സമാധാന ശ്രമങ്ങൾ ഇനിയും അകലെ....! കുന്നുകൂടി മൃതദേഹങ്ങൾ, റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ കൊല്ലപ്പെട്ട 82 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ കൈമാറി, ആയുധം നൽകില്ലെന്ന് ചൈന

റഷ്യ-ഉക്രയ്ൻ യുദ്ധത്തിന് ഒരു വർഷം പിന്നിടുമ്പോഴും സമാധാനശ്രമങ്ങൾ ഇനിയും അകലെ.റഷ്യൻ സൈനികർ യുക്രെയ്നിയൻ സൈനികന്റെ തലയറുക്കുന്ന വിഡിയോ പ്രചരിച്ചത് വൻ കോളിളക്കമുണ്ടാക്കിയിരുന്നു... വീഡിയോയുടെ ആധികാരികത പരിശോധിക്കണമെന്നും റിപ്പോർട്ടുകൾ വന്നു. യുക്രെയ്നിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ കൊല്ലപ്പെട്ട 82 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ റഷ്യ കൈമാറി.
മൃതദേഹങ്ങൾ സ്വീകരിച്ചതായി അറിയിച്ച യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ജനീവ കരാർ അനുസരിച്ചുള്ള നടപടിയാണിതെന്നല്ലാതെ വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുദ്ധത്തടവുകാരോട് റഷ്യ ക്രൂരമായി പെരുമാറുന്നതായി യുക്രെയ്ൻ ആരോപിച്ചിരുന്നു. ഇരുവിഭാഗവും പൂർവാധികം ശക്തിയോടെ ഏറ്റുമുട്ടലിന് കോപ്പ് കൂട്ടുമ്പോൾ യുദ്ധം സൃഷ്ടിച്ച കെടുതികളും അറുതിയില്ലാതെ തുടരും.
ഉക്രയ്നും റഷ്യയും തമ്മിലുള്ള ഏറ്റുമുട്ടലിൽ അമേരിക്ക ഉൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങളുടെ ഇടപെടൽ സ്ഥിതി സങ്കീർണമാക്കി. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട ഒരു രാജ്യത്തിനും ആയുധങ്ങൾ നൽകില്ലെന്ന് ചൈനയുടെ വിദേശകാര്യമന്ത്രി ക്വിൻ ഗാങ് ബെയ്ജിങ്ങിൽ അറിയിച്ചു. എന്ത് തന്നെ സംഭവിച്ചാലും സഹായഹസ്തം നൽകാൻ തയ്യാറല്ല എന്ന് ആവർത്തിച്ച ചൈന സംഘർഷം അവസാനിപ്പിക്കുന്നതിൽ സഹായിക്കാൻ ചൈന തയാറാണന്നും പറഞ്ഞു.
യുക്രെയ്നിൽ ഉപയോഗിക്കാനായി ചൈന റഷ്യയിലേക്ക് വൻതോതിൽ ആയുധങ്ങൾ കയറ്റുമതി ചെയ്യാനൊരുങ്ങുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചില യൂറോപ്യൻ രാജ്യങ്ങളും ആരോപിച്ചിരുന്നു. റഷ്യയുടെയും ബെലാറൂസിന്റെയും താരങ്ങൾക്കൊപ്പം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് യുക്രെയ്ൻ താരങ്ങളെ സർക്കാർ വിലക്കി. യുക്രെയ്നിൽ റഷ്യയുടെ അധിനിവേശത്തിനു ശേഷവും രാജ്യാന്തര മത്സരങ്ങളിൽ ന്യൂട്രലായി പങ്കെടുക്കാൻ റഷ്യൻ താരങ്ങളെ അനുവദിച്ച രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ചാണിത്.
ഇതിനിടെ, റഷ്യ നിയന്ത്രണം പിടിച്ച ബഹ്മുതിലെ ചില ഭാഗങ്ങളിൽ നിന്ന് യുക്രെയ്ൻ പിന്മാറിത്തുടങ്ങി. ശക്തമായ പ്രത്യാക്രമണം ഉടൻ ഉണ്ടാകുമെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയുടെയും ബെലാറൂസിന്റെയും താരങ്ങൾക്കൊപ്പം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് യുക്രെയ്ൻ താരങ്ങളെ സർക്കാർ വിലക്കി. യുക്രെയ്നിൽ റഷ്യയുടെ അധിനിവേശത്തിനു ശേഷവും രാജ്യാന്തര മത്സരങ്ങളിൽ ന്യൂട്രലായി പങ്കെടുക്കാൻ റഷ്യൻ താരങ്ങളെ അനുവദിച്ച രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ചാണിത്.
ഇതിനിടെ, റഷ്യ നിയന്ത്രണം പിടിച്ച ബഹ്മുതിലെ ചില ഭാഗങ്ങളിൽ നിന്ന് യുക്രെയ്ൻ പിന്മാറിത്തുടങ്ങി. ശക്തമായ പ്രത്യാക്രമണം ഉടൻ ഉണ്ടാകുമെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനമായ റഷ്യൻ നിർമിത എസ്-400ന്‍റെ ഇന്ത്യയിലെ പരീക്ഷണം ഉടന്‍ നടക്കുമെന്ന് റിപ്പോർട്ട്. ചെറുകിട, ഇടത്തരം റേഞ്ച് മിസൈലുകളിലൊന്ന് പ്രയോഗിച്ച് എസ്–400 ന്റെ പരീക്ഷണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.
പാക്ക്–ചൈന അതിര്‍ത്തികളില്‍ ഇപ്പോള്‍ തന്നെ എസ്-400 സംവിധാനം ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. എസ്–400 ന്റെ മൂന്നാമത്തെ യൂണിറ്റും ഇന്ത്യയിലെത്തി കഴിഞ്ഞു. ആദ്യത്തെ രണ്ട് എസ്–400 യൂണിറ്റുകൾ യഥാക്രമം വടക്കൻ, കിഴക്കൻ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. വ്യത്യസ്ത ശ്രേണിയിലുള്ള മിസൈലുകൾ ഉപയോഗിക്കാൻ ശേഷിയുള്ള എസ്–400ന് ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, 400 കിലോമീറ്റർ വരെ ദൂരത്തിൽ പറക്കുന്ന ആളില്ലാ വിമാനങ്ങൾ എന്നിവയെ നേരിടാൻ കഴിയും.
എസ്-400 ട്രയംഫ് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരിശീലനത്തിനായി വ്യോമസേനയിലെ (ഐഎഎഫ്) നൂറിലധികം ഉദ്യോഗസ്ഥർ റഷ്യ സന്ദർശിച്ചിരുന്നു. റഷ്യൻ മിലിട്ടറിയിൽ നിന്നുള്ള സംയുക്ത സംഘമാണ് പരിശീലനം നൽകിയത്. എസ്–400 ന്റെ നിർമാതാക്കളും പരിശീലനം നൽകുന്നുണ്ട്. അമേരിക്കയുടെ ഭീഷണികളെ മറികടന്നാണ് 2018 ൽ ഇന്ത്യ അഞ്ച് എസ്-400 യൂണിറ്റുകൾ വാങ്ങാൻ തീരുമാനിച്ചത്. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് എസ്–400 വിന്യസിക്കുന്നത്. ലഡാക്കിലും അരുണാചൽ പ്രദേശിലുടനീളമുള്ള ടിബറ്റിലെ എൻഗാരി ഗാർ ഗുൻസയിലും നൈൻചി എയർബേസിലും ചൈന ഇതിനകം തന്നെ രണ്ട് എസ്-400 സ്ക്വാഡ്രണുകൾ വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















