Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്‌കരിച്ച കശുവണ്ടിപ്പരിപ്പിന്റെ ഇറക്കുമതി കശുവണ്ടി മേഖലയെ പ്രതിസന്ധിയിലാക്കുന്നു

26 APRIL 2019 04:15 PM IST
മലയാളി വാര്‍ത്ത

കാലിത്തീറ്റയെന്ന വ്യാജേന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നത് പരമ്പരാഗത കശുവണ്ടി വ്യവസായത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതിയിനത്തില്‍ കോടികള്‍ നഷ്ടമാകുന്നതിന് പുറമേ, ചെറുകിട ഇടത്തര ഫാക്ടറി ഉടമകള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. വിയറ്റ്‌നാം, മൊസാംബിക് എന്നിവിടങ്ങളില്‍ നിന്നാണ് സംസ്‌കരിച്ച കശുഅണ്ടി പരിപ്പ് വന്‍തോതില്‍ കേരളത്തിലെത്തുന്നത്. പ്രതിസന്ധി നേരിടുന്ന കശുഅണ്ടി മേഖലയുടെ തിരിച്ചുവരവിന് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ചു തുടങ്ങിയ ഘട്ടത്തിലാണ് ഇറക്കുമതി പരിപ്പ് വെല്ലുവിളിയായത്. 

കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി പരിപ്പ് ലഭിക്കുന്നതിനാല്‍ കൊല്ലത്ത് ഉത്പാദിപ്പിക്കുന്ന പരിപ്പിന് വിപണിയില്‍ ഡിമാന്‍ഡും കുറയുന്നു. ഇവിടെ നിന്നും പരിപ്പ് വാങ്ങിയിരുന്ന മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ജയ്പുര്‍ എന്നിവിടങ്ങളിലെ മൊത്തക്കച്ചവടക്കാര്‍ വിലക്കുറവു മൂലം ഇപ്പോള്‍ ഈ പരിപ്പാണ് വാങ്ങുന്നത്. ഇതോടെ, നാടന്‍പരിപ്പിന്റെ വില ഇടിഞ്ഞു. ഒരു ടിന്‍ (11.34 കിലോഗ്രാം) നാടന്‍ പരിപ്പിന് 6000 - 8000 രൂപ വിലയായിരുന്നത് 5000 രൂപയായി. തൊലിയുടെ വില മാത്രം നല്‍കി വാങ്ങുന്ന ആഫ്രിക്കന്‍ പരിപ്പ് 3500 - 3800 രൂപയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. അടഞ്ഞു കിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികളില്‍ പലതും ബാങ്കുകളുടെ ധനസഹായത്തോടെ തുറന്നു തുടങ്ങുമ്പോഴാണ് പുതിയ പ്രതിസന്ധി.



പരിപ്പിന്റെ ഇറക്കുമതി കൂടിയപ്പോള്‍ 2013ല്‍ കേന്ദ്രസര്‍ക്കാര്‍ 45 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറികടക്കാനാണ് 'കാലിത്തീറ്റ'യായുള്ള ഇറക്കുമതി. ഇത്തരം തട്ടിപ്പ് കണ്ടെത്താന്‍ പരിശോധനകളും വിരളമാണ്. വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കശുഅണ്ടി വ്യവസായത്തില്‍ പൂര്‍ണ യന്ത്രവത്കരണം നടപ്പായപ്പോള്‍ സംസ്‌കരിക്കുന്ന തോട്ടണ്ടിയുടെ 60 ശതമാനം മാത്രമേ പൂര്‍ണ പരിപ്പായി ലഭിക്കുന്നുള്ളൂ. ശേഷിക്കുന്നത് പിളര്‍പ്പ് പരിപ്പാണ്. പിളര്‍പ്പ് പരിപ്പിന് ഉത്തരേന്ത്യയില്‍ മാത്രമാണ് ഡിമാന്‍ഡ്. 

ഇറക്കുമതി ചെയ്യുന്ന കശുവണ്ടി പരിപ്പ് ഗുണനിലവാരത്തിലും പിന്നിലാണ്. സള്‍ഫര്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവ ഉപയോഗിച്ച് ബ്ലീച്ച് ചെയ്താണ് ഇറക്കുമതി പരിപ്പിനെ പരമ്പരാഗത രീതിയില്‍ സംസ്‌കരിക്കുന്ന കൊല്ലം പരിപ്പിനോട് സാദൃശ്യമുള്ളതാക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇത്തരത്തില്‍ ബ്ലീച്ച് ചെയ്യുന്ന പരിപ്പിന് സാധാരണ പരിപ്പിനേക്കാള്‍ കൂടുതല്‍ നിറവും ലഭിക്കും.

കാലിത്തീറ്റയെന്ന പേരില്‍ പരിപ്പ് ഇറക്കുമതി ചെയ്യുന്നത് കശുവണ്ടി വ്യവസായ മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ബിസ്‌കറ്റ്, ചോക്ലേറ്റ് എന്നിവയുടെ നിര്‍മ്മാണത്തിലെ പ്രധാന ഘടകമാണ് കശുഅണ്ടി പിളര്‍പ്പ് പരിപ്പ്. കേരളത്തിലെ കശുഅണ്ടി വ്യവസായികളാണ് ഇവര്‍ക്കാവശ്യമായ പരിപ്പ് നല്‍കിയിരുന്നത്. 40 ശതമാനം വരെ വിലക്കുറവില്‍ ഇറക്കുമതി പരിപ്പ് ലഭിക്കുമ്പോള്‍ കൊല്ലത്തെ കശുഅണ്ടി പരിപ്പിന് ഡിമാന്‍ഡ് കുറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കശുഅണ്ടി വികസന കോര്‍പ്പറേഷനും കാപ്പക്‌സിനുമുണ്ടാകുന്ന നഷ്ടവും ചെറുതല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 minutes ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (22 minutes ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (32 minutes ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (47 minutes ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (1 hour ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (1 hour ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (1 hour ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (1 hour ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (1 hour ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (1 hour ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (1 hour ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (1 hour ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (2 hours ago)

Malayali Vartha Recommends