റഷ്യ സൂക്ഷിച്ചോ...പണി വരുന്നുണ്ട്, റഷ്യൻ സൈന്യവും സർക്കാരും യുദ്ധ പരാജയത്തിൽ പരിഭ്രാന്തർ..ഉടൻ തിരിച്ചടി നൽകും..

ഇതിപ്പോൾ മറ്റൊരു യുദ്ധത്തിലേക്ക് രണ്ടു രാജ്യങ്ങൾ കടന്നു കൊണ്ട് ഇരിക്കുകയാണ്..അമേരിക്കയും റഷ്യയും തമ്മിലാണത്..രണ്ടു കൂട്ടരും ഒന്നിനൊന്നിന് തങ്ങളുടെ സൈനിക പിൻബലവും വർധിപ്പിക്കാൻ ഉള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്...കഴിഞ്ഞ 2 ദിവസം മുൻപായിരുന്നു..കരിങ്കടലിന് മുകളിൽ റഷ്യൻ യുദ്ധവിമാനവും അമേരിക്കയുടെ ഡ്രോണും തമ്മിൽ കൂട്ടിയിടിച്ചത്..റഷ്യയുടെ സുഖോയ് -27 യുദ്ധവിമാനവും അമേരിക്കയുടെ എംക്യു–9 റീപ്പർ ഡ്രോണുമാണ് കൂട്ടിയിടിച്ചതെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ യൂറോപ്യന്‍ കമാന്‍ഡ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ രാജ്യാന്തര വ്യോമമേഖലയില്‍ എംക്യു-9 വിമാനം പതിവ് പരിശോധനകള്‍ നടത്തവെ, റഷ്യന്‍ വിമാനം ഇടിക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ എയർഫോഴ്സ് യൂറോപ്പ് ആന്‍ഡ് എയർഫോഴ്സ് ആഫ്രിക്ക കമാന്‍ഡർ ജനറല്‍ ജയിംസ് ഹെക്കർ പറഞ്ഞു. ഒട്ടും സുരക്ഷിതമല്ലാത്ത നടപടിയാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യുഎസ് പ്രസ്താവനയിറക്കി.
കൂട്ടിയിടിക്കുന്നതിന് മുൻപ്, റഷ്യ യുഎസ് ഡ്രോണിനെ തടസപ്പെടുത്താൻ ശ്രമിച്ചതായും യുഎസ് ആരോപിച്ചു.കൂട്ടിയിടിക്ക് മുന്‍പ് റഷ്യ എംക്യു–9 നെ നിരീക്ഷിക്കുകയും നിരവധി തവണ സുഖോയ് -27 വിമാനങ്ങള്‍ ഇന്ധനം കത്തിച്ചുകളയുകയും ചെയ്തു. ശേഷം, എംക്യു -9 ന് മുന്നിലൂടെ അലക്ഷ്യമായി പറന്നു. പിന്നീട് റഷ്യൻ യുദ്ധവിമാനങ്ങളിലൊന്ന് ഡ്രോണിന്റെ പ്രൊപ്പല്ലറിൽ ഇടിച്ച് തകരുകയായിരുന്നു.എന്നാൽ റഷ്യ മനഃപൂർവം ഇടിച്ചതാണെന്ന് ആരോപണം തള്ളിയിരുന്നു..എന്നാൽ അതെല്ലാം പൊളിഞ്ഞിരിക്കുകയാണ്...അമേരിക്കൻ റീപ്പർ ഡ്രോണിനെ തകർത്ത റഷ്യൻ നടപടിക്കെതിരെ കടുത്ത രോഷമാണ് എം പിമാർ പ്രകടിപ്പിക്കുന്നത്. സംഘർഷം എത്രവേഗമാണ് ഗുരുതരമാകുന്നതെന്ന് ഓർക്കണമെന്നും അവർ പറയുന്നു. ഇത് റഷ്യയ്ക്ക് കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.ഇത് പൈലറ്റുമാർ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാവാം എന്ന വാദഗതിയെ അവർ എതിർക്കുന്നു. ക്രെംലിനിലെ ഉന്നതങ്ങളിൽ നിന്നുള്ള അറിവോ സമ്മതമോ ഇല്ലാതെ ഇത്തരമൊരു നടപടി ഉണ്ടാകില്ലെന്ന് അവർ തീർത്തു പറയുന്നു.
ഒരുപക്ഷെ പുടിൻ തന്നെയായിരിക്കാം ഈ ആശയത്തിന്റെ കേന്ദ്രബിന്ദു എന്നും അവർ പറയുന്നു.പെന്റഗൺ പുറത്തുവിട്ട ഡ്രോൺ ക്യാമറ ദൃശ്യങ്ങളിൽ കാണുന്നത് സുഖോയ് 27 ജെറ്റ് വിമാനം ഡ്രോണിന്റെ പുറകിൽനിന്നും അതിനെ സമീപിക്കുന്നതാണ്. പിന്നീട് ഡ്രോണിന്റെ പ്രൊപ്പല്ലറുകൾ തകർക്കുന്നതും അതിനു മെൽ ഇന്ധനം ഒഴിക്കുന്നതും കാണാം. തുടർന്ന് ആ ഡ്രോൺ താഴേക്ക് പതിക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ചർച്ചക്ക് വിഷയമായ സംഭവമാണിത്..യുക്രെയിൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് റഷ്യയും അമേരിക്കയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്നത്.തീർത്തും പ്രകോപനമുണ്ടാക്കുന്ന നടപടി എന്നായിരുന്നു അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചത്. ഇത് അന്താരാഷ്ട്ര വ്യോമ പാതയിൽ നടന്ന ഒരു സംഭവമാണെന്നും ഇത് മറുപടി നൽകാതെ വിട്ടുകളയേണ്ട ഒന്നല്ലെന്നും ചില ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.അന്താരാഷ്ട്ര വ്യോമപാത ഉപയോഗിക്കുവാൻ മറ്റേതൊരു രാജ്യത്തെയും പോലെ അമേരിക്കക്കും അവകാശമുണ്ടെന്ന് ബ്രിട്ടീഷ് എം പിമാരും പറയുന്നു.
നാറ്റൊ ഇതുവരെ റഷ്യയുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് തിനിഞ്ഞട്ടില്ലെന്നും, അത്തരത്തിൽ ഒരു ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ റഷ്യയും ശ്രമിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി.റഷ്യൻ സൈന്യവും സർക്കാരും യുദ്ധ പരാജയത്തിൽ പരിഭ്രാന്തരാണെന്നും, അതിനാൽ തന്നെ കൂടുതൽ വിഢിത്തങ്ങൾക്ക് പുറപ്പെടരുതെന്നും അവർ പറഞ്ഞു. ഈ പ്രകോപന പ്രസ്താവനകൾ യുദ്ധം കടുക്കുമെന്നതിന്റെ സൂചന കൂടിയാണ്. അമേരിക്ക നൽകുന്നത്..അതുകൊണ്ട് തന്നെ ഉടൻ തിരിച്ചടിയും പ്രതീക്ഷിച്ചാണ് റഷ്യയുടെ നീക്കവും..
https://www.facebook.com/Malayalivartha























