'സ്റ്റാര്‍ പടങ്ങള്‍ക്ക് പിന്നാലെ ഓടിയ തീയേറ്റര്‍ ഉടമകള്‍ക്ക് കിട്ടിയ അടിയാണ് മരക്കാര്‍'; മരക്കാര്‍ വിവാദത്തിൽ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട തിയറ്ററുകള്‍ വീണ്ടും സജീവമാകുകയാണ്. മോഹന്‍ലാലിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ ചിത്രം തിയറ്ററുകള്‍ക്ക് വീണ്ടും പുത്തന്‍ ഉണര്‍വ് സമ്മാനിക്കും എന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടിയായി നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിന്റെ വാക്കുകള്‍. ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ പേരില്‍ തിയറ്റര്‍ സംഘടനകള്‍ താരങ്ങള്‍ക്ക് നേരെ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. വലിയ താരങ്ങള്‍ ഇല്ലാത്ത കാരണം ഇനീഷ്യല്‍ കിട്ടില്ല എന്ന് പറഞ്ഞ് അഥവാ ഇനി പുതുമുഖങ്ങളുടെ സിനിമക്ക് നല്ല അഭിപ്രായം കിട്ടിയാല്‍ തന്നെ ഒന്നു ഹോള്‍ഡ് ചെയ്‌ത് പോലും സപ്പോര്‍ട്ട് ചെയാതെ സ്റ്റാര്‍ പടങ്ങള്‍ക്ക് പിന്നാലെ ഓടിയ തീയേറ്റര്‍ ഉടമകള്‍ക്ക് കിട്ടിയ അടിയാണ് മരക്കാര്‍ എന്ന് സംവിധായകന്‍ ഒമര്‍ ലുലു.
വലിയ താരങ്ങള്‍ ഇല്ലാ, പിന്നെ എക്സ്പീരിയന്‍സ് പോലും ഇല്ലാത്ത പുതിയ സംവിധായകന്‍ എന്ന് പറഞ്ഞു തന്റെ ഹാപ്പി വെഡിങ് എന്ന ചിത്രത്തിന് തൃശ്ശൂരില്‍ ഒരു തീയറ്റര്‍ പോലും കിട്ടിയില്ലെന്നു മുന്‍പ് ഒമര്‍ ലുലു പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പുതുമുഖങ്ങളുടെ സിനിമക്ക് മിനിമം റണ്‍ എന്ന രീതി ഏര്‍പ്പെടുത്തുക.
കഷ്ടപ്പെട്ടു നേടിയ പലതും ത്യജിച്ചിട്ടാണ് ഒരുപാട് പേര്‍ സിനിമ എന്ന വലിയ സ്വപ്നത്തിന്റെ പുറകെ എത്തുന്നത്. വലിയ താരങ്ങള്‍ ഇല്ലാത്ത കാരണം ഇനീഷ്യല്‍ കിട്ടില്ല എന്ന് പറഞ്ഞ് അഥവാ ഇനി പുതുമുഖങ്ങളുടെ സിനിമക്ക് നല്ല അഭിപ്രായം കിട്ടിയാല്‍ തന്നെ ഒന്നു ഹോള്‍ഡ് ചെയ്‌ത് പോലും സപ്പോര്‍ട്ട് ചെയാതെ സ്റ്റാര്‍ പടങ്ങള്‍ക്ക് പിന്നാലെ ഓടിയ തീയേറ്റര്‍ ഉടമകള്‍ക്ക് കിട്ടിയ അടിയാണ് മരക്കാര്‍ .
ഇത് ഒരു വെളിപാടാണ് ഇനിയെങ്കിലും പഴയ രീതികള്‍ വിട്ട് പുതുമുഖങ്ങളുടെയും ചെറിയ താരങ്ങളുടെയും സിനിമകളെ കൂടി സപ്പോര്‍ട്ട് ചെയ്യൂ. മിനിമം റണ്‍ (കുറഞ്ഞത് രണ്ടാഴ്ച്ച ഒരു ഷോ എങ്കിലും) എന്ന ആശയം നടപ്പാക്കുക സിനിമ വളരട്ടെ അത് ഒരുപാട് പേരുടെ ജീവിതവും സ്വപ്നമാണ്.
(ഹാപ്പിവെഡ്ഡിങ്ങ് എന്ന എന്റെ ആദ്യ സിനിമ വലിയ താരങ്ങള്‍ ഇല്ലാതെ എങ്ങനെ ഓടി എന്ന് ചോദിക്കുന്നവര്‍ക്കായി വളരെ കുറച്ച് തീയറ്ററില്‍ ആയിരുന്നു റിലീസ്. മെല്ലെ മൗത്ത് പബ്ളിസിറ്റി കിട്ടി വന്ന ആ സമയത്ത് റംസാന്‍ നോമ്ബ് കാരണം വേറെ പുതിയ റിലീസ് ഉണ്ടായില്ല.)
https://www.facebook.com/Malayalivartha