ദിലീപ് എന്ന നടനെ എനിക്ക് ഇപ്പോഴും ഇഷ്ടമാണ്, ഡെയ്റ്റ് കിട്ടിയാല്‍ താന്‍ ദിലീപിനെവെച്ച് സിനിമ ചെയ്യും, എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും സംഭവിക്കാറില്ലേ..., ദിലീപിനെ പിന്തുണച്ച് സംവിധായകൻ
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോടതിയില്‍ നടന്ന് കൊണ്ടിരിക്കെ നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു. ഡെയ്റ്റ് കിട്ടിയാല്‍ ദിലീപിനെവെച്ച് താന്‍ സിനിമ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹം ശിക്ഷിക്കപെടുമെന്നും, അല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാകുമെന്നും ഒമര്‍ ലുലു വ്യക്തമാക്കുന്നു.
ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും സംഭവിക്കാറില്ലേ എന്ന് ചോദിച്ച ഒമര്‍ ലുലു, മനുഷ്യന്മാര്‍ക്ക് തെറ്റ് സംഭവിക്കാനുള്ള സാഹചര്യം എന്താണെന്ന് നമുക്ക് അറിയില്ലെന്നും അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയൂ എന്നും അതുകൊണ്ട് സത്യം ജയിക്കട്ടെ എന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം........
'ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാള്‍ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യന്‍മാര്‍ അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയു അതുകൊണ്ട് 'സത്യം ജയിക്കട്ടെ', ഒമര്‍ ലുലു തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ എട്ടാം പ്രതിയായ ദിലീപ് ഇടപെടലുകള്‍ നടത്തിയെന്ന് ആരോപണം ഉന്നയിച്ച് രംഗത്ത് വന്ന സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തി രഹസ്യ മൊഴി നല്‍കി. കേസില്‍ തുടരന്വേഷണം നടത്തുന്ന പൊലീസിന് രഹസ്യമൊഴി നിര്‍ണായകമാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപ് അടക്കമുളള പ്രതികള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം.
https://www.facebook.com/Malayalivartha