എല്ലാത്തരം കുടിയേറ്റങ്ങളും നിർത്തിവയ്ക്കാനൊരുങ്ങി അമേരിക്ക; തിരിച്ചടിയാകുന്നത് പ്രവാസികൾക്ക്, നിയമങ്ങൾ കടുപ്പിച്ച് ട്രംപ്
ഇന്ത്യക്കാർക്ക് കുടിയേറ്റ ഇതര വിസ അനുവദിച്ചു നൽകുന്നതിൽ അമേരിക്കയ്ക്ക് താല്പര്യം കുറഞ്ഞു വന്നതായുഗല്ല കണക്കുകൾ പല വർത്തകളിലൂടെയും കണ്ടതാണ്. എന്നാൽ ചൈനക്കാരെ അടിസ്ഥാനമാക്കി നോക്കുമ്പോൾ ഇന്ത്യക്കാരുടെ വിസ അപേക്ഷ തള്ളുന്നതിനുള്ള സാധ്യതകൾ രണ്ടിരട്ടിയാണ് എന്നാണ് പല പഠനങ്ങളും രേഖപ്പെടുത്തിയിരുന്നത്. അതേസമയം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വീസ സ്വീകരിക്കുന്നതിൽ ഇന്ത്യക്കാരുടേത് കൂടിയിരുന്നു. അതായത് 2006 മുതൽ 2016 വരെയുള്ള കാലയളവിൽ ഇന്ത്യക്കാരുടെ വിസ റെഫ്യൂസൽ റേറ്റ് 26 ശതമാനമായിരുന്നു. മുമ്പത്തേക്കാൾ 6.5 ശതമാനം അധികമാണിത് എന്നാണ് വ്യക്തമാകുന്നത്.
എന്നാൽ ഇത്തരം ഒരു സാഹചര്യം നിലനിൽക്കെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശികളുടെ കുടിയേറ്റം താല്‍ക്കാലികമായി വിലക്കിയതയുള്ള അമേരിക്കയുടെ മുന്നറിയിപ്പ് പ്രവാസികൾക്ക് തിരിച്ചടിയാവുകയാണ്. കൊറോണവൈറസ് ബാധ വ്യാപകമാകുന്നതിനിടെ എല്ലാ തരത്തിലുള്ള കുടിയേറ്റങ്ങളും അമേരിക്ക താത്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
'അദൃശ്യ ശത്രുവിന്റെ ആക്രമണത്തിന്റെ വെളിച്ചത്തില്‍, ഞങ്ങളുടെ മഹത്തായ അമേരിക്കന്‍ പൗരന്‍മാരുടെ ജോലി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ ഒപ്പിടും!, എന്നാണ് ട്രംപ് ഇന്ന് രാവിലെ ട്വീറ്റ് ചെയ്തത്.
കൊവിഡ്-19 എന്ന മഹാമാരി പടര്‍ന്ന് പിടിച്ചതിന് പിന്നാലെ അമേരിക്കയില്‍ റെക്കോര്‍ഡ് വേഗത്തിൽ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കുമെന്നും എല്ലാത്തരം കുടിയേറ്റവും നിര്‍ത്തിവെക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം പുറത്തേക്ക് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha