'രാജുവില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ... ഓരോ ലെന്‍സിന്റെയും പ്രത്യേകത... ലോകസിനിമയില്‍ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങള്‍... എല്ലാം രാജു മനപ്പാഠമാക്കുന്നു...' ന്മദിനത്തിന് പൃഥ്വിരാജിന് ആശംസ അര്‍പ്പിച്ച് ഷാജി കൈലാസ്

ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം ശേഷമുള്ള ഷാജി കൈലാസിന്റെ മടങ്ങിവരവ് ആകാംക്ഷയോടെയാണ് ഏവരും നോക്കിക്കാണുന്നത്. അത്തരത്തിൽ പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് 'കടുവ'. രണ്ടാം ഇന്നിങ്സില്‍ ഷാജിയുടെ ഫ്രയിമുകളിലെ നായകന്‍ നടന്‍ പൃഥ്വിരാജ് ആണ്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ധീര കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ഈ ജന്മദിനത്തിന് പൃഥ്വിരാജിന് ആശംസ അര്‍പ്പിച്ചുകൊണ്ട് സംവിധായകന്‍ ഷാജി കൈലാസ് രംഗത്തു വരുകയുണ്ടായി. പൃഥ്വിരാജിന്റെ ബ്രില്ലിയൻസിനെ കുറിച്ച് വാചാലനാകുകയാണ് ഷാജി കൈലാസ്.
'കടുവയുടെ നാമത്തിലെ' ജന്മദിനാശംസയിലെ വാക്കുകള്‍ ചുവടെ:
രാജുവില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ... ഓരോ ലെന്‍സിന്റെയും പ്രത്യേകത... ലോകസിനിമയില്‍ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങള്‍... എല്ലാം രാജു മനപ്പാഠമാക്കുന്നു... കാലികമാക്കുന്നു. കഥ കേള്‍ക്കുമ്ബോള്‍ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്. ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ രാജു കാണിക്കുന്ന സൂക്ഷ്‌മതയും ജാഗ്രതയും പ്രശംസനീയമാണ്.
നന്ദനത്തില്‍ തുടങ്ങി കടുവയില്‍ എത്തി നില്‍ക്കുന്ന രാജുവിന്റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടല്‍ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യന്‍സ് എനിക്ക് പ്രേരണയായി. കടുവയുടെ ഓരോ സീനിലും ഈ നടന്റെ ചെറുപ്പത്തിന്റെ വീര്യമുള്ള ഊര്‍ജത്തെ ആവാഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താന്‍ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ് ഞാന്‍.
രാജുവിന് ദീര്‍ഘായുസ്സ്... ഒരുപാട് കാലം രാജുവിന്റെ പിറന്നാള്‍ സദ്യയുണ്ണാന്‍ മല്ലിക ചേച്ചിക്കും കഴിയട്ടെ. മകന്റെ നേട്ടങ്ങള്‍ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും... ഹാപ്പി ബര്‍ത്ത് ഡേ രാജൂ.. കടുവയുടെ നാമത്തില്‍ താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നു...
https://www.facebook.com/Malayalivartha


























