Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

കോണ്‍ഗ്രസിലെ വന്ദ്യവയോധികന്‍മാരേ, പണി നിറുത്താറായില്ലേ? ഇന്ത്യ ഭരിക്കാന്‍ പയ്യന് പക്വത ആയിട്ടില്ല; അതുകൊണ്ടു തന്നെയാണ് യുവജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ തള്ളി നരേന്ദ്ര മോദിയെ രണ്ടാമൂഴവും ജയിപ്പിച്ചു; വെറേ ഓപ്ഷന്‍ ഇനിയുമില്ല

28 AUGUST 2020 10:53 AM IST
മലയാളി വാര്‍ത്ത

സോണിയാ ഗാന്ധി സലാം പറഞ്ഞാലുടന്‍ കോണ്‍ഗ്രസ് പച്ചപിടിച്ചു പൂത്തുലയുമെന്ന് സാമാന്യ ബുദ്ധിയുള്ള ഒരു ഇന്ത്യാക്കാരനും വിശ്വസിക്കില്ല. ഇപ്പം ശര്യാക്കിത്തരാം എന്നു പറയാന്‍ പണി അറിയാവുന്ന ഒരു സിദ്ധനും കോണ്‍ഗ്രസില്‍ ജീവിച്ചിരിപ്പുമില്ല. പി.വി നരസിംഹറാവുവിനുശേഷം വരള്‍ച്ചയും വിളര്‍ച്ചയും ബാധിച്ച കോണ്‍ഗ്രസിനെ രണ്ടു പതിറ്റാണ്ട് സോണിയ തള്ളിത്തള്ളി കൊണ്ടുപോയതും അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണത്തില്‍ ഇന്ത്യ തിളങ്ങിക്കൊണ്ടിരിക്കെ ഭരണം തിരിച്ചുപിടിച്ചതുമൊക്കെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നല്ലോ. ഭരണം കിട്ടിയപ്പോള്‍ മുന്തിയ വകുപ്പ് ഭരിച്ച് അധികാരത്തിന്റെ അപ്പക്കഷ്ണം ആര്‍ത്തിയോടെ തിന്നവരും ഖജനാവില്‍ കയ്യിട്ടുവാരിയവരുമൊക്കെയാണ് ഇപ്പോള്‍ കത്തും കുത്തുമായി സോണിയയ്‌ക്കെതിരെ അവതരിച്ചിരിക്കുന്നത്.

സമ്മതിക്കണം ഈ അവതാരങ്ങളെയൊക്കെ. കഷ്ടപ്പെടാനോ ഖദറുടുപ്പു ചുളുങ്ങാനോ മനസില്ലാതെ കസേരയും പദവിയും അലങ്കരിക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ ഒരു നിര ഇപ്പോഴിതാ പഴിയെല്ലാം സോണിയ എന്ന രോഗിണിയുടെ തലയില്‍ കെട്ടിവെയ്ക്കുന്നു. ആയ കാലത്ത് ഗ്രൂപ്പുകളിച്ചും കൈയിട്ടുവാരിയും പാര്‍ട്ടിയെ മുടിച്ചശേഷം കുറ്റമെല്ലാം പാവം ഒരു വിധവയുടെ തലയില്‍ ചാരി അപമാനിച്ചു എന്നു പറഞ്ഞാല്‍ മതി. ബൂത്തു തലം മുതല്‍ ഹൈക്കമാന്‍ഡു വരെ ചേരിയും ഉപചേരിയുമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇതേ പാര്‍ട്ടി നേരാംവണ്ണം ഒരു ബൂത്തു കമ്മിറ്റി പോലും ഇല്ലാതെ ക്ഷയിച്ചുപോകുന്നത് ആരുടെ കുറ്റം കൊണ്ടാണ്. ഗ്രൂപ്പിസം കളിയും കലയുമായി വളര്‍ത്തിയ വയോധികന്‍മാര്‍ ഒരു പണിയും ചെയ്യാതെ പദവികള്‍ അലങ്കരിക്കുന്ന പാര്‍ട്ടി. എഴുപത് വയസ് എന്നാല്‍ കോണ്‍ഗ്രസില്‍ ചെറുപ്പമാണ്. 80 കഴിഞ്ഞ ശേഷം വയോധികര്‍ എന്ന പറയാതെ തലമുതിര്‍ന്നവരുടെ നിര എന്നാണ് ഇവര്‍ വിശേഷിപ്പിച്ചുകാണുന്നത്. വടിയും വെപ്പുപല്ലുമുള്ള ഇക്കൂട്ടര്‍ പണി നിറുത്താതെ കോണ്‍ഗ്രസ് ഇന്ത്യയില്‍ രക്ഷപ്പെട്ടില്ല. താമരത്തിളക്കം ഇല്ലാതാക്കാനും കഴിയില്ല. രാജ്യത്തെ 30 ശതമാനം യുവജനങ്ങളും രാഹുല്‍ ഗാന്ധിയെ തള്ളി നരേന്ദ്ര മോദിയെ രണ്ടാമൂഴവും ജയിപ്പിച്ചത് വേറൊരു ഓപ്ഷന്‍ ഇല്ലാത്തുകൊണ്ടാണ്. ഇന്ത്യ ഭരിക്കാന്‍ പയ്യന് പക്വത ആയിട്ടില്ലെന്ന തിരിച്ചറിവുകൊണ്ടാണ്.

വയോധികര്‍ മാറി യുവരക്തം മുകളില്‍ വന്നാല്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റുകുമെന്നും അതില്‍ നരേന്ദ്ര മോദി, അമിത് ഷാ വന്‍മരം കടപുഴകുമെന്നും ഇക്കാലത്ത് ആരു പറഞ്ഞാലും അവന്‍ മരമണ്ടൂസ് തന്നെ. രാഹുല്‍ ഗാന്ധി പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവാകാന്‍പോലും ഗതിയുണ്ടായില്ല. പഞ്ചാബിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പോണ്ടിച്ചേരിയിലും കേരളത്തിലുമൊക്കെയായി ദേശീയ പാര്‍ട്ടി ചുരുങ്ങിക്കഴിഞ്ഞു. ഇവിടെയുമുണ്ട് പാര്‍ട്ടിയില്‍ നാലും അഞ്ചും ഗ്രൂപ്പുകള്‍. മധ്യപ്രദേശില്‍ കൈയില്‍ കിട്ടിയ ഭരണം കൈവിട്ടതും മറ്റൊരു കഥ.

കോണ്‍ഗ്രസിന്റെ അമരക്കാരില്‍ വയസന്‍മാരും കഷണ്ടിക്കാരുമായിരുന്നല്ലോ ഏറെക്കാലവും. മോത്തിലാല്‍ മുതല്‍ രാഹുല്‍ വരെ അഞ്ചാറു തലമുറകള്‍ ഒരേ കുടുംബക്കാര്‍ നയിച്ച പാര്‍ട്ടി. പരീക്ഷണത്തിന് പ്രിയങ്കാ ഗാന്ധി ഇറങ്ങിയാല്‍ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെച്ചൊല്ലി ബിജെപി തകര്‍ത്താടുമെന്നും അതോടെ പ്രിയങ്കയുടെ ഭാവി തീരുമെന്നും ആര്‍ക്കാണ് അറിയാത്തത്.

കമലാപതി ത്രിപാഠി, നരസിംഹറാവു, സീതാറാം കേസരി, മന്‍മോഹന്‍സിംഗ് തുടങ്ങി എത്രയോ വയസന്‍മാര്‍ ഇതിന്റെ തലപ്പത്തിരുന്നിട്ടുണ്ട്. ഈ കട്ടിലുകണ്ട് പനിക്കേണ്ടെന്ന മട്ടില്‍ ഇപ്പോഴും കിടപ്പുണ്ട് ഒരു നിര വൃദ്ധര്‍. രാജ്യസഭ എന്ന പച്ചത്തുരുത്ത് വയോധികരെ അലങ്കരിച്ചിരുത്താനുള്ള ഇടംകൂടിയാണല്ലോ. കയറിപ്പറ്റിയാല്‍ ആറുകൊല്ലം എംപി എന്ന നിലയില്‍ ചെലവും ചികിത്സയും പാര്‍പ്പുമൊക്കെ സര്‍ക്കാര്‍ ചെലവില്‍ കുശാല്‍. ഇത്തരത്തില്‍ ഒന്നര പതിറ്റാണ്ടായി ഡല്‍ഹിയില്‍ വര്‍ക്കിംഗ് കമ്മിറ്റി എന്ന പേരില്‍ കാര്യമായ വര്‍ക്കൊന്നും ചെയ്യാതെ ഇരിപ്പുറപ്പിച്ചിരിക്കുന്നവരില്‍ എകെ ആന്റണി, വയലാര്‍ രവി തുടങ്ങിയവരുമുണ്ട്. പാര്‍ട്ടിക്ക് ഓക്‌സിജന്‍ പകരാന്‍ പറ്റിയ പ്രായവും ശേഷിയും ഇവര്‍ക്കില്ലെന്ന് ഒറ്റ നോട്ടത്തില്‍ ആരും മനസിലാകും.

നേതൃസമിതിയിലും വര്‍ക്കിംഗ് കമ്മിറ്റിയിലുമൊക്കെ എഴുപത് വയസില്‍ കുറവ് പ്രായമുള്ളവരില്‍ രാഹുല്‍ ഗാന്ധിയല്ലാതെ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചാല്‍ നന്ന്. ജ്യോതിരാജ സിന്ധ്യയും സച്ചിന്‍ പൈലറ്റുമൊക്കെ താമരക്കുളത്തില്‍ വീണുപോയതില്‍ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മന്‍മോഹന്‍സിംഗിന്റെ രണ്ടാം യുപിഎ ഭരണത്തില്‍ ഒരു നിര നേതാക്കളുടെ മുടിഞ്ഞ കൊള്ളയും കൈയിട്ടുവാരലുമാണ് കോണ്‍ഗ്രസിന്റെ അടിമാന്തിയത്. 2 ജി, കല്‍ക്കരി, ആദര്‍ശ്, വിമാന ഇടപാട് തുടങ്ങി എത്രയോ കുംഭകോണങ്ങള്‍. തുടര്‍ന്ന് എത്രയോ മന്ത്രിമാര്‍ അഴിയെണ്ണിക്കിടന്നു.

രാജീവ് ഗാന്ധിയ്‌ക്കൊപ്പം തലയെടുപ്പുണ്ടായിരുന്ന മാധവറാവു സിന്ധ്യ, രാജേഷ് പൈലറ്റ്, വൈ.എസ് രാജശേഖര റെഡ്ഡി തുടങ്ങിയവരുടെ ആകാല വിയോഗം കോണ്‍ഗ്രസിന്റെ ഭാവിയെ മുന്നേ തകര്‍ത്തു. ശരത് പവാര്‍, വിപി സിംഗ്, പിഎ സാംങ്മ തുടങ്ങിയവരൊക്കെ പലപ്പോഴായി പാര്‍ട്ടി വിട്ടുപോയി.

കേരളത്തില്‍ കോണ്‍ഗ്രസ് തുര്‍ക്കികളില്‍ ഭൂരിപക്ഷവും എഴുപതു കഴിഞ്ഞ വല്യപ്പന്‍മാരാണ്. അടുത്തയിടെയായി ഇവര്‍ നയിക്കുന്ന ഒരു സമരവും കേരളത്തിലും ക്ലച്ച് പിടിക്കുന്നല്ല. സ്വര്‍ണക്കൊള്ളമുതല്‍ സ്വപ്‌നയുടെ വാഴ്ചവരെയായി എത്രയോ വിഷയങ്ങളുണ്ടായിട്ടും പിണറായിയെ ഉലയ്ക്കാന്‍ പറ്റിയ ഒരു സമരംപോലും വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനു പറ്റുന്നില്ല. ഇതൊക്കെയാണ് കേന്ദ്രത്തിലും കോണ്‍ഗ്രസിന്റെ ഗതി. 15 സംസ്ഥാനങ്ങളില്‍ പ്രതിപക്ഷം എന്നു പറയാന്‍ പോലും കോണ്‍ഗ്രസില്ല. കളത്തിലിറങ്ങി കളിക്കാന്‍ കോണ്‍ഗ്രസിന് ആളുമല്ല ആര്‍ത്ഥവുമില്ല. എതിര്‍പക്ഷം ജാതി വര്‍ഗീയ പ്രാദേശിക കാര്‍ഡിറക്കി കളിക്കുമ്പോള്‍ കോണ്‍ഗ്രസിന് അവകാശപ്പെടാന്‍ ദേശീയത എന്ന വിഷയവുമില്ല. കാരണം ദേശീയത എന്ന വികാരത്തെ ഭാരതീയമാക്കി ബിജെപി പണ്ടുതന്നെ കുറി തൊട്ടു സ്വന്തമാക്കിക്കഴിഞ്ഞു. ഓരോ സംസ്ഥാനത്തും യുവരക്തങ്ങളെ പരിശീലിപ്പിച്ചിറക്കി പരീക്ഷിക്കുകയാണ് കോണ്‍ഗ്രസിന്റെ ഒറ്റമൂലി സാധ്യത. നേതൃതിനിയില്‍ പ്രിയങ്കയുടെ സാന്നിധ്യം രാഹുലിനെക്കാള്‍ സാധ്യത നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (2 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (2 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (3 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (3 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (3 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (3 hours ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (3 hours ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (4 hours ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (4 hours ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (4 hours ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (4 hours ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

ഖജനാവ് കാലിയല്ല; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ  (4 hours ago)

Malayali Vartha Recommends