Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിജു രമേശിന്റെ സംഭാഷണങ്ങളുടെ വെളിച്ചത്തില്‍ ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ് പിക്കെതിരെ െ്രെകംബ്രാഞ്ച് അന്വേഷണം എത്തുമ്പോള്‍ വെളിച്ചത്തുവരുന്നത് കേസിലെ വമ്പന്‍ ഗൂഢാലോചന

05 FEBRUARY 2016 08:41 AM IST
മലയാളി വാര്‍ത്ത.

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

പോലീസിന് എങ്ങനെ വേണമെങ്കിലും കേസന്വേഷിക്കാന്‍ അറിയാം എന്നൊരു പറച്ചില്‍ പണ്ടുമുതലെ ഉണ്ട്. കേരളാ പോലീസ് കേസന്വേഷണത്തില്‍ എന്നും മിടുമിടുക്കരുമാണ്. എന്നാല്‍ അമിത രാഷ്ട്രീയ ഇടപെടലാണ് അവര്‍ക്കുള്ള വിലങ്ങുതടി. നിലവില്‍ പോലീസിനെ നാണം കെടുത്തി ഒരു എസ്പി കുടുങ്ങാന്‍ പോവുകയാണ്. അതും സര്‍ക്കാരിനെതിരെ കേസ് തിരിച്ചുവിട്ട് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന ഗുരുതര ആരോപണവുമായി.
കെ.എം. മാണിയെയും മൂന്ന് മന്ത്രിമാരെയും കുടുക്കാന്‍ ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശുമായി ചേര്‍ന്ന് എസ്പി ആര്‍. സുകേശന്‍ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നതായി വിജിലന്‍സ് ഡയറക്ടര്‍ ആര്‍. ശങ്കര്‍റെഡ്ഡി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഗൂഢാലോചന െ്രെകംബ്രാഞ്ച് അന്വേഷിക്കണമെന്ന ശുപാര്‍ശ അഡി. ചീഫ് സെക്രട്ടറി നളിനി നെറ്റോ അംഗീകരിച്ച് സര്‍ക്കാരിന് കൈമാറി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ െ്രെകംബ്രാഞ്ച് മേധാവി എസ്. അനന്തകൃഷ്ണന് ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കി. അങ്ങനെ കേസില്‍ വാദി മാത്രമല്ല, അന്വേഷകനും പ്രതിയാവുകയാണ്. കേരളത്തിന്റെ അന്വേഷണ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ് ഇത്. സുകേശനെതിരെ െ്രെകംബ്രാഞ്ച് എഫ് ഐ ആര്‍ ഇടും. അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യാനും സാധ്യതയുണ്ട്. ഇതോടെ ബാര്‍ കോഴയില്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരായ അന്വേഷണം അപ്രസക്തവുമാകും. ഫലത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുറ്റവിമുക്തനും. സരിത എസ്. നായരുടെ വെളിപ്പെടുത്തലിനു പിന്നില്‍ ഈ ഗൂഢാലോചനയ്ക്കു പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കും. െ്രെകംബ്രാഞ്ചിനു അന്വേഷണം കൈമാറാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബിജുരമേശ് തെളിവായി കോടതിയില്‍ സമര്‍പ്പിച്ച സി.ഡിയിലാണ് സുകേശനെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശങ്ങളുള്ളത്. 2014 ഡിസംബര്‍ 31ന് എറണാകുളത്ത് ചേര്‍ന്ന അസോസിയേഷന്‍ കോര്‍കമ്മിറ്റി യോഗത്തില്‍ ബിജുരമേശ് മറ്റ് അംഗങ്ങളോട് വെളിപ്പെടുത്തിയ വിവരങ്ങളാണ് സി.ഡിയിലുള്ളത്. ബാര്‍ കോഴക്കേസില്‍ നാല് മന്ത്രിമാരുടെ പേരു പറയാന്‍ സുകേശന്‍ പ്രേരിപ്പിച്ചതായും കുറ്റപത്രം നല്‍കാമെന്ന് ഉറപ്പുനല്‍കിയതായും ബിജുരമേശ് പറയുന്നുണ്ട്. ഇതാണ് സുകേശന് വിനയാകുന്നത്. ഇതില്‍ എങ്ങനെ സുകേശനെ പ്രതിയാക്കുമെന്നതാണ് പ്രശ്‌നം. വിഷയം സുകേശന്‍ നിഷേധിച്ചാലും കേസ് തള്ളിപോകും. കാരണം ബിജു രമേശ് കള്ളം പറഞ്ഞുവെന്ന് വരും. അങ്ങനെ ബിജു രമേശിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി കേസ് ഒതുക്കി തീര്‍ക്കാന്‍ കഴിയും. അങ്ങനെ കെഎം മാണിയുടെ രാജിയില്‍ മാത്രമായി ബാര്‍ കോഴയുടെ വിവാദങ്ങള്‍ അവസാനിക്കും. എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ത്വരിത പരിശോധനയ്ക്കുള്ള കോടതി നിര്‍ദ്ദേശത്തിലും അനുകൂല നിലപാട് എടുക്കാന്‍ വിജിലന്‍സിന് കഴിയുകയും ചെയ്യും.
സി.ഡിയില്‍ ബിജുരമേശിന്റെ വാക്കുകള്‍ ഇങ്ങനെയാണ് ''എസ്.ഐ ആയിരുന്നപ്പോഴേ സുകേശനെ എനിക്ക് അറിയാം. സൗഹൃദപരമായാണ് മൊഴിയെടുത്തത്. മൊഴി വായിച്ചുകേള്‍ക്കണോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വേണ്ടെന്നു പറഞ്ഞു. മൊഴിയുടെ അടിയില്‍ ഇപ്പോള്‍ ഒപ്പിടേണ്ടെന്ന് എസ്പി പറഞ്ഞു. മൊഴികൊടുത്ത ഭാരവാഹികളെയെല്ലാം സാക്ഷികളായാണ് ചേര്‍ത്തിട്ടുള്ളത്. ആരെങ്കിലും മൊഴിമാറ്റിയാല്‍ അവരെയെല്ലാം പ്രതികളാക്കും. യമഹ സുരേന്ദ്രന്‍ മൊഴിമാറ്റിയെന്നും അയാളെ പ്രതിയാക്കുമെന്നും എസ്. പി പറഞ്ഞു. അമ്പിളിയുടെ കൈയില്‍ പണം കൊടുത്തതിന് മാത്രമേ ഇതുവരെ തെളിവുള്ളൂ. ടവര്‍ലൊക്കേഷനും എടുത്തിട്ടുണ്ട്. എനിക്ക് എന്തെങ്കിലും രാഷ്ട്രീയ പ്രതിപത്തിയുണ്ടോയെന്നും അസോസിയേഷനുമായി ധാരണയിലെത്തിയിട്ടുണ്ടോയെന്നും എസ്പി ചോദിച്ചു. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി കടുപ്പിച്ച് മുന്നോട്ടുപോകാമെന്നും എസ്പി നിര്‍ദ്ദേശിച്ചു. എങ്ങനെയാണ് കടുപ്പിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ശക്തമായി മൊഴിനല്‍കണമെന്ന് ഉപദേശിച്ചു. ബാര്‍കേസിന്റെ അന്വേഷണം ഏത് രീതിയില്‍ വേണമെങ്കിലും അവസാനിപ്പിക്കാം. പക്ഷേ താന്‍ കുറ്റപത്രം നല്‍കിയിരിക്കുമെന്ന് എസ്പി പറഞ്ഞു''.
അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പ്രതിയായ കൊല്ലത്തെ കേസില്‍ അയാളെ അകത്തിടാമെന്ന് സുകേശന്‍ പറഞ്ഞതായും സി.ഡിയിലുണ്ട്. ''താങ്കള്‍ സര്‍ക്കാരിന് എതിരാണോയെന്ന എന്റെ ചോദ്യത്തിന് എതിരാണെന്നും ഡയറക്ടര്‍ വിന്‍സണ്‍ പോളിനെ തനിക്ക് പേടിയില്ലെന്നും എസ്പി സുകേശന്‍ പറഞ്ഞു. മൊഴി നല്‍കിയശേഷം, ചാനലുകള്‍ പുറത്തുണ്ടെന്ന് പറഞ്ഞപ്പോള്‍ താന്‍ പുറത്തിറങ്ങി കാര്യങ്ങള്‍ പറഞ്ഞോളൂ എന്ന് സുകേശന്‍ പറഞ്ഞു. എന്താണ് പറയേണ്ടതെന്ന് ചോദിച്ചപ്പോള്‍ നാല് മന്ത്രിമാര്‍ കൂടിയുണ്ടെന്ന് തട്ടിക്കോ എന്നായിരുന്നു മറുപടി''.ബിജു രമേശിന്റെ ഈ വാക്കുകളാണ് വിനയാകുന്നത്. ബിജു രമേശും സുകേശനുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗൂഢാലോചന തിയറി വിജിലന്‍സ് ഉയര്‍ത്തുന്നത്.
ബാര്‍ കോഴക്കേസില്‍ തെളിവായി ബിജുരമേശ് കോടതിയില്‍ നല്‍കിയ മൂന്ന് സി.ഡികള്‍ എഡിറ്റിങ് നടത്താത്ത യഥാര്‍ത്ഥ സി.ഡികളാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തേ മാണിക്കെതിരായ കേസില്‍ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ സി.ഡികളില്‍ എഡിറ്റിങ് നടത്തിയിട്ടുള്ളതിനാല്‍ അവ പരിശോധിച്ചില്ലെന്നാണ് പറഞ്ഞിരുന്നത്. ഇതിന് വിരുദ്ധമായാണ് പുതിയ വാദം. 2014 ഡിസംബര്‍ 31നു എറണാകുളത്തു നടന്ന ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു ലഭിച്ചിരുന്നു. വി സി 6/14 നമ്പര്‍ വിജിലന്‍ സ് കേസില്‍ ബിജു രമേശ് മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ മൊഴിയോടൊപ്പം ഹാജരാക്കിയ ശബ്ദരേഖ അടങ്ങിയ സി.ഡിയിലാണ് അദ്ദേഹവും എസ്പി: സുകേശനുമായുള്ള സൗഹൃദത്തിന്റെ ആഴം വെളിച്ചത്തായത്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് എസ്പി: സുകേശന്‍ കൈമാറിയത്.
ഇതാണ് വിജിലന്‍സ് ഡയറക്ടര്‍ കണ്ടെത്തുന്നത്. െ്രെകംബ്രാഞ്ച് അന്വേഷണത്തിലൂടെ ഗൂഢാലോചന പുറത്തു കൊണ്ടു വന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ നീക്കം. പ്രതിപക്ഷത്തെ പ്രതിരോധിക്കാനും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചരണ ആയുധവുമാക്കും.
മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബിജുരമേശിന്റെ വെളിപ്പെടുത്തല്‍ വന്നതോടെയാണ് ആഭ്യന്തര വകുപ്പ് ഇളകിയത്. സുകേശനും ബിജുരമേശും തമ്മില്‍ അരുതാത്ത ബന്ധമുണ്ടെന്ന് ബാര്‍ക്കോഴ ആരോപണം പുറത്തു വന്നയുടനെ മലയാളിവാര്‍ത്ത പറഞ്ഞിരുന്നു.
തുടക്കം മുതല്‍ സുകേശന്‍ ഈ കേസില്‍ സ്വീകരിച്ച നിലപാടുകളെല്ലാം സംശയാസ്പദമായിരുന്നു. അതിനുകാരണമാകട്ടെ സുകേശന്‍ വെറും ചട്ടുകം മാത്രമായിരുന്നു അന്വേഷണത്തില്‍. ഇത് പലവട്ടം കേരളാ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുകയായിരുന്നു. അവിടം മുതല്‍ വമ്പന്‍മാരുടെ ഗൂഢാലോചനയായിരുന്നു സംഭവത്തിനു പിന്നില്‍. അന്വേഷണം എന്ന പേരില്‍ പ്രഹസനം നടത്തുമ്പോള്‍ ചെന്നിത്തല അടക്കം മൂകാഭിനയത്തില്‍ ആയിരുന്നു. പിന്നിലൂടെ കുത്തും. എല്ലാത്തിനും ആഭ്യന്തര വകുപ്പ് ഓശാന പാടി. 6 മാസം നീണ്ടു നിന്ന അന്വേഷണ പ്രഹസനത്തില്‍ കെ എം മാണിയെ കുളിപ്പിച്ചുകിടത്തി. അന്നു മുതല്‍ ഇരട്ട നീതി കേരളാ കോണ്‍ഗ്രസ് പറയുന്നുണ്ടായിരുന്നു.
ഗൂഢാലോചനക്കുപിന്നില്‍ സരിതയും ബിജു രമേശും കൂടാതെ എലഗന്‍സ് ബിനോയിയും ഇപി ജയരാജനും തമ്മിലും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടായിരുന്നു. ബ്ലൂ ബ്ലാക്ക്‌മെയില്‍ കേസിലെ പ്രതി റുക്‌സാന ബിജുരമേശിനെ കാണാന്‍ വീട്ടില്‍ എത്തിയതും വാര്‍ത്തയായിരുന്നു. അവിടം മുതല്‍ നീക്കുപോക്കുകള്‍ പലതും സജീവമായിരുന്നു. ഒടുവില്‍ അത് വി ശിവന്‍കുട്ടിയുടെ വീട്ടില്‍വച്ചുള്ള കൂടിക്കാഴ്ച്ചയിലും ഗൂഢാലോചനയിലും എത്തി. സത്യത്തില്‍ കെ എം മാണിയെ തകര്‍ക്കാന്‍ സുകേശനെ ബിജു രമേശും ചില കോണ്‍ഗ്രസ് നേതാക്കളും വിലക്കെടുക്കുകയായിരുന്നു.  വി ശിവന്‍കുട്ടിയുടെയും ബിജു രമേശിന്റെയും എല്ലാം വക്കീലും ഒരാളായ കെ പി ഉദയഭാനുവാണ്. ബിജുവിന് തന്നോട് മുന്‍വൈരാഗ്യം ഉണ്ടെന്ന കെ എം മാണി വിജിലന്‍സില്‍ നല്‍കിയ മൊഴി പുറത്തുവന്നില്ല അല്ലെങ്കില്‍ സുകേശന്‍ കാണിച്ചില്ല. ബിജുവും സുകേശനും തമ്മിലുള്ളതാകട്ടെ എസ് ഐ ആയിരുക്കുമ്പോള്‍ മുതലുള്ള ആഴത്തിലുള്ള ബന്ധവും. സുകേശന് താന്‍ ഓസിന് കൊടുത്ത കള്ളിന്റെ ഗുണം കിട്ടിയെന്ന് മാണി രാജിവെച്ചപ്പോള്‍ ബിജു പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയ അബ്കാരി മാഫിയകളും ഒരു അഭിസാരികയും ചേര്‍ന്ന് ഭരിക്കുന്ന ഗവമെന്റിനെയും മന്ത്രിമാരെയും അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ രാഷ്ട്രീയ കേരളത്തിന് തന്നെ അപമാനമാണ്. അതില്‍ അടി തെറ്റിയതാകട്ടെ കെ എം മാണിയെന്ന രാഷ്ട്രീയ അതികായകനും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (4 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (4 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (4 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (5 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (6 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (6 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (6 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (7 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (7 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (7 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (8 hours ago)

കസ്റ്റഡി മര്‍ദ്ദനത്തില്‍ സ്വീകരിച്ച നടപടികള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ഫോണ്‍ ഹാക്കാക്കി പണം തട്ടുന്ന പുതിയ തട്ടിപ്പ്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി:പൊലീസ് സ്‌റ്റേഷന് മുന്നില്‍ യുവതികളുടെ പ്രതിഷേധം  (9 hours ago)

Malayali Vartha Recommends