Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

അറയും നിരയുമായ്‌ എന്റെ വീട്‌.

30 OCTOBER 2012 04:16 AM IST
പ്രസന്നകുമാര്‍

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അറയും നിരയുമായ്‌ എന്റെ വീട്‌.

ഗ്രാമത്തിലെ നദിക്കരയില്‍ തെങ്ങിന്‍ തോപ്പിനു നടുവില്‍ അറയും നിരയുമുള്ള ഓടു മേഞ്ഞ വീട്‌. മുതിര്‍ന്ന തലമുറയ്‌ക്ക്‌ ഇതു ഗൃഹാതുരസ്‌മരണയാണ്‌. അത്തരം വീടുകള്‍ക്കു ഭിത്തിയും മേല്‌കൂരയുമെല്ലാം മരംകൊണ്ടു നിര്‍മിതമായിരുന്നു. മുമ്പിലും പുറകിലും വശങ്ങളിലും നീണ്ട വരാന്ത അവിടെ ഉത്തരം താങ്ങുന്ന ഉരുളന്‍ മരത്തൂണുകള്‍. തൂണുകളെ തമ്മില്‍ ബന്ധിച്ച്‌ അരഭിത്തിയും ചാരുപടികളും. ഉത്തരങ്ങളിലും ചുമരുകളിലും കൊത്തുപണികള്‍. ജനാലകള്‍ ചെറുതായതിനാല്‍ മുറികളില്‍ വെളിച്ചം കുറഞ്ഞിരുന്നു. പക്ഷേ, ചൂടു തീരെ അനുഭവപ്പെട്ടിരുന്നില്ല. ഫാനും എ.സിയും മറ്റും കേട്ടറിവില്ലാത്ത കാലമല്ലേ!
വീടിന്റെ തായ്‌പ്പുരയുടെ മധ്യഭാഗത്ത്‌ അല്‌പം ഉയര്‍ത്തിക്കെട്ടിയ തറയ്‌ക്കുമേല്‍ ആണ്‌ അറ സ്ഥാപിക്കുക. ഇരുവശത്തെയും മുറികള്‍ക്കു വരാന്തയിലേക്കു വാതിലുണ്ട്‌. കൂടാതെ ഇടഭിത്തികളിലെ വാതില്‍ മുറികളെ തമ്മില്‍ ബന്ധിക്കുകയും ചെയ്യുന്നു. ഇന്നത്തെ `സെന്‍ട്രല്‍ ഹാള്‍' അന്നില്ലായിരുന്നു.
മേല്‌കൂരയുടെ ഘടനയോ? മോന്തായം, ഉത്തരം, കഴുക്കോല്‍, കോടിക്കഴുക്കോല്‍, അവയെത്തമ്മില്‍ ബന്ധിക്കുന്ന വള, പട്ടിക, അവയ്‌ക്കുമേല്‍ മേഞ്ഞ ഓട്‌.... കഴുക്കോലുകളുടെ അഗ്രങ്ങള്‍ പ്രത്യേക ആകൃതിയില്‍ മുറിച്ച്‌, അവയെത്തമ്മില്‍ `വാമട' (വാവട) എന്ന കനം കുറഞ്ഞ പലകകൊണ്ടു ബന്ധിച്ച്‌ `ഇറമ്പു'കള്‍ക്കു ഭംഗി വരുത്തിയിരുന്നു. മോന്തായത്തിന്റെ രണ്ടറ്റങ്ങളിലും `മുഖപ്പ്‌' കൂടിയായാല്‍ `ആരൂഢ'ത്തിനു നല്ല എടുപ്പു തോന്നിക്കും.
അറയും നിലവറയും
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, കിണ്ടി, ഉരുളി, വാര്‍പ്പുപോലുള്ള വെങ്കല പാത്രങ്ങള്‍ എന്നിങ്ങനെ വിലയേറിയ വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്ന, ജനാലയില്ലാത്ത മുറിയായിരുന്നു അറ. പുരാതന തറവാടുകളില്‍ `പരദേവത'യുടെ പഞ്ചലോഹപ്രതിമ, നിലവിളക്ക്‌, തൂക്കുവിളക്ക്‌, കുത്തുവിളക്ക്‌ എന്നിവയും അറയിലെ സ്ഥിരസാന്നിധ്യമായിരുന്നു.
കനമുള്ള മരഭിത്തി, ബലമുള്ള വാതില്‍, മണിച്ചിത്രത്താഴ്‌ എന്നിവ അറയുടെ പ്രത്യേകതകളാണ്‌. കുടുംബനാഥന്റെ (തറവാട്ടുകാരണവരുടെ) കയ്യില്‍ സൂക്ഷിച്ച താക്കോല്‍ കൊണ്ട്‌ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അറ തുറക്കുമ്പോള്‍ മണിസ്വരം കേട്ടിരുന്നു?!
`നിലവറയെക്കുറിച്ചു പറയാനുള്ള അവകാശം ചെറുപ്പത്തില്‍ കണ്ടതിന്റെ അവ്യക്ത ഓര്‍മയാണ്‌. ഗ്രാമത്തിലെ ജന്മിഗൃഹത്തില്‍ അമ്മയൊന്നിച്ചു പോയതും, അന്നു `മാമ്പഴത്തിര'യും ഉപ്പുമാങ്ങായും എടുത്തുതരുവാന്‍ വീട്ടമ്മ നിലവറ തുറന്നതും അന്നത്തെ ദൃശ്യം. അതു സ്വത്തായി മാറിയത്‌ ഇന്നാണ്‌!
വീടിന്റെയുള്ളിലെ ഒരു മുറിയില്‍ തറനിരപ്പിലുള്ള പലക കണ്ടാല്‍ അടിയിലൊരു മുറിയുണ്ടെന്നു തോന്നുകയില്ല. അടുക്കളയുമായി ബന്ധപ്പെട്ട വസ്‌തുക്കളാണു നിലവറയില്‍ സൂക്ഷിക്കുക. പ്രത്യേകിച്ച്‌, വിശേഷാവസരങ്ങളിലേക്കു വേണ്ടവ. അതിനാല്‍ കുടുംബനായികയുടെ കയ്യിലാണു താക്കോല്‍. അതുപയോഗിച്ചു പൂട്ടുതുറന്ന്‌, പലക വലിച്ചുയര്‍ത്തിയാല്‍ താഴെ ഒരു ഇരുട്ടറ! അവിടെ തറയും ഭിത്തിയും മറ്റും സാവധാനം ദൃഷ്‌ടിയില്‍ തെളിഞ്ഞു വരും. അകത്തേക്കിറങ്ങാന്‍ ചെറിയൊരു കോവണിയുണ്ട്‌. അതിന്റെ പടികളിറങ്ങി മെല്ലെ താഴെയെത്തിയാല്‍, അരണ്ട വെളിച്ചത്തില്‍ കാണാം-കല്ലന്‍ ഭരണിയില്‍ ഉപ്പുമാങ്ങ, വെള്ളഭരണികളില്‍ വിവിധയിനം അച്ചാറുകള്‍, ചെമ്പുകള്‍, മൊന്തകള്‍, കലങ്ങള്‍, കുടങ്ങള്‍, കുട്ടകങ്ങള്‍, ചരുവങ്ങള്‍, മരത്തവികള്‍....ഭരണികള്‍ തുറന്ന്‌ അച്ചാര്‍ എടുത്തു കയ്യിലുള്ള പാത്രത്തിലേക്കു പകരുന്നത്‌ ഇരുളില്‍ ആയിരിക്കണം. വെളിച്ചം കണ്ടാല്‍ നിശാശലഭങ്ങള്‍ പറന്നെത്തും, ഭരണിയില്‍ കയറും, അച്ചാര്‍ ചീത്തയാകും. മറ്റൊന്ന്‌, അച്ചാര്‍ഭരണി തുറക്കുന്നതു `ശരീരശുദ്ധി' ഉള്ളവര്‍ മാത്രമായിരിക്കണം എന്നു കാരണവന്മാര്‍ അനുശാസിച്ചിരുന്നു.
`നാലുകെട്ടും നടുമുറ്റവും' കണ്ടതു പതിറ്റാണ്ടുകള്‍ക്ക്‌ അപ്പുറത്താണ്‌. അകലെയൊരു ദേശത്തെ നാടുവാഴിത്തറവാടിനെക്കുറിച്ചു കേട്ടപ്പോള്‍ കാണാന്‍ ഔത്സുക്യം തോന്നി. ഞങ്ങള്‍ എത്തുന്നതിനു മുമ്പേ തന്നെ നാലില്‍ മൂന്നു കെട്ടുകളും അപ്രത്യക്ഷമായിരുന്നു. തറവാടു ഭാഗിച്ചപ്പോള്‍, സ്വന്തം വീതം വിറ്റുകിട്ടിയ പണവും കൊണ്ട്‌ അവകാശികള്‍ വിദൂരനഗരങ്ങളിലേക്കു ചേക്കേറിയതാണ്‌. ശേഷിച്ച വീട്ടിലെ താമസക്കാര്‍ ചൂണ്ടിക്കാണിച്ചു തന്നു- അതു വടക്കിനി ഇരുന്നിടം, ഇതു പടിഞ്ഞാറ്റിയുടെ തറ, അവിടെയായിരുന്നു കിഴക്കിനി.... അവിടെയൊക്കെ ചേനയും വെണ്ടയും പാവലും സ്ഥാനം പിടിച്ചിരിക്കുന്നു. നടുമുറ്റം ആയിരുന്ന ഭാഗത്തു തുളസിത്തറയും അതിലൊരു കൃഷ്‌ണതുളസിയും കണ്ടു. ഇന്നലെകളിലെ ഇടിമുഴക്കങ്ങളുടെ ബാക്കിപത്രം....
ഇളംതലമുറയ്‌ക്കായി ഗതകാലശേഷിപ്പുകള്‍ ഇനിയും കണ്ടേക്കാം എവിടെയെങ്കിലും. ഇല്ലെങ്കില്‍ പഴമയുടെ കഥ പറയുന്ന ചലച്ചിത്രങ്ങളിലും ചരിത്രത്താളുകളിലും അന്വേഷിക്കുക, കണ്ടെത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (26 minutes ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (1 hour ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (1 hour ago)

ഗോദയിൽ കാനം ഒറ്റക്കായി.  (1 hour ago)

ഇനി തുറന്ന യുദ്ധമോ?  (1 hour ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (1 hour ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (1 hour ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (2 hours ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (2 hours ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (2 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (3 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (3 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (4 hours ago)

Malayali Vartha Recommends