സ്വദേശിവത്കരണം കൊണ്ട് പ്രവാസികളെ പുറത്താക്കിയ കുവൈറ്റിന് പണി; കുവൈറ്റില്‍ വിദേശികളെ വിവാഹം ചെയ്യുന്ന വനിതകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി, കഴിഞ്ഞ 11 മാസത്തിനിടെ കുവൈറ്റില്‍ വിദേശികളെ വിവാഹം ചെയ്തത് 1262 പേരെന്ന് കണക്കുകള്‍
സ്വദേശിവത്കരണം കൊണ്ട് പ്രവാസികളെ പുറത്താക്കിയ കുവൈറ്റിന് പണിയായി മറ്റൊരു റിപ്പോർട്ട്. കുവൈറ്റില്‍ വിദേശികളെ വിവാഹം ചെയ്യുന്ന വനിതകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. അതായത് കഴിഞ്ഞ 11 മാസത്തിനിടെ കുവൈറ്റില്‍ വിദേശികളെ വിവാഹം ചെയ്തത് 1262 പേരെന്ന് കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്. കുവൈറ്റ് സ്വദേശികളായ 488 സ്ത്രീകള്‍ പ്രവാസികളായ പുരുഷന്മാരെ വിവാഹം ചെയ്യുകയുണ്ടായി.
അതോടൊപ്പം തന്നെ കുവൈറ്റി വനിതകളെ വിവാഹം ചെയ്ത 81 പേര്‍ ഒരു രാജ്യത്തെയും പൗരത്വമില്ലാത്ത ബിദൂനികള്‍ എന്നറിയപ്പെടുന്ന വിഭാഗക്കാരാണ് എന്നാണ് സൂചന. സ്വദേശി വനിതകളെ വിവാഹം ചെയ്ത പ്രവാസികളില്‍ ഭൂരിഭാഗം പേരും അറബ് വംശജരാണ് എന്നതാണ്. വിദേശികളായ സ്ത്രീകളെ വിവാഹം ചെയ്ത കുവൈറ്റ് സ്വദേശികളായ പുരുഷന്മാരുടെ എണ്ണം 774 ആണെന്ന് 2022 ലെ ആദ്യ 11 മാസത്തെ കണക്കുകള്‍ വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്.
അതായത് ആകെ 8594 വിവാഹങ്ങളാണ് കുവൈറ്റില്‍ ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ 7332 വിവാഹങ്ങളും സ്വദേശികളായ സ്ത്രീ- പുരുഷന്മാര്‍ തമ്മിലാണ്. ആകെ രജിസ്റ്റര്‍ തചെയ്ത വിവാഹങ്ങളില്‍ 85.5 ശതമാനവും സ്വദേശികള്‍ തമ്മിലാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, ബഹുഭാര്യത്വ സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യമാണെങ്കിലും കുവൈറ്റിലെ പുരുഷന്‍മാര്‍ക്ക് അതിനോട് താത്പര്യമില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. കുവൈറ്റികള്‍ക്കിടയില്‍ ആദ്യ ഭാര്യയോടുള്ള സ്‌നേഹവും വിശ്വാസവും വളരെ ഉയര്‍ന്നതാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുകയാണ്. കുവൈറ്റിലെ വിവാഹിതരായ പുരുഷന്‍മാരില്‍ 94 ശതമാനവും ഒരു സ്ത്രീയെ മാത്രം വിവാഹം ചെയ്തവരാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പിഎസിഐ)യുടെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha