Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണിക്കുട്ടൻ വിജയി ആയതിനു പിന്നിൽ വ്യക്തമായ കാരണമുണ്ട് ,എന്നാൽ അത് സോഷ്യൽ മീഡിയ പറയുംപോലെ അല്ല ; ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലാത്ത ആ സത്യം ലീക്കായി ; ഗൂഢാലോചനയാണോ എന്ന് ഇതിലൂടെ മനസിലാക്കാം !

29 JULY 2021 04:51 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ വിജയി ആരാണെന്ന് അറിഞ്ഞിട്ടും ഗ്രാന്റ് ഫിനാലെ കാണാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഫിനാലെ ചിത്രീകരണത്തിനായി ചെന്നൈയിലേക്ക് എത്തിയതിനെക്കുറിച്ച് പറഞ്ഞ് താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു .

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പരുപാടികളൊക്കെ ഫിനാലെ എപ്പിസോഡിലുണ്ടാവുമെന്ന് അവതാരകനായ മോഹന്‍ലാലും ഉറപ്പ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പ്രമോ വീഡിയോ പുറത്തുവിട്ടതോടെ ഏറെ ആകാംക്ഷയിലാണ് ആരാധകർ . മണിക്കുട്ടനാണ് ഈ സീസണിലെ വിജയി എന്നുള്ള വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നത്. അതേസമയം,മണിക്കുട്ടന്റെ വിജയത്തെ വിമര്‍ശിക്കുന്നവരുടെ എണ്ണവും കുറവൊന്നുമല്ല. 

 

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ മണിക്കുട്ടനാണ് ബിഗ് ബോസ് സീസണ്‍ 3യുടെ ടൈറ്റില്‍ വിന്നര്‍. സഹതാരങ്ങളെല്ലാം ഇത് സ്ഥിരികരീച്ചിരുന്നു. മണിക്കുട്ടനെ അഭിനന്ദിച്ചും ട്രോഫി പിടിച്ചുള്ള ചിത്രങ്ങളുമായി താരങ്ങളെല്ലാം എത്തിയിരുന്നു. ട്രോഫിയുമായി എയര്‍പോര്‍ട്ടിലെത്തിയ മണിക്കുട്ടന് ഗംഭീര വരവേല്‍പ്പായിരുന്നു സുഹൃത്തുക്കള്‍ നല്‍കിയത്. വര്‍ഷങ്ങളായി സിനിമയില്‍ സജീവമായിരുന്നിട്ടും ലഭിക്കാത്തത്ര സ്വീകാര്യതയും പിന്തുണയുമാണ് ബിഗ് ബോസ് തനിക്ക് സമ്മാനിച്ചതെന്ന് മണിക്കുട്ടന്‍ തന്നെ തുറന്നുസമ്മതിക്കുകയും ചെയ്തു.

 

മണിക്കുട്ടന്റെ വിജയത്തെ വിമര്‍ശിച്ചുള്ള പോസ്റ്റുകളും ഫേസ്ബുക്കിൽ ഉണ്ടായിരുന്നു . ഇടയ്ക്ക് വെച്ച് മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയതായിരുന്നു പലരും കാരണമായി ചൂണ്ടിക്കാണിച്ചത്. മനഃസാന്നിധ്യം പരീക്ഷിക്കുന്ന ഒരു പരുപാടിയിൽ നില്ക്കാൻ വയ്യെന്നുപറഞ്ഞു പോയ ഒരു മത്സരാർത്ഥിയെ തിരികെ കൊണ്ടുവന്ന് കപ്പ് കൊടുത്തത് ശരിയായില്ലന്നാണ് ബിഗ് ബോസ് നിരൂപകർ പറയുന്നത്.

 

 

 

 

സഹമത്സരാര്‍ത്ഥിയുമായുണ്ടായ വാക് തര്‍ക്കത്തിനൊടുവിലായാണ് മണിക്കുട്ടന്‍ ഇനി ഷോയില്‍ തുടരുന്നില്ലെന്ന് അറിയിച്ചത്. ആരാധകരേയും സഹമത്സരാര്‍ത്ഥികളേയും ഞെട്ടിച്ച സംഭവമായിരുന്നു അന്ന് ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയത് . ദിവസങ്ങള്‍ക്ക് ശേഷം , പൂര്‍വ്വാധികം ശക്തിയോടെ മണിക്കുട്ടന്‍ തിരികെ എത്തുകയും ചെയ്തു.

