കുവൈത്തിലെ സ്വദേശിവത്കരണത്തിൽ വലഞ്ഞ്‍ നഴ്സുമാരും; 172 വിദേശി നഴ്സുമാരെ പിരിച്ചു വിടാനൊരുങ്ങുന്നു
കുവൈത്തിൽ മറ്റ് മേഖലകൾക്ക് പിന്നാലെ ആശുപത്രികളിലേയ്ക്കും സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നു. കുവൈത്ത് ആരോഗ്യമന്ത്രാലയം 172 വിദേശി നഴ്സുമാരെ പിരിച്ചു വിടാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
65 വയസ്സ് കഴിഞ്ഞവരെയും 35 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിവരെയുമാണ് പിരിച്ചുവിടുന്നത്. ഇത്തരത്തില്‍ രാജ്യത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ സർവ്വീസിൽ തുടരുന്ന വിദേശി നേഴ്സ്മാരുടെ പട്ടിക തയാറാക്കുന്നതിനും പിരിച്ചു വിടല്‍ നോട്ടീസ് നല്‍കന്നതിനുമാണ് നിര്‍ദ്ദേശം.
രാജ്യത്ത് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നൂറുകണക്കിന് സ്വദേശികള്‍ തൊഴിലിനായി കാത്തിരിക്കുകയാണെന്നും, സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സ്വദശിവത്കരണ പദ്ധതി പരാജയമാണെന്നും, ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെയും മറ്റു മന്ത്രിമാരെയും കുറ്റവിചാരണക്ക് വിധേയമാക്കണമെന്നും പാര്‍ലമെന്റ് അംഗം ഉമര്‍ അല്‍ തബ്തബായി പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha