കേരളത്തെ വിഴുങ്ങിയ പ്രളയത്തിൽ തന്റെ പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും അപകടമുണ്ടായിക്കാണുമെന്ന വേവലാതിയിൽ പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു...
തന്റെ പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും അപകടമുണ്ടായിക്കാണുമെന്ന വേവലാതിയുമായി നാലഞ്ചു ദിവസം നടന്ന ഈ യുവാവ് 21-ാം തീയതി ജീവനൊടുക്കി. ഷാര്‍ജയിലെ ഒരു പാലത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തുവെന്നാണ് അവിടെ നിന്നു ലഭിച്ച വിവരം. കുടുംബത്തെ വിളിച്ചുകിട്ടാത്തത് മാനസിക പ്രശ്നമെന്തെങ്കിലും ഉണ്ടാക്കിയോ എന്നു സംശയമുണ്ട്. ആത്മഹത്യയാണോ, വെപ്രാളത്തില്‍ വീണുപോയതാണോ എന്ന കാര്യത്തിലും സംശയമുണ്ട്. 29 വയസ്സാണ് സഗീഷിന്.
ഇവിടെ അച്ഛനും അമ്മയും മാനസിക വെല്ലുവിളി നേരിടുന്ന ഒരു സഹോദരിയുമുണ്ട്. എല്ലാ ദിവസവും സഗീഷ് വീട്ടില്‍ വിളിച്ച് വിവരങ്ങളറിയുന്നുണ്ടായിരുന്നു. എന്നാല്‍, പെട്ടെന്നൊരു ദിവസം മുതല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതായി. നാടുമുഴുവന്‍ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പ്രളയത്തെക്കുറിച്ച വിഗീഷിന് അറിയുമായിരുന്നു. മകന്‍ വേവലാതിയോടെ നടക്കുമ്ബോഴെല്ലാം ഏഴിക്കരയിലെ വീട്ടില്‍ അച്ഛന്‍ ബാലനും അമ്മ തങ്കമണിയും അവന്റെ വിളി വരാത്തതില്‍ വിഷമിച്ചു കഴിയുകയായിരുന്നു. പ്രളയമെത്തിയതോടെ ഫോണ്‍ നിശ്ചലമായി.
നാടാകെ വെള്ളത്തില്‍ മുങ്ങിയിട്ടും അവരുടെ വീട്ടില്‍ വെള്ളം കയറിയില്ല. എങ്ങോട്ടും മാറേണ്ടിയും വന്നില്ല. പക്ഷേ, വീട്ടിലെ കാര്യങ്ങള്‍ മകനെ അറിയിക്കാന്‍ കഴിഞ്ഞില്ല. വീട്ടുകാര്‍ സുരക്ഷിതരാണെന്ന് സഗീഷും അറിഞ്ഞില്ല. സഗീഷ് മരിച്ച വിവരം ഇതുവരെ ബന്ധുക്കള്‍ മാതാപിതാക്കളെ അറിയിച്ചിട്ടില്ല.
എ.സി. മെക്കാനിസം പഠിച്ചിട്ടുള്ള സഗീഷ് മൂന്ന് വര്‍ഷം മുമ്ബാണ് ഷാര്‍ജയില്‍ എമിറേറ്റ്സ് സെക്യൂരിറ്റിസ് മാനേജ്മെന്റില്‍ ജോലികിട്ടി പോയത്. ജോലി ലഭിച്ചതിനു ശേഷമാണ് അഞ്ച് സെന്റിലെ ചെറിയ വീട് തേച്ച് പൂര്‍ത്തിയാക്കിയത്. ഈ യുവാവിന്റെ വരുമാനത്തിലാണ് കുടുംബത്തിന്റെ ജീവിതം. സഗീഷിന്റെ മൃതദേഹം എത്തിക്കാന്‍ എസ്. ശര്‍മ എംഎല്‍എ., എ.എം. യൂസഫലി മുഖേന എംബസിയുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
സഗീഷിന്റെ ബന്ധു, ദുബായിലുള്ള അഭിലാഷും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാല്‍, ഷാര്‍ജയില്‍ ബക്രീദിന്റെ ഒഴിവ്, കാലതാമസം വരുത്തുന്നുവെന്നാണ് നാട്ടില്‍ അറിയാനായത്.
https://www.facebook.com/Malayalivartha