മൂന്നു പെൺമക്കളെ തനിച്ചാക്കി മാതാപിതാക്കൾ കോവിഡിന് കീഴടങ്ങിയ ദയനീയ സംഭവം; മൂന്ന് പെൺമക്കളും കോറോണയെ അതിജീവിച്ച് വീട്ടിൽ ക്വാറന്റീനിൽ, താങ്ങാനാകാതെ ഒരു നാട്
കൊറോണായിൽ തകർന്നടിയുന്നത് നിരവധി കുടുംബങ്ങളാണ്. പ്രത്യേകിച്ച് നമ്മുടെ പ്രവാസലോകത്ത് കഴിയുന്ന പ്രവാസികളെ ആരും മറക്കരുത്. സ്വപ്‌നങ്ങൾ നെയ്തുകൂട്ടി കൂടുകൂട്ടാൻ എത്തിയ പലരും കോറോണയിൽ തങ്ങളുടെ ജീവൻ ഹോമിക്കുകയായിരുന്നു. .അത്തരത്തിൽ ഒരു വാർത്തയാണ് പ്രവാസലോകത്ത് നിന്നും പുറത്തേക്ക് വരുന്നത്. ഒരു നാട് മുഴുവൻ തേങ്ങുന്ന വർത്തകൾക്കാണ് ഈയിടെയായി നാം കാതോർക്കുന്നത്.
തങ്ങളുടെ ഏക സമ്പാദ്യമായ മൂന്നു പെൺമക്കളെ തനിച്ചാക്കി മാതാപിതാക്കൾ കോവിഡിന് കീഴടങ്ങിയ ദയനീയ സംഭവം കാനഡയിലെ പ്രവാസ സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നും ഉപജീവന മാർഗം തേടി കാനഡയിലേക്കു കുടിയേറിയവരാണ് ഇരുവരും. എന്നാൽ ഏപ്രിൽ 15ന് പിതാവ് നാഗരാജ് തേസിങ്കരാജ (61)ആശുപത്രിയിൽ കൊറോണ ബാധിതനായതിനെ തുടർന്ന് മരണമടഞ്ഞത്. രണ്ടു ദിവസത്തിനു മുൻപ് മാതാവ് പുഷ്പറാണി (56)യും കോറോണയിൽ മരണത്തിനു കീഴടങ്ങി.
അതേസമയം ഇവരുമായി അടുത്ത ബന്ധമുള്ള കുടുംബാംഗമായ ദമ്പതികളാണ് മരിച്ച വിവരം മറ്റുള്ളവരോട് വെളിപ്പെടുത്തിയത് .ഇവരുടെ 29,22,19 വയസുള്ള പെൺമക്കളും കൊറോണ വൈറസിന് പോസിറ്റീവായി ഇന്റൻസീവ് കെയർ യൂണിറ്റിൽ കഴിയുകയായിരുന്നു. രോഗത്തിൽ നിന്നും മുക്‌തി നേടിയ ഇവർ ഇപ്പോൾ വീട്ടിൽ ക്വാറന്റീനിലാണ് കഴിഞ്ഞുപോരുന്നത്.
അതോടൊപ്പം തന്നെ ബ്രാംപ്ടണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന തമിഴ് ന്യൂസ് പേപ്പർ ഉദയനില പാർട്ട് ടൈം ജീവനക്കാരൻ കൂടിയാണ് നാഗരാജ്. ഇവരുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനു ഗോ ഫണ്ട് മീയിലൂടെ 60,000 ഡോളർ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളെ ഇതുവരെ വളർത്തിക്കൊണ്ടുവന്ന മാതാപിതാക്കൾക്ക് അന്ത്യ ചുംബനം പോലും കൊടുക്കാനാകാതെയും ഉറ്റവർ കൂടാ ഇല്ലാതെയും ദുഃഖം അടക്കിപ്പിടിച്ചുകൊണ്ട് കഴിയുകയാണ് മൂന്നു പെൺമക്കൾ.
https://www.facebook.com/Malayalivartha