ഗോൾ നേടിയ ആഘോഷം വിനയായി; സ്വിസ് താരങ്ങള്‍ക്ക് ഫിഫയുടെ വിലക്ക്
മോസ്കോ: വിവാദ ഗോള്‍ ആഘോഷം നടത്തിയ സ്വിറ്റ്സര്‍ലന്‍ഡ് താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ഫിഫ രംഗത്തെത്തിയിരിക്കുകയാണ്. ഗ്രാനിത് ഷാക്കയ്ക്കും ജെര്‍ദാന്‍ ഷകീരിക്കും ഫിഫ രണ്ടു മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ സ്വിസ് താരങ്ങള്‍ക്ക് ലോകകപ്പ് ഗ്രൂപ്പിലെ അവസാന മത്സരവും തൊട്ടടുത്ത മത്സരവും നഷ്ടമാകും.
ഗോളടിച്ച ശേഷം നെഞ്ചില്‍ കൈകള്‍ കുറുകെയും പെരുവിരലുകള്‍ കോര്‍ത്തും വെച്ച് കൊസോവയുടെ അടയാളമായ ഇരട്ടത്തലയുള്ള പരുന്തിനെ കാണിച്ചായിരുന്നു ഇരുവരുടെയും ആഹ്ലാദപ്രകടനം. വിജയാഘോഷം വിവാദമായതിനെ തുടര്‍ന്നാണ് ഫിഫയുടെ നടപടി.
അതേസമയം ഗ്രൂപ്പ് ഇ മത്സരത്തില്‍ ഗോള്‍ നേടിയ സ്വിസ് താരങ്ങള്‍ ആഘോഷത്തില്‍ അല്‍ബേനിയന്‍ കഴുകന്റെ ചിഹ്നം കാണിച്ചതിന് ഇവരെ രണ്ടു മത്സരങ്ങളില്‍നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് സെര്‍ബിയ ഫിഫയ്ക്ക് പരാതി നല്‍കിയിരുന്നു.
മറ്റ് രാജ്യങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുന്ന തരത്തിലുള്ള പ്രവൃത്തി ഉണ്ടായാല്‍ ഫിഫയ്ക്ക് കളിക്കാരെ അടുത്ത മത്സരങ്ങളില്‍നിന്ന് വിലക്കാവുന്നതാണ്. ആ ആംഗ്യം ഗോള്‍ നേടിയ സന്തോഷത്തില്‍ മാത്രമുണ്ടായതാണെന്നും അതില്‍ക്കൂടുതല്‍ അതിലൊന്നുമില്ലെന്നുമായിരുന്നു ഷകീരിയുടെ വാദം. എന്നാല്‍, എതിര് കളിക്കാര്‍ക്ക് തന്നെ ഇഷ്ടമില്ലെന്നും അതുകൊണ്ട് അങ്ങനെ കാണിച്ചുവെന്നായിരുന്നു ഷാക്ക പറഞ്ഞത്.
https://www.facebook.com/Malayalivartha