പ്രവാസികളെ പുറത്താക്കി പുതിയ തീരുമാനം; കുവൈറ്റിൽ അഡ്മിനിസ്‌ട്രേറ്റീവ്, സെക്രട്ടേറിയല്‍, ഓഫിസ് ഡോക്യുമെന്റേഷന്‍ സ്വഭാവമുള്ള ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലും പ്രതിരോധ മന്ത്രാലയത്തിലും ഒരു സംവിധാനം രൂപീകരിക്കാന്‍ പാര്‍ലമെന്റിന്റെ ആഭ്യന്തര, പ്രതിരോധ സമിതി

പ്രവാസികൾക്ക് കനത്ത പ്രതിസന്ധിയാണ് ഉരുവായിരിക്കുന്നത്. അത്തരത്തിൽ കടുത്ത നിബന്ധനകൾ പുറത്തിറക്കുകയാണ് കുവൈറ്റ്. പ്രവാസികൾക്കുള്ള തൊഴിൽ മേഖല ഗണ്യമായി കുറയുന്ന കാഴ്ചയാണ് ഇതിലൂടെ കാണുവാൻ സാധിക്കുന്നത്. അതായത് രാജ്യത്ത് വിവിധ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുകയാണ് ഇപ്പോൾ. അഡ്മിനിസ്‌ട്രേറ്റീവ്, സെക്രട്ടേറിയല്‍, ഓഫിസ് ഡോക്യുമെന്റേഷന്‍ സ്വഭാവമുള്ള ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലും പ്രതിരോധ മന്ത്രാലയത്തിലും ഒരു സംവിധാനം രൂപീകരിക്കാന്‍ പാര്‍ലമെന്റിന്റെ ആഭ്യന്തര, പ്രതിരോധ സമിതി അംഗീകരിച്ചതായി റിപ്പോർട്ട്.
അതായത് ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ പ്രൈമറി വിദ്യാഭ്യാസത്തിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള കുവൈറ്റികള്‍, വിരമിച്ച സിവിലിയന്മാര്‍, കുവൈറ്റില്‍ ജനിച്ചവരോ 1965 ലെ സെന്‍സസ് പ്രകാരം താമസിക്കുന്നവരോ ആയ ബെഡൗണ്‍ നിവാസികള്‍ക്ക് ആയിരിക്കും ഈ തസ്തികകളിലേക്കുള്ള നിയമനമെന്ന് അല്‍- അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. എം പി മുഹല്‍ഹല്‍ അല്‍ മുദാഫ് സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ഉചിതമായ നടപടിയെടുക്കാന്‍ ദേശീയ അസംബ്ലിക്ക് റഫര്‍ ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ ചോണ്ടിക്കാണിക്കുന്നത്.
അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുവൈറ്റില്‍ നിന്നും 13,000 ത്തോളം പ്രവാസികളെ പിരിച്ചുവിട്ടതായി സിവില്‍ സര്‍വീസ് കമ്മിഷന്‍. ഇതോടെവിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 79,000 ആയി കുറഞ്ഞിരിക്കുകയാണ്.
അതായത് അഞ്ച് വര്‍ഷത്തെ പദ്ധതി പ്രകാരം നടപ്പാക്കിയ കുവൈറ്റ് വത്കരണത്തെ (റെസല്യൂഷന്‍ നമ്പര്‍ 11/2017) തുടര്‍ന്ന് ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 66,000 ആയി കുറയുകയുണ്ടായി. ഓഗസ്റ്റില്‍ തന്നെ അവസാനിക്കുന്ന റെസല്യൂഷന്‍ നമ്പര്‍ 11/2017 മായി ബന്ധപ്പെട്ട അഞ്ച് വര്‍ഷത്തെ പദ്ധതികളുമായി ബന്ധപ്പെട്ടതിനാല്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി സംഘങ്ങളുടെ പുതിയ അനുപാതങ്ങള്‍ അനുവദിക്കുന്നതാണ്. ആ മേഖലകളില്‍ പ്രവാസികള്‍ക്ക് പ്രത്യേക ജോലി ഒഴിവുകള്‍ ലഭ്യമാകുന്നിടത്തോളം റിപ്ലേസ്മെന്റ് പോളിസി തുടരുകയും ചെയ്യും.
https://www.facebook.com/Malayalivartha

























