സ്വകാര്യമേഖല ഇനി സ്വദേശിവത്കരണം; സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകളില്‍ രണ്ടാം ഘട്ട സ്വദേശിവത്കരണം നടപ്പാക്കുമ്പോൾ പ്രവാസികൾക്ക് ദുരിതം! കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിന് ആരംഭിച്ച തൗത്വീന്‍ സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം

പ്രവാസികളെ വളരെ ഏറെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് സൗദിയിൽ നിന്നും പുറത്ത് വരുന്നത്. സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകളില്‍ രണ്ടാം ഘട്ട സ്വദേശിവത്കരണം നടപ്പാക്കാൻ ഒരുങ്ങുമ്പോൾ പ്രവാസികൾക്ക് ദുരിതം കൂടും. ഇതോടെ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് അറിയിപ്പ് ലഭ്യമാകുന്നത്. സ്വകാര്യമേഖലയില്‍ തന്നെ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിന് ആരംഭിച്ച തൗത്വീന്‍ സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിക്കുകയുണ്ടായി.
അങ്ങനെ രണ്ടാം ഘട്ട സ്വദേശിവതകരണത്തിലൂടെ 1,30,000 തൊഴിലവസരങ്ങളെയാണ് അധികൃതർ ലക്ഷ്യമിടുന്നത്. 36 മാസമാണ് പദ്ധതിയുടെ കാലയളവ് എന്നത്. സ്വകാര്യമേഖലയിലെ ടൂറിസം, ആരോഗ്യം, ഗതാഗതം- ലോജിസ്റ്റിക്‌സ്, വ്യവസായം, വാണിജ്യം, റിയല്‍ എസ്‌റ്റേറ്റ്- കെട്ടിട നിര്‍മാണം എന്നീ ആറ് മേഖലയില്‍ 5000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നത്.
അതോടൊപ്പം തന്നെ സ്വകാര്യ ടൂറിസം മേഖല- 30,000, നിര്‍മാണ- റിയല്‍ എസ്റ്റേറ്റ് മേഖല- 20,000, വ്യവസായിക മേഖല- 25,000, ഗതാഗത ലോജിസ്റ്റിക് മേഖല- 20,000, ആരോഗ്യ മേഖല- 20,000, വ്യാപാര മേഖല- 15,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതാണ്. വന്‍കിട, ഇടത്തരം കമ്പനികളും അതിവേഗം വളരുന്ന സ്ഥാപനങ്ങളുമായും നിരവധി കരാര്‍ ഒപ്പിടുന്നതിലൂടെ ആയിരിക്കും ഇത് നടപ്പാക്കാൻ പോകുക. കമ്പനികളുമായി ചേര്‍ന്ന് നിരവധി ജോലികളില്‍ സ്വദേശികളെ നിയമിക്കാന്‍ തന്നെ നടപടി ഉണ്ടാകും. പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ മേല്‍നോട്ടം കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍ക്ക് നല്‍കുകയും ചെയ്യും.
ഇതുകൂടത്തെ സ്വദേശികളായ യുവതീയുവാക്കളെ സ്വകാര്യമേഖലയില്‍ തൊഴില്‍ അവസരങ്ങളില്‍ നിയോഗിക്കുകയെന്ന ലക്ഷ്യത്തോടെ മാനവവിഭവശേഷി മന്ത്രാലയം 2020 ആണ് തൗത്വീന്‍ എന്ന പേരില്‍ സ്വദേശിവത്കരണ പദ്ധതി ആരംഭിച്ചിരിക്കുന്നത്. 2021 അവസാനിക്കുന്നതിന് മുമ്പ് ജോലി അന്വേഷിക്കുന്ന 1,15,000 പൗരന്മാര്‍ക്ക് രാജ്യത്തിലെ വിവിധ മേഖലകളില്‍ വിവിധ തലങ്ങളില്‍ ജോലി നല്‍കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
https://www.facebook.com/Malayalivartha

























