''എനിക്കും അത് തന്നെ തോന്നി''; 'കുറുപ്പ്’ സിനിമ കണ്ട ശേഷം വാപ്പച്ചി തന്നോട് പറഞ്ഞത്!!! മമ്മൂട്ടിയുടെ ആ വാക്കുകൾ വെളിപ്പെടുത്തി ദുൽഖർ സൽമാൻ
'കുറുപ്പ്’ സിനിമ കണ്ട ശേഷം മമ്മൂട്ടി എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. തിയറ്ററിൽ തന്നെ കാണേണ്ട സിനിമയാണെന്നാണ് സിനിമ കണ്ട ശേഷം അദ്ദേഹം പറഞ്ഞത്. ‘പൊതുവേ അങ്ങനെ അഭിപ്രായം പറയാത്ത ആളാണ് വാപ്പച്ചി. ഇതൊരു നല്ല സിനിമാറ്റിക് അനുഭവമാകുമെന്നാണ് ചിത്രം കണ്ട ശേഷം അദ്ദേഹം പറഞ്ഞത്. ഞങ്ങൾക്കും അതുതന്നെ തോന്നിയിരുന്നു.
തന്നെ സംബന്ധിച്ച് ഇത് ഏറ്റവും വലിയ സിനിമയാണ്. കോവിഡിനു മുമ്പേ വമ്പൻ പദ്ധതികൾ മനസിലുണ്ടായിരുന്നു. ഒരുപാട് രാജ്യങ്ങളിൽ പല ഭാഷകളിൽ ചിത്രം റിലീസിനെത്തിക്കണമെന്നായിരുന്നു പദ്ധതിയിട്ടത്. ‘കുറുപ്പി’ന്റെ തിയറ്റർ റിലീസ് റിസ്ക് തന്നെയാണെന്നും ദുൽഖർ പറഞ്ഞു . പ്രേക്ഷകർ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷ ദുൽഖർ പങ്ക് വച്ചു . സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തിയറ്റർ ഉടമകളുമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു
അദ്ദേഹം . വലിയ സിനിമകളുമായി ബന്ധപ്പെട്ട് ഒടിടി ചർച്ചകൾ നടക്കുന്നുണ്ട്. കോവിഡ് സാഹചര്യമാണ്. പല ചിത്രങ്ങളും രണ്ട് വർഷമായി പെട്ടിയില്‍ ഇരിക്കുന്ന അവസ്ഥയാണ് . ഇതിൽ മുടക്കിയിരിക്കുന്ന പൈസ മറ്റ് പലരിൽ നിന്നും കടമെടുത്തതുമാണ് . അതിനു പലിശയുണ്ട്. ബിഗ് ബജറ്റ് സിനിമകളിൽ ഒരാളുടെ പൈസ മാത്രമായിരിക്കില്ല മുടക്കുന്നത് . കഴിഞ്ഞ രണ്ട് കൊല്ലമായി പലിശ കൊടുക്കുന്നതല്ലാതെ ഇങ്ങോട്ടൊന്നും ഒരു നിര്‍മാണക്കമ്പനികൾക്കും ലഭിച്ചിട്ടില്ലെന്നും ദുൽഖർ വ്യക്തമാക്കി .
ഈ ഘട്ടത്തിൽ നമ്മൾ മറ്റ് പല മാർഗങ്ങളാണ് നോക്കുന്നത് . ബിഗ് ബജറ്റ് ചിത്രങ്ങൾ ചെയ്യുന്ന നിർമാതാക്കൾ ആരും അവരുടെ പടം ഒടിടിയിൽ കൊടുക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും തിയറ്ററിൽ ചെയ്യുന്ന സിനിമയും ഒടിടി സിനിമയും തമ്മിൽ ഒത്തിരി വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു . വലിയ സ്കെയിലിൽ ഷൂട്ട് ചെയ്ത സിനിമകൾ ചെറിയ സ്ക്രീനിൽ കാണുന്ന ആസ്വാദനശൈലിയിൽ മാറ്റമുണ്ട്. ഒടിടി സിനിമകൾ നമുക്കിടയിൽ ഉണ്ടാകും. അതൊരു സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ ഒരുപാട് കാലഘട്ടങ്ങൾ വന്നുപോകുന്നു . പല പ്രായത്തിലുള്ള ഗെറ്റപ്പുകളുണ്ട് . കുറുപ്പിനെക്കുറിച്ച് കേട്ട കഥകളും കുറച്ച് ഫിക്‌ഷനും ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. കഥാപാത്രത്തിനോട് നീതി പുലർത്തിയേ തീരൂ. കുപ്രസിദ്ധ പല കുറ്റവാളികളെയും എടുത്തുനോക്കിയാൽ അവർക്കൊരു വ്യത്യസ്ത സ്റ്റൈൽ തന്നെ ഉണ്ടാകും. അത് ചിലപ്പോൾ ഹെയർ സ്റ്റൈലിലോ വസ്ത്രത്തിലോ ഒക്കെയാകും. എന്തായാലും കുറുപ്പിനെ ഒരുരീതിയിലും ഗ്ലോറിഫൈ ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ലെന്നും ദുൽഖർ പറഞ്ഞു.
https://www.facebook.com/Malayalivartha