Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഇതൊരു വര്‍ഗീയമാക്കല്ലേ മക്കളേ... തല്ലിക്കൊന്നതിന്റെ പരമാര്‍ത്ഥം ഹൃദയവേദനയോടെ സുമയ്യ ടീച്ചര്‍ വിവരിക്കുന്നു

03 FEBRUARY 2016 12:17 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകമാണ് തിരുവനന്തപുരം വക്കത്ത് നടന്നത്. എട്ടും പൊട്ടും തിരിയാത്ത ഡിഗ്രിക്കാരനായ ഷബീറിനെ ഏതാണ്ട് അതേ പ്രായത്തിലുള്ളവര്‍ പട്ടിയെ തല്ലുന്നതുപോലെയാണ് തല്ലിക്കൊന്നത്. ഈ സംഭവങ്ങളറിഞ്ഞ് സംഭവം വര്‍ഗീയമാക്കി മാറ്റാന്‍ ചില തത്പര കക്ഷികള്‍ ശ്രമിച്ചപ്പോഴാണ് സാമൂഹിക പ്രവര്‍ത്തക കൂടിയായ സുമയ്യ അബ്ദുള്‍സലാം നാവായിക്കുളത്ത് നിന്നും വക്കത്തേയ്‌ക്കെത്തുന്നത്. അനേകം ആളുകളെ അറിവിന്റെ ലോകത്ത് വലിയ ആളാക്കിയ മുന്‍ വൈസ് പ്രിന്‍സിപ്പാള്‍ കൂടിയായ സുമയ്യടീച്ചര്‍ സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു. അവര്‍ മലയാളി വാര്‍ത്തയോട് അവരുടെ ഹൃദയ വേദന പങ്കുവച്ചു.
ആദ്യം ഷബിറിന്റെ കഥ
ഷബീറിന്റെ ഉമ്മയായ നസീമ ബീവി വളരെ കഷ്ടപ്പെട്ടാണ് ജീവിതം കരയ്ക്കടുപ്പിച്ചിരുന്നത്. ആദ്യ വിവാഹത്തില്‍ മക്കളില്ലാത്തതിനാല്‍ ഒരു കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തി. അയാള്‍ ഇപ്പോള്‍ വലുതായി ഗള്‍ഫിലാണ്. രണ്ടാം വിവാഹം കഴിച്ചത് കിളി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട സക്കീര്‍ ഹുസൈനെയാണ്. ആ ബന്ധത്തില്‍ മൂന്നു മക്കള്‍ ജനിച്ചു. ഷബിര്‍ (23), ഷമീര്‍ (21), ഷജീര്‍ (18). കുറച്ചു നാളത്തെ ദമ്പത്യത്തിനു ശേഷം അയാള്‍ നസീമയെ ഉപേക്ഷിച്ചു. തുടര്‍ന്ന് ചുമടെടുത്തും തൊഴിലുറപ്പിനു പോയും മക്കളെ വളര്‍ത്തിയെടുത്തു. കൊല്ലപ്പെട്ട ഷബീറും ഷജീറും അനാഥാലയത്തില്‍ നിന്നാണ് വളര്‍ന്നത്.
എന്നാല്‍ ഷബീര്‍ നന്നായി പഠിച്ചു. ഡിഗ്രി പഠനത്തോടൊപ്പം അനുജന്മാരുടെ പഠിത്തം കൊണ്ടു പോകാനായി മോസ്തിരിപ്പണിക്കും മീന്‍ വില്‍പനയുടെ ഏജന്റായും ജോലി ചെയ്തു.
ഷബിര്‍ നാട്ടുകാരുടെ കണ്ണിലുണ്ണി
ഷബീറിന്റെ മരണവുമായി ചുറ്റിപ്പറ്റി ഒരമ്പലവും ആനവാലും കഥകളില്‍ നിറഞ്ഞിരുന്നു. അതിന്റെ സത്യാവസ്ഥയും ടീച്ചര്‍ വിവരിച്ചു.
യാതൊരു വര്‍ഗീയ വാദവും ഇല്ലാതെ ഏകോദര സഹോദരങ്ങളെപ്പോലെ കഴിഞ്ഞ നാടാണിവിടം. പുത്തന്‍നട ശിവക്ഷേത്രം ഹിന്ദുക്കളും മുസ്‌ളീങ്ങളും ഒരു പോലെ വിശ്വസിക്കുന്ന അമ്പലമാണ്. അവിടത്തെ ഉത്സവത്തിന് ജാതിയോ മതമോ ഇല്ല. ഒരു ദേശത്തിന്റെ ഉത്സവമാണ്. മരിച്ച ഷബീര്‍ അമ്പലത്തിലെ എല്ലാ കാര്യത്തിലും മുന്‍പന്തിയിലുണ്ടാകും. അമ്പലത്തിലെ സദ്യക്ക് പച്ചക്കറിയെടുക്കാനും പാചകത്തിനും വിളമ്പാനുമെല്ലാം ഷജീര്‍ ഉണ്ടാകും. അമ്പലത്തിന് സമീപമിട്ടിരിക്കുന്ന പോസ്റ്റിലാണ് ഷബീര്‍ ഉള്‍പ്പെടെയുള്ള സുഹൃത് സംഘത്തിന്റെ ഇരുപ്പ്. അതിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും എല്ലാവരിലുമുണ്ട്.
അമ്പലത്തിലെ ആറാട്ട് ദിവസം എഴുന്നള്ളത്തിന് വന്ന ആന ഇടവഴിയിലൂടെ പോകുന്ന സമയത്ത് മദ്യപിച്ച ചിലര്‍ ആനയുടെ വാലില്‍ പ്രകോപനപരമായി പിടിച്ചുവലിച്ചു. പ്രാണവേദനയോടെ ആന നേരെ വിരണ്ടോടി. ഈ ഓട്ടത്തില്‍ ആന കുളത്തില്‍ വീഴുകയും മരണമടയുകയും ചെയ്തു.
ഈ സംഭവത്തിന് സാക്ഷിയായവരാണ് ഷബീറും ഉണ്ണികൃഷ്ണനും. അവരുടെ മൊബൈലില്‍ അത് പതിയുകയും ചെയ്തു. തുടര്‍ന്ന് പോലീസില്‍ ഇവര്‍ മൊഴി നല്‍കിയതാണ് വലിയ വിരോധത്തിന് കാരണമായത്. ഇവിടേയും ഷബിര്‍ നിന്നത് അമ്പലത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ്. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ തമ്മില്‍ പല പ്രാവശ്യം വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിന്റെ പാരമ്യമായിരുന്നു തല്ലിക്കൊല.
ഇതിന്റെ വീഡിയോ പുറംലോകം അറിഞ്ഞതോടെ ഇതൊരു വര്‍ഗീയമാക്കി മാറ്റാനുള്ള ശ്രമം നടന്നു. എന്നാല്‍ ഷബീറിനോടൊപ്പം പരിക്കേറ്റ ഉണ്ണികൃഷ്ണനുള്ളതാണ് ആകെയുള്ള പിടിവള്ളി. അടിക്കിടെ എടാ അവന്‍ പാവമാടാ... എന്ന ഉണ്ണിയുടെ വിളിയും എല്ലാവരും കേട്ടതാ. ഉണ്ണി ഓടിച്ചാടി ബസില്‍ കയറിയാണ് രക്ഷപ്പെട്ടത്. അല്ലെങ്കില്‍ അവനും കൊല്ലപ്പെട്ടേനെ.
ശരിക്കും 6 പേര്‍ ഉണ്ടെന്നാണ് പറയുന്നത്. രണ്ടു പേര്‍ ഫോണ്‍വഴി സഹായം ചെയ്‌തെന്നാണ് വിലയിരുത്തല്‍ ഇവരെ പിടികൂടിയിട്ടില്ല.
അനാഥമാണിന്ന് ഷബീറിന്റെ കുടുംബം. അവരുടെ കുടംബത്തിന് മതിയായ സാമ്പത്തിക ഭദ്രതയാണാവശ്യം. പക്ഷേ ഈ കൊലപാതകത്തില്‍ അല്‍പം പോലും വര്‍ഗീയമില്ല. രാഷ്ട്രീയവുമില്ല. ഇത് വര്‍ഗീയവത്ക്കരിക്കാതിരിക്കാന്‍ സുമയ്യ ടീച്ചറെപ്പോലുള്ള നിരവധി സമുദായ നേതാക്കള്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഫേസ് ബുക്ക് വഴിയും നേരിട്ടും അതിനായി വേണ്ടത് ചെയ്യുന്നുമുണ്ട്. കടലോര പ്രദേശമായ ഇവിടത്തെ ജനങ്ങള്‍ പാവങ്ങളാണ്. അവരുടെ മേല്‍ ആരും തീവാരിയടരുതേ... തൊണ്ട ഇടറി ടീച്ചര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (4 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (4 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (5 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (5 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (5 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (6 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (6 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (6 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (8 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (8 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (9 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (10 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (10 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends