക്നോപാർക്കിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ്‌ കളിക്കുന്നതിന്റെ ടെക്നോപാർക്ക്‌ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു....!  (4 hours ago)

നീല കാറിൽ എല്ലാം...സ്കൂൾ ബാഗ്,ചാക്ക് വസ്ത്രം നീ കാര് പത്മകുമാറിന്റ അധോലോകം..കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം തെങ്കാശിയിൽ കടക്കാൻ ശ്രമിച്ച കാറിൽ ഞെട്ടിക്കുന്ന തെളിവുകൾ  (5 hours ago)

തെളിവെടുപ്പിനു മുന്നോടിയായി ഫൊറൻസിക് വിദഗ്ധർ വീട്ടിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിലും പരിശോധന നടത്തി....ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്...  (5 hours ago)

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്നും ആഘോഷവും ഇന്ന് വൈകിട്ട് രാജ് ഭവനിൽ നടക്കും.... കടുത്ത ഭിന്നതക്കിടയിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട് എങ്കിലും നവ കേരള സദസ്  (5 hours ago)

Malayali Vartha Recommends