ലാലിന്റെ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മുരളി ചേട്ടനെയായിരുന്നു; സംസാരിക്കുകയും ഡേറ്റ് വാങ്ങുകയും ചെയ്തു; ഷൂട്ടിംഗിന്റെ തലേന്ന് മഞ്ജു വാര്യര്‍ വിളിച്ച് പറഞ്ഞ ആ കാര്യം കേട്ട് ഞങ്ങൾ ഞെട്ടി!ഞങ്ങൾക്ക് അത് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമായിരുന്നു; അങ്ങനെ അത് ബ്രേക്ക് ചെയ്തു; ആ സ്ഥാനത്തേക്ക് ലാൽ വന്നു; മരിക്കുന്നത് വരെ മുരളിക്ക് തന്നെ മാറ്റിയതിലുള്ള ദേഷ്യമുണ്ടായിരുന്നു! കളിയാട്ടം സിനിമ ഷൂട്ടിങ്ങിനിടയിൽ മഞ്ജു കാരണം സംഭവിച്ചത്!

ലോകപ്രശസ്തനായ നാടകകൃത്ത് വില്ല്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തിൻറെ കഥയെ ആസ്പദമാക്കി പുറത്തിങ്ങിയ ചിത്രമാണ് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം. ജയരാജ് സംവിധാനം ചെയ്ത ചിത്രം 1997 ല്‍ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. . സുരേഷ് ഗോപിയും മഞ്ജു വാര്യരുമാണ് ചിത്രത്തിൽ അഭിനയിച്ചത്.
ഈ ചിത്രത്തിന്റെഷൂട്ടിങ് നടന്ന സമയത്തുള്ള ഓര്‍മ്മളുമായി നിര്‍മ്മാതവ് കെ രാധാകൃഷ്ണന്‍ രംഗത്ത് വന്നിരിക്കുകയാണ്. മഞ്ജു വാര്യർ കാരണം ഷൂട്ട് മുടങ്ങിയതും താരത്തെ മാറ്റിയതടക്കമുള്ള കാര്യങ്ങൾ അദ്ദേഹം തുറന്നു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ; ലാലിന്റെ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മുരളി ചേട്ടനെയായിരുന്നു. സംസാരിക്കുകയും ഡേറ്റ് വാങ്ങുകയും ചെയ്തു.
പയ്യന്നൂരായിരുന്നു ലൊക്കേഷന്‍. ഷൂട്ടിംഗിന്റെ തലേന്ന് മഞ്ജു വാര്യര്‍ക്ക് ചിക്കന്‍ പോക്‌സ് വന്നു. പിറ്റേ ദിവസം ഷൂട്ടാണ്. മഞ്ജു വാര്യര്‍ ഇല്ലാതെ ചിന്തിക്കാന്‍ പോലുമാകില്ല. ഈ നഷ്ടം സഹിക്കാം പക്ഷെ മഞ്ജുവില്ലെങ്കിലുള്ള നഷ്ടം അതിലും വലുതായിരിക്കും. അപ്പോൾ അത് ബ്രേക്ക് ചെയ്യാന്‍ തീരുമാനിച്ചു. യൂണിറ്റിനോട് വരണ്ടെന്ന് പറഞ്ഞു.
സുരേഷിന്റെ ഡേറ്റ് ക്യാന്‍സല്‍ ചെയ്തു.ഭയങ്കര മാനസിക വിഷമമായി. രണ്ടാമത് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് മുരളിയ്ക്ക് പകരം ലാലിനെ കാസ്റ്റ് ചെയ്താലോ എന്ന് ജയരാജ് ചോദിച്ചു. ലാലിനെ എവിടെയോ കണ്ടപ്പോള്‍ ജയരാജിന് സ്‌ട്രൈക്ക് ചെയ്തിരുന്നു. ജയരാജിന് നല്ല ആത്മവിശ്വാസമായിരുന്നു. ലാലിനെ കണ്ടപ്പോള്‍ ആദ്യം കുറേ എതിര്‍ത്തു.താടിയെടുക്കണമെന്നായിരുന്നു
ആദ്യം പറഞ്ഞത്. താടിയെടുക്കാനാകില്ലെന്ന് ലാല്‍ പറഞ്ഞു. പിന്നെ താടിയെടുക്കണ്ട എന്ന് പറഞ്ഞു. ഒടുവില്‍ ലാല്‍ സമ്മതിച്ചു. തുടര്‍ന്ന് മുരളി ചേട്ടനെ കണ്ട് കാര്യം പറഞ്ഞു. പക്ഷെ തന്നെ മാറ്റിയതിന്റെ ദേഷ്യം മുരളി ചേട്ടന് അവസാനം വരെ ഉണ്ടായിരുന്നു. ഭയങ്കര വിഷമമുണ്ടായിരുന്നു അദ്ദേഹത്തിന്. മനപ്പൂര്‍വ്വം ചെയ്തതല്ല.
ജയന്‍ നമുക്കൊരു ഫ്രഷ്‌നസ് വരുമല്ലോ എന്നാണ് ചിന്തിച്ചത്. എനിക്കതില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ലാല്‍ ആദ്യമായിട്ട് അഭിനയിക്കുന്ന സിനിമയാണ്. ലാലിന് ആദ്യമായി അഭിനയിക്കുന്നതിനുള്ള പ്രതിഫലമായി ആയിരത്തിയൊന്ന് രൂപ കയ്യില്‍ വച്ചു കൊടുക്കുന്നത് ഞാനാണ്. അഡ്വാന്‍സായിട്ടെന്നും അദ്ദേഹം പറയുന്നുണ്ട്. എന്റെ കൈനീട്ടമാണ് പുള്ളിയ്ക്ക്. ഇന്ന് വേറെ ലെവലില്‍ എത്തി.
പിന്നെ ഷൂട്ടിംഗൊക്കെ വളരെ സ്മൂത്തായിരുന്നു. പടം എവിടെയോ പോയി. മുരളി ചേട്ടനെ രണ്ട് മൂന്ന് തവണ കണ്ട് സോറി പറഞ്ഞിരുന്നു. സാരമില്ല കുഴപ്പമില്ലെന്നൊക്കെ പറഞ്ഞു. പക്ഷെ പടം വന്നതോടെയാണ്, കഥാപാത്രം കണ്ടപ്പോള്‍, ശരിക്കും ദേഷ്യമാകുന്നത്. ഞങ്ങള്‍ നല്ല അടുപ്പത്തിലായിരുന്നു. പക്ഷെ ഇതോടെ ചില മാനസിക വിഷമമായി. വളരെ കുറഞ്ഞ ബഡ്ജറ്റിലൊരുക്കിയ സിനിമയായിരുന്നു. പക്ഷെ എനിക്ക് നല്ല ലാഭവും ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha