പ്രവാസികളുടെ ഇടനെഞ്ചിൽ ആശങ്ക! ആരോഗ്യ മേഖലയിലെ സ്വകാര്യവത്കരണത്തെ കുറിച്ച് വ്യക്തത വരുത്തി ബഹ്‌റൈന്‍ അധികൃതര്‍ രംഗത്ത്, ആരോഗ്യകാര സുപ്രിം കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഈ മേഖലയില്‍ പരിചയ സമ്പന്നരായ കമ്പനികളുടെ സഹായം തേടാൻ പദ്ധതി

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനത്തിന് പിന്നാലെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. പഴയതുപോലെ അല്ല പലരും ജോലികളിൽ നിന്നും ഒഴിയുകയാണ്. സ്വദേശികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പ്രധാന തസ്തികകളിൽ നിന്നും പ്രവാസികളെ പുറത്താക്കുകയാണ്. സൗദി, കുവൈറ്റ് ഉൾപ്പടെയുള്ള രാഷ്ട്രങ്ങളിൽ നിന്നും നിരവധി പ്രവാസികളാണ് നാടുവിട്ടത്. ഓരോ മേഖലകളിലായി സ്വദേശിവത്കരണം ഉണ്ടാകുമ്പോൾ അത് പ്രവാസികളെ ബാധിക്കുകയാണ്.
അതായത് ആരോഗ്യ മേഖലയിലെ സ്വകാര്യവത്കരണത്തെ കുറിച്ച് വ്യക്തത വരുത്തി ബഹ്‌റൈന്‍ അധികൃതര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ആരോഗ്യ മേഖലയിലെ അനുബന്ധ സേവനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ ഉദ്ധേശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിസിഹ്ഹച്ചിരിക്കുകയാണ്. പ്രവാസികളിൽ ആശങ്കയെ തുടർന്നാണ് ഇത്തരത്തിൽ തീരുമാനം പങ്കുവച്ചിരിക്കുന്നത്.
എന്നാല്‍, ചില കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിയിടുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം, സര്‍ക്കാര്‍ ആശുപത്രികളുടെയും ഹെല്‍ത്ത് സെന്ററുകളുടെയും സ്വയംഭരണം എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യ സംവിധാനം പൊതുവായി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങള്‍ മാത്രമാണ് ആരോഗ്യ മേഖലയില്‍ നടക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.
അതായത് സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചുകൊണ്ടാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തന്നെ ആരോഗ്യ മന്ത്രാലയത്തിലും ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും ഉദ്യോഗസ്ഥരെ പുനഃവിന്യസിക്കുന്നതാണ്. കൂടാതെ ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ സാങ്കേതിക സേവന സൗകര്യങ്ങള്‍ ചേര്‍ത്ത് വിപുലപ്പെടുത്തുകയും ജനങ്ങള്‍ക്ക് തൃപ്തികരമായ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമീനും അധികൃതർ അറിയിച്ചുകഴിഞ്ഞു.
അങ്ങനെ ആരോഗ്യകാര സുപ്രിം കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഈ മേഖലയില്‍ പരിചയ സമ്പന്നരായ കമ്പനികളുടെ സഹായം തേടുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി .
അതേസമയം ഖത്തറില്‍ വിവിധ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതായി റിപ്പോർട്ട്. സ്വകാര്യ കമ്പനികളിലാണ് സ്വദേശികളെ നിയമിച്ചിരിക്കുന്നത്. തൊഴില്‍ പരിശീലന പരിപാടിയിലൂടെ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസം കൊണ്ട് 337 സ്വദേശികളെ നിയമിക്കുകയുണ്ടായി. സ്വകാര്യ കമ്പനികളുടെ ഉന്നത പദവികളിലാണ് നിയമനം. തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് ഹുസൈന്‍ അബ്ദുല്ല ഖത്തര്‍ ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ഫിനാന്‍സ് ആന്റ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലായിരുന്നു ഏറ്റവും അധികം നിയമനങ്ങള്‍. ഊര്‍ജ- വ്യവസായ മേഖലയിലും ടെലികമ്യൂണിക്കേഷന്‍- ഐടി, സേവന- ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, കോണ്‍ട്രാക്ടിങ് മേഖലകളിലും ഹോസ്പിറ്റാലിറ്റി രംഗത്തും സ്വദേശികള്‍ക്ക് ഉന്നത തസ്തികകളില്‍ ജോലി ലഭിച്ചു. നാഷണല്‍ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം വഴി സ്വദേശികള്‍ക്കായി സ്വകാര്യ മേഖലയിലെ വിവിധ തൊഴില്‍ അവസരങ്ങള്‍ തൊഴില്‍ മന്ത്രാലയം ലഭ്യമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























