പുതിയ തീരുമാനവുമായി അമേരിക്കൻ പ്രസിഡന്റ്! സാമ്പത്തിക സാങ്കേതിക സോഫ്റ്റ്‌വെയര്‍ ആപ്പുകളോട് നോ പറയാതെ ബൈഡൻ; ഡൊണാള്‍ഡ് ട്രംപ് ഭരണകാലത്ത് ഒപ്പുവെച്ച ഉത്തരവുകൾ റദ്ദാക്കി

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻറെ ഉത്തരുവുകൾ റദ്ദാക്കി ജോ ബൈഡൻ. ടിക് ടോക്കും വിചാറ്റും ഉള്‍പ്പടെയുളള ചൈനീസ് ആപ്പുകൾ നിരോധിക്കുക ലക്ഷ്യമിട്ട് ഡൊണാള്‍ഡ് ട്രംപ് ഭരണകാലത്ത് ഒപ്പുവെച്ച ഉത്തരവുകളാണ് ജോ ബൈഡൻ റദ്ദാക്കിയിരിക്കുന്നത്.
കഴിഞ്ഞവർഷം ഡോണൾഡ് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവുകളാണ് ബൈഡൻ റദ്ദാക്കിയത്. ടിക് ടോക്കിനും വിചാറ്റിനും പുറമെ എട്ട് മറ്റ് ആപ്ലിക്കേഷനുകൾക്ക് വിലക്കേർപ്പെടുത്തുന്നതിനുള്ള ഉത്തരവാണ് റദ്ദാക്കിയത്. യുഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ചില ചൈനീസ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നത് വിലക്കിയുള്ള എക്സിക്യൂട്ടീവ് ഉത്തരവിലായിരുന്നു മുൻ പ്രസിഡന്‍റ് നേരത്തെ ഒപ്പിട്ടത്.
ടിക് ടോക്, വിചാറ്റ്, മറ്റ് എട്ട് കമ്മ്യൂണിക്കേഷൻ, സാമ്പത്തിക സാങ്കേതിക സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ എന്നിവ നിരോധിക്കുന്നത് ലക്ഷ്യമിട്ടുളള മൂന്ന് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും ബൈഡന്‍ റദ്ദാക്കി.
അതേസമയം യുഎസ് വിവര സാങ്കേതിക വിദ്യയെയും ആശയവിനിമയ വിതരണശൃംഖലയെയും ചൈനയുള്‍പ്പെടയുളള ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുളള മറ്റൊരു എക്‌സിക്യൂട്ടീവ് ഉത്തരവിൽ ബൈഡന്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ യുഎസ് നിക്ഷേപകരെയോ, നിക്ഷേപങ്ങളേയോ ഏറ്റെടുക്കുന്നതില്‍ നിന്ന് 59 ചൈനീസ് സൈനിക-നിരീക്ഷണസ്ഥാപനങ്ങളെ ബൈഡന്‍ ഭരണകൂടം വിലക്കിയിരുന്നു. നവംബർ മാസത്തിൽ ഡോണൾഡ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഉൾപ്പെട്ടിരുന്ന 44 ചൈനീസ് കമ്പനികളുടെ പട്ടിക വിപുലീകരിക്കുകയായിരുന്നു ബൈഡൻ ചെയ്തത്.
സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ മേഖലയില്‍ സമാനമായി പ്രവര്‍ത്തിക്കുന്ന 59 ആപ്പുകള്‍ വിലക്കാൻ ബൈഡന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
അതേസമയം, ചൈനീസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന 59 ചൈനീസ് കമ്പനികള്‍ക്ക് സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആഗസ്റ്റ് 2 മുതല്‍ നിരോധനം നിലവില്‍ വരുമെന്നും ബൈഡന്‍ അറിയിച്ചു.
അമേരിക്കയുടെ ഈ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഈ മേഖലയില്‍ സമാനമായി പ്രവര്‍ത്തിക്കുന്ന 59 ആപ്പുകള്‍ നിരോധിക്കണമെന്ന് ബൈഡന്‍ അറിയിക്കുകയായിരുന്നു. രാജ്യത്തെ സംബന്ധിച്ച വിവരങ്ങളുടെ ചോര്‍ത്തല്‍, ചാരവൃത്തി എന്നിവ തടയാനാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍മാസം അവസാനം ഇന്ത്യയും ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് ചുവട് പിടിച്ച് അമേരിക്കയിലും നിരോധന നീക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അമേരിക്കയിലെ ഭരണമാറ്റം ഇതില്‍ മാറ്റം വരുത്തിയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ചില മാസങ്ങളായി യുഎസ് ചൈന ബന്ധത്തില്‍ ചില ഉലച്ചിലുകള്‍ തട്ടിയതായാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത്. ഇതിന്‍റെ ഭാഗം കൂടിയാണ് പുതിയ വിലക്ക്.
https://www.facebook.com/Malayalivartha