Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

യൂ എസിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

15 NOVEMBER 2017 11:17 PM IST
മലയാളി വാര്‍ത്ത

ന്യൂയോർക്ക് ∙ അമേരിക്കയിൽ വിദ്യാഭ്യാസം നടത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് ഇന്റർ നാഷണൽ എഡ്യുക്കേഷൻ, യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് എഡുക്കേഷണൽ ആന്റ് കൾച്ചറൽ അഫയേഴ്സ് നവംബർ 13 ന് പുറത്തു വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ചൈനയാണ് ഒന്നാം സ്ഥാനത്തെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ നാഷണൽ എഡുക്കേഷൻ പോളിസി ആന്റ് പ്രാക്ടീസ് ഗവേഷണ ചുമതല വഹിക്കുന്ന രാജിക ഭണ്ഡാരി പറഞ്ഞു. 2016– 2017 അധ്യായനവർഷത്തിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 3 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും ഇത് സർവ്വകാല റിക്കാർഡാണെന്നും ഭണ്ഡാരി പറഞ്ഞു.
ഇപ്പോൾ 1.08 മില്യൺ വിദേശ വിദ്യാർത്ഥികളാണ് അമേരിക്കയിൽ ഉപരി പഠനത്തിനായി എത്തിയിരിക്കുന്നത്. 2016 ൽ വിദേശ വിദ്യാർത്ഥികളിൽ നിന്ന് 39 ബില്യൺ ഡോളറിന്റെ വരുമാനമാണ് അമേരിക്കൻ ഖജനാവിൽ എത്തിയിട്ടുള്ളത്. 200 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്.

2015– 2016 ൽ 165,918 വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നും എത്തിയപ്പോൾ 2016– 2017 ൽ 12 ശതമാനം വർധിച്ചു. 186267 പേരാണ് ഇവിടെ എത്തിയത്.

മികച്ച സര്‍വ്വകലാശാലകള്‍, വൈവിധ്യങ്ങളായ പഠന വിഷയങ്ങള്‍, പഠനശേഷം വേണമെങ്കില്‍ വിദേശവാസം തുടങ്ങിയ അഭിലാഷങ്ങളുമായി അമേരിക്കയില്‍ പഠിക്കാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മീശ പിരിച്ചു നില്‍ക്കുന്നത് സ്റ്റുഡന്റ് വീസ എന്ന വില്ലനാണ്. യഥാര്‍ഥത്തില്‍ ഇത് വില്ലനല്ല. അമേരിക്കയില്‍ പഠനമെന്ന ഒരേയൊരു ലക്ഷ്യം മാത്രമാണെന്ന് തിരിച്ചറിഞ്ഞാല്‍ ഈ വില്ലന്‍ പിരിച്ചുവെച്ച മീശ താഴ്ത്തി വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കും.

പഠിക്കാനെന്നും പറഞ്ഞ് അമേരിക്കയിലെത്തി, പേരിന് പഠിത്തവും ബാക്കിസമയം ജോലിയും ചെയ്യാമെന്ന് കരുതുന്നവര്‍ നിരവധിയാണ്. ഇത്തരക്കാരെ വളരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കോണ്‍സുലേറ്റിലെ വിസ ഓഫീസര്‍മാര്‍ക്കു സാധിക്കും എന്നു കൂടി മനസിലാക്കുക.
അമേരിക്കയില്‍ നിലവില്‍ 4,700 സര്‍വ്വകലാശാലകളും കോളേജുകളുമാണുളളത്. 78 ശതമാനം വിദ്യാര്‍ഥികള്‍ക്കും സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്തമറ്റിക്സ് എന്നീ വിഷയങ്ങളിലാണ് താല്‍പ്പര്യം.

US എഫ് വണ്‍ വിസ എന്ന പേരില്‍ അറിയപ്പെടുന്ന സ്റ്റുഡന്റ് വിസ നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവുമാണെന്ന് ചെന്നൈ യു.എസ് കോണ്‍സുലേറ്റിലെ ഓവര്‍സ്ട്രീറ്റ് കോണ്‍സുലര്‍ ചീഫ് ചാള്‍സ് ല്യൂമ പറയുന്നു. വിദ്യാര്‍ഥികള്‍ ശരിയായ രേഖകളും സത്യസന്ധവുമായ കാര്യങ്ങളും വിസാ ഓഫീസറുമായി തുറന്നു പങ്കുവെക്കേണ്ടത് അനിവാര്യമാണ്. കൂടാതെ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ പഠനസംബന്ധമായ കാര്യങ്ങളും ഭാവിപരിപാടികളും വിസ ഓഫീസര്‍മാരെ വ്യക്തമായി ധരിപ്പിക്കണം. അര്‍ഹതപ്പെട്ടവരെ നിരസിക്കുന്ന ഒരേര്‍പ്പാടും വിസ നടപടിക്രമങ്ങളില്‍ ഇല്ലെന്നും ചാള്‍സ് വ്യക്തമാക്കുന്നു.

വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ പ്രത്യേകിച്ചും മൂന്നു കാര്യങ്ങളാണ് വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്. അമേരിക്കയിലെ സര്‍വ്വകലാശാലകളിലോ, കോളേജുകളിലോ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ താന്‍ യോഗ്യനാണോ എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി, ഫുള്‍ ടൈം പഠനമായിരിക്കണം വിദ്യാര്‍ഥികളുടെ ലക്ഷ്യം.

മുഴുവന്‍ സമയം ജോലിയും, പകുതി സമയം പഠനവുമാണ് ലക്ഷ്യമെങ്കില്‍ വിസ നിരസിക്കപ്പെടുമെന്നുറപ്പാണ്. പഠനകാലത്തെ എല്ലാ ചെലവുകളും വഹിക്കാന്‍ വിദ്യാര്‍ഥിയോ, കുടുംബമോ പ്രാപ്തരാണോ എന്നതാണ് മൂന്നാമത്തെ കാര്യം. ഇതിനുളള രേഖകള്‍ വളരെ കര്‍ശനമായാണ് വിസ ഓഫീസര്‍മാര്‍ പരിശോധിക്കുകയെന്നും ചാള്‍സ് വ്യക്തമാക്കുന്നു.

സ്‌കൂള്‍, കോളേജ് തലങ്ങളിലെ അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ സര്‍വകലാശാലകളില്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ പരിഗണിക്കുന്നത്. അക്കാദമിക് മികവ് നിര്‍ബന്ധമാണ്. സെപ്തംബര്‍ മുതല്‍ ജൂണ്‍ വരെ നീളുന്ന ഒമ്പത് മാസമാണ് മിക്ക അമേരിക്കന്‍ യൂണിവേഴ്സിറ്റികളുടെയും വിദ്യാഭ്യാസ വര്‍ഷം..


56.3 ശതമാനം ബിരുദപഠനത്തിനും 11.8 ശതമാനം അണ്ടർ ഗ്രാജ്വേറ്റിനും 30.7 ശതമാനം പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിനുമാണ് അമേരിക്കയിൽ ഉള്ളത്.

അമേരിക്കയിൽ നിന്നും കഴിഞ്ഞ വർഷം 4,438 വിദ്യാർത്ഥികൾ ഇന്ത്യയിൽ പഠനത്തിനായി എത്തിയപ്പോൾ ഈ അധ്യായനവർഷം 4,181 പേരാണ് എത്തിയിരിക്കുന്നത് 5.8 ശതമാനം കുറവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (5 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (5 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (6 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (6 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (6 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (6 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (7 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (8 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (8 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (8 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (8 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (8 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (9 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (9 hours ago)

Malayali Vartha Recommends