Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാലിയേറ്റീവ് കെയറിന്റെയും റിഹാബിലിറ്റേഷന്റെയും മറവില്‍ കോടിയേരിയും സജിചെറിയാനും വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി; ക്രിമനല്‍ കേസുകളുടെ വിവരങ്ങള്‍ മറച്ച് വെച്ചെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും

11 MAY 2018 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സി.പി.എം സ്ഥാനാര്‍ത്ഥി സജി ചെറിയാനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വെട്ടിലായി. സജി ചെറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ മറച്ച് വെച്ചെന്ന് ആരോപിച്ച് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന എ.കെ ഷാജിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ കോടിയേരിക്കതിരേയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.പത്തിടങ്ങളിലായി രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ വസ്തുവകകള്‍ കോടിയേരിയും സജി ചെറിയാനും സംയുക്തമായി വാങ്ങിക്കൂട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്.

സത്യവാങ്മൂലത്തില്‍ പറയാത്ത 16ഓളം വസ്തുക്കള്‍ സജി ചെറിയാന്റെ പേരിലുണ്ട്. അതിന്റെ രേഖകള്‍ പരാതിക്കാരന്‍ വ്യക്തമാക്കുന്നു. പതിനാറ് ഭൂമിയിടപാടുകളില്‍ പത്തിലും കോടിയേരിക്ക് ഷെയറുണ്ട്. ഒന്നേകാല്‍ കോടി വിലമതിക്കുന്നെന്ന് പ്രമാണത്തില്‍ പറയുന്നത് രണ്ടര ഏക്കറോളം വസ്തുക്കള്‍ക്കാണ്. സജി ചെറിയാന്റെ ജന്‍മനാടായ വെണ്‍മണിയിലും അമ്പലപ്പുഴയിലുമാണ് വസ്തുക്കള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. അമ്പലപ്പുഴ വടക്ക് വില്ലേജില്‍ 20 സെന്റും വെണ്‍മണിയില്‍ ഒരു ഏക്കറും അമ്പതിനായിരം രൂപയ്ക്ക് 39 സെന്റും വാങ്ങിയെന്നാണ് ആറോപണം. മറ്റൊരു 28 സെന്റും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എട്ട് സെന്റ് 2.8ലക്ഷത്തിന് വാങ്ങിയെന്നും ആരോപിക്കുന്നു. പുന്നപ്രയിലും മുളക്കുഴയിലും സജി ചെറിയാന് സ്വത്തുണ്ടെന്നും പറയുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ചര്‍ച്ചയാകാതിരിക്കാനാണ് ഈ വിവരം സത്യവാങ് മൂലത്തില്‍ നല്‍കാതിരുന്നതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. 



സി.പി.എം നേതൃത്വത്തില്‍ നടത്തുന്ന കരുണാ പാലിയേറ്റീവ് കെയറിന്റെയും റിഹാബിലിറ്റേഷന്റെയും മറവിലാണ് ഭൂമിയിടപാടുകള്‍ നടത്തിയതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കോടിയേരിയുമായി ചേര്‍ന്ന് വാങ്ങിയ വസ്തുക്കളുടെ ഫോട്ടോയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. കരുണ പാലിയേറ്റീവ് കെയറിന്റെ ചെയര്‍മാനാണ് സജി ചെറിയാന്‍. ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിഹാബിലിറ്റേഷനെ കുറിച്ച് സത്യവാങ്മൂലത്തില്‍ പറയുന്നില്ല. റിഹാബിലിറ്റേഷനുമായി കോടിയേരിക്ക് ബന്ധവുമില്ല. പിന്നെ എന്തിന് കോടിയേരിയുടേയും സജി ചെറിയാന്റേയും പേരില്‍ വസ്തു വാങ്ങിക്കൂട്ടിയെന്നാണ് പരാതിക്കാരന്‍ ചോദിക്കുന്നത്. അനധികൃതമായി വാങ്ങിക്കൂട്ടിയ ഭൂമിയായതിനാലാണ് സന്നദ്ധ സംഘടനയുടെ മറവില്‍ ഇത്തരം സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. സ്ഥാപനത്തിന്റെ ബൈലോ പ്രകാരം അംഗങ്ങള്‍ക്ക് മൂലധനം ഉണ്ടാവേണ്ടതാണ്. ഇതും ഇലക്ഷന്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇല്ലെന്നും പരാതിക്കാരന്‍ പറയുന്നു.



കരുണ പാലിയേറ്റീവിന് വേണ്ടി സി.എസ്.ഐ സഭയുടെ കെട്ടിടം കുറഞ്ഞ വാടകയ്ക്ക് സജി ചെറിയാന്‍ തരപ്പെടുത്തിയതില്‍ വലിയ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എട്ട് മാസം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കോടതി ഉത്തരവ് പ്രകാരം സഭയുടെ വസ്തുവകകള്‍ വില്‍ക്കാനോ, വാടകയ്ക്ക് നല്‍കാനോ പാടില്ല. എന്നിട്ടും സഭയിലെ ഉന്നതനും സജി ചെറിയാന്റെ അടുപ്പക്കാരനുമായ ആളും ചേര്‍ന്ന് തട്ടിപ്പ് നടത്തുകയാണെന്നായിരുന്നു പരാതി. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ പരാതി വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരാന്‍ സി.എസ്.ഐ സഭയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം സത്യവാങ് മൂലത്തില്‍ നിന്ന് സജി ചെറിയാന്‍ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മറച്ച് വെച്ചെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിച്ചു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ സി.പി.എമ്മോ, സജി ചെറിയാനോ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയക്കളിയാണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (1 hour ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (1 hour ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (1 hour ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (3 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (3 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (4 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (4 hours ago)

CLOUD BURST മേഘസ്ഫോടനം  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (4 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (4 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (4 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (4 hours ago)

Malayali Vartha Recommends