Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

അടിച്ചാല്‍ തിരിച്ചടിക്കും; കട്ടായം ഗാസ ക്യാമ്പ് ബോംബിട്ട് തകർത്തു; വെസ്റ്റ്ബാങ്ക് നഗരങ്ങളിൽ റെയ്ഡ് റഫയും ഖാൻ യൂനിസും നിന്ന് കത്തുന്നു!!

12 APRIL 2024 06:28 PM IST
മലയാളി വാര്‍ത്ത

മേഖലയില്‍ ഇറാന്‍ ഉയർത്തുന്ന വെല്ലുവിളികള്‍ക്ക് മറുപടിയുമായി ഇസ്രായേല്‍. മുതിർന്ന ഇറാനിയൻ കമാൻഡർമാരെ സിറിയയില്‍ വെച്ച് ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേൽ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാൻ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.



ഇസ്രായേൽ ഗാസയിൽ യുദ്ധം തുടരുകയാണെന്നും എന്നാൽ മറ്റ് മേഖലകളിലെ ഏത് സാഹചര്യങ്ങൾക്കുമായി തയ്യാറെടുക്കുകയാണെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രായേൽ സൈനികരും യുദ്ധവിമാനങ്ങളും മധ്യ ഗാസയിൽ ഓപ്പറേഷൻ ആരംഭിച്ച സാഹചര്യത്തില്‍ കൂടിയാണ് നെതന്യാഹുവിന്റെ പ്രകടനം. സായുധരായ ഫലസ്തീൻ ഗ്രൂപ്പുകളുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.


ഗാസ മുനമ്പിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഗാസയിൽ, ഇസ്രായേൽ സൈന്യം നുസെറാത്ത് അഭയാർത്ഥി ക്യാമ്പിൽ ബോംബെറിഞ്ഞപ്പോൾ വെസ്റ്റ് ബാങ്കിൽ, തുബാസ് ഗവർണറേറ്റിൽ നടത്തിയ റെയ്ഡിൽ കുറഞ്ഞത് രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു.



ഇസ്രായേൽ സൈന്യം പിൻവാങ്ങിയതിന് ശേഷം ഖാൻ യൂനിസിൻ്റെ നാശവും മെഡിക്കൽ മേഖലയിലുണ്ടായ നാശനഷ്ടങ്ങളും  സങ്കൽപ്പിക്കാൻ കഴിയുന്നതിലും അധികമാണെന്നു  എന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞു. ക്യാമ്പിൻ്റെ പടിഞ്ഞാറും വടക്കും സ്ഥിതി ചെയ്യുന്ന രണ്ട് പള്ളികളിലും നിരവധി റെസിഡൻഷ്യൽ ടവറുകളിലും ഇസ്രായേലി വിമാനങ്ങൾ ബോംബെറിഞ്ഞു.

ക്യാമ്പിൻ്റെ പ്രാന്തപ്രദേശത്തുള്ള വീടുകൾ, അപ്പാർട്ടുമെൻ്റുകൾ, കൃഷിഭൂമികൾ എന്നിവ ലക്ഷ്യമാക്കി ഇസ്രായേൽ പീരങ്കികൾ നിരവധി ഷെല്ലുകൾ പ്രയോഗിച്ചു.



ബോംബാക്രമണത്തിൽ കുറഞ്ഞത് അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്രോതസ്സുകൾ കൂട്ടിച്ചേർത്തു, നുസെറാത്തിൻ്റെ പ്രാന്തപ്രദേശത്ത് പലസ്തീൻ തീവ്രവാദികളും ഇസ്രായേൽ സേനയും തമ്മിൽ കടുത്ത പോരാട്ടം തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി.



അതേസമയം, ഈ പ്രദേശങ്ങളിൽ ഇസ്രായേൽ സൈനികർ സൈനിക പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഇസ്രായേൽ പ്രതിരോധ സേന വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു. നുസൈറാത്ത് അഭയാർത്ഥി ക്യാമ്പ്, ഗാസ സിറ്റി, റഫ എന്നിവിടങ്ങളിലും  ഗാസയിലുടനീളവും  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഡസൻ കണക്കിന് ആളുകൾ ആണ് കൊല്ലപ്പെട്ടത് .



അടുത്ത ആഴ്‌ചയ്‌ക്കുള്ളിൽ ഇസ്രായേല്‍ അല്ലെങ്കിൽ അമേരിക്കൻ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇറാൻ "സുപ്രധാന" ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ സി എന്‍ എന്‍ റിപ്പോർട്ട് ചെയ്തത്. സിറിയയിലെ ഇറാനിയൻ എംബസിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കുമെന്ന സൂചന ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.



ഗാസയിലും ലെബനനുമായുള്ള അതിർത്തിയിലും ഇസ്രായേലിനെതിരെ പോരാടുന്ന തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന ഇറാനിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരെ ഇസ്രായേൽ ലക്ഷ്യമിടുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു ഈ ആക്രമണം. ഇറാൻ്റെ റെവല്യൂഷണറി ഗാർഡിൻ്റെ റിപ്പോർട്ട് അനുസരിച്ച് 2016 വരെ ലെബനനിലും സിറിയയിലും എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിനെ നയിച്ച ജനറൽ മുഹമ്മദ് റെസ സഹേദിയാണ് സിറിയയിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. സഹേദിയുടെ ഡെപ്യൂട്ടി ജനറൽ മുഹമ്മദ് ഹാദി ഹജ്രിയാഹിമിയും മറ്റ് അഞ്ച് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
 


ദ വാൾ സ്ട്രീറ്റ് ജേണലിൽ വന്ന റിപ്പോർട്ട് അനുസരിച്ച്, ഗാസയിൽ ഹമാസിൻ്റെ പിടിയിലിരിക്കുന്ന ബന്ദികളിൽ ബാക്കിയുള്ളവരിൽ ഭൂരിഭാഗവും ഇതിനകം മരിച്ചുവെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഭയപ്പെടുന്നു.  വടക്കൻ ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം വർദ്ധിക്കുന്നതിനിടയിൽ, വടക്കൻ ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനായി ഇസ്രായേലിൽ നിന്ന് ഒരു പുതിയ ക്രോസിംഗിൻ്റെ നിർമ്മാണം ആരംഭിക്കുന്നതായി ഇസ്രായേൽ പ്രഖ്യാപിച്ചു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (4 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (4 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (4 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (5 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (5 hours ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (5 hours ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (7 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (8 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (9 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (9 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (10 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (10 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (10 hours ago)

Malayali Vartha Recommends