Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

കോണ്‍ഗ്രസിലെ വന്ദ്യവയോധികന്‍മാരേ, പണി നിറുത്താറായില്ലേ? ഇന്ത്യ ഭരിക്കാന്‍ പയ്യന് പക്വത ആയിട്ടില്ല; അതുകൊണ്ടു തന്നെയാണ് യുവജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ തള്ളി നരേന്ദ്ര മോദിയെ രണ്ടാമൂഴവും ജയിപ്പിച്ചു; വെറേ ഓപ്ഷന്‍ ഇനിയുമില്ല

28 AUGUST 2020 10:53 AM IST
മലയാളി വാര്‍ത്ത

സോണിയാ ഗാന്ധി സലാം പറഞ്ഞാലുടന്‍ കോണ്‍ഗ്രസ് പച്ചപിടിച്ചു പൂത്തുലയുമെന്ന് സാമാന്യ ബുദ്ധിയുള്ള ഒരു ഇന്ത്യാക്കാരനും വിശ്വസിക്കില്ല. ഇപ്പം ശര്യാക്കിത്തരാം എന്നു പറയാന്‍ പണി അറിയാവുന്ന ഒരു സിദ്ധനും കോണ്‍ഗ്രസില്‍ ജീവിച്ചിരിപ്പുമില്ല. പി.വി നരസിംഹറാവുവിനുശേഷം വരള്‍ച്ചയും വിളര്‍ച്ചയും ബാധിച്ച കോണ്‍ഗ്രസിനെ രണ്ടു പതിറ്റാണ്ട് സോണിയ തള്ളിത്തള്ളി കൊണ്ടുപോയതും അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണത്തില്‍ ഇന്ത്യ തിളങ്ങിക്കൊണ്ടിരിക്കെ ഭരണം തിരിച്ചുപിടിച്ചതുമൊക്കെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നല്ലോ. ഭരണം കിട്ടിയപ്പോള്‍ മുന്തിയ വകുപ്പ് ഭരിച്ച് അധികാരത്തിന്റെ അപ്പക്കഷ്ണം ആര്‍ത്തിയോടെ തിന്നവരും ഖജനാവില്‍ കയ്യിട്ടുവാരിയവരുമൊക്കെയാണ് ഇപ്പോള്‍ കത്തും കുത്തുമായി സോണിയയ്‌ക്കെതിരെ അവതരിച്ചിരിക്കുന്നത്.

സമ്മതിക്കണം ഈ അവതാരങ്ങളെയൊക്കെ. കഷ്ടപ്പെടാനോ ഖദറുടുപ്പു ചുളുങ്ങാനോ മനസില്ലാതെ കസേരയും പദവിയും അലങ്കരിക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ ഒരു നിര ഇപ്പോഴിതാ പഴിയെല്ലാം സോണിയ എന്ന രോഗിണിയുടെ തലയില്‍ കെട്ടിവെയ്ക്കുന്നു. ആയ കാലത്ത് ഗ്രൂപ്പുകളിച്ചും കൈയിട്ടുവാരിയും പാര്‍ട്ടിയെ മുടിച്ചശേഷം കുറ്റമെല്ലാം പാവം ഒരു വിധവയുടെ തലയില്‍ ചാരി അപമാനിച്ചു എന്നു പറഞ്ഞാല്‍ മതി. ബൂത്തു തലം മുതല്‍ ഹൈക്കമാന്‍ഡു വരെ ചേരിയും ഉപചേരിയുമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇതേ പാര്‍ട്ടി നേരാംവണ്ണം ഒരു ബൂത്തു കമ്മിറ്റി പോലും ഇല്ലാതെ ക്ഷയിച്ചുപോകുന്നത് ആരുടെ കുറ്റം കൊണ്ടാണ്. ഗ്രൂപ്പിസം കളിയും കലയുമായി വളര്‍ത്തിയ വയോധികന്‍മാര്‍ ഒരു പണിയും ചെയ്യാതെ പദവികള്‍ അലങ്കരിക്കുന്ന പാര്‍ട്ടി. എഴുപത് വയസ് എന്നാല്‍ കോണ്‍ഗ്രസില്‍ ചെറുപ്പമാണ്. 80 കഴിഞ്ഞ ശേഷം വയോധികര്‍ എന്ന പറയാതെ തലമുതിര്‍ന്നവരുടെ നിര എന്നാണ് ഇവര്‍ വിശേഷിപ്പിച്ചുകാണുന്നത്. വടിയും വെപ്പുപല്ലുമുള്ള ഇക്കൂട്ടര്‍ പണി നിറുത്താതെ കോണ്‍ഗ്രസ് ഇന്ത്യയില്‍ രക്ഷപ്പെട്ടില്ല. താമരത്തിളക്കം ഇല്ലാതാക്കാനും കഴിയില്ല. രാജ്യത്തെ 30 ശതമാനം യുവജനങ്ങളും രാഹുല്‍ ഗാന്ധിയെ തള്ളി നരേന്ദ്ര മോദിയെ രണ്ടാമൂഴവും ജയിപ്പിച്ചത് വേറൊരു ഓപ്ഷന്‍ ഇല്ലാത്തുകൊണ്ടാണ്. ഇന്ത്യ ഭരിക്കാന്‍ പയ്യന് പക്വത ആയിട്ടില്ലെന്ന തിരിച്ചറിവുകൊണ്ടാണ്.

വയോധികര്‍ മാറി യുവരക്തം മുകളില്‍ വന്നാല്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റുകുമെന്നും അതില്‍ നരേന്ദ്ര മോദി, അമിത് ഷാ വന്‍മരം കടപുഴകുമെന്നും ഇക്കാലത്ത് ആരു പറഞ്ഞാലും അവന്‍ മരമണ്ടൂസ് തന്നെ. രാഹുല്‍ ഗാന്ധി പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവാകാന്‍പോലും ഗതിയുണ്ടായില്ല. പഞ്ചാബിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പോണ്ടിച്ചേരിയിലും കേരളത്തിലുമൊക്കെയായി ദേശീയ പാര്‍ട്ടി ചുരുങ്ങിക്കഴിഞ്ഞു. ഇവിടെയുമുണ്ട് പാര്‍ട്ടിയില്‍ നാലും അഞ്ചും ഗ്രൂപ്പുകള്‍. മധ്യപ്രദേശില്‍ കൈയില്‍ കിട്ടിയ ഭരണം കൈവിട്ടതും മറ്റൊരു കഥ.

കോണ്‍ഗ്രസിന്റെ അമരക്കാരില്‍ വയസന്‍മാരും കഷണ്ടിക്കാരുമായിരുന്നല്ലോ ഏറെക്കാലവും. മോത്തിലാല്‍ മുതല്‍ രാഹുല്‍ വരെ അഞ്ചാറു തലമുറകള്‍ ഒരേ കുടുംബക്കാര്‍ നയിച്ച പാര്‍ട്ടി. പരീക്ഷണത്തിന് പ്രിയങ്കാ ഗാന്ധി ഇറങ്ങിയാല്‍ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെച്ചൊല്ലി ബിജെപി തകര്‍ത്താടുമെന്നും അതോടെ പ്രിയങ്കയുടെ ഭാവി തീരുമെന്നും ആര്‍ക്കാണ് അറിയാത്തത്.

കമലാപതി ത്രിപാഠി, നരസിംഹറാവു, സീതാറാം കേസരി, മന്‍മോഹന്‍സിംഗ് തുടങ്ങി എത്രയോ വയസന്‍മാര്‍ ഇതിന്റെ തലപ്പത്തിരുന്നിട്ടുണ്ട്. ഈ കട്ടിലുകണ്ട് പനിക്കേണ്ടെന്ന മട്ടില്‍ ഇപ്പോഴും കിടപ്പുണ്ട് ഒരു നിര വൃദ്ധര്‍. രാജ്യസഭ എന്ന പച്ചത്തുരുത്ത് വയോധികരെ അലങ്കരിച്ചിരുത്താനുള്ള ഇടംകൂടിയാണല്ലോ. കയറിപ്പറ്റിയാല്‍ ആറുകൊല്ലം എംപി എന്ന നിലയില്‍ ചെലവും ചികിത്സയും പാര്‍പ്പുമൊക്കെ സര്‍ക്കാര്‍ ചെലവില്‍ കുശാല്‍. ഇത്തരത്തില്‍ ഒന്നര പതിറ്റാണ്ടായി ഡല്‍ഹിയില്‍ വര്‍ക്കിംഗ് കമ്മിറ്റി എന്ന പേരില്‍ കാര്യമായ വര്‍ക്കൊന്നും ചെയ്യാതെ ഇരിപ്പുറപ്പിച്ചിരിക്കുന്നവരില്‍ എകെ ആന്റണി, വയലാര്‍ രവി തുടങ്ങിയവരുമുണ്ട്. പാര്‍ട്ടിക്ക് ഓക്‌സിജന്‍ പകരാന്‍ പറ്റിയ പ്രായവും ശേഷിയും ഇവര്‍ക്കില്ലെന്ന് ഒറ്റ നോട്ടത്തില്‍ ആരും മനസിലാകും.

നേതൃസമിതിയിലും വര്‍ക്കിംഗ് കമ്മിറ്റിയിലുമൊക്കെ എഴുപത് വയസില്‍ കുറവ് പ്രായമുള്ളവരില്‍ രാഹുല്‍ ഗാന്ധിയല്ലാതെ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചാല്‍ നന്ന്. ജ്യോതിരാജ സിന്ധ്യയും സച്ചിന്‍ പൈലറ്റുമൊക്കെ താമരക്കുളത്തില്‍ വീണുപോയതില്‍ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മന്‍മോഹന്‍സിംഗിന്റെ രണ്ടാം യുപിഎ ഭരണത്തില്‍ ഒരു നിര നേതാക്കളുടെ മുടിഞ്ഞ കൊള്ളയും കൈയിട്ടുവാരലുമാണ് കോണ്‍ഗ്രസിന്റെ അടിമാന്തിയത്. 2 ജി, കല്‍ക്കരി, ആദര്‍ശ്, വിമാന ഇടപാട് തുടങ്ങി എത്രയോ കുംഭകോണങ്ങള്‍. തുടര്‍ന്ന് എത്രയോ മന്ത്രിമാര്‍ അഴിയെണ്ണിക്കിടന്നു.

രാജീവ് ഗാന്ധിയ്‌ക്കൊപ്പം തലയെടുപ്പുണ്ടായിരുന്ന മാധവറാവു സിന്ധ്യ, രാജേഷ് പൈലറ്റ്, വൈ.എസ് രാജശേഖര റെഡ്ഡി തുടങ്ങിയവരുടെ ആകാല വിയോഗം കോണ്‍ഗ്രസിന്റെ ഭാവിയെ മുന്നേ തകര്‍ത്തു. ശരത് പവാര്‍, വിപി സിംഗ്, പിഎ സാംങ്മ തുടങ്ങിയവരൊക്കെ പലപ്പോഴായി പാര്‍ട്ടി വിട്ടുപോയി.

കേരളത്തില്‍ കോണ്‍ഗ്രസ് തുര്‍ക്കികളില്‍ ഭൂരിപക്ഷവും എഴുപതു കഴിഞ്ഞ വല്യപ്പന്‍മാരാണ്. അടുത്തയിടെയായി ഇവര്‍ നയിക്കുന്ന ഒരു സമരവും കേരളത്തിലും ക്ലച്ച് പിടിക്കുന്നല്ല. സ്വര്‍ണക്കൊള്ളമുതല്‍ സ്വപ്‌നയുടെ വാഴ്ചവരെയായി എത്രയോ വിഷയങ്ങളുണ്ടായിട്ടും പിണറായിയെ ഉലയ്ക്കാന്‍ പറ്റിയ ഒരു സമരംപോലും വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനു പറ്റുന്നില്ല. ഇതൊക്കെയാണ് കേന്ദ്രത്തിലും കോണ്‍ഗ്രസിന്റെ ഗതി. 15 സംസ്ഥാനങ്ങളില്‍ പ്രതിപക്ഷം എന്നു പറയാന്‍ പോലും കോണ്‍ഗ്രസില്ല. കളത്തിലിറങ്ങി കളിക്കാന്‍ കോണ്‍ഗ്രസിന് ആളുമല്ല ആര്‍ത്ഥവുമില്ല. എതിര്‍പക്ഷം ജാതി വര്‍ഗീയ പ്രാദേശിക കാര്‍ഡിറക്കി കളിക്കുമ്പോള്‍ കോണ്‍ഗ്രസിന് അവകാശപ്പെടാന്‍ ദേശീയത എന്ന വിഷയവുമില്ല. കാരണം ദേശീയത എന്ന വികാരത്തെ ഭാരതീയമാക്കി ബിജെപി പണ്ടുതന്നെ കുറി തൊട്ടു സ്വന്തമാക്കിക്കഴിഞ്ഞു. ഓരോ സംസ്ഥാനത്തും യുവരക്തങ്ങളെ പരിശീലിപ്പിച്ചിറക്കി പരീക്ഷിക്കുകയാണ് കോണ്‍ഗ്രസിന്റെ ഒറ്റമൂലി സാധ്യത. നേതൃതിനിയില്‍ പ്രിയങ്കയുടെ സാന്നിധ്യം രാഹുലിനെക്കാള്‍ സാധ്യത നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പ്ലസ് വണ്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍  (6 hours ago)

പി.എസ്.സി 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി  (6 hours ago)

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (9 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (9 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (9 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (10 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (10 hours ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (10 hours ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (10 hours ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (10 hours ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (10 hours ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (10 hours ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (10 hours ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (10 hours ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (10 hours ago)

Malayali Vartha Recommends