ട്വന്‍റി-20 പരമ്പരകളിൽ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കി; ബിസിസിഐക്കെതിരെ ആരാധകരുടെ വ്യാപക പ്രതിഷേധം
വെസ്റ്റ് ഇന്‍ഡീസിനും ഓസ്ട്രേലിയയ്ക്കും എതിരായ ട്വന്‍റി-20 പരമ്ബരകള്‍ക്കുള്ള ടീമില്‍ നിന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കിയതില്‍ ആരാധകരുടെ വ്യാപക പ്രതിഷേധം. ആയിരക്കണക്കിന് ആരാധകരാണ് ട്വിറ്റര്‍ ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളിലൂടെ ബിസിസിഐക്കെതിരെ രംഗത്തു വന്നത്.
ധോണിയില്ലാത്തെ ഈ രണ്ടു പരമ്ബരകളും കണ്ടിട്ട് കാര്യമില്ലെന്നും പരമ്ബരകള്‍ കാണില്ലെന്നുമാണ് ആരാധകരില്‍ ഏറെപ്പേരുടെ നിലപാട്. ബിസിസിഐയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. എന്നാല്‍, ധോണിക്ക് വിശ്രമം അനുവദിച്ചതാണെന്നും ഇതിനര്‍ഥം അദ്ദേഹത്തിന്‍റെ ട്വന്‍റി-20 കരിയര്‍ അവസാനിക്കുന്നു എന്നല്ലെന്നും മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ് അറിയിച്ചു. രണ്ടാമതൊരു വിക്കറ്റ് കീപ്പറെക്കൂടി കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ ധോണിക്ക് താത്കാലിക വിശ്രമം നല്‍കിയെന്നു മാത്രമേയുള്ളുവെന്നുമാണ് പ്രസാദ് വ്യക്തമാക്കിയത്. 2006 മുതല്‍ ഇന്ത്യ കളിച്ച 104 ട്വന്‍റി-20 മത്സരങ്ങളില്‍ 93 എണ്ണത്തിലും ധോണി ടീം ഇന്ത്യയ്ക്കൊപ്പം ഉണ്ടായിരുന്നു. 2007ല്‍ ഇന്ത്യയ്ക്ക് ലോക കിരീടം സമ്മാനിച്ച ധോണി ട്വന്‍റി-20 മത്സരങ്ങളില്‍ നിന്നാകെ 1,487 റണ്‍സ് നേടിയിട്ടുണ്ട്.
വിക്കറ്റിനു പിന്നിലും മിന്നും പ്രകടനമാണ് ധോണി കാഴ്ചവച്ചിട്ടുള്ളത്. എതിരാളികളെ 54 തവണ തവണ ക്യാച്ചുകളിലൂടെയും 33 തവണ സ്റ്റംപിംഗുകളിലൂടെയും പുറത്താക്കിയ ധോണിയെ പുറത്തിരുത്താനുള്ള തീരുമാനം ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.
https://www.facebook.com/Malayalivartha