Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഞ്ജുവിനെ കുറിച്ച് തുറന്നുപറച്ചിലുമായി അൻസിബ; കഴിഞ്ഞ നാല് വര്‍ഷമായി സിനിമ ചെയ്തിട്ടില്ല, പല ഡോക്ടര്‍മാരോടും സംസാരിച്ചു

22 FEBRUARY 2021 04:10 PM IST
മലയാളി വാര്‍ത്ത

ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2വിന് പ്രേക്ഷകരുടെ ഇടയിൽ വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ജീത്തു ജോസഫിന്റെ പ്രകടനത്തെയും സിനിമയിലെ ഓരോ കഥാപാത്രത്തെയും അഭിനന്ദിക്കാത്തവർ ചുരുക്കം ചിലർ മാത്രമാണ്. ചിത്രത്തിൽ ജോർജ്കുട്ടിയുടെ മകളായ അഞ്ജുവിന് പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അൻസിബ ആയിരുന്നു ഈ വേഷത്തിലെത്തിയത്.

അൻസിബയുടെ രണ്ടാം വരവായിരുന്നു ദൃശ്യം2. നാലുവർഷങ്ങൾക്ക് ശേഷമായിരുന്നു അൻസിബ ക്യാമറയ്ക്ക് മുന്നിലെത്തിയതെങ്കിലും മികവുറ്റ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ സിനിമ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലൂടെ മടങ്ങി വന്നതിനെ കുറിച്ചുമെല്ലാം അന്‍സിബ മനസ് തുറന്നിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അൻസിബ സിനിമാ ജീവിതത്തെ കുറിച്ച് വാചാലയായത്.

കഴിഞ്ഞ നാല് വര്‍ഷമായി സിനിമ ചെയ്തിട്ടില്ല. ദൃശ്യത്തിന് ശേഷം മൂന്നോ നാലോ സിനിമകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത് പോലുള്ള കഥാപാത്രങ്ങളും ലഭിച്ചില്ല. അങ്ങനെയായിരുന്നു സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. വീണ്ടും സിനിമയിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ലെന്നും അന്‍സിബ പറയുന്നു. ഇനി സിനിമ വേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നുവെന്നും അന്‍സിബ പറഞ്ഞു.
സിനിമ വേണ്ടെന്ന് തീരുമാനിച്ച അന്‍സിബ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും. ബിഎസ്സി വിഷ്വല്‍ കമ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ദൃശ്യം 2 എന്നത് എല്ലാവരേയും പോലെ തന്റെ മനസിലുമുണ്ടായിരുന്നില്ലെന്നും അന്‍സിബ പറഞ്ഞു. ദൃശ്യം 2വിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മൂന്ന് ആഴ്ച മുമ്പ് മാത്രമാണ് അറിയുന്നതെന്നും ഒന്നര മണിക്കൂറു കൊണ്ട് തിരക്കഥ വായിച്ചു തീര്‍ത്തുവെന്നും അന്‍സിബ വ്യക്തമാക്കി.

തിരക്കഥ വായിക്കുമ്പോള്‍ തനിക്ക് അപസ്മാര രോഗിയായി അഭിനയിക്കുന്നതില്‍ നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്നും. അഭിനയത്തില്‍ അനുഭവ സമ്പത്ത് കുറവായതിനാൽ, റഫറന്‍സിനായി മറ്റ് സിനിമകള്‍ നോക്കിയെങ്കിലും ഇത്തരം കഥാപാത്രങ്ങള്‍ നന്നേ കുറവായിരുന്നുവെന്നും അന്‍സിബ പറയുകയുണ്ടായി. പിന്നീട് താന്‍ പല ഡോക്ടര്‍മാരുമായി സംസാരിച്ചെന്നും ഷൂട്ടിങ്ങിന് മുമ്പ് നടത്തിയ ഈ റിസര്‍ച്ച് അഭിനയത്തില്‍ സഹായമായെന്നും അന്‍സിബ പറയുന്നു.

ഇപ്പോള്‍ സിനിമയ്ക്കും തന്റെ പ്രകടനത്തിനും നല്ല അഭിപ്രായങ്ങള്‍ ലഭിക്കുമ്പോള്‍ ഇത്രയും സാധ്യതയുള്ളൊരു കഥാപാത്രം നല്‍കിയതിന് അൻസിബ നന്ദി പറയുന്നത് ജീത്തു ജോസഫിനാണ്. പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ തനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നുണ്ട്. യാതൊരു ബന്ധമില്ലാത്തവര്‍ പോലും വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. വലിയൊരു താരനിരയുടെ ഇടയില്‍ നിന്നും ശ്രദ്ധിക്കുന്നുവെന്നത് പ്രധാനമായി കാണുന്നുവെന്നും അന്‍സിബ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും...  (29 minutes ago)

പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. കെ.വി. ജോണി അന്തരിച്ചു....  (46 minutes ago)

ടൂറിസത്തില്‍ സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുന്ന പദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്  (47 minutes ago)

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (50 minutes ago)

മലയാള ചലച്ചിത്ര മേഖലയിൽ വിപ്ലവകരമായ മാറ്റം: സമഗ്ര സംസ്ഥാന ചലച്ചിത്ര നയത്തിന് മന്ത്രിസഭയുടെ അംഗീകാരം  (56 minutes ago)

കവടിയാർ കൊട്ടാരത്തിൽ കവർച്ച... അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി,  (1 hour ago)

റമളാൻ ആത്മീയ സമ്മേളനം: ഒന്നിച്ചിരുന്ന് നോമ്പുതുറന്ന്  ആയിരങ്ങൾ  (1 hour ago)

ഇനി മുതൽ എൽപിജി സിലിണ്ടറുകൾ നൽകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം  (2 hours ago)

എം ആര്‍ അജിത്കുമാറിനെ ബവ്‌കോ സിഎംഡിയായും ഹര്‍ഷിത അട്ടലൂരിയെ ട്രാഫിക് ഐജിയായും നിയമിച്ചു...  (2 hours ago)

ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം  (3 hours ago)

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ്: ചെറിയ ആശുപത്രികള്‍ക്ക് പ്രത്യേക പരിഗണന  (3 hours ago)

തമിഴ് കവിയും നോവലിസ്റ്റും ഗാനരചയിതാവുമായ ആർ.വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത...  (3 hours ago)

സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു... തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ  (3 hours ago)

കേരള എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് പിഴവുകൾ പരിശോധിക്കാൻ അവസരം  (4 hours ago)

Malayali Vartha Recommends