Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!


കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌


നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...

എട്ടാം ഭൂഖണ്ഡത്തെ തേടി ശാസ്ത്രജ്ഞർ യാത്ര തുടങ്ങി

15 AUGUST 2017 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...

COUNTDOWN നിർത്തി വിക്ഷേപണത്തിന് 5 മിനിറ്റ് മാത്രം ബാക്കി; സ്‌കൈ റൂട്ട് വിക്രം-1 റോക്കറ്റ് വിക്ഷേപണം നിർത്തി

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോൻറെ വീഡിയോ സന്ദേശം..

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം

എട്ടാം ഭൂഖണ്ഡത്തെ തേടി ശാസ്ത്രജ്ഞർ യാത്ര തുടങ്ങി
ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, അന്റാർട്ടിക്ക, ഓസ്ട്രേലിയ എന്നിങ്ങനെ നിലവിൽ ഏഴ് ഭൂഖണ്ഡങ്ങളാണുള്ളതെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാൽ എട്ടാമതൊരു ഭൂഖണ്ഡം കൂടി നമുക്കൊപ്പമുണ്ടെന്ന് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു ശാസ്ത്രജ്ഞന്മാർ.

കടലിനടിയിൽ മറഞ്ഞുപോയ ഈ എട്ടാമനെ തേടി ഇക്കഴിഞ്ഞ ജൂലൈ 27ന് ആരംഭിച്ച കപ്പൽ പര്യവേക്ഷണം വിജയിച്ചാൽ ഒരു ഭൂഖണ്ഡത്തിന്റെ പേരു കൂടി ആ പട്ടികയിലേക്ക് കടന്നുകൂടും–സീലാൻഡിയ(Zealandia). സമുദ്രത്തിനടിയിൽ മറഞ്ഞിരിക്കുന്ന ആ എട്ടാം ഭൂഖണ്ഡത്തിന്റെ രഹസ്യം തേടി ജോയ്ഡീസ് റെസലൂഷൻ എന്ന പര്യവേക്ഷണക്കപ്പലാണ് ഓസ്ട്രേലിയൻ തീരത്തു നിന്ന് യാത്രയായിരിക്കുന്നത്. ഒപ്പം ഇന്റർനാഷനൽ ഓഷ്യൻ ഡിസ്കവറി പ്രോഗ്രാമിൽ പ്രവർത്തിക്കുന്ന അൻപതിലേറെ ഗവേഷകരും അധ്യാപകരും ശാസ്ത്രജ്ഞരുമുണ്ട്.

തെക്കൻ പസഫിക് സമുദ്രത്തിൽ ന്യൂസീലൻഡ്, ന്യൂ കലെഡോണിയ‌, ഓസ്ട്രേലിയയുടെ രണ്ട് ദ്വീപുകൾ, ലോർഡ് ഹവ് ദ്വീപ്, നോർഫോക് ദ്വീപ് എന്നിവ ഉൾപ്പെട്ടതാണ് ഈ ഭൂഖണ്ഡമെന്നാണ് കരുതുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡമായ ഓസ്ട്രേലിയയേക്കാളും ചെറുതായിരിക്കും സീലാൻഡിയ. 19 ലക്ഷം ചതുരശ്ര മൈൽ പ്രദേശത്തു പരന്നു കിടക്കുന്ന സീലാൻഡിയയുടെ 94 ശതമാനവും പക്ഷേ പസഫിക് സമുദ്രത്തിന്നടിയിലാണ്. അതിനാൽത്തന്നെയാണ് കടലിന്റെ അടിത്തട്ട് തുരന്ന് പാറകളുടെയും മറ്റും സാംപിളുകൾ ശേഖരിക്കുന്നതിനു കഴിവുള്ള ജോയ്ഡീസ് റെസലൂഷൻ എന്ന കപ്പൽ ഈ യാത്രക്കായി തെരഞ്ഞെടുത്തത്.

1995ൽ ആമേരിക്കൻ ജിയോഫിസിസ്റ്റ് ആയ ബ്രൂസ് ലയിൻഡൈക് ആണ് ഈ കാണാഭൂഖണ്ഡത്തിന് സീലാൻഡിയ എന്ന് പേരിട്ടത്. സമുദ്രത്തിന്റെ അടിത്തട്ടിൽ കാണപ്പെടുന്ന തരം പാറയുടെ സ്വഭാവവും പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ കൃത്യതയാർന്ന ഭൂപടങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും ഒരു ഭൂഖണ്ഡത്തിനുണ്ടായിരിക്കേണ്ട നാല് സവിശേഷതകളിൽ മൂന്നും സീലാൻഡിയക്ക് ഉണ്ടെന്ന് തെളിയിക്കുന്നവയാണ്. 

ഭൂഖണ്ഡപദവി ആവശ്യപ്പെട്ടുള്ള ‘സീലാൻഡിയ: എർത്ത്സ് ഹിഡൻ കോണ്ടിനന്റ്’ എന്ന പഠനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്കയുടെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ആറു മുതൽ 8.5 കോടി വർഷങ്ങൾക്കു മുൻപാണ് ഓസ്ട്രേലിയ ഭൂഖണ്ഡത്തിൽ നിന്ന് വേർപെട്ട് സീലാൻഡിയ കടലിന്നടിയിലായതെന്നാണ് കരുതുന്നത്. ഇക്കാര്യം തീർച്ചപ്പെടുത്തുന്നതിനുള്ള ഫോസിൽ ശേഖരണമാണ് ഡ്രില്ലിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. ടാസ്മാൻ കടലിലെ ആറിടത്തായി 1000 മുതൽ 2600 അടി വരെ ആഴത്തിലേക്ക് ഡ്രില്ലിങ് നടത്തും. അഞ്ചു കോടി വർഷങ്ങൾക്കു മുൻപ് ഭൂമിയിലെ ടെക്ടോണിക് ഫലകങ്ങളിലുണ്ടായ വ്യതിചലനത്തെപ്പറ്റി അറിയാനും പഠനം സഹായിക്കും. 

ഒരു വമ്പൻ കരഭാഗത്താൽ ഓസ്ട്രേലിയയും ന്യൂസീലൻഡും പരസ്പരം ബന്ധിക്കപ്പെട്ടിരുന്നു എന്നാണ് കരുതുന്നത്. പിന്നീടാണ് ഓസ്ട്രേലിയക്കും ന്യൂസീലൻഡിനും ഇടയിലെ ഭാഗം ഞെരുങ്ങി അമരാൻ തുടങ്ങിയത്. ഭൗമഫലകങ്ങളുടെ വശങ്ങളിലേയ്ക്കോ താഴോട്ടോ ഉള്ള ഈ ചലനം എന്നു മുതലാണ് ആരംഭിച്ചതെന്ന് മനസിലാക്കാനുള്ള ലോകത്തിലെ ഏറ്റവും കൃത്യമായ പ്രദേശം എന്നാണ് നിലവിലെ ഡ്രില്ലിങ് കേന്ദ്രങ്ങളെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. ടെക്ടോണിക് ചലനങ്ങൾക്ക് കാരണമാകുന്നത് എന്താണെന്നും ഇതുവഴി മനസിലാക്കാനാകും.

ഓസ്ട്രേലിയയിൽ നിന്നു വിട്ടുമാറി സീലാൻഡിയയുടെ യാത്ര ആരംഭിക്കുന്നത് 7.5 കോടി വർഷങ്ങൾക്കു മുൻപാണ്. എന്നാൽ 5.3 കോടി വർഷം മുന്‍പ് ആ യാത്ര നിലയ്ക്കുകയായിരുന്നു. അന്ന് സീലാൻഡിയ വെള്ളത്തിനടിയിലായതോടെയാണ് പസഫിക് ഫലകം താഴേക്കിറങ്ങുകയും സമുദ്രനിരപ്പിന് മുകളിലേക്ക് ന്യൂസീലൻഡും ‘പസഫിക് റിങ് ഓഫ് ഫയറും’ കയറി വരുന്നതും. പസഫിക് സമുദ്രത്തിൽ സജീവ അഗ്നിപർവതങ്ങളുടെ സാന്നിധ്യത്താലും തുടർ ഭൂകമ്പങ്ങളാലും കുപ്രസിദ്ധിയാർജിച്ച പ്രദേശമാണ് ‘റിങ് ഓഫ് ഫയർ’. ഈ ഭാഗം ഉയർന്നു വന്ന അതേ സമയത്തു തന്നെയാണ് ആഗോളതലത്തിൽ ടെക്ടോണിക് ഫലകങ്ങളുടെ വിന്യാസത്തിൽ മാറ്റങ്ങളും ആരംഭിക്കുന്നത്. ഇതിന്റെ രഹസ്യങ്ങളിലേക്കും ഈ പര്യവേക്ഷണം വെളിച്ചം വീശും.

ജൂലൈ 27ന് ആരംഭിച്ച യാത്ര സെപ്റ്റംബർ 26ന് അവസാനിക്കുമ്പോൾ ഒരുപക്ഷെ നമുക്ക് കിട്ടുന്നത് എട്ടാം ഭൂഖണ്ഡത്തെക്കുറിച്ചുള്ള അറിവുകളായിരിക്കും. ഒപ്പം അഞ്ചു കോടി വർഷം മുൻപത്തെ കാലാവസ്ഥ, സമുദ്രത്തിന്റെ അടിത്തട്ടിലെ അവസ്ഥ, അടിയൊഴുക്കുകളുടെ ഗതി, അടിത്തട്ടിലെ ജീവജാലങ്ങൾ, ടെക്ടോണിക് ഫലങ്ങൾ, ഭൂകമ്പത്തിന്റെ ഉദ്ഭവ കേന്ദ്രങ്ങൾ, ദ്വീപുകളുടെ വിന്യാസം തുടങ്ങിയവയെ കുറിച്ചും കൂടുതൽ വ്യക്തതയാർന്ന പുതുവിവരങ്ങളും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (12 minutes ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (25 minutes ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (41 minutes ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (57 minutes ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (1 hour ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (1 hour ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (1 hour ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (2 hours ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (2 hours ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (2 hours ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (3 hours ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (3 hours ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (3 hours ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (3 hours ago)

Malayali Vartha Recommends