Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

പ്രവാസികൾ കാത്തിരുന്ന ആ സുദിനം... സൗദി അറേബ്യ ഉണരുന്നു! നീണ്ട 70 വർഷങ്ങൾക്ക് ശേഷമാണ് സൗദി ഇത്തരത്തിൽ തീരുമാനം കൈകൊള്ളുന്നത്

14 MARCH 2021 02:24 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ പുതിയ തൊഴില്‍ നിമയ പരിഷ്‌ക്കാരങ്ങള്‍ ഇന്ന് നിലവില്‍ വരുകയുണ്ടായി. നീണ്ട 70 വർഷങ്ങൾക്ക് ശേഷമാണ് സൗദി ഇത്തരത്തിൽ തീരുമാനം കൈകൊള്ളുന്നത്. പ്രവാസികൾക്ക് ഏറെ നിർണായകമാകുന്ന തീരുമാനം ആയതിനാൽ തന്നെ ഏറെ പ്രതീക്ഷയിലാണ് ഏവരും . ഇതോടെ പ്രവാസികള്‍ക്ക് നിലവിലെ ജോലിയില്‍ നിന്ന് മറ്റൊരു ജോലിയിലേക്കുള്ള മാറ്റം എളുപ്പമാവും. നിബന്ധനകള്‍ക്കു വിധേയമായി തൊഴിലുടമയുടെ അനുവാദം കൂടാതെ ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ കഴിയുമെന്നതാണ് പുതിയ പരിഷ്‌ക്കാരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്.

നിലവില്‍ സ്‌പോണ്‍സറുടെ അനുവാദത്തോട് കൂടി മാത്രമേ തൊഴില്‍മാറ്റം സാധ്യമാവൂ. പുതിയ നിയമപ്രകാരം തൊഴില്‍ കരാറിലെ കാലാവധി അവസാനിക്കുന്നതോടെ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാന്‍ പ്രവാസികള്‍ക്ക് സാധിക്കും. തൊഴില്‍ കരാര്‍ അവസാനിക്കുന്നതിന് മുമ്പാണെങ്കില്‍ നേരത്തേ നോട്ടീസ് നല്‍കിയ ശേഷം തൊഴില്‍ മാറാനും അവസരമുണ്ടായിരിക്കും. പക്ഷെ, ഒരു വര്‍ഷം നിലവിലെ തൊഴിലുടമയ്ക്കു കീഴില്‍ ജോലി ചെയ്ത ശേഷം മാത്രമേ ഇതു സാധ്യമാവൂ. തൊഴില്‍ കരാര്‍ ഇല്ലാത്ത ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസികള്‍ക്ക് തൊഴില്‍ മാറ്റത്തിന് ഒരു നിബന്ധനയുമില്ല. തൊഴില്‍ മാറുന്നതിനാവശ്യമായ ഫീസ് അടയ്ക്കേണ്ട ഉത്തരവാദിത്തവും ഇവിടെ സ്പോണ്‍സര്‍ക്കാണ്.

പുതിയ തൊഴില്‍ നിയമം നടപ്പാവുന്നതോടെ സൗദിയിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന 70 ലക്ഷത്തോളം പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാവും. നാഷണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് തൊഴില്‍ നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ലേബര്‍ റിഫോം ഇനീഷ്യേറ്റീവ് എന്ന പേരില്‍ അറിയപ്പെടുന്ന സ്വകാര്യ മേഖലയിലെ ഈ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, വീട്ടുജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടു കാവല്‍ക്കാര്‍, തോട്ടം ജീവനക്കാര്‍, ആട്ടിടയന്‍മാര്‍ എന്നിവര്‍ക്ക് ഈ പരിഷ്‌ക്കാരങ്ങള്‍ ബാധകമാവില്ല. അവര്‍ക്ക് പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.


പുതിയ നിയമപരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വരുന്നതോടെ രാജ്യത്ത് 70 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് (കഫാല) സമ്പ്രദായം ഇല്ലാതാകുമെന്ന് മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സത്താം ബിന്‍ ആമിര്‍ അല്‍ ഹര്‍ബി അറിയിച്ചു. നിലവില്‍ സൗദി സ്വകാര്യമേഖലയിലെ ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്യണമെങ്കില്‍ ഒരു സൗദി പൗരന്റെ സ്‌പോണ്‍സര്‍ഷിപ്പ് വേണമെന്നാണ് നിയമം. എന്നാല്‍ പുതിയ നിയമ പരിഷ്‌ക്കരണം വരുന്നതോടെ ഇത് ആവശ്യമില്ലാതാവും. പകരം തൊഴില്‍ ദാതാവും തൊഴിലാളിയും തമ്മിലുണ്ടാക്കുന്ന തൊഴില്‍ കരാര്‍ നിലവില്‍ വരും. ഇതോടെ സൗദിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും തൊഴില്‍ കരാറുകളില്‍ ഏര്‍പ്പെടാനും അത് ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യുവാനും നിര്‍ബന്ധിതമാകും.

പുതിയ തൊഴില്‍ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി സ്വകാര്യമേഖലയിലെ പ്രവാസി തൊഴിലാളികളുടെ എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസ, ഫൈനല്‍ എക്‌സിറ്റ് വിസ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരും. ഇതോടെ നാട്ടില്‍ പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്തിന് പുറത്തുകടക്കാന്‍ തൊഴിലുടമയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. മറിച്ച് ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കിയാല്‍ മാത്രം മതി. തൊഴില്‍ ഉപേക്ഷിച്ച് രാജ്യം വിടുന്നതിനുള്ള ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാര്യത്തിലും മാറ്റങ്ങളുണ്ട്. തൊഴില്‍ കാലാവധി കഴിഞ്ഞ ശേഷമാണെങ്കില്‍ ഇതിനും തൊഴിലുടമയുടെ അനുവാദം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിന്റെ സാമ്പത്തികവും മറ്റുമായ എല്ലാ ബാധ്യതകളും തൊഴിലാളി തന്നെ വഹിക്കണം.

രാജ്യത്ത് തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുകയും ഇവര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരമാവധി കുറയ്ക്കുകയുമാണ് പുതിയ നിമയപരിഷ്‌ക്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും സത്താം ബിന്‍ ആമിര്‍ അല്‍ ഹര്‍ബി അറിയിച്ചു. എല്ലാ കാര്യങ്ങളും കരാറില്‍ വ്യവസ്ഥ ചെയ്യുന്നതോടെ തര്‍ക്കങ്ങള്‍ക്കുള്ള സാധ്യത കുറയും. തൊഴില്‍ മാറ്റം സാധ്യമാവുന്നതോടെ ഇഷ്ടമില്ലാത്ത ഇടങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന നിലവിലെ അവസ്ഥയും പ്രവാസികള്‍ക്ക് ഇല്ലാതാവും. തൊഴിലാളികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പുതിയ നിയമപരിഷ്‌ക്കാരങ്ങള്‍ സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

 

"

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (3 minutes ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (15 minutes ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (33 minutes ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (1 hour ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (1 hour ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (1 hour ago)

ഗാസ ചാരക്കൂമ്പാരം  (2 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (2 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (2 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (2 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (2 hours ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (2 hours ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (3 hours ago)

Malayali Vartha Recommends