നിന്ന നിൽപ്പിൽ മലക്കം മറിഞ്ഞ് പാക്ക് പ്രധാനമന്ത്രി... ചെളി വാരിയെറിഞ്ഞ് ജനങ്ങൾ... ഓന്തിനെക്കാളും വേഗത്തിൽ

ഇന്ത്യയെ ആജീവനാന്ത ശത്രുവായി കാണുന്ന രാജ്യമാണ് പാകിസ്താൻ. നിരന്തരം യുദ്ധവും പ്രകോപനവും സൃഷ്ടിച്ച് ഇന്ത്യയെ ചൊറിയുമ്പോൾ അതിന്റെ പരിണിത ഫലം ഏറ്റവുമധികം അനുഭവിച്ചത് പാക് തന്നെയാണ്. പക്ഷേ അത് പൊതുവേദിയിൽ പോലും തുറന്ന് സമ്മതിക്കാൻ അവർ തയ്യാറാവുന്നില്ല. പക്ഷേ ഇപ്പോൾ നാണം കെട്ട് തൊലിയുരിയുന്ന പാകിസ്താനെയാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്.
ഇന്ത്യയുമായി ഉണ്ടാക്കിയ യുദ്ധങ്ങള്‍ പാകിസ്താനെ പാപ്പരാക്കിയെന്ന് തുറന്ന് സമ്മതിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രംഗത്ത് വന്നിരുന്നു. ഇന്ത്യയോടൊപ്പം ഇനി ഒരുമിച്ച് നില്‍ക്കുകയും സമാധാനം പുനസ്ഥാപിച്ച് പുരോഗതിയിലേക്ക് മുന്നേറുകയാണ് വേണ്ടതെന്നും പിന്നീട് കൂട്ടിച്ചേർത്തിരുന്നു. ഇനി ഒരു യുദ്ധം കൂടിയുണ്ടായാൽ പാക് ഇന്ത്യയിൽ ലയിച്ച് ചേരേണ്ട അവസ്ഥ ഉണ്ടാകുമെന്ന തിരിച്ചറിവാണ് പ്രധാനമന്ത്രിക്കുണ്ടായത്.
ഇന്ത്യയുമായി ഉണ്ടാക്കിയ മൂന്ന് യുദ്ധങ്ങള്‍ പാകിസ്താനെ സാമ്പത്തിക പ്രതിസന്ധിയിലും തൊഴിലില്ലായ്മയിലും പട്ടിണിയിലേക്കുമാണ് നയിച്ചത്. പാകിസ്താനില്‍ എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും വിദഗ്ദ്ധരായ തൊഴിലാളികളുമുണ്ട്. അവരുടെ മികവ് സമാധാനവും അഭിവൃദ്ധിയും കൊണ്ടുവരാനായി ഉപയോഗിക്കാനാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമേ ഇരു രാജ്യങ്ങള്‍ക്കും പുരോഗതിയിലേക്ക് ഉയരാനാകൂ.
അയല്‍ രാജ്യത്തിനൊപ്പം സമാധാനപരമായി പുരോഗതിയിലേക്ക് പോണോ അതോ തര്‍ക്കിച്ച് സമയവും സമ്പത്തും ഇല്ലാതാക്കണോ എന്ന് തീരുമാനം എടുക്കേണ്ട സമയമായിരിക്കുകയാണ്. യുദ്ധം നടത്തി ആര്‍ക്കും മുമ്പോട്ട് പോകാനാകില്ല. രണ്ടു രാജ്യങ്ങളും അണുവായുധ ശേഖരമുള്ളവരായതിനാല്‍ കടുത്ത ഒരു യുദ്ധമുണ്ടായാല്‍ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പോലും ആരും ബാക്കി കാണത്തില്ലെന്ന കാര്യം ഓര്‍ക്കണമെന്നും മുന്നറിയിപ്പ് നൽകി.
അല്‍ അറേബ്യന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഷഹബാസ് ഷെരീഫ് ഇക്കാര്യം പറഞ്ഞത്. പാകിസ്താന്‍ ആഗ്രഹിക്കുന്നത് സമാധാനവും ശാന്തിയുമാണെന്നും കശ്മീരില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത് അത് നിര്‍ത്തണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നതായും പറഞ്ഞു.
പക്ഷേ ഇപ്പോൾ എല്ലാറ്റിനുമുപരി കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവണമെന്ന അഭ്യർത്ഥനയില്‍ മലക്കം മറിഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രംഗത്ത് വരികയാണ്. കശ്മീരിന്‍റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്ന് വിശദീകരണ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ചര്‍ച്ചക്ക് തയ്യാറെന്ന പ്രസ്താവനക്കെതിരെ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ചക്ക് വ്യവസ്ഥ മുന്നോട്ട് വച്ച് പാക് പ്രധാനമന്ത്രി വീണ്ടും രംഗത്ത് വന്നത്. പ്രളയക്കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാകിസ്‌ഥാനെ അടിമുടി ഉലയ്ക്കുമ്പോഴാണ് ഷഹബാസ് ഷെരീഫ് സമാധാന അഭ്യർത്ഥന മുന്നോട്ട് വച്ചത്.
ഇരു രാജ്യങ്ങളും അയൽക്കാരാണ്. എന്നും അടുത്തടുത്ത് കഴിയേണ്ടവർ. കലഹമല്ല, വികസനമാണ് വേണ്ടത്- വിശദീകരണ കുറിപ്പില്‍ പറയുന്നു. ആദ്യത്തെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രസ്താവന തിരുത്തി അദ്ദേഹം വിശദീകരണകുറിപ്പ് പുറത്തിറക്കിയത്. കനത്ത സാമ്പത്തിക തകർച്ചയിലാണ് പാകിസ്ഥാൻ.
അഫ്ഗാൻ അതിർത്തിയിൽ അടുത്തിടെ ശക്തമായ ഭീകര സംഘങ്ങൾ ഒട്ടനവധി പാക് സൈനികരെ കൊലപ്പെടുത്തിയിരുന്നു. പാക് രാഷ്ട്രീയം ആടിയുലയുകയുമാണ്.ഭീകരതയ്ക്കുള്ള പരസ്യ പിന്തുരുന്ന അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് ഇല്ലെന്ന നിലപാട് പലവട്ടം ഇന്ത്യ അവർത്തിച്ചിട്ടുണ്ട്. കശ്മീർ ആഭ്യന്തര വിഷയം ആണെന്നും മൂന്നാം കക്ഷിയെ ഉൾപ്പെടുത്തി ചർച്ചകൾ സാധ്യമല്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























