Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

കോണ്‍ഗ്രസിലെ വന്ദ്യവയോധികന്‍മാരേ, പണി നിറുത്താറായില്ലേ? ഇന്ത്യ ഭരിക്കാന്‍ പയ്യന് പക്വത ആയിട്ടില്ല; അതുകൊണ്ടു തന്നെയാണ് യുവജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ തള്ളി നരേന്ദ്ര മോദിയെ രണ്ടാമൂഴവും ജയിപ്പിച്ചു; വെറേ ഓപ്ഷന്‍ ഇനിയുമില്ല

28 AUGUST 2020 10:53 AM IST
മലയാളി വാര്‍ത്ത

സോണിയാ ഗാന്ധി സലാം പറഞ്ഞാലുടന്‍ കോണ്‍ഗ്രസ് പച്ചപിടിച്ചു പൂത്തുലയുമെന്ന് സാമാന്യ ബുദ്ധിയുള്ള ഒരു ഇന്ത്യാക്കാരനും വിശ്വസിക്കില്ല. ഇപ്പം ശര്യാക്കിത്തരാം എന്നു പറയാന്‍ പണി അറിയാവുന്ന ഒരു സിദ്ധനും കോണ്‍ഗ്രസില്‍ ജീവിച്ചിരിപ്പുമില്ല. പി.വി നരസിംഹറാവുവിനുശേഷം വരള്‍ച്ചയും വിളര്‍ച്ചയും ബാധിച്ച കോണ്‍ഗ്രസിനെ രണ്ടു പതിറ്റാണ്ട് സോണിയ തള്ളിത്തള്ളി കൊണ്ടുപോയതും അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണത്തില്‍ ഇന്ത്യ തിളങ്ങിക്കൊണ്ടിരിക്കെ ഭരണം തിരിച്ചുപിടിച്ചതുമൊക്കെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നല്ലോ. ഭരണം കിട്ടിയപ്പോള്‍ മുന്തിയ വകുപ്പ് ഭരിച്ച് അധികാരത്തിന്റെ അപ്പക്കഷ്ണം ആര്‍ത്തിയോടെ തിന്നവരും ഖജനാവില്‍ കയ്യിട്ടുവാരിയവരുമൊക്കെയാണ് ഇപ്പോള്‍ കത്തും കുത്തുമായി സോണിയയ്‌ക്കെതിരെ അവതരിച്ചിരിക്കുന്നത്.

സമ്മതിക്കണം ഈ അവതാരങ്ങളെയൊക്കെ. കഷ്ടപ്പെടാനോ ഖദറുടുപ്പു ചുളുങ്ങാനോ മനസില്ലാതെ കസേരയും പദവിയും അലങ്കരിക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ ഒരു നിര ഇപ്പോഴിതാ പഴിയെല്ലാം സോണിയ എന്ന രോഗിണിയുടെ തലയില്‍ കെട്ടിവെയ്ക്കുന്നു. ആയ കാലത്ത് ഗ്രൂപ്പുകളിച്ചും കൈയിട്ടുവാരിയും പാര്‍ട്ടിയെ മുടിച്ചശേഷം കുറ്റമെല്ലാം പാവം ഒരു വിധവയുടെ തലയില്‍ ചാരി അപമാനിച്ചു എന്നു പറഞ്ഞാല്‍ മതി. ബൂത്തു തലം മുതല്‍ ഹൈക്കമാന്‍ഡു വരെ ചേരിയും ഉപചേരിയുമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇതേ പാര്‍ട്ടി നേരാംവണ്ണം ഒരു ബൂത്തു കമ്മിറ്റി പോലും ഇല്ലാതെ ക്ഷയിച്ചുപോകുന്നത് ആരുടെ കുറ്റം കൊണ്ടാണ്. ഗ്രൂപ്പിസം കളിയും കലയുമായി വളര്‍ത്തിയ വയോധികന്‍മാര്‍ ഒരു പണിയും ചെയ്യാതെ പദവികള്‍ അലങ്കരിക്കുന്ന പാര്‍ട്ടി. എഴുപത് വയസ് എന്നാല്‍ കോണ്‍ഗ്രസില്‍ ചെറുപ്പമാണ്. 80 കഴിഞ്ഞ ശേഷം വയോധികര്‍ എന്ന പറയാതെ തലമുതിര്‍ന്നവരുടെ നിര എന്നാണ് ഇവര്‍ വിശേഷിപ്പിച്ചുകാണുന്നത്. വടിയും വെപ്പുപല്ലുമുള്ള ഇക്കൂട്ടര്‍ പണി നിറുത്താതെ കോണ്‍ഗ്രസ് ഇന്ത്യയില്‍ രക്ഷപ്പെട്ടില്ല. താമരത്തിളക്കം ഇല്ലാതാക്കാനും കഴിയില്ല. രാജ്യത്തെ 30 ശതമാനം യുവജനങ്ങളും രാഹുല്‍ ഗാന്ധിയെ തള്ളി നരേന്ദ്ര മോദിയെ രണ്ടാമൂഴവും ജയിപ്പിച്ചത് വേറൊരു ഓപ്ഷന്‍ ഇല്ലാത്തുകൊണ്ടാണ്. ഇന്ത്യ ഭരിക്കാന്‍ പയ്യന് പക്വത ആയിട്ടില്ലെന്ന തിരിച്ചറിവുകൊണ്ടാണ്.

വയോധികര്‍ മാറി യുവരക്തം മുകളില്‍ വന്നാല്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റുകുമെന്നും അതില്‍ നരേന്ദ്ര മോദി, അമിത് ഷാ വന്‍മരം കടപുഴകുമെന്നും ഇക്കാലത്ത് ആരു പറഞ്ഞാലും അവന്‍ മരമണ്ടൂസ് തന്നെ. രാഹുല്‍ ഗാന്ധി പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവാകാന്‍പോലും ഗതിയുണ്ടായില്ല. പഞ്ചാബിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പോണ്ടിച്ചേരിയിലും കേരളത്തിലുമൊക്കെയായി ദേശീയ പാര്‍ട്ടി ചുരുങ്ങിക്കഴിഞ്ഞു. ഇവിടെയുമുണ്ട് പാര്‍ട്ടിയില്‍ നാലും അഞ്ചും ഗ്രൂപ്പുകള്‍. മധ്യപ്രദേശില്‍ കൈയില്‍ കിട്ടിയ ഭരണം കൈവിട്ടതും മറ്റൊരു കഥ.

കോണ്‍ഗ്രസിന്റെ അമരക്കാരില്‍ വയസന്‍മാരും കഷണ്ടിക്കാരുമായിരുന്നല്ലോ ഏറെക്കാലവും. മോത്തിലാല്‍ മുതല്‍ രാഹുല്‍ വരെ അഞ്ചാറു തലമുറകള്‍ ഒരേ കുടുംബക്കാര്‍ നയിച്ച പാര്‍ട്ടി. പരീക്ഷണത്തിന് പ്രിയങ്കാ ഗാന്ധി ഇറങ്ങിയാല്‍ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെച്ചൊല്ലി ബിജെപി തകര്‍ത്താടുമെന്നും അതോടെ പ്രിയങ്കയുടെ ഭാവി തീരുമെന്നും ആര്‍ക്കാണ് അറിയാത്തത്.

കമലാപതി ത്രിപാഠി, നരസിംഹറാവു, സീതാറാം കേസരി, മന്‍മോഹന്‍സിംഗ് തുടങ്ങി എത്രയോ വയസന്‍മാര്‍ ഇതിന്റെ തലപ്പത്തിരുന്നിട്ടുണ്ട്. ഈ കട്ടിലുകണ്ട് പനിക്കേണ്ടെന്ന മട്ടില്‍ ഇപ്പോഴും കിടപ്പുണ്ട് ഒരു നിര വൃദ്ധര്‍. രാജ്യസഭ എന്ന പച്ചത്തുരുത്ത് വയോധികരെ അലങ്കരിച്ചിരുത്താനുള്ള ഇടംകൂടിയാണല്ലോ. കയറിപ്പറ്റിയാല്‍ ആറുകൊല്ലം എംപി എന്ന നിലയില്‍ ചെലവും ചികിത്സയും പാര്‍പ്പുമൊക്കെ സര്‍ക്കാര്‍ ചെലവില്‍ കുശാല്‍. ഇത്തരത്തില്‍ ഒന്നര പതിറ്റാണ്ടായി ഡല്‍ഹിയില്‍ വര്‍ക്കിംഗ് കമ്മിറ്റി എന്ന പേരില്‍ കാര്യമായ വര്‍ക്കൊന്നും ചെയ്യാതെ ഇരിപ്പുറപ്പിച്ചിരിക്കുന്നവരില്‍ എകെ ആന്റണി, വയലാര്‍ രവി തുടങ്ങിയവരുമുണ്ട്. പാര്‍ട്ടിക്ക് ഓക്‌സിജന്‍ പകരാന്‍ പറ്റിയ പ്രായവും ശേഷിയും ഇവര്‍ക്കില്ലെന്ന് ഒറ്റ നോട്ടത്തില്‍ ആരും മനസിലാകും.

നേതൃസമിതിയിലും വര്‍ക്കിംഗ് കമ്മിറ്റിയിലുമൊക്കെ എഴുപത് വയസില്‍ കുറവ് പ്രായമുള്ളവരില്‍ രാഹുല്‍ ഗാന്ധിയല്ലാതെ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചാല്‍ നന്ന്. ജ്യോതിരാജ സിന്ധ്യയും സച്ചിന്‍ പൈലറ്റുമൊക്കെ താമരക്കുളത്തില്‍ വീണുപോയതില്‍ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മന്‍മോഹന്‍സിംഗിന്റെ രണ്ടാം യുപിഎ ഭരണത്തില്‍ ഒരു നിര നേതാക്കളുടെ മുടിഞ്ഞ കൊള്ളയും കൈയിട്ടുവാരലുമാണ് കോണ്‍ഗ്രസിന്റെ അടിമാന്തിയത്. 2 ജി, കല്‍ക്കരി, ആദര്‍ശ്, വിമാന ഇടപാട് തുടങ്ങി എത്രയോ കുംഭകോണങ്ങള്‍. തുടര്‍ന്ന് എത്രയോ മന്ത്രിമാര്‍ അഴിയെണ്ണിക്കിടന്നു.

രാജീവ് ഗാന്ധിയ്‌ക്കൊപ്പം തലയെടുപ്പുണ്ടായിരുന്ന മാധവറാവു സിന്ധ്യ, രാജേഷ് പൈലറ്റ്, വൈ.എസ് രാജശേഖര റെഡ്ഡി തുടങ്ങിയവരുടെ ആകാല വിയോഗം കോണ്‍ഗ്രസിന്റെ ഭാവിയെ മുന്നേ തകര്‍ത്തു. ശരത് പവാര്‍, വിപി സിംഗ്, പിഎ സാംങ്മ തുടങ്ങിയവരൊക്കെ പലപ്പോഴായി പാര്‍ട്ടി വിട്ടുപോയി.

കേരളത്തില്‍ കോണ്‍ഗ്രസ് തുര്‍ക്കികളില്‍ ഭൂരിപക്ഷവും എഴുപതു കഴിഞ്ഞ വല്യപ്പന്‍മാരാണ്. അടുത്തയിടെയായി ഇവര്‍ നയിക്കുന്ന ഒരു സമരവും കേരളത്തിലും ക്ലച്ച് പിടിക്കുന്നല്ല. സ്വര്‍ണക്കൊള്ളമുതല്‍ സ്വപ്‌നയുടെ വാഴ്ചവരെയായി എത്രയോ വിഷയങ്ങളുണ്ടായിട്ടും പിണറായിയെ ഉലയ്ക്കാന്‍ പറ്റിയ ഒരു സമരംപോലും വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനു പറ്റുന്നില്ല. ഇതൊക്കെയാണ് കേന്ദ്രത്തിലും കോണ്‍ഗ്രസിന്റെ ഗതി. 15 സംസ്ഥാനങ്ങളില്‍ പ്രതിപക്ഷം എന്നു പറയാന്‍ പോലും കോണ്‍ഗ്രസില്ല. കളത്തിലിറങ്ങി കളിക്കാന്‍ കോണ്‍ഗ്രസിന് ആളുമല്ല ആര്‍ത്ഥവുമില്ല. എതിര്‍പക്ഷം ജാതി വര്‍ഗീയ പ്രാദേശിക കാര്‍ഡിറക്കി കളിക്കുമ്പോള്‍ കോണ്‍ഗ്രസിന് അവകാശപ്പെടാന്‍ ദേശീയത എന്ന വിഷയവുമില്ല. കാരണം ദേശീയത എന്ന വികാരത്തെ ഭാരതീയമാക്കി ബിജെപി പണ്ടുതന്നെ കുറി തൊട്ടു സ്വന്തമാക്കിക്കഴിഞ്ഞു. ഓരോ സംസ്ഥാനത്തും യുവരക്തങ്ങളെ പരിശീലിപ്പിച്ചിറക്കി പരീക്ഷിക്കുകയാണ് കോണ്‍ഗ്രസിന്റെ ഒറ്റമൂലി സാധ്യത. നേതൃതിനിയില്‍ പ്രിയങ്കയുടെ സാന്നിധ്യം രാഹുലിനെക്കാള്‍ സാധ്യത നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (59 minutes ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (1 hour ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (1 hour ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (2 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (4 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (4 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (4 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (4 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (5 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (5 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (5 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (5 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (5 hours ago)

Malayali Vartha Recommends