ഭാവ്നീന്ദർ സിങ്ങുമായുള്ള അമല പോളിന്റെ രണ്ടാം വിവാഹം സത്യമോ? 2017-ൽ പഞ്ചാബി ആചാരപ്രകാരം ഭവ്‌നീന്ദർ സിങ്ങും അമലാപോളും വിവാഹിതരായ തെളിവുകൾ സമർപ്പിച്ച് അഭിഭാഷകൻ: ഭവ്‌നീന്ദർ സിംഗിന് ജാമ്യം

തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് സുന്ദരി വില്ലുപുരം ജില്ലാ ക്രൈംബ്രാഞ്ച് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അമല പോളിന്റെ മുൻ കാമുകൻ ഭവ്നീന്ദർ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ പഞ്ചാബി ആചാരപ്രകാരം അമലയുമായി വിവാഹം കഴിച്ചുവെന്ന പാട്ടുകാരനായ ഭവനിന്ദറിന്റെ ആരോപങ്ങൾ അമലാപോൾ നിഷേധിച്ചിരുന്നു.
എന്നാൽ 2017-ൽ പഞ്ചാബി ആചാരപ്രകാരം ഭവ്‌നീന്ദർ സിങ്ങും അമൽ പോളും പരസ്പരം വിവാഹം കഴിച്ചതിന്റെ തെളിവുകൾ പുറത്ത് വിട്ടിരിക്കുകയാണ് ഭവ്‌നീന്ദറിന്റെ അഭിഭാഷകൻ. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭവ്‌നീന്ദർ സിംഗിന് കോടതി നിരുപാധിക ജാമ്യം അനുവദിച്ചു.
കഴിഞ്ഞ വര്‍ഷമാണ് പഞ്ചാബി പാട്ടുകാരനായ ഭവ്‌നിന്ദര്‍ സിംഗിനൊപ്പമുള്ള അമല പോളിൻ്റെ ചിത്രങ്ങള്‍ വൈറലായത്. ഇൻസ്റ്റാഗ്രാം പേജിലൂടെ ഭവ്‌നിന്ദറാണ് ഈ ഫോട്ടോസ് പുറത്ത് വിട്ട്. ചിത്രത്തില്‍ ഇരുവരും പരസ്പരം ചുംബിക്കുന്നതൊക്കെ കാണാം. അങ്ങനെയാണ് താരങ്ങള്‍ വിവാഹിതരായോ എന്ന ചോദ്യം ഉയര്‍ന്ന് വന്നത്. പാട്ടുകാരന്‍ ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷനില്‍ നിന്നും അത് സൂചിപ്പിക്കുന്ന ചില കാര്യങ്ങളും ഉണ്ടായിരുന്നു. ഇതോടെ വിവാഹ വാര്‍ത്ത വ്യാപകമായി പ്രചരിച്ചു. എന്നാൽ പിന്നീട് ഈ ചിത്രങ്ങൾ ഗായകൻ നീക്കം ചെയ്തു.
ഭവ്‌നിന്ദര്‍ തന്നോടൊപ്പം എടുത്ത ചിത്രങ്ങളും വീഡിയോസും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാരോപിച്ച് അമല പിന്നീട് കേസ് കൊടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കേസ് എടുത്ത പോലീസ് ഗായകനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഈ കേസില്‍ ജാമ്യാപേക്ഷ കൊടുക്കവേ ഭവ്‌നിന്ദര്‍ ചില രേഖകള്‍ കോടതിയില്‍ ഹാജരാക്കാനായി അഭിഭാഷകന് നല്‍കിയിരുന്നു. 2017 ല്‍ ഇരുവരും പഞ്ചാബി ആചാരപ്രകാരം വിവാഹിതരായെന്നാണ് ഗായകന്‍ സമര്‍പ്പിച്ച തെളിവുകളില്‍ കാണിച്ചിരിക്കുന്നത്.
വ്യക്തിപരമായ പൊരുത്തക്കേടുകള്‍ കാരണമാണ് ഭവ്‌നിന്ദറുമായി അമല പോൾ അകന്നതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല നടി ആരോപിക്കുന്നത് പോലെ സാമ്പത്തിക തട്ടിപ്പുകള്‍ ഇവരുടെ വേർപിരിയലിന് കാരണമായിട്ടില്ലെന്ന വാദവും ഉയര്‍ന്ന് വരുന്നുണ്ട്. അതേസമയം സുഹൃത്തിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അത് അമല നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും കേസിലെ സത്യം പുറത്ത് വരട്ടെ എന്നാണ് ആരാധകരും ആശംസിക്കുന്നത്.
https://www.facebook.com/Malayalivartha
