ഇപ്പോൾ മണിക്കുട്ടന്‍ ടൈറ്റില്‍ വിന്നറായപ്പോള്‍ എം കെ ഫാൻസും മറ്റ് താരങ്ങളുടെ ഫാൻസും തമ്മിൽ അടിയായിരിക്കുകയാണ്. മണിക്കുട്ടൻ വിജയി അകാൻ അവകാശമില്ലന്നാണ് പ്രേക്ഷകർ പറയുന്നത്. ഏഷ്യാനെറ്റ് വിജയിയാക്കാം എന്ന് വാഗ്ദാനം കൊടുത്താണ് മണിക്കുട്ടനെ ബിഗ് ബോസിൽ ഉൾപ്പെടുത്തിയത് എന്നുള്ള വാദമാണ് കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

എന്നാൽ, ഇതിനൊക്കെ അടിവരയിടുന്നൊരു മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബിഗ് ബോസ് പൂർണ്ണമായും വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ മാത്രം വിജയിയെ തീരുമാനിക്കുന്ന ഒരു പരിപാടിയാണ്. 2006 ൽ ഹിന്ദിയിൽ ആദ്യമായി തുടങ്ങിയ ഈ ഷോ ഇപ്പോൾ ഏഴു ഭാഷകളിൽ സംപ്രേക്ഷണം ചെയ്തു വരുന്നു. ബിഗ് ബോസ് എന്ന പരിപാടിയുടെ പൂർണ്ണമായ നിയന്ത്രണം ഗ്ലോബൽ മൾട്ടിമീഡിയ കമ്പനി ആയ എന്റമോൾ ഷൈനിന്റെ കൈകളിലാണ്. ഹോട്സ് സ്റ്റാർ വഴി മാത്രം പൂർണ്ണമായി വോട്ടിങ് നടക്കുന്ന പ്രോഗ്രാമിൽ ഏഷ്യാനെറ്റിനൊന്നും ഒരു ക്രയ വിക്രയം നടത്താൻ സാധിക്കില്ല.

 

ജനപ്രിയത എന്നതുതന്നെയാണ് ഇത്തവണത്തെ വിജയിയെ കണ്ടെത്തുന്നതിൽ ഘടകം. അല്ലാതെ മറ്റൊന്നും ഇതിൽ സംഭവിച്ചിട്ടില്ല. എന്നാണ് ആരാധകരുടെ പക്ഷം. ഈ കുറിപ്പിനെ ശരിവെക്കുന്ന തരത്തിലുള്ള കമന്റുകൾ വേറെയും വരുന്നുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം, എപ്പിസോഡ് കാണിക്കുന്നതിൽ പോലും ഏഷ്യാനെറ്റിന് വല്യ റോളില്ല. എന്റമോൾ ഷൈൻ തന്നെയാണ് 24 മണിക്കൂറുള്ള ഷോ പൂർണ്ണമായും കണ്ടിട്ട് അതിൽ ഏത് ടെലികാസ്റ്റ് ചെയ്യണം എന്ന് നിർദ്ദേശിക്കുന്നത്, അതിന്റെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് പരുപാടി സംപ്രേക്ഷണം ചെയ്യുന്നത്.


അതുപോലെ ഇടയ്ക്ക് വെച്ച് ക്വിറ്റ് ചെയ്തവരെ തിരികെ വിളിക്കില്ലെന്ന നിബന്ധനയുണ്ടായിരുന്നുവെങ്കില്‍ മണിക്കുട്ടനെ ഫൈനലിസ്റ്റാക്കില്ലായിരുന്നു. വോട്ടിംഗും പ്രേക്ഷകരുടെ തീരുമാനവുമാണ് വിജയിയെ തീരുമാനിക്കുന്നതിന് പിന്നിലെ ഘടകങ്ങളെന്ന് അവർത്തിച്ചുതന്നെ ആരാധകർ പറയുന്നുണ്ട് . വോട്ടിംഗിന്റെ വിശ്വാസ്യതയെക്കുറിച്ചും അവസാനനിമിഷത്തെ ട്വിസ്റ്റിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (18 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (28 minutes ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (1 hour ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (3 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (3 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (3 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (3 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (4 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (4 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (4 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (4 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (5 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (5 hours ago)

Malayali Vartha Recommends